ഞായറാഴ്‌ച, ജൂലൈ 31, 2011

ഒരു ഉരുള ചോറ്

"ബൂർഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, മനുഷ്യനും മനുഷ്യനും തമ്മിൽ, നഗ്നമായ സ്വർത്ഥമൊഴികെ, ഹൃദയശൂന്യമായ "രൊക്കം പൈസ" ഒഴികെ, മറ്റൊരു ബന്ധവും അത് ബാക്കിവെച്ചില്ല.

ഏറ്റവും ദിവ്യമായ ആനന്ദനിർവൃതികളെ അത് സ്വാർത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി.

വ്യക്തിയോഗ്യതയെ അത് വിനിമയ മൂല്യമാക്കി മാറ്റി.” -കമ്മ്യൂണിസ്റ്റ...് മാനിഫെസ്റ്റോ-
ഞാൻ ഒരു യഥാർത്ഥ കമ്യൂണിസ്റ്റാണെന്നു ഞാൻ തന്നെ പറയുക എന്നതിലൂടെ വെട്ടിനിരത്തപെടുന്നത് നിങ്ങളുടെ അന്വേഷ്ണത്വരയെയാണ്. നിങ്ങൾ എങ്ങനെ ചിന്തിക്കണമെന്നത് എന്റെ വാക്കുകളിലൂടെയല്ല എന്നും, എന്നേകൊണ്ട് പറയിപ്പിക്കലിലൂടെയാണ് എന്നും നിങ്ങൾ തിരിച്ചറിയാതിരിക്കണമെങ്കിൽ ഞാൻ നിരന്തരം ഞാൻ ആരെന്നു പറഞ്ഞുകൊണ്ടിരിക്കണം.

ഇതിലൂടെ സാധ്യമാവുന്നത് ഏറ്റവും പ്രധാനം നിങ്ങളുടെ ശ്രദ്ധ എന്നിൽ മാത്രം കേന്ദ്രികരിക്കുമെന്നും, അത് നിങ്ങൾക്ക് ചുറ്റുമുള്ളതിനെ മാത്രമല്ല എനിക്ക് ചുറ്റുമുള്ളതിനെയും അപ്രധാനമാക്കുമെന്നാണ്. അങ്ങനെവന്നാൽ ഒളിച്ചുവെക്കപെട്ട അജണ്ടകൾ എന്റെതിലും വലിയ താല്പര്യങ്ങൾക്ക് വേണ്ടിയണെന്നുപോലും തിരിച്ചാറിയാതെ നിങ്ങൾ എന്നിൽ വിമോചനം പൂർത്തികരിക്കപെടുമെന്നു പ്രതീക്ഷിക്കപെടും. വായാടികളാൽ എന്നിലേക്ക് നിങ്ങൾ ആനയിക്കപെടും. അതുകൊണ്ടാണ് യജമാനന്മാർ ജനം കഴുതകളാണ് എന്നു പണ്ടുമുതലേ പറയുന്നതു. ഈ കഴുതകളുടെ ചിലവലാണ് ആൾ ദൈവങ്ങളും ഉടമകളും ഭക്ഷിച്ചുപോരുന്നത്.

ഭക്ഷണം ജീവിക്കാൻ പ്രധമസ്ഥാനം മാത്രമല്ല, മുതലാളിത്വം അത് ഏറ്റവും വിഭണണ മൂല്യവുമുള്ളതാണെന്നും, അതു തന്നെ പരസ്യ പ്രചരണത്തിന്റെ ഉപാതിയുമാണെന്നു മനസ്സിലാക്കിയതു- പണ്ട് ഇ എം എസ് “കഞ്ഞികലത്തിലേക്ക് നോക്കി പോളിങ്ങ് പൂത്തിലേക്ക് പോയാൽ മതി”യെന്ന അർത്ഥത്തിലല്ല. മറിച്ചു Wall Mart-ന്റെ മാളുകളിലേക്ക് എത്തിച്ചേർക്കുന്ന ന്യായങ്ങളിലൂടെയാണ്. എങ്കിലും അമേരിക്കയും ഇന്ത്യയിലെ അവരുടെ പണിക്കാരും പറഞ്ഞതു സാധാരണ ജനം വല്ലാതേ തിന്നുന്നതുകൊണ്ടാണ് ഭക്ഷ്യ ക്ഷാമം ഉന്റായത് എന്നാണ്. അങ്ങനെ ഭക്ഷണത്തിലൂടേ ഫ്യൂഡൽ പരിഹാസ്യതയും, സാമ്രാജ്യത്വത്തിന്റെ വിഭനണവും ഒരെസമയം വിതക്തമായി കൈകാര്യം ചെയ്യുന്നു.

ബഹു രാഷ്ട്ര പലചരക്ക കാടയിൽ നിന്നു ആദായ വിലക്ക് സാധനങ്ങൾ കിട്ടും എന്നു പറയുന്ന നിഷ് കളങ്ക രാഷ്ട്രിയ ബോധമാണ് “ഒരു ഉരുള ചോറില്‍ ഒലിച്ചു പോകുന്ന ആദര്‍ശമാണോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ളത് ?” എന്ന ചോദ്യം!!!

വ്യാഴാഴ്‌ച, ജൂലൈ 28, 2011

മദ്യം

“മദ്യം കണ്ണിരു കുടിപ്പിക്കുന്നത് കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകളെ ആണ്....”

