ശനിയാഴ്‌ച, ഡിസംബർ 24, 2011

നിങ്ങള്‍ പൊട്ടനാവുകയും, മനോരമ മിടുക്കനാവുകയുമാണ്.

വിഭാഗിയത, അത് വെക്തിയെ വലുതാക്കാനല്ല, പാര്‍ട്ടിയെയും, സമുഹത്തെയും മാത്രമല്ല, രക്തസാക്ഷിത്വതിന്റെ മഹത്വത്തെയും, ചരിത്ര താളുകളില്‍ അന്നേവരെ താന്‍ തന്നെ നടത്തിപോന്ന ത്യാഗപൂര്‍ണ്ണമായ ജീവിതത്തില്‍ ശത്രുവാല്‍ ഇറ്റുവീണ ചോരതുള്ളികളെ അവഹേളിക്കുക മാത്രമല്ല, പിന്തുടച്ചകളെയും, ചുറ്റുപാടുകളെയും, ഇല്ലാതാക്കല്‍ കൂടിയാണ്.

വിഭാഗിയത കേന്‍സറാണ്. ആരമ്പത്തില്‍ ചികിത്സിച്ചാല്‍ മാറ്റിയെടുക്കാം. സംഘടനാപരമായ പോരായ്മയാല്‍ അതു വളര്‍ന്നാല്‍, പിന്നെ രക്ഷ ആ ഭാഗം ചെത്തികളയുക എന്നു മാത്രമാണ്. ശകലവിത പോരായ്മകളും അധിജീവിക്കാന്‍ ഈ സമ്മേളന അവസരത്തില്‍ കഴിയും എന്നു തന്നെ പ്രതീക്ഷിക്കാം.

കാരണം ഈ പാര്‍ട്ടിയേ ആര്‍ക്കും എഴുതികൊടുക്കുകയോ, തറവാട്ട് വകയാക്കുകയോ ചെയ്തിട്ടില്ല. സംഘടനാപരമായി തന്നെ നമുക്ക് മുന്നോട്ട് പോവാന്‍ കഴിയും. പകരം എളുപ്പവഴികളുടെ അന്യേഷ്ണം വലതു പക്ഷ കുതന്ത്രങ്ങള്‍ക്ക് കീഴ് വങ്ങിയെന്നതാണ്. അപ്പോഴാണ്, അല്ലെങ്കില്‍ വെക്തികേന്ദ്രികരണമായ വിമര്‍ശനങ്ങളും, പക്ഷം ചേരലും ഉണ്ടാവുന്നത്. അത് ശത്രുവിന്റെ ലക്ഷ്യ പൂര്‍ത്തികരണത്തിനു വളറേ സഹായകമാവുന്നത്.

മനോരമ ഇച്ഛിക്കുന്ന രീതിയില്‍ വായിക്കുമ്പോഴും, ഉത്തരം പറയുമ്പോഴും നശിപ്പിക്കുന്നതു, നിങ്ങളും, നിങ്ങളുടെ ശത്രുമുഖം മാത്രമല്ല, നിങ്ങളെ പിന്തുടരുന്ന നിഷ്കളങ്ക പോരാട്ട മനുസ്സുകളെ കൂടിയാണ്. ആ ലക്ഷ്യ പൂര്‍ത്തികരണത്തിലൂടെ നിങ്ങള്‍ പൊട്ടനാവുകയും, മനോരമ മിടുക്കനാവുകയുമാണ് സാധ്യമാവുന്നത്.

അവിടെയാണ് സംഘാടകന്റെ പോരായ്മ തെളിഞ്ഞുവരുന്നതു. അത് ജന്മനായുള്ള പോരായ്മ മാത്രമല്ല, സംഘടന കൂട്ടയ്മ തുടര്‍ന്നു പോന്ന ദൌര്‍ബല്യങ്ങള്‍കൊണ്ടുകൂടിയാണ്. അതെല്ലാം മുറിച്ചുകീറി, ഓരോ കോശവും വിശദമായി പരിശോധിച്ചു പരിഹരിക്കപെടാനാണ് മൂന്നു കൊല്ലം കൂടുമ്പോള്‍ ചേരുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍.

27,000 ബ്രാഞ്ചിലും 1700 ലോക്കലിലും 200 ഏരിയയിലും കഴിഞ്ഞ കാലങ്ങളെപോലേ ‘മ’ കാര്‍ക്ക് നൊട്ടി നുണയാന്‍ ഇപ്രാവശ്യം വലിയതായിട്ടൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ടുകൂടിയാണ് ജില്ലാ സമേളങ്ങളിള്‍ തടങ്ങിയപ്പോള്‍ തന്നെ അവര്‍ കൈമെയ് മറന്നു ഇറങ്ങിയിരിക്കുന്നത്. അവരുടെ മിടുക്കില്‍ ചില ദുര്‍ബല പോരാളികള്‍ വഴുതിവീണിട്ടും ഉണ്ട്. അവര്‍ക്ക് പിന്നാലെ പോവാതേ, ആരുടെയും കാര്‍ബണ്‍ കോപ്പിയാവതേ, മാക്സിസ്റ്റ് ലെനിനിസ്റ്റ് പോരാട്ട സൂക്ഷ്മതയോടെ, ഭാവി ലക്ഷ്യത്തിനു തടസമാവുന്നതിനിയൊക്കെ വെട്ടിമാറ്റാന്‍ കഴിയുന്ന മൂര്‍ച്ചയുള്ള ആയുധമാവാലാണ് ഓരോ സമ്മേളന പ്രതിനിധികളുടെയും കടമ.

ആയുധം മുതലാളിത്വത്തില്‍ ഇറച്ചിവെട്ടുകാരന്റെതായെ അറിയാന്‍ കഴിയു എങ്കില്‍, നമുക്ക് മാക്സിസ്റ്റുകള്‍ക്ക് അത് മനോഹരമായ ഒരു സമൂഹ നിര്‍മിതിക്കാവശ്യമായ ശില്പിയുടെ ആയുധമാണ്. അത് തിരിച്ചറിയുന്നത് കൂട്ടായ്മയിലൂടെയാണ്. ‘ഞാന്‍’ എന്നതിലൂടെയല്ല പുതു സമൂഹത്തിന്റെ നിര്‍മിതി, പാര്‍ട്ടിയിലൂടെയാണ്.  എന്റെയും, നിന്റെയും പാര്‍ട്ടിക്കല്ല, നമ്മുടെ പാര്‍ട്ടിക്കാണ് അത് കഴിയുക!!!

ഞായറാഴ്‌ച, നവംബർ 27, 2011

രാക്ഷസിയത തുറന്നു കാണിക്കുക

പ്രകൃതി ക്ഷോഭങ്ങളാല്‍ ജനലക്ഷങ്ങള്‍ ചത്തു തീരുന്നതില്‍ മനുഷ്യാര്‍ത്തിയുടെ അമിത ചൂഷ്ണം ഒരളവോളം കാരണമാവുറെണ്ട്. പ്രത്യക്ഷത്തില്‍, മുല്ലപെരിയാറില്‍ ഇപ്പോള്‍ നടമാടുന്ന വലതുപക്ഷ രാഷ്ട്രിയത്തിന്റെയും അതിന്റെ വൃത്തിക്കെട്ട ലാഭകൊതിയില്‍ കുതിര്‍ന്ന താല്പര്യത്തിന്റെയും പേരില്‍ നഞ്ഞിട്ട് കുളത്തില്‍ ചത്തു മലക്കുന്ന പരല്‍ മിനുകലെപോലേ; ഇത്തിരിപോന്ന ഒരു ഭൂപ്രദേശവും അതിലെ മുപ്പതുലക്ഷം നിസഹായരായ മനുഷ്യരും മറ്റു ജിവജാലങ്ങളും, ലക്ഷോപ ലക്ഷം പേരുടെ അധ്വാനവും, അവരുടെയൊക്കെ സ്വപ്നങ്ങളും; ഒരു നിശ്വാസത്തിന്റെ നേരിയ നേരത്തിന്റെ അറിവുപോലുമില്ലാതേ തീര്‍ന്നു പോവുമെന്ന മുന്‍ അറിവില്‍ രാവും പകലും മരവിച്ചു ജീവിക്കുന്നത് ഈ ദൈവത്തിന്റെ നാട്ടിലാണ്!

അരാഷ്ട്രിയ പേയ് കൂത്തുകള്‍ അവരുടെ അവസരവാദത്തിനു ന്യാമെന്നോണം ഇതില്‍ രാഷ്ട്രിയം നോക്കാതേ പ്രതിക്ഷേധിക്കണമെന്നാണ് ആവശ്യപെടുന്നതു. അതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് അവര്‍ സാധുകരിക്കുന്നതു. ഒന്നു ഈ പ്രശ്നത്തില്‍ ഇടതും, വലതും ഒരുപോലെയാണെന്നും, രണ്ട് തമിഴ് നാട് രാഷ്ട്രിയത്തിന്റെ ചിലവില്‍ യു പി എ തുടര്‍ന്നുവരുന്ന അഴിമതി ഭരണത്തിന്റെ സുരക്ഷിതത്തിനു വേണ്ടി അവര്‍ നടപ്പാക്കുന്ന നഗ്നമായ നിരുത്തരവാദിത്വത്തെ ന്യായികരിക്കാനും കൂടിയാണ്.



