വെള്ളിയാഴ്‌ച, നവംബർ 12, 2010

അഹം!

         രൂപാന്ത്രം വരാതേ, തളംകെട്ടിനിക്കുന്നത് 
അഴുക്കാവനെ തരമുള്ളു....
അതുകൊണ്ടാണ് മാര്‍ക്സ് പറഞ്ഞത് മാറാന്‍. 
മാറ്റത്തെ ഭീരുക്കളാണ് 
ഭയപെടുക എന്നത് ലളിതവല്‍ക്കരണമാവും. 
അവര്‍ ഉള്ളതിനെ 
അതുപോലെ സരംരക്ഷിക്കാന്‍ 
അച്ചാരം വാങ്ങി അതിനുവേണ്ടി 
നിലകൊണ്ടവരുമാണ്......
മാറ്റത്തെ ഭയപെടുത്തുന്നത് ഫാസിസത്തിന്റെ 
മനസുകളാണ്. ഇവര്‍ പറയാതേ പറയുന്നത് 
തന്റെതാണ് ശരിയെന്നും, 
തനിക്കുശേഷം പ്രളയവുമാണെന്നാണ്. 
പാര്‍ട്ടിയുടെ മാറ്റം സംഘടനാ 
ചട്ടത്തിലൂടെയല്ലെന്നും, 
വെക്തിക്ക് പാര്‍ട്ടിയേക്കാള്‍ വലുതാവമെന്നും, 
ആ വലുതിനേക്കാള്‍ 
താനാണ് വലുതെന്നുംകൂടിയാണ്. 
അങ്ങനെ വലുതാവുന്നത് ദൈവമാണെന്നും, 
അങ്ങനെയെത്തിയാല്‍ 
സര്‍വലോകത്തെയും പാര്‍ട്ടിയെയും തന്നിലൂടെ 
സംരക്ഷിക്കപെട്ടോളും എന്നും വരുത്താം.......!!!

എന്താണാവോ അരാഷ്ട്രീയത?

          നിലവിലുള്ളതിനെ നിലനിര്‍ത്താന്‍ സഹായകരമാവുന്ന വാദഗതികാരുടെ അവസാന പിടിവള്ളിയാണ് അരാഷ്ട്രിയത. രാഷ്ട്രിയമില്ലെന്നു പറയുന്നതും ഒരു രാഷ്ട്രിയമാണ് എന്നതുകൊണ്ടാത്രെ "എന്താണാവോ അരാഷ്ട്രീയത?" എന്നചോദ്യത്തിനുമുമ്പില്‍ അരാഷ്ട്രിയവാദികള്‍ പതറുന്നത്! അരാഷ്ട്രിയ വേഷപകര്‍ച്ചയില്‍ അവതരിപ്പിക്കുന്ന സാംസ്കാരിക വേദികള്‍ മൂത്താണ് ഫാസിസം രൂപാന്ത്രപെടുന്നത് അതുകൊണ്ടാണ് r.s.s- സ്വയം ഒരു സാംസ്കാരി സംഘമെന്നു വിശേഷിപ്പിക്കുന്നത്. അതിനെ പിന്‍പറ്റിവന്ന ജമാത്തിയും n.d.f- ബി.ജെ.പിയുടെ കാര്‍ബന്‍ അവതാരങ്ങളായി ഈ തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. ഈ മാരിച വേഷ, മുന്‍ മാതൃകകളായ ഫാസിസത്തെയും നാസിസത്തെയും നേരിടാന്‍ വേണ്ടിയാണ് മാക്സിംകോര്‍ക്കി കലാകാരന്‍മാരോട് ചോദിച്ചത് നിങ്ങള്‍ ആരുടെ പക്ഷത്താ‍ണെന്നു......?