കണ്ണീർകുടിക്കണ്ട പെണ്ണ് മദ്യവും കുടിക്കാൻ കഴിയുമെന്നു പറയുന്നത് ദഹിക്കാത്ത സാമാന്യബോധം “വേദനിക്കുന്നു”എന്നത് ഒരു പൈകിളി വേദനയാണ്!

ഇതിലൂടെ പെൺ കണ്ണീറിനു ഒരു ലളിതവൽക്കരണം കൂടിയാണ് കൊടുക്കുന്നത്. അങ്ങനെയാണെങ്കിൽ ആ കാരണവും ഒന്നു പരിക്ഷിച്ചാൽ അവളെ സമീപിക്കണ്ട, കാണണ്ടത് ബിവെറേജിലെ “കുളിരാണ്” എന്ന രീതി ആഡ്യത്വ മനഭാവം
കൂടിയാണ്. അത് നിങ്ങൾ എന്ന വെക്തിയുടെ മാത്രം നീധിയല്ല, മറിച്ചു ആധിപത്യം ചെലുത്തുന്ന ചട്ടകൂട്ടിലേക്ക് വലിച്ചിടുക എന്നും കൂടിയാണ്. അതിനു ഏറേ എളുപ്പം പറയുന്ന ആളുടെ ശരിരത്തേകുറിച്ചും, നിറത്തേകുറിച്ചും, കുലത്തേകുറിച്ചും ഓർമിപ്പിക്കലാണ്.

പെണെങ്കിൽ അവൾ രുചികരമയ ഇറച്ചിയാണ്, പുരുഷൻ ചേർന്നാൽ കാമമാണ്. ഇത് മുൻവിധിയല്ലെന്നും, അതിനൊരു വെക്തമായ ഭരണകൂട കുതന്ത്രമാണെന്നുമുള്ളത് നിശ്വമായി ചിന്താ ശേഷിയുള്ളവരുടെ വാക്കുകളിലൂടെയാണ് നടപ്പാക്കപെടുന്നത്. ഭിന്നിച്ചു ലക്ഷ്യം നേടുക എന്നത് പഴയതാണെങ്കിലും, ഇപ്പോഴും പുതുമോയോടേയും എളുപ്പത്തിലും നടപ്പാക്കപെടുന്നതാണ്.

വീട് എന്നത് ഒരു ചിട്ടായാണെന്നും, ഉമ്മറ പടിക്ക് പുറത്ത് എന്തുമാവാമെന്നതും പകൽ മാന്യതയുടെ കൊഞ്ചലാണ്. എന്തായാലും നിങ്ങളുടെ ഉമ്മറപടിയിൽ ഞങ്ങളില്ലെന്നും, ഞങ്ങളുടെ ഉമ്മരപാടിയിൽ ഞങ്ങൾക്ക് എന്തുമാവാം എന്നുമാണ് തുലാവർഷ പെരുമഴയിൽ വള്ളമടിച്ചുകൊണ്ട് വളുടെ ഉമ്മറപടിയിരുന്നുകൊണ്ട് പാറഞ്ഞ ലളിതമായ മാറുപടി!!!

ഞായറാഴ്‌ച, ജൂലൈ 24, 2011

നമുക്ക് നമ്മെകുറിച്ചു

നമുക്ക് നമ്മെകുറിച്ചു വെക്തയുണ്ടെങ്കിൽ, പ്രവർത്തനം എന്തിനാ എന്നു ഉറപ്പുണ്ടെങ്കിൽ എവിടെക്കും കയറിചെല്ലാം. ചെന്നു, അവിടുത്തെ സാഹചര്യത്തിനനുസരിച്ചു നമുടെ പ്രവർത്തനം മുന്നോട്ട് വെക്കാം. അതിനു ഒരു പ്രായോഗിക നയവും വേണം.



അതിലെ പോരായ്മകൊണ്ട് ചിലപ്പോൾ കാട്ടില്ലേക്ക് പറഞ്ഞയച്ച നാട്ട് കുരങ്ങൻ കാട്ടുകുരങ്ങനാവാം. അങ്ങനെ ചില കുരങ്ങന്മാർ ഇപ്പോൾ പാർട്ടിയിൽ കൂടികൊണ്ടിരിക്കുന്നു. ഇതു വിശ്വാസത്തിന്റെ കാര്യം മാത്രമല്ല, നിലവിലെ സാമൂഹ്യ ചുറ്റുപാടിൽ കുഴഞ്ഞുപോവുന്ന പ്രവർത്തകരുടെയും കാര്യമാണ്. ആ വാർത്തകളാണ് നിദ്യം നമ്മേ അലോസരപെടുത്തികൊണ്ടിരിക്കുന്നതു.


അതിനെ ശരിയാക്കാൻ സംഘടപരമായ പ്രസ്പര തിരുത്തലുകൾ വെണം. അവിടെയും, എന്തും ഏതും തിരുത്തപെടുക ചെയ്യുമ്പോൾ, ഒരു പോരാളിയുടെ ജാഗ്രത വെണം.... അങ്ങനെവരുമ്പോൾ ആ സഖാവിനു നിരാശപെടാൻ സമയമുണ്ടാവില്ല. കാരണം അവൻ എപ്പോഴും പ്രവ്രത്തന ക്ഷമമായിരിക്കും!!!