ഇതിന്റെ തിരിച്ചറിവില്‍ നിന്നുള്ള ഉയര്‍ത്തെഴുനേല്‍പ്പ് മാത്രമാണ് വരാന്‍ പോവുന്ന ദുരന്തത്തിനു തടയിടാന്‍ കഴിയൂ. അല്ലാതേ തമിഴനോട് വംശിയമായ പോര്‍ വിളികളില്‍ പരിഹാരമാവുന്നതല്ല, ഈ ദുരന്തം അവരുടെ കുടിവെള്ളം മുട്ടിക്കുന്നതുകൂടിയാണ്. തമിഴനോട് മുല്ല പെരിയാര്‍ എന്ന ബ്ലാക്ക് മേയില്‍ രാഷ്ടിയമാണ് ആദര്‍ശ കോപ്പന്‍ എ കെ ആന്റണിയടക്കം കേരളത്തിലെ യു ഡി എഫ്-ലെ 16 മൊണ്ണകളും, ആറു കേന്ദ്ര മന്ത്രിമാരും അടങ്ങുന്ന യു പി എ എന്ന കോപ്രേറ്റ് സ്പോണ്‍സേര്‍ഡ് ഭരണം നടത്തുന്നത്. ഈ രാക്ഷസിയത തുറന്നു കാണിക്കുകതന്നെയാണ് യു പി എ ഭരണ ദുരന്തത്തിന്റെ പെരും വെള്ള പാച്ചിലില്‍ മുങ്ങിതാഴാന്‍ പോവുന്ന കേരളത്തിനു ചെയ്യാനുള്ളതു!!!

വെള്ളിയാഴ്‌ച, നവംബർ 11, 2011

ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ്സ്

ദുര്‍ബലതെയെ ആക്രമിക്കുക എന്നു വച്ചാല്‍ ജയിക്കുക എന്നു മാത്രമല്ല, എതിരാളിയേ പേടിപ്പിക്കുക എന്നും അര്‍ത്ഥമുണ്ട്!

നിലനില്‍പ്പിന്റെ അവസ്ഥക്കനുസരിച്ചാണ് ബോധത്തിന്റെ നിലവാരം.

ആക്രമിക്കാന്‍ എളുപ്പം സ്ത്രികളെയും കുഞ്ഞുങ്ങളെയും മാത്രമല്ല, സമുഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തെകൂടിയാണ്.

സൗമ്യയെ ആക്രമിക്കപെട്ടതില്‍ വ്യാകുലപെട്ട് വാചാലമാവുന്ന ഹൃദായാലുകള്‍ എന്തെ തൊട്ടടുത്ത ദിവസം അതുപോലെ മരണപെട്ട ഇന്ദുവിന്റെ കാര്യം കണ്ടില്ലെന്നു നടിക്കുന്നതു?

തൃശ്ശൂര്‍ അതിവേഗ കോടതി പറഞ്ഞതു “പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് ” കോടതി അതിലൂടെ ചൂണ്ടികാണിക്കുന്നതു സൗമ്യ കൊലക്കേസില്‍ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയെന്നവനെ തൂക്കിയാല്‍ സമൂഹം ശുദ്ധീകരിക്കപെടുമെന്നും പാഠമാവുമെന്നും ആണ്. അങ്ങനെയൊരു പാഠം സമുഹത്തിലേക്ക്, വൈകാരികതലത്തിലേക്ക് അടിച്ചേല്‍പ്പിച്ചു ഘോഷിക്കുന്നതില്‍ ഭരണകൂട ഉപകര്‍ണങ്ങള്‍ക്ക് വെക്തമായ ലക്ഷ്യമുണ്ട്.

ആ ലക്ഷ്യമെന്തെന്നു നമ്മുടെതന്നെ കോടതികളുടെ മുങ്കാല പീഡന വിധികള്‍ നോക്കിയാല്‍ മതി. സൂര്യനെല്ലി കേസില സുപ്രീം കോടതി ചോദിച്ചതു ഇരക്കു ഒന്നു നിലവിളിക്കാമായിരുന്നില്ലേ എന്നാണ്? അന്നു കോടതിയെ വിലക്കുവാങ്ങിയ എം പി അണ്ണാക്ക് കുത്തിപൊളിച്ചിരുന്നു എന്നത് അറിഞ്ഞതായി നടിച്ചില്ല. പിന്നെയൊരുവള്‍ ഒക്കൊത്തൊരു കുട്ടിയുമായി തെരുവില്‍ ഉറക്കേ വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം അവളെ ഭ്രാന്തത്തിയാക്കുകയും, പിന്നെ ഇരയാക്കപ്പെട്ടവന്റെ ചിലവില്‍ വട്ടി പലിശക്കാരിയുമാക്കി.

കോടതി ഇവിടെ പൊട്ടന്‍ കളിച്ച കാര്യങ്ങള്‍:

1.ഗോവിന്ദച്ചാമിക്കായി മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ അഭിഭാഷകന്‍ രംഗത്തിറങ്ങിയതു എങ്ങനെ എന്നതു?

2.സംഭവം നടന്നയുടന്‍ കേസില്‍നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദവുമായി സൗമ്യയുടെ വീട്ടിലെത്തിയ ക്രൈസ്തവ പ്രാര്‍ഥനാസംഘത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റം?

3.പ്രതിക്കനുകൂലമായി മൊഴി നല്‍കിയ ഡെപ്യൂട്ടി പൊലീസ് സര്‍ജനെതിരെ കേസെടുക്കാന്‍ കോടതി പറഞ്ഞിട്ടും ഡോ. ഉന്മേഷിനെതിരെ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ആരോഗ്യവകുപ്പ് പൂഴ്ത്തിയതിനെകുരിച്ച പീഡകവീരനെ സ്ത്രി ക്ഷേമ മന്ത്രിയാക്കിയ മുഖ്യമന്ത്രിയോട് അന്യേഷിച്ചില്ല എന്നത്?

4.ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റിന് 10 ലക്ഷം രൂപ ഫീസായി നല്‍കിയെന്നത് എങ്ങനെ എന്നതു?

എനിയും ഒരുപാട് അവസരങ്ങള്‍ ആ ഗോവിന്ദചമിക്കു ഉള്ളള്ളപൊഴാണ് “പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന്” എന്ന മെലോട്രാമ ഡയലോഗ് വിധിച്ചതു!

നിലവില സമൂഹത്തിലെ അഴുകിയ പുണ്ണില്‍ തൃശ്ശൂര്‍ അതിവേഗ കോടതി തൊലി പുറമെയുള്ള ലേബനമാണ് പുരട്ടിയതു.

എങ്കിലും തല്‍ക്കാലം നമുക്ക് ആശ്വാസിക്കാം ജഡ്ജി രവീന്ദ്രബാബു ഗോവിന്ദചാമിമാരെ പടച്ച സ്വാമിമാരില്‍നിന്നും സ്വന്തം വിഹിതം ചോദിച്ചു വാങ്ങി, ആവമാര്‍ക്ക് കൂട്ടി കൊടുത്തില്ലല്ലോ എന്നു!!!

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

കരയുക , ചിരിക്കുക



"കരയുക , ചിരിക്കുക, പരിഭവിക്കുക എന്നതെല്ലാം മനുഷ്യന്റെ മാത്രം സഹജ സ്വഭാവമാണ്.

ഇവിടെ, ടി വി രാജേഷ്‌ എന്ന ചെറുപ്പക്കാരന്‍ കരഞ്ഞത് എന്നെ വേദനിപ്പിച്ചു ... അദ്ദേഹത്തിന്റെ മനം നോന്തത് കൊണ്ടാണ് കരഞ്ഞത്. ഒരു സ്ത്രീയെ തല്ലി എന്നതില്‍ സഹിക്കാനാകാത്ത മാനക്കേട് തോന്നുക എന്നത് ഇന്ന് കേരളത്തിലെ ചെറുപ്പക്കാരുടെ ശരാശരി മൂല്യനിലവാരം വച്ചു നോക്കിയാല്‍ അവിശ്വസനീയമാം വണ്ണം ഉയര്‍ന്നതാണ്. രാജേഷ്‌ ഒരു ഭംഗിയും ഇല്ലാതെ , കൈലേസ് കൊണ്ട് കണ്ണ് ഒപ്പാതെ ആണ് കരഞ്ഞത്. ശരിക്കും അയാള്‍ക്ക്‌ കടുത്ത ദു ഖം വന്നത് കൊണ്ട് തന്നെയാണ് കരഞ്ഞത്.

പണ്ട് സഖാവ് ഇ കെ നായനാര്‍ മൈക്കിനു മുന്നില്‍ നിന്ന് പൊട്ടികരഞ്ഞത് ഓര്‍ക്കുന്നു. അത് ഇതിഹാസ തുല്യനായ സഖാവ് കെ പി ആര്‍ ഗോപാലന്‍ (ഇ കെ യുടെ അമ്മാവനും കൂടിയായിരുന്ന, തൂക്കുമാരത്തിന്റെ നിഴലില്‍ നിന്ന് മരണത്തെ തോല്‍പ്പിച്ചു തിരിച്ചു വന്ന മലയാളക്കരയുടെ , ഇന്ത്യയുടെ ബോള്‍ഷെവിക് ധീരന്‍ കെ പി ആര്‍ ) മരിച്ച്ചപ്പോഴായിരുന്നു .. അന്ന് 'ഒരു കമ്യൂണിസ്റ്റു കാരനായ താന്കള്‍ ഇങ്ങനെ കരയാമോ' എന്ന് ആരോ ചോദിച്ചപ്പോള്‍ ക്ഷുഭിതനായ ഇ കെ നായനാര്‍ 'എന്താ കമ്യൂണിസ്റ്റുകാരന്‍ മനുഷ്യനല്ലേ?' എന്ന് ചോദിച്ചു ..

