ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

ആശ്രയാത്മക ബിംബം

വെക്തിപരമായ വിജയം വിപ്ലവത്തിന്റെ ശക്തിയാണ് എന്നതു പ്രതിവിപ്ലവകാരികളുടെ ഒരു വായ് താരിയാണ്. അതിലൂടെയാണ് ബിംബവല്‍ക്കരണം സാധ്യമാക്കുന്നത്. അവര്‍ പിന്‍പറ്റുന്നതു ജനം കഴുതകളാണെന്നും, ഞാന്‍ വലിയവനാണെന്നും ഉള്ള വലതുപക്ഷ ആധിപത്യ അജണ്ടയാണ്.

അതില്‍ നാം പ്രതീക്ഷ അര്‍പ്പിക്കേണ്ടി വന്നത് നമ്മെക്കാള്‍ മിടുക്കരാണ് എതിര്‍ പക്ഷം എന്നു അറിയാതേ കുഴഞ്ഞുപോയതുകൊണ്ടാണ്!

"ഇന്നെ വരെയുള്ള തത്വ ചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്ക മാത്രെ ചെയ്തിട്ടുള്ളു, നമുക്കാവശ്യം അതിനെ മാറ്റുകയാണ്"

ആ ചിന്തയുടെ പ്രായോഗികത വെക്തികേന്ദ്രികൃത സംശുദ്ധിയിലും, 'അഞ്ചാളുകളെ' മാറ്റിയെടുക്കുന്ന ബിബംവല്‍ക്കരണത്തിലുമല്ല സാധ്യമാവുന്നത്. മറിച്ചു ആവശ്യം ആവശ്യമായ പോരാട്ടങ്ങളില്‍ പരുവപെടുന്നതിലൂടെയാണ്. 


ജനത്തോടൊപ്പം നില്‍ക്കുക എന്നത് ആധിപത്യം ചെലുത്തുന്ന ചിന്തയോടൊപ്പം നില്‍ക്കുകയാണ് എന്നു തന്നെയാണ്. പാര്‍ട്ടി ജനത്തോടൊപ്പമല്ല, ജനം പാര്‍ട്ടിയോടോപ്പമാണ് നില്‍ക്കണ്ടത് നിര്‍ത്തണ്ടത് എന്നണ് മറ്റു പാര്‍ട്ടികളില്‍ നിന്നെല്ലാം വിത്യസ്തമായ ഒരു വിപ്ലവ പാര്‍ട്ടിയുടെ കടമ. 

പണ്ട് ജനത്തെ വിപ്ലവത്തിന്റെ വഴിയിലേക്ക് നയിച്ച, ഇന്നു പാവങ്ങളുടെ നേതാവു അല്ലെങ്കില്‍ പടതലവന്‍ എന്നു അറിയപെടുന്ന ഒരു നേതാവു ഉണ്ടായിരുന്നു. അന്നു ഈ വലതു ജിഹ്വകള്‍ അദ്ദേഹം രോഗശയയില്‍ കിടക്കുമ്പോള്‍ പോലും പറഞ്ഞിരുന്നതു "കാലന്‍ വന്നു വിളിച്ചിട്ടും പോവാത്തെന്തു കോവാലാ" എന്നായിരുന്നു. അത് ഒരു അംഗികാരമായാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ സ്വീഹരിച്ചത്. അതിനെ പിന്‍പറ്റിയാണ് ഇ എം എസ് പറഞ്ഞ "മനോരമ ഞാന്‍ ശരിയെന്നു പറഞ്ഞാല്‍ എനിക്ക് തെറ്റുപറ്റി എന്നു അറിയുന്നു" എന്ന പ്രശസ്ത് ആ വാക്യം നാം നെഞ്ചേറ്റിയത്...

