വ്യാഴാഴ്‌ച, ജൂൺ 23, 2011

വീണ്ടും തസ്നിബാനു

സമൂഹം കല്പിച്ചരുളിയ പര്‍ദ്ദ പിച്ചി ചീന്തിയവള്‍, ശീലക്കേടിന്റെ ആശാത്തി, പണ്ടേ കൊമ്പത്തെ മത തീവ്രവാദ കോപ്പകളുടെ ചീറിക്കു തോണ്ടിയവള്‍.

അന്നേ ഓങ്ങിവെച്ചതായിരുന്നു തസ്നിക്കു ഒന്നു...

ചക്കക്കു മംഗളത്തിനു അത് ഒത്തത്തു...



കൂരാ‍കൂരിരുട്ട്, എങ്ങും നിശബ്ദത....
“അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു 'സഭ്യമല്ലാത്ത' പെരുമാറ്റത്തില്‍ ഏര്‍പ്പെടെന്നു....’’

ഈ സാഹിത്യം ഉണ്ടാക്കാന്‍ പാഴൂര്‍ പടിവരെയൊന്നും പോവണ്ട....ഉമ്മന്റെ “പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും’’ സഹായമൊന്നുമില്ലാതേ തന്നെ  ഇവരാലൊക്കെ ഊട്ടി വളര്‍ത്തിയെടുത്ത ജാതി മത ആഡ്വിത്വ ബോധം വാഴുന്ന കേരളത്തിന്റെ പ്രബുദ്ധതയില്‍ ഏത് വായനോക്കിക്കും ഉണ്ടാക്കാവുന്നതെയുള്ളു.  അഞ്ചുകൊല്ലമുമ്പു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു പ്രായമുണ്ടാക്കികൊടുത്ത മുഖ്യമന്ത്രിയും പോലീസുമാണ് ഇപ്പോഴും വാഴുന്നത്...




അവള്‍ക്ക് ഒന്നു നിലവിളിക്കമായിരുന്നില്ലേ എന്നാണ് കോടതി പോലും സൂര്യനെല്ലി കേസില്‍ ചോദിച്ചത്...

ഈ ചോദ്യവും ചോദിച്ചാണ് അണ്ണാക്ക് കുത്തിപൊളിച്ചവനെ നമ്മുടെ കോടതി വെറുതേ വിട്ടതു. അതു കേട്ട പാതി, കേരളത്തിലെ പ്രബുദ്ധ വോട്ടര്‍മാര്‍ ആ കോണ്‍ഗ്രസുകാരനെ എം പിയാക്കി കേന്ദ്രത്തിലേക്ക് പൊക്കി വിട്ടു.... ഇവിടെ സദാചാരം, പണവും മതരാഷ്ട്രിയ പന്നന്മാരും നിശ്ചയിക്കും. സ്ത്രി ശിശുക്ഷേമ വകുപ്പു കൈയാളുന്നത് മതത്തിന്റെ സദാചാര നേര്‍ പതിപ്പു യാതൊരു ഉളുപ്പുമില്ലാത്ത ഈ അപോസ്തലന്മാരുടെ ചിലവിലാണല്ലോ. ഇവര്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രവരെ മണത്തു ചെല്ലും, കാരണം ഇവര്‍ക്കു കൊന്ന പാപം തിന്നു തീര്‍ക്കണമല്ലോ.....?

കൊള്ളക്കാരെയും, തോണ്ടല്‍ വിതക്തന്മാരെയും, ബലാസംഘ പുലിയേയുമൊക്കെ അധികാരത്തില്‍ ഏറ്റിയ പാപം ഇങ്ങനെയൊക്കെ തല്ല്ലിയും, പറഞ്ഞും, ഗണിച്ചും തീര്‍ക്കും!!!