കമ്യൂണിസ്റ്റ് കാരന് സൈനീകന്റെ പരിവേഷം ഉണ്ട് . അതുകൊണ്ടാണ് കമ്യൂണിസ്റ്റ് കാരന്‍ കരയരുത് എന്ന് നാം കരുതുന്നത് ... അതെ സമയം , ഏറ്റവും തരളമായ , ഏറ്റവും ആത്മാഭിമാന ബോധമുള്ള , സ്വന്തം ആത്മ മൂല്യത്തിന് ഉയര്‍ന്ന സ്ഥാനം നല്‍കുന്ന , ഉയര്‍ന്നു ചിന്തിക്കുന്ന , എല്ലാ ആയുധങ്ങളെയും യുദ്ധങ്ങളെയും വെറുക്കുന്ന ആധുനിക മനുഷ്യനാണ് കമ്യൂണിസ്റ്റുകാരന്‍"(Fredy K Thazhath)

സത്യന്ധനാവുക എന്നത് തന്നെയാണ് ചോദ്യം ചെയ്യണ്ടതെന്നും, ഇതിനെ സ്വന്തം വര്‍ഗതാല്പര്യത്തിനു വേണ്ടി വായിച്ച രാജേശ്വരി എന്ന തൂലികാ നാമത്തില്‍ ആണ്ണും പെണ്ണും കെട്ട ജയസങ്കറാണ്, രാജേഷ് അഭിനയത്തില്‍ പരാജയമാണെന്നു ആദ്യം പറഞ്ഞത്. അയാള്‍ നല്ലൊരു വക്കിലാണെന്നു പലവട്ടം പലരീതില്‍ തെളിയിച്ചതാണ്.

അതിനു പിന്നാലെ ഇറങ്ങിയ കോമഡി ക്ലിപ്പിങ്ങില്‍ ഇടറി വീണത് വീഴുത്തിയത് നമുടെതന്നെ അറിവിനേയും, തിരിച്ചറിവിനെയുമാണ്. അബ്ദുള്ളകുട്ടിയുടെയും, സിന്ധുവിന്റെയും കൂടേ കൂട്ടിചേര്‍ക്കുന്ന ഭയം, മറക്കപെടുന്നതു രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ മൂത്രമൊഴിക്കാന്‍ പോലും ഭയപെടുന്ന യു ഡി എഫുകാരുടെ ഭയത്തെയാണു.

കണ്ണൂര്‍ ചെറുതാഴം കുളപ്പുറം സ്വദേശിയായ രാജേഷ്‌ കല്‍പണിക്കാരനായ ചന്തുക്കുട്ടിയുടേയും കര്‍ഷക തൊഴിലാളിയായ ടി മാധവിയുടേയും നാലുമക്കളില്‍ ഇളയവണാണ്‌ രാജേഷിന്റെ “എന്റെ കുടുംബം, എന്റെ അച്ഛന്‍” എന്നൊക്കെയുള്ള വിലാപത്തിന്റെ കമ്യൂണിസ്റ്റ് പാഠം എങ്ങനെയന്ന അന്യേഷ്ണംകൊണ്ട് ഇവര്‍ ഘോഷിക്കാന്‍ ഉദ്ദേശിക്കുന്നതു കമ്യൂണിസ്റ്റ് ലോക വീഷ്ണമല്ല, മറിച്ചു പീഡകവീരന്മാരായ മന്ത്രി പുങ്കുവന്മാരെ സംരക്ഷിക്കാനുള്ള ഉമ്മന്റെ അധിബുദ്ധിയുടെ പ്രചാരകരവുക കൂടിയാണ.


സഖാവ് രാജേഷിന്റെ നൈസര്‍ഗികമായ കണ്ണീരിനെ വലതു പക്ഷം പേടിച്ചതു ഇന്നു തീര്‍ത്തും അന്യമായ സ്ത്രീപക്ഷ ബോധത്തെയാണ്. ഏന്റെവും ഉന്നതമായ മാതൃ സ്നേഹത്തെപോലും അന്തോണിച്ചായന്‍ വോട്ടാക്കാനുള്ള കണ്ണിര്‍ നാടത്തിനോടൊപ്പെമേങ്കിലും ചേര്‍ക്കുന്നതു എല്ലാം കണക്കാണെന്ന സമവക്യം സൃഷ്ടിക്കാനാണ്. ഹരിപാട്ടെ ജനത്തിനുമുന്‍മ്പില്‍ ചെന്നിതല മൂക്കിള ഉലിപ്പിച്ചപോളൊന്നും തോനാത്ത നാണെകേട് രാജേഷിനോട് തോന്നി കൊണ്ടാടിയെങ്കില്‍, അതിലെ രാഷ്ട്രിയം തിരിച്ചറീയാന്‍ ഇവിടെ ചിലര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍, അത് അവരുടെ ഒളിച്ചുവെക്കപെട്ട രാഷ്ട്രിയത്തിന്റെ വിളമ്പരം കൂടിയാണ്!


നമ്മുടെ ജനപ്രതിനിധികളുള്ള നിയമസഭയില്‍ എന്തിനു വാച്ച് ആന്‍ഡ് വാര്‍ഡ് എന്ന ചോദ്യം മാറ്റിവെച്ചാലും. വനിത വാച്ച് ആന്‍ഡ് വാര്‍ഡ് എന്തിനു എന്ന വളറേ സാമാന്യ ചോദ്യം പോലും ഷണ്ഡികരിക്കപെടുന്നതു വലതു പക്ഷ പ്രചരണത്തിന്റെ വിജയം തന്നെയാണ്!!!

ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

ഒരു കുളി













ഇറങ്ങുമ്പോല്‍ മഴയുണ്ടായിരുന്നില്ല

ഇറങ്ങിനടന്നപ്പോള്‍ ചാറാന്‍ തുടങ്ങി.

കൈപത്തി മറയാകന്‍ വെറുതേങ്കിലും 
ഒരു പാഴ് ശ്രമം നടത്തി.

തുളികള്‍ കനത്തു.
കൈപത്തികൊണ്ട് മുഖതുടച്ചു

തുള്ളികള്‍
കൂട്ടം കൂടി പെരു മഴയയി.

അവിടെയെത്തിയപ്പോഴേക്കും
കുളിര്‍ വിട്ടിരുന്നു.

കാരണം ഒരു കുളി എപ്പൊഴും
ഉന്മേഷകരമാണ്.

തുവര്‍ത്തുമ്പോള്‍ ഒന്നു മൂളിപാടാം!!!

ഞായറാഴ്‌ച, ജൂലൈ 31, 2011

ഒരു ഉരുള ചോറ്

"ബൂർഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, മനുഷ്യനും മനുഷ്യനും തമ്മിൽ, നഗ്നമായ സ്വർത്ഥമൊഴികെ, ഹൃദയശൂന്യമായ "രൊക്കം പൈസ" ഒഴികെ, മറ്റൊരു ബന്ധവും അത് ബാക്കിവെച്ചില്ല.

ഏറ്റവും ദിവ്യമായ ആനന്ദനിർവൃതികളെ അത് സ്വാർത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി.

വ്യക്തിയോഗ്യതയെ അത് വിനിമയ മൂല്യമാക്കി മാറ്റി.” -കമ്മ്യൂണിസ്റ്റ...് മാനിഫെസ്റ്റോ-
ഞാൻ ഒരു യഥാർത്ഥ കമ്യൂണിസ്റ്റാണെന്നു ഞാൻ തന്നെ പറയുക എന്നതിലൂടെ വെട്ടിനിരത്തപെടുന്നത് നിങ്ങളുടെ അന്വേഷ്ണത്വരയെയാണ്. നിങ്ങൾ എങ്ങനെ ചിന്തിക്കണമെന്നത് എന്റെ വാക്കുകളിലൂടെയല്ല എന്നും, എന്നേകൊണ്ട് പറയിപ്പിക്കലിലൂടെയാണ് എന്നും നിങ്ങൾ തിരിച്ചറിയാതിരിക്കണമെങ്കിൽ ഞാൻ നിരന്തരം ഞാൻ ആരെന്നു പറഞ്ഞുകൊണ്ടിരിക്കണം.

ഇതിലൂടെ സാധ്യമാവുന്നത് ഏറ്റവും പ്രധാനം നിങ്ങളുടെ ശ്രദ്ധ എന്നിൽ മാത്രം കേന്ദ്രികരിക്കുമെന്നും, അത് നിങ്ങൾക്ക് ചുറ്റുമുള്ളതിനെ മാത്രമല്ല എനിക്ക് ചുറ്റുമുള്ളതിനെയും അപ്രധാനമാക്കുമെന്നാണ്. അങ്ങനെവന്നാൽ ഒളിച്ചുവെക്കപെട്ട അജണ്ടകൾ എന്റെതിലും വലിയ താല്പര്യങ്ങൾക്ക് വേണ്ടിയണെന്നുപോലും തിരിച്ചാറിയാതെ നിങ്ങൾ എന്നിൽ വിമോചനം പൂർത്തികരിക്കപെടുമെന്നു പ്രതീക്ഷിക്കപെടും. വായാടികളാൽ എന്നിലേക്ക് നിങ്ങൾ ആനയിക്കപെടും. അതുകൊണ്ടാണ് യജമാനന്മാർ ജനം കഴുതകളാണ് എന്നു പണ്ടുമുതലേ പറയുന്നതു. ഈ കഴുതകളുടെ ചിലവലാണ് ആൾ ദൈവങ്ങളും ഉടമകളും ഭക്ഷിച്ചുപോരുന്നത്.