പാര്‍ട്ടി ജനറല്‍ സെക്കട്ട്രി പ്രകാശ് കാരട്ട് പറയുന്നതിനേക്കാള്‍ വിശ്വാസ്യത പ്രശാന്ത് രഗുവംശം പറയുന്നതാണെന്നു ജനത്തെകൊണ്ട് പറയിപ്പിക്കുന്നത്, പറയിപ്പിക്കുന്നവരുടെ  അജണ്ടയാണ്. നടപ്പാക്കാന്‍ വിളിച്ചുപറയുന്നത് ചെകുവരയുടെ സ്റ്റിക്കറൊട്ടിച്ച വിപ്ലവ മാരിജ വേഷക്കാരാണ്...
ബിംബാരാധന അത് വി എസിനെയാണെന്നും, വി എസ് ഒരു പാര്‍ട്ടികാരനല്ലെന്നും ജനത്തിന്റെ ആശ്രയാത്മക ബിംബമാണെന്നും എന്നു ഉറപ്പിക്കുന്നതില്‍ രണ്ടു ലക്ഷ്യമാണ് വലതു പക്ഷം മുന്നോട്ടു വെക്കുന്നത്. വി എസിനെയും പാര്‍ട്ടിയെയും ഒരു പോലെ തകര്‍ക്കുക എന്നാണ്. വി എസിന്റെ ഓപ്പോസിറ്റ് പിണറായിയാണെന്നും, പിണറായി പാര്‍ട്ടിയാണെന്നും, പാര്‍ട്ടിയില്‍ നിന്നും വേറിട്ടതാണ് വിഎസ് എന്നും വിഎസിന്റെതാണ് ഗവര്‍മെന്റെന്നും, പാര്‍ട്ടിയും ഗവര്‍മെന്റും രണ്ടു ധ്രുവത്തിലാണെന്നും വരുത്താന്‍ കഴിയുമെന്നത് വലതുപക്ഷത്തിന്റെ ഒരു ചപ്പടാച്ചി തന്ത്രമാത്രമാണ്.


അദ്ദേഹത്തെ നക്കി കൊല്ലാന്‍ ശ്രമിക്കുന്ന ഒറ്റുകാര്‍ പലരും പാര്‍ട്ടിയില്‍ വന്നു പാര്‍ട്ടിക്കു പുറത്തുപോയെങ്കില്‍, വിഎസും ഇപ്പോഴും പാര്‍ട്ടിയിലാണ്. ഇതുവരെ സി പി ഐ എമിന്റെ നേതൃത്വങ്ങള്‍ ഒന്നും നേരിടാത്ത വേഗതയാര്‍ണ് കൂട്ട ആക്രമണമാണത്തിന്റെ രൂക്ഷതയാണ് വി എസും പിണറായും നേരിടുന്നത്. എന്നിട്ടും അവര്‍ പാര്‍ട്ടിയില്‍ നേതൃത്വം വഹിക്കുന്നുണ്ടെങ്കില്‍ അത് പോരാട്ടങ്ങളാല്‍ പരുവപെട്ട വെക്തിത്വ ഗുണം തന്നെയാണ്...!

ആശ്രിത ബോധത്തിന്റെ എളുപ്പവഴികളിലാണ് ബിബംങ്ങളുടെ ആവശ്യം വരുന്നത്! തീര്‍ച്ചയായിട്ടും അഹം നഷ്ടപെടാത്ത ബിംബങ്ങള്‍ ഒറ്റുകാരുടെ ദൌത്യമാണ് നിര്‍വഹിക്കുക. അതുകൊണ്ടാണ് ദുരിതം അനുഭവിക്കുന്നവര്‍ക്കു സ്വര്‍ഗരാജ്യം വാക്താനം ചെയ്യപെട്ടത്.
അതുകൊണ്ടുതന്നെയാണ് ഒരു കമ്യൂണിസ്റ്റ് ഒരിക്കലും ബിംബമാവന്‍ നിന്നു കൊടുക്കാത്തത്.