ഭക്ഷണം ജീവിക്കാൻ പ്രധമസ്ഥാനം മാത്രമല്ല, മുതലാളിത്വം അത് ഏറ്റവും വിഭണണ മൂല്യവുമുള്ളതാണെന്നും, അതു തന്നെ പരസ്യ പ്രചരണത്തിന്റെ ഉപാതിയുമാണെന്നു മനസ്സിലാക്കിയതു- പണ്ട് ഇ എം എസ് “കഞ്ഞികലത്തിലേക്ക് നോക്കി പോളിങ്ങ് പൂത്തിലേക്ക് പോയാൽ മതി”യെന്ന അർത്ഥത്തിലല്ല. മറിച്ചു Wall Mart-ന്റെ മാളുകളിലേക്ക് എത്തിച്ചേർക്കുന്ന ന്യായങ്ങളിലൂടെയാണ്. എങ്കിലും അമേരിക്കയും ഇന്ത്യയിലെ അവരുടെ പണിക്കാരും പറഞ്ഞതു സാധാരണ ജനം വല്ലാതേ തിന്നുന്നതുകൊണ്ടാണ് ഭക്ഷ്യ ക്ഷാമം ഉന്റായത് എന്നാണ്. അങ്ങനെ ഭക്ഷണത്തിലൂടേ ഫ്യൂഡൽ പരിഹാസ്യതയും, സാമ്രാജ്യത്വത്തിന്റെ വിഭനണവും ഒരെസമയം വിതക്തമായി കൈകാര്യം ചെയ്യുന്നു.

ബഹു രാഷ്ട്ര പലചരക്ക കാടയിൽ നിന്നു ആദായ വിലക്ക് സാധനങ്ങൾ കിട്ടും എന്നു പറയുന്ന നിഷ് കളങ്ക രാഷ്ട്രിയ ബോധമാണ് “ഒരു ഉരുള ചോറില്‍ ഒലിച്ചു പോകുന്ന ആദര്‍ശമാണോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ളത് ?” എന്ന ചോദ്യം!!!

വ്യാഴാഴ്‌ച, ജൂലൈ 28, 2011

മദ്യം

“മദ്യം കണ്ണിരു കുടിപ്പിക്കുന്നത് കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകളെ ആണ്....”

കണ്ണീർകുടിക്കണ്ട പെണ്ണ് മദ്യവും കുടിക്കാൻ കഴിയുമെന്നു പറയുന്നത് ദഹിക്കാത്ത സാമാന്യബോധം “വേദനിക്കുന്നു”എന്നത് ഒരു പൈകിളി വേദനയാണ്!

ഇതിലൂടെ പെൺ കണ്ണീറിനു ഒരു ലളിതവൽക്കരണം കൂടിയാണ് കൊടുക്കുന്നത്. അങ്ങനെയാണെങ്കിൽ ആ കാരണവും ഒന്നു പരിക്ഷിച്ചാൽ അവളെ സമീപിക്കണ്ട, കാണണ്ടത് ബിവെറേജിലെ “കുളിരാണ്” എന്ന രീതി ആഡ്യത്വ മനഭാവം
കൂടിയാണ്. അത് നിങ്ങൾ എന്ന വെക്തിയുടെ മാത്രം നീധിയല്ല, മറിച്ചു ആധിപത്യം ചെലുത്തുന്ന ചട്ടകൂട്ടിലേക്ക് വലിച്ചിടുക എന്നും കൂടിയാണ്. അതിനു ഏറേ എളുപ്പം പറയുന്ന ആളുടെ ശരിരത്തേകുറിച്ചും, നിറത്തേകുറിച്ചും, കുലത്തേകുറിച്ചും ഓർമിപ്പിക്കലാണ്.

പെണെങ്കിൽ അവൾ രുചികരമയ ഇറച്ചിയാണ്, പുരുഷൻ ചേർന്നാൽ കാമമാണ്. ഇത് മുൻവിധിയല്ലെന്നും, അതിനൊരു വെക്തമായ ഭരണകൂട കുതന്ത്രമാണെന്നുമുള്ളത് നിശ്വമായി ചിന്താ ശേഷിയുള്ളവരുടെ വാക്കുകളിലൂടെയാണ് നടപ്പാക്കപെടുന്നത്. ഭിന്നിച്ചു ലക്ഷ്യം നേടുക എന്നത് പഴയതാണെങ്കിലും, ഇപ്പോഴും പുതുമോയോടേയും എളുപ്പത്തിലും നടപ്പാക്കപെടുന്നതാണ്.

വീട് എന്നത് ഒരു ചിട്ടായാണെന്നും, ഉമ്മറ പടിക്ക് പുറത്ത് എന്തുമാവാമെന്നതും പകൽ മാന്യതയുടെ കൊഞ്ചലാണ്. എന്തായാലും നിങ്ങളുടെ ഉമ്മറപടിയിൽ ഞങ്ങളില്ലെന്നും, ഞങ്ങളുടെ ഉമ്മരപാടിയിൽ ഞങ്ങൾക്ക് എന്തുമാവാം എന്നുമാണ് തുലാവർഷ പെരുമഴയിൽ വള്ളമടിച്ചുകൊണ്ട് വളുടെ ഉമ്മറപടിയിരുന്നുകൊണ്ട് പാറഞ്ഞ ലളിതമായ മാറുപടി!!!

ഞായറാഴ്‌ച, ജൂലൈ 24, 2011

നമുക്ക് നമ്മെകുറിച്ചു

നമുക്ക് നമ്മെകുറിച്ചു വെക്തയുണ്ടെങ്കിൽ, പ്രവർത്തനം എന്തിനാ എന്നു ഉറപ്പുണ്ടെങ്കിൽ എവിടെക്കും കയറിചെല്ലാം. ചെന്നു, അവിടുത്തെ സാഹചര്യത്തിനനുസരിച്ചു നമുടെ പ്രവർത്തനം മുന്നോട്ട് വെക്കാം. അതിനു ഒരു പ്രായോഗിക നയവും വേണം.



അതിലെ പോരായ്മകൊണ്ട് ചിലപ്പോൾ കാട്ടില്ലേക്ക് പറഞ്ഞയച്ച നാട്ട് കുരങ്ങൻ കാട്ടുകുരങ്ങനാവാം. അങ്ങനെ ചില കുരങ്ങന്മാർ ഇപ്പോൾ പാർട്ടിയിൽ കൂടികൊണ്ടിരിക്കുന്നു. ഇതു വിശ്വാസത്തിന്റെ കാര്യം മാത്രമല്ല, നിലവിലെ സാമൂഹ്യ ചുറ്റുപാടിൽ കുഴഞ്ഞുപോവുന്ന പ്രവർത്തകരുടെയും കാര്യമാണ്. ആ വാർത്തകളാണ് നിദ്യം നമ്മേ അലോസരപെടുത്തികൊണ്ടിരിക്കുന്നതു.


അതിനെ ശരിയാക്കാൻ സംഘടപരമായ പ്രസ്പര തിരുത്തലുകൾ വെണം. അവിടെയും, എന്തും ഏതും തിരുത്തപെടുക ചെയ്യുമ്പോൾ, ഒരു പോരാളിയുടെ ജാഗ്രത വെണം.... അങ്ങനെവരുമ്പോൾ ആ സഖാവിനു നിരാശപെടാൻ സമയമുണ്ടാവില്ല. കാരണം അവൻ എപ്പോഴും പ്രവ്രത്തന ക്ഷമമായിരിക്കും!!!

വ്യാഴാഴ്‌ച, ജൂൺ 23, 2011

വീണ്ടും തസ്നിബാനു

സമൂഹം കല്പിച്ചരുളിയ പര്‍ദ്ദ പിച്ചി ചീന്തിയവള്‍, ശീലക്കേടിന്റെ ആശാത്തി, പണ്ടേ കൊമ്പത്തെ മത തീവ്രവാദ കോപ്പകളുടെ ചീറിക്കു തോണ്ടിയവള്‍.

അന്നേ ഓങ്ങിവെച്ചതായിരുന്നു തസ്നിക്കു ഒന്നു...

ചക്കക്കു മംഗളത്തിനു അത് ഒത്തത്തു...



കൂരാ‍കൂരിരുട്ട്, എങ്ങും നിശബ്ദത....
“അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു 'സഭ്യമല്ലാത്ത' പെരുമാറ്റത്തില്‍ ഏര്‍പ്പെടെന്നു....’’

ഈ സാഹിത്യം ഉണ്ടാക്കാന്‍ പാഴൂര്‍ പടിവരെയൊന്നും പോവണ്ട....ഉമ്മന്റെ “പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും’’ സഹായമൊന്നുമില്ലാതേ തന്നെ  ഇവരാലൊക്കെ ഊട്ടി വളര്‍ത്തിയെടുത്ത ജാതി മത ആഡ്വിത്വ ബോധം വാഴുന്ന കേരളത്തിന്റെ പ്രബുദ്ധതയില്‍ ഏത് വായനോക്കിക്കും ഉണ്ടാക്കാവുന്നതെയുള്ളു.  അഞ്ചുകൊല്ലമുമ്പു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു പ്രായമുണ്ടാക്കികൊടുത്ത മുഖ്യമന്ത്രിയും പോലീസുമാണ് ഇപ്പോഴും വാഴുന്നത്...




അവള്‍ക്ക് ഒന്നു നിലവിളിക്കമായിരുന്നില്ലേ എന്നാണ് കോടതി പോലും സൂര്യനെല്ലി കേസില്‍ ചോദിച്ചത്...

ഈ ചോദ്യവും ചോദിച്ചാണ് അണ്ണാക്ക് കുത്തിപൊളിച്ചവനെ നമ്മുടെ കോടതി വെറുതേ വിട്ടതു. അതു കേട്ട പാതി, കേരളത്തിലെ പ്രബുദ്ധ വോട്ടര്‍മാര്‍ ആ കോണ്‍ഗ്രസുകാരനെ എം പിയാക്കി കേന്ദ്രത്തിലേക്ക് പൊക്കി വിട്ടു.... ഇവിടെ സദാചാരം, പണവും മതരാഷ്ട്രിയ പന്നന്മാരും നിശ്ചയിക്കും. സ്ത്രി ശിശുക്ഷേമ വകുപ്പു കൈയാളുന്നത് മതത്തിന്റെ സദാചാര നേര്‍ പതിപ്പു യാതൊരു ഉളുപ്പുമില്ലാത്ത ഈ അപോസ്തലന്മാരുടെ ചിലവിലാണല്ലോ. ഇവര്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രവരെ മണത്തു ചെല്ലും, കാരണം ഇവര്‍ക്കു കൊന്ന പാപം തിന്നു തീര്‍ക്കണമല്ലോ.....?

കൊള്ളക്കാരെയും, തോണ്ടല്‍ വിതക്തന്മാരെയും, ബലാസംഘ പുലിയേയുമൊക്കെ അധികാരത്തില്‍ ഏറ്റിയ പാപം ഇങ്ങനെയൊക്കെ തല്ല്ലിയും, പറഞ്ഞും, ഗണിച്ചും തീര്‍ക്കും!!!

ബുധനാഴ്‌ച, ജൂൺ 22, 2011

തസ്നിബാനു

ബ ബ ബ പറയുന്ന ഒരു സമൂഹത്തില്‍ ആധിപത്യം ചെലുത്തുന്നവര്‍ ഏറേ ഭയപെടുന്നതാണ് ‘നീ ആര് ' എന്ന ചോദ്യം. തസ്നി തന്നെ ചോദ്യം ചെയ്ത ഫേക്കിനോട് ചോദിച്ചതാണ്. പകല്‍ മാന്യതയുടെ മൂടുപടം അഴിച്ചെടുക്കുന്ന ചോദ്യമാണിതു.  പ്രതേകിച്ചു അത് പെണ്ണിന്റെ ഭാഗത്തു നിന്നാവുമ്പോള്‍; ശീലപെട്ട സമുഹത്തില്‍ പരിതികടക്കുന്ന ആ ചോദ്യത്തെയും അവളെയും വിളിക്കാനുള്ള പേരാണ് പൊലാടി മോളേ എന്നത് ; മറകുടയില്‍ നിന്നു പുറത്തിറങ്ങിയ ധീര വനിതകളെല്ലാം ഈ വിളികേട്ടവരാണ്!


സദാചാരവാദികള്‍ തസ്നിയോട് പറഞ്ഞത്  “ഇത് ബാഗ്ലൂ‍രല്ല കേരളമാണ്’’ എന്നാണ്. അതെ, ഈ കേരളത്തിലാണ് 40-ലധികം ആളുകളില്‍ ഏറ്റവും മിടുക്കനായ പൂശല്‍ വിതക്തനെ തെരെഞ്ഞെടുത്തു എം പിയായി അഭിമാനപുരസ്കരം കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചത്, ഒരു ബലാസംഘ വീരനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു മന്ത്രി പുങ്കുവനാക്കി അധികാരത്തില്‍ ഏറ്റിയതു. മുന്‍ മന്ത്രിയെ വീണ്ടും ഭൂരിപക്ഷതോട് മന്ത്രിയാക്കിയ യോഗ്യതയും ഏറോപ്ലൈനില്‍ അടുത്തിരുന്നുവള്‍ക്ക് എര്‍ത്തുകൊടുത്തു എന്നതുകൊണ്ടാണ്!

തട്ടുകടക്കാരുടെ അടുത്തു അടിഞ്ഞുകൂടുന്നവരും ഓട്ടോ ഡ്രൈവര്‍മാരും നിയന്ത്രിക്കുന്നവര്‍ ഇവിടുത്തെ വലതു രാഷ്ട്രിയ, മാധ്യമ, ജുഡിഷറിയും കൂടിയാണ്. അവരാണ് കേരളത്തിലെ അടിസ്ഥാനവര്‍ഗത്തെ പഠിപ്പിക്കുന്നത് ; ലക്ഷൊറി കാറില്‍ പണമുള്ളവന്‍ വ്യഭിചരിച്ചാല്‍ അത് മാന്യതയാണ് എന്നും, ഇല്ലാത്തവര്‍ മാന്യമായി തല ഉയര്‍ത്തിപിടിച്ചു ബൈക്കില്‍ പോയാല്‍ അതു പൂശാന്‍ പോവുകയാണ് എന്നും.

ഇതു കെരളത്തിന്റെ പ്രബുദ്ധതയാണ്. കാരണം ഇവിടം ഭരിക്കുന്നത് ഉമ്മനും കുഞ്ഞാപ്പയുമൊക്കെയാണ്. ഈ പ്രബുദ്ധത ചീഞ്ഞളിഞ്ഞു പൊട്ടിയൊലിച്ചു തെരുവിലേക്ക് ഇറക്കപെടും.അന്നു ഒരു പോലീസിന്റെയും കോടതിയുടെയും സെക്കൂറിറ്റി വേണ്ട് നമ്മുടെ സ്ത്രി ജനത്തിനു ഈ തട്ടുകടക്കാരും ഓട്ടോക്കാരും തന്നെ കാവല്‍ക്കരാവും. കാരണം ജീവിക്കണോ അഴുകണോ എന്ന ചോദ്യം മുന്നില്‍ എത്തിപെടാന്‍ നമുക്കിനി അധിക ദൂരമില്ല. അനിവാര്യമായ തിരിച്ചറിവുകള്‍ പോരാട്ടമാവുന്നതു ജീവിതം തെരുവിലേക്ക് ഇറക്കപെടുമ്പോഴാണ്.

തിങ്കളാഴ്‌ച, ജൂൺ 20, 2011

‘‘ഞാന്‍’’

ഞാനൊരു ഒന്നൊന്നര ഞാനാണ്.
ഞാന്‍ ഞാനായാല്‍, പിന്നെ നീയും
ഉണ്ടെന്നാനര്‍ത്ഥം!



ഞാന്‍ ഒറ്റക്ക് പറയുന്നു എന്നതുകൊണ്ട്
നീയും പറയുന്നതും അങ്ങനെയാവും
എന്നു വരും!

ഞാന്‍ ഒറ്റക്ക് നേരിടും,

എന്നു വന്നാല്‍ നീയും ഒറ്റക്ക് നേരിടണം
എന്നാണ്!

അങ്ങനെ നാം മുഖാമുഖം നിന്നാല്‍

നമുക്ക് ചുറ്റുമുള്ളതൊക്കെ താനെ
ഇല്ലാതായികോളുമെന്നും,
കൂട്ടു ഉത്തരവാദിത്വമെന്ന
ചളുക്ക് ജനാധിപത്യം മാറ്റി
“ഞാന്‍’’ എന്ന ഫാസിസത്തിന്റെ
കൊടിയുറപ്പിക്കാമെന്നുമാണ്!

ഇതു വര്‍ത്തമാന കണ്ടെത്തലാണ്.




പുത്തന്‍ കൂറ്റങ്ങളിലോടേ
കൂട്ടത്തെ പൊളിപ്പിക്കാമെന്ന
മന്മോഹനനു അമേരിക്ക
ഓതി കൊടുത്തതാവാം!

കള്ള നാണയങ്ങളുടെ

ഊറ്റം പറച്ചിലില്‍
ഇല്ലാതായത്, തല ചായിക്കാന്‍
കിട്ടുമെന്നു കരുതിയ
കൂരയായിരുന്നു!

തൂവിപോയത് ഞങ്ങളുടെ

കഞ്ഞികലമായിരുന്നു,
മാനം പോവുന്നത്
ഞങ്ങളുടെ പെണ്‍പിറപ്പുകളുടെതാവുന്നു
!!!

ബുധനാഴ്‌ച, ജൂൺ 01, 2011

പിമ്പുകളേ ഇഷ്ടമാണ്.

എനിക്ക് പിമ്പുകളേ ഇഷ്ടമാണ്.
കാരണം അവര്‍ നന്നായി പറയും.

ഉഷ്ണപുണിനെ പൂവും ചൂടിച്ചു
പൊട്ടും ചാര്‍ത്തി കുല സ്ത്രിയാക്കും!

അവര്‍ അവരുടെ തൊഴിലില്‍ വിദഗ്ദരാണ്.
അതുകൊണ്ടാണ് അവര്‍
പലപ്പോഴും മാക്സിന്റെ അച്ഛനാണെന്ന ഭാവത്തില്‍
വിപ്ലവം ചിലക്കുന്നത്!

അതിലുടെ ചിലപ്പോള്‍ അമ്മയെ സ്റ്റാന്റില്‍ ഇറക്കും.
കാരണം സഖാവെന്ന വിളിയുടെ ഔന്നത്യത്തെപൊലും
സ്വന്തം പിതൃശൂന്യതക്ക് ന്യായമാക്കുന്നവരാണ്.

ചെഗുവേരയെ സ്വയം ചാര്‍ത്തി നടക്കുന്ന
ഇവര്‍ അവരുടെ അടിവസ്ത്രപോലും കമ്മ്യൂണിസം
മണക്കുമെന്നു ഹുങ്ക് പറയും!

ഇവരേ വെറുതേ വിടാം,
ലെനിന്‍ “എക്സ് കമ്യൂണിസ്റ്റ് ദ വേസ്റ്റ് കമ്യൂണിസ്റ്റ്“
എന്നു പറഞ്ഞതു ഇവരെ കുറിച്ചാണ്!

ഒറ്റുകാരുടെ വായതാരിയില്‍, തണുത്തുറഞ്ഞുപോവുന്നതും,
ബെന്‍സ് കാറില്‍ അരഞ്ഞുപോവുമെന്നൊക്കെ
കൊഞ്ഞനം കുത്തുന്നതു പാവം മീന്‍ വില്‍പ്പനക്കാരന്‍
തൊഴിലാളിയേ പേടിപ്പിക്കാമെന്ന മൂഡത്വത്തിലാണ്!

കമ്യൂണിസമെന്നത് ഒരു കോപ്പന്റെയും സൌജന്യമല്ലെന്നു
അറിയുന്നവരാണ് “സര്‍വ്വ രാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍"
എന്ന അനിവാര്യമായ മുദ്രാവാക്യം നെഞ്ചേറ്റിയത്!

അതുകൊണ്ടുതന്നെയാണ് രാജാക്കന്മാരുടെ കോട്ടതളങ്ങളും,
സാമ്രാജ്യത്വ ഇരിപ്പിടങ്ങളും.....
‘’നിങ്ങള്‍ക്ക് നഷ്ടപെടുവാന്‍ ഒന്നുമില്ല
കൈ വിലങ്ങുകളല്ലാതേ” എന്നതില്‍ വിറകൊള്ളുന്നത് ....!!!

ഞായറാഴ്‌ച, മേയ് 22, 2011

അണുനിലയം = അണുബോമ്പ്

അണുനിലയം = അണുബോമ്പ്
എന്നാല്‍ , ഈ വസ്തുത മറച്ചുവെച്ച് , ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നുണ പറയുന്നു
MathrubhoomiIScLies.JPG
--

ഞായറാഴ്‌ച, മേയ് 15, 2011

രണ്ട് അടി പിന്നോട്ട്, ഒരടി മുന്നോട്ട്.

അതേ, കുറുക്കുവഴികളിലൂടെ എളുപ്പം എത്തിചേരാവുന്ന വഴികളില്‍ നാം പോയി. ഏറ്റവും വലിയ ഒറ്റക്ഷി എന്നതുപോലും ഒരു കുമിളയുടെ ബലം മാത്രമാണ്. ആ കുമിള ഇല്ലായിരുന്നെങ്കില്‍ ഇതിലും ദയനിയമാവുമായിരുന്നു നമ്മുടേ കാര്യം. നമുക്ക് പിഴച്ചത് അഞ്ചുകൊല്ലം മുമ്പായിരുന്നു. വലതു പക്ഷം മുന്നോട്ട് വെച്ച അജണ്ട നടപ്പിലാക്കി. പാര്‍ട്ടി നയം മാറ്റിവെച്ചുകൊണ്ട്. പിഴച്ചതു അവിടെതന്നെയാണ്. ആ പിഴവില്‍ ജനത്തിനുമുന്നില്‍ നിന്നു മാറ്റിവെക്കപെട്ടത് പാര്‍ട്ടിയെ ആയിരുന്നു.

സാമ്രാജ്യത്വം അതിന്റെ ചുവടുകള്‍ക്ക് കൃത്യതയുണ്ടായിരുന്നു. രാസായുധത്തേക്കാളും, അണുബോംബിനേക്കാളും ആശയചട്ടകൂടിനെ നശിപ്പിക്കാന്‍ വെക്തിയെകൊണ്ട് കഴിയുമെന്നു അമേരിക്ക കണ്ടത്തിയതു സോവിയറ്റ് യൂ​‍നിയനിലൂടെയായിരുന്നു. സംഘടനെയെ തോല്‍പ്പിക്കാന്‍ ഏറേ എളുപ്പം ഒറ്റുകാരെ കണ്ടെത്തുക എന്നായിരുന്നു. അങ്ങനെയായിരുന്നു നെടുക്കെ ഉയര്‍ന്നു നിന്നിരുന്ന സോവിയറ്റ് യൂനിയനെ നിലം പരിശാക്കിയത്. ഗോര്‍ബചേവ് എന്ന ഒരു ഗ്ലമാര്‍ താരത്തിലൂടേ പാര്‍ട്ടിയേ ഹൈജാക്ക് ചെയ്ത് “ആശ്രയാത്മക ബിംബ’’മായി വളര്‍ത്തിയത് സാമ്രാജ്യത്വത്തിന്റെ വിജയവും, സംഘടനാ ചട്ടകൂടിന്റെ പരാജയവുമായിരുന്നു.

പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പുതിയൊരു പ്രശ്നം വളര്‍ന്നു വരുമെന്നു മുന്നെ ലെനിന്‍ പറഞ്ഞിരുന്നു. ബ്യൂറോക്രാറ്റുകള്‍ വളരുന്നത് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ കോട്ടകളില്‍ വിള്ളലുകള്‍ വരുമ്പോഴാണ്. അകത്തെ പുഴുകുത്തുകളേ ഞെരട്ടികളയണ്ടത് കേന്ദ്രികൃത ജനാധിപത്യലൂടയാണ്. രണ്ടിന്റെയും ദുര്‍ബലതയിലാണ് സാമ്രാജ്യത്വ അജണ്ട കടന്നുവരുന്നതു. ആഗോള വല്‍ക്കരണ ഇന്ത്യയില്‍ കണ്ണിലേ മുഴുത്ത കരടു തന്നെയായിരുന്നു സി പി ഐ (എം) നേതൃത്വം നല്‍കുന്ന ഇടതു പക്ഷം. സാമ്രാജ്യത്വത്തിന്റെ കൈയാളുകളായ മത വര്‍ഗിയ, തീവ്രവാദ, ഇടതു തീവ്രവാദ കൂട്ടളികളിലൂടെ നടപ്പാക്കിയതിന്റെ വിജയമാണ്, ബംഗാളിലും കേരളത്തിലും നടന്നതു. വലതു സക്യത്തിന്റെ മുഖം തന്നെയാണ്. അതുകൊണ്ട് പരാജയപെട്ടു എന്നു പറയുന്നതു, അതിനെ വെവ്വെറേ വേര്‍തിരിച്ചു കാണുന്നത്  ഇപ്പോഴും ശത്രുവിന്റെ ശേഷിയേ ശരിയായി കാണാന്‍ കൂട്ടാക്കുന്നില്ല എന്നു തന്നെയാണ്. ജാതി മത ഇടതു തീവ്രവാദ കോണ്‍ഗ്രസ് മാധ്യമങ്ങളുടെ കൂട്ടായ ആക്ക്രമങ്ങളുടെ വിവിത തലങ്ങളേ തകര്‍ത്തെറിയാന്‍ ജനകിയ സമരപോരാട്ടങ്ങളിലൂടെ മാത്രമെ കഴിയു....

എങ്കിലും ഇവിടെ ഗോര്‍ബചേവിനേപോലേ ഒരു ഒറ്റുകാരനേ കണ്ടെത്താന്‍ ഇതുവരേ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ പാര്‍ട്ടിയുടെ കരുത്തു. സുഖാലസ്യത്തില്‍ പറഞ്ഞു പഠിക്കണ്ട ആവശ്യകതയല്ല ഇടത് ബോധം. ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞു മുട്ടുമ്പോള്‍ ഇടിച്ചു മുന്നേറാന്‍ ഉള്ളതാണു.  ബഹുജന സംഘടകളുടെ ഊര്‍ജ്ജസൊലമായ എണയിട്ട പ്രവര്‍ത്തനം മുന്നോട്ട് വെക്കന്നതിലൂടെ അതിനുള്ള കരുത്തു കൂട്ടാം


ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

ആശ്രയാത്മക ബിംബം

വെക്തിപരമായ വിജയം വിപ്ലവത്തിന്റെ ശക്തിയാണ് എന്നതു പ്രതിവിപ്ലവകാരികളുടെ ഒരു വായ് താരിയാണ്. അതിലൂടെയാണ് ബിംബവല്‍ക്കരണം സാധ്യമാക്കുന്നത്. അവര്‍ പിന്‍പറ്റുന്നതു ജനം കഴുതകളാണെന്നും, ഞാന്‍ വലിയവനാണെന്നും ഉള്ള വലതുപക്ഷ ആധിപത്യ അജണ്ടയാണ്.

അതില്‍ നാം പ്രതീക്ഷ അര്‍പ്പിക്കേണ്ടി വന്നത് നമ്മെക്കാള്‍ മിടുക്കരാണ് എതിര്‍ പക്ഷം എന്നു അറിയാതേ കുഴഞ്ഞുപോയതുകൊണ്ടാണ്!

"ഇന്നെ വരെയുള്ള തത്വ ചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്ക മാത്രെ ചെയ്തിട്ടുള്ളു, നമുക്കാവശ്യം അതിനെ മാറ്റുകയാണ്"

ആ ചിന്തയുടെ പ്രായോഗികത വെക്തികേന്ദ്രികൃത സംശുദ്ധിയിലും, 'അഞ്ചാളുകളെ' മാറ്റിയെടുക്കുന്ന ബിബംവല്‍ക്കരണത്തിലുമല്ല സാധ്യമാവുന്നത്. മറിച്ചു ആവശ്യം ആവശ്യമായ പോരാട്ടങ്ങളില്‍ പരുവപെടുന്നതിലൂടെയാണ്. 


ജനത്തോടൊപ്പം നില്‍ക്കുക എന്നത് ആധിപത്യം ചെലുത്തുന്ന ചിന്തയോടൊപ്പം നില്‍ക്കുകയാണ് എന്നു തന്നെയാണ്. പാര്‍ട്ടി ജനത്തോടൊപ്പമല്ല, ജനം പാര്‍ട്ടിയോടോപ്പമാണ് നില്‍ക്കണ്ടത് നിര്‍ത്തണ്ടത് എന്നണ് മറ്റു പാര്‍ട്ടികളില്‍ നിന്നെല്ലാം വിത്യസ്തമായ ഒരു വിപ്ലവ പാര്‍ട്ടിയുടെ കടമ. 

പണ്ട് ജനത്തെ വിപ്ലവത്തിന്റെ വഴിയിലേക്ക് നയിച്ച, ഇന്നു പാവങ്ങളുടെ നേതാവു അല്ലെങ്കില്‍ പടതലവന്‍ എന്നു അറിയപെടുന്ന ഒരു നേതാവു ഉണ്ടായിരുന്നു. അന്നു ഈ വലതു ജിഹ്വകള്‍ അദ്ദേഹം രോഗശയയില്‍ കിടക്കുമ്പോള്‍ പോലും പറഞ്ഞിരുന്നതു "കാലന്‍ വന്നു വിളിച്ചിട്ടും പോവാത്തെന്തു കോവാലാ" എന്നായിരുന്നു. അത് ഒരു അംഗികാരമായാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ സ്വീഹരിച്ചത്. അതിനെ പിന്‍പറ്റിയാണ് ഇ എം എസ് പറഞ്ഞ "മനോരമ ഞാന്‍ ശരിയെന്നു പറഞ്ഞാല്‍ എനിക്ക് തെറ്റുപറ്റി എന്നു അറിയുന്നു" എന്ന പ്രശസ്ത് ആ വാക്യം നാം നെഞ്ചേറ്റിയത്...

പാര്‍ട്ടി ജനറല്‍ സെക്കട്ട്രി പ്രകാശ് കാരട്ട് പറയുന്നതിനേക്കാള്‍ വിശ്വാസ്യത പ്രശാന്ത് രഗുവംശം പറയുന്നതാണെന്നു ജനത്തെകൊണ്ട് പറയിപ്പിക്കുന്നത്, പറയിപ്പിക്കുന്നവരുടെ  അജണ്ടയാണ്. നടപ്പാക്കാന്‍ വിളിച്ചുപറയുന്നത് ചെകുവരയുടെ സ്റ്റിക്കറൊട്ടിച്ച വിപ്ലവ മാരിജ വേഷക്കാരാണ്...
ബിംബാരാധന അത് വി എസിനെയാണെന്നും, വി എസ് ഒരു പാര്‍ട്ടികാരനല്ലെന്നും ജനത്തിന്റെ ആശ്രയാത്മക ബിംബമാണെന്നും എന്നു ഉറപ്പിക്കുന്നതില്‍ രണ്ടു ലക്ഷ്യമാണ് വലതു പക്ഷം മുന്നോട്ടു വെക്കുന്നത്. വി എസിനെയും പാര്‍ട്ടിയെയും ഒരു പോലെ തകര്‍ക്കുക എന്നാണ്. വി എസിന്റെ ഓപ്പോസിറ്റ് പിണറായിയാണെന്നും, പിണറായി പാര്‍ട്ടിയാണെന്നും, പാര്‍ട്ടിയില്‍ നിന്നും വേറിട്ടതാണ് വിഎസ് എന്നും വിഎസിന്റെതാണ് ഗവര്‍മെന്റെന്നും, പാര്‍ട്ടിയും ഗവര്‍മെന്റും രണ്ടു ധ്രുവത്തിലാണെന്നും വരുത്താന്‍ കഴിയുമെന്നത് വലതുപക്ഷത്തിന്റെ ഒരു ചപ്പടാച്ചി തന്ത്രമാത്രമാണ്.


അദ്ദേഹത്തെ നക്കി കൊല്ലാന്‍ ശ്രമിക്കുന്ന ഒറ്റുകാര്‍ പലരും പാര്‍ട്ടിയില്‍ വന്നു പാര്‍ട്ടിക്കു പുറത്തുപോയെങ്കില്‍, വിഎസും ഇപ്പോഴും പാര്‍ട്ടിയിലാണ്. ഇതുവരെ സി പി ഐ എമിന്റെ നേതൃത്വങ്ങള്‍ ഒന്നും നേരിടാത്ത വേഗതയാര്‍ണ് കൂട്ട ആക്രമണമാണത്തിന്റെ രൂക്ഷതയാണ് വി എസും പിണറായും നേരിടുന്നത്. എന്നിട്ടും അവര്‍ പാര്‍ട്ടിയില്‍ നേതൃത്വം വഹിക്കുന്നുണ്ടെങ്കില്‍ അത് പോരാട്ടങ്ങളാല്‍ പരുവപെട്ട വെക്തിത്വ ഗുണം തന്നെയാണ്...!

ആശ്രിത ബോധത്തിന്റെ എളുപ്പവഴികളിലാണ് ബിബംങ്ങളുടെ ആവശ്യം വരുന്നത്! തീര്‍ച്ചയായിട്ടും അഹം നഷ്ടപെടാത്ത ബിംബങ്ങള്‍ ഒറ്റുകാരുടെ ദൌത്യമാണ് നിര്‍വഹിക്കുക. അതുകൊണ്ടാണ് ദുരിതം അനുഭവിക്കുന്നവര്‍ക്കു സ്വര്‍ഗരാജ്യം വാക്താനം ചെയ്യപെട്ടത്.
അതുകൊണ്ടുതന്നെയാണ് ഒരു കമ്യൂണിസ്റ്റ് ഒരിക്കലും ബിംബമാവന്‍ നിന്നു കൊടുക്കാത്തത്.

വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2011

നിങ്ങള്‍ ആരുടെ കൂടേ...?






പൊതുമുതല്‍ കൊള്ളയടിക്കുക എന്നതിനര്‍ഥം സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തട്ടിപ്പറിക്കുകയോ തകര്‍ക്കുകയോ ചെയ്യുക എന്നാണ്. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 42.75 കോടി രൂപ പണമായും സ്വര്‍ണമായും പിടിച്ചെടുത്തിട്ടുണ്ട് എന്ന് തെരഞ്ഞെടുപ്പു കമീഷന്‍ പറയുന്നു.

യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പു രംഗത്തേക്ക് പണത്തിന്റെ ഒഴുക്ക് തുടങ്ങി എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. 

ഹെലികോപ്റ്ററില്‍ പറന്ന് കെപിസിസി നേതാക്കള്‍ വോട്ടുപിടിക്കുന്നതും വോട്ട് കൂട്ടത്തോടെ

വിലയ്ക്കുവാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും വന്‍ ആയുധശേഖരങ്ങളുണ്ടാക്കുന്നതും ഇങ്ങനെ വരുന്ന പണംകൊണ്ടാണ്. കേന്ദ്രത്തില്‍ അഴിമതി നടത്തിയ പണത്തിന്റെ ഒരംശം ജനവിധി വിലയ്ക്കുവാങ്ങാനാണ് ഉപയോഗിക്കുന്നത്. ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കുന്ന നീക്കമാണത്. അഴിമതി തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാകുന്നത് അത് ജനാധിപത്യത്തെ തകര്‍ക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. വോട്ട് വിലയ്ക്കെടുക്കപ്പെടുമ്പോള്‍ അഴിമതിക്കാരാണ് ജയിക്കുന്നത്- യഥാര്‍ഥ ജനഹിതമാണ് പണംകൊണ്ട് തകര്‍ക്കപ്പെടുന്നത്. 

പാക്കേജുകളുണ്ടാക്കി മാധ്യമങ്ങള്‍ വാര്‍ത്താസ്ഥലം വില്‍പ്പന നടത്തുന്ന രീതിയും ശക്തമായി നിലവിലുണ്ട് എന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞതാണ്.

കേരളത്തില്‍ യുഡിഎഫിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന മാധ്യമ കോലാഹലം ആ വഴിയിലുള്ള സംശയം ജനിപ്പിക്കുന്നു. പ്രചാരണത്തിലെ പണക്കൊഴുപ്പ്, വോട്ടര്‍മാരെ പണംകൊടുത്ത് സ്വാധീനിക്കല്‍ എന്നിവ കേരളത്തിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പായുധങ്ങളാണ്. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് ശേഷി നല്‍കുന്നതാകട്ടെ, യുപിഎ സര്‍ക്കാര്‍ നേതൃത്വം നല്‍കി നടത്തിയ പടുകൂറ്റന്‍ അഴിമതികളാണ്. അഴിമതിയിലൂടെ പണമുണ്ടാക്കുകയും അത് മുടക്കി ജനഹിതം അനുകൂലമാക്കി വീണ്ടും കൊള്ളയടിക്കാനായി അധികാരം കരസ്ഥമാക്കുകയുമെന്ന രീതി ചെറുത്തുതോല്‍പ്പിക്കപ്പെട്ടേ തീരൂ. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും കരുത്തുള്ള ഭരണമാണ് കേരളത്തിനുണ്ടാകേണ്ടത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ഏറ്റവും വലിയ ദുരിതമായി വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയൊരളവ് ആശ്വാസം പകരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുവിപണനരംഗത്തെ ഇടപെടലാണ്. എന്നാല്‍, പൊതുവായ വിലക്കയറ്റത്തിന്റെ കെടുതികള്‍ കേരളീയര്‍ക്കുമേലും വന്‍തോതില്‍ പതിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി യുഡിഎഫിനെതിരെ അലയടിക്കുന്ന ജനവികാരത്തെ അഴിമതിപ്പണംകൊണ്ടും അനാവശ്യ വിവാദങ്ങള്‍ തൊടുത്തുവിട്ടും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ട്.    




തിങ്കളാഴ്‌ച, ഏപ്രിൽ 04, 2011

എന്തുകൊണ്ട് ഇടതുപക്ഷം?

നാട് അറിയുന്നവര്‍ ആ നാടിന്റെ ഭാഷയിലാവണം സംസാരിക്കണ്ടത്. നാട്ടുകാര്‍ക്ക് മനസ്സിലാവുന്നരീതിയില്‍ വി എസ് ഒരുത്തിയെ കുറിച്ചു ഒരുത്തി എന്നു തന്നെയാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞതിലൂടെ പര്‍വതീകരിച്ചു കൊണ്ടുവരാന്‍ വലതുപക്ഷം നിനച്ചിരുന്നതിനു ഒരു ഫുള്‍ സ്റ്റോപ്പ് നല്‍കുകയാണ് ചെയ്തത്...!


പ്രശ്നം ജനമാണെന്നും, ജനത്തിനു ആവശ്യം, വെയിലേറ്റു തളരുമ്പോള്‍ തണലത്തിരിക്കാനും, മഞ്ഞും മഴയ്ത്തും ചുരുണ്ടുകൂടി കിടക്കാനും, വിശക്കുമ്പോള്‍ ഇറ്റു കഞ്ഞിയുടെ വെള്ളം ചൂടോടെ മോന്താനും, ഭാരം ഏന്തി ജീവിത അവസാനം മൂലക്കാവുമ്പോള്‍ സ്വന്തം പ്രാഥമികാവശ്യത്തിനു കോന്തലയില്‍ ചുരുട്ടി വെക്കാന്‍ ഇച്ചിരി പുത്തനും, കൊക്കികുരച്ചു തളര്‍ന്നു കിടപ്പിലായാല്‍ സുരക്ഷിതമായി കിടക്കാന്‍ ധര്‍മാസ്പത്രിയും മരുന്നും, മനുഷ്യത്വം ഇല്ലാത്ത ചില വൈദ്യന്മാരെ പാട്ടിലാക്കാന്‍ ചില്ലാനവും, കൊമ്പത്തെ രോഗത്തിനു ഒരു താങ്ങും, വിട്ടിലുള്ള മക്കള്‍ക്ക് സുരക്ഷിതമായ ചുറ്റുപാടും,  രാഷ്ട്രിയ പണകൊഴുപ്പില്‍ ഇറച്ചിനൊട്ടിനുണയാന്‍ വരുന്ന തലയില്‍ കറുപ്പു പുരട്ടിയ ചെകുത്താന്‍ സുന്ദര കിഴവന്മാരുടെ കൈയെത്താത്ത ജീവിത സുരക്ഷയും, അതിനു ആവശ്യമായ വിദ്യാഭ്യാസവും, പിന്നെ മാന്യത ഉറപ്പുള്ള തൊഴിലും ഓരോ കേരളിയന്റെയും നീക്കിവെക്കാന്‍ കഴിയാത്ത ആവശ്യമാണ്.....!

ഈ ആവശ്യം തന്റെതാണെന്നും, തനിക്കു വേണ്ടതാണെന്നും,  തന്റെ കര്‍മത്തിലൂടെ തെളിഞ്ഞു കാത്തുരക്ഷിച്ചു നിലര്‍ത്തി വെക്കണ്ട് ബോധമാണ് എന്ന തിരിച്ചറിവാണ്. ഈ രാഷ്ട്രിയത്തെ അട്ടിമറിക്കാന്‍ ഭരണകൂട കുതന്ത്രം ആഗോള വല്‍ക്കരണ നനുനനുപ്പില്‍ ഇക്കിളികൂട്ടിയിരുന്ന നാവുകളാല്‍ തുപ്പുന്ന നുണ കുമിളകളുടെ വര്‍ണരാഞ്ചിയില്‍ കണ്ണ്‍ മഞ്ഞലിപ്പിക്കുന്നത്, വലതുരാഷ്ട്രിയ പ്രവര്‍ത്തനമാണ്.

നിഷ്പക്ഷമെന്നു ചെല്ലപെരില്‍ അറിയാപെടുന്ന ഈ രാഷ്ട്രിയ പ്രവര്‍ത്തനത്തെ അവരുടെതന്നെ ഭാഷ കടമെടുത്തു അവര്‍ക്കു നേരെപറയുകയാണെങ്കില്‍ അതിനെ നാട്ടു ഭാഷയില്‍ മാമാ പണി എന്നു പറയും. മാമാ പണിയും രാഷ്ട്രിയ പ്രവര്‍ത്തനമാണ് എന്നു കാണിച്ചതു, തിന്നുമ്പോള്‍ തൂറുന്ന ഒരുവന്‍ നമ്മുടെ ഒരു മാധ്യമം വങ്ങിയതിലൂടെയാണ്. നമ്മുടെതാവുമ്പോള്‍ അതിന്റെ പേരല്ല അതിനു ഇപ്പോള്‍ ചെരുക, മറിച്ചു പ്ലേബോയുടെ നടത്തിപ്പുകാരനിലൂടെ അതിന്റെ പേര്‍ വെശ്യാനെറ്റ് എന്നു തിരുത്തപെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉളുപ്പില്ലായ്മക്ക് നാട്ടുകാരില്‍ നിന്നു കിട്ടി എന്നു പറയപെടുന്നതിനെതിരെ ആദ്യം വക്കാലത്തു വന്ന ജീവികളെ ശ്രദ്ധിച്ചാല്‍ മതി, അത് ആരെ സംരക്ഷിക്കാനാണ് എന്നു. 

2000, 2006-ഉദാരണം ചുവടുറപ്പിച്ച കാലമായിരുന്നു. വികശനത്തിന്റെ കുത്തൊഴുക്ക് അവകാശപെട്ടവര്‍ പറഞ്ഞത് മല്‍സരത്തില്‍ ശേഷിയുള്ളവര്‍ അധിജീവിക്കുമെന്നാണ്. മല്‍സരത്തിനും ഒരു ശേഷിവേണമെന്നത് ഉദാരവല്‍ക്കരണ വായത്താരികളില്‍ സ്വയം നഷ്ടപെട്ട നിസഹായ ജന്മങ്ങള്‍ ഓര്‍ക്കാറില്ല. ഇവിടം എന്തും, ഏതും വില്‍ക്കപെടുമെന്ന അനുഗൂല്യത്തില്‍ കൈകാലിട്ട അടിക്കുന്നവര്‍ കൈലുള്ളതു മുഴുവന്‍ നഷ്ടപെട്ട് അവസാനം എത്തിചേരുന്നതു വെഭിചാര ശാലകളിലാണ്.

ഇങ്ങനെയാണ് ഒരച്ഛന്റെ പോരായ്മയാല്‍ അയാളുടെ മകള്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ - സത്യന്‍, സത്യനേശന്‍, സതീശന്‍, ശ്രീകുമാര്‍, ജോസ്, തോമസ് ചാണ്ടി എംഎല്‍എ, ഏഷ്യാനെറ്റിലായിരുന്ന മോഹനന്‍ (ഇപ്പോള്‍ ജയ് ഹിന്ദിലാണ്. സണികുട്ടിയെ മാറ്റി പ്രദിഷ്ഠിച്ചത് ചെന്നിതലയാണ്. ഭയക്കണം, ഈ തിരെഞ്ഞെടുപ്പില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം വഴിക്കിട്ടാണ് ഇദ്ദേഹം മല്‍സരിക്കുന്നത്) എന്നീ വി ഐ പികളുടെ പല്ലിനിടയില്‍ കുരുങ്ങി തീര്‍ന്നത്. കൊഴുത്തു പന്തലിച്ച സെക്സ് ബിസ്നസിനു അന്നു വെവസായ വകുപ്പു കൈകാര്യം ചെയ്തവന്‍ തന്നെയായിരുന്നു നെതൃത്വം കൊടുത്തിരുന്നത്. രണ്ടാസ്ഥാനക്കാരന്‍. കുട്ടാളിയായി ശകല സഹായ സഹകരണം ചെയ്തതു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും

"2004 സെപ്തംബര്‍ 29ന് തിരുവല്ലയില്‍ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തതിനു ശേഷം, സിഐ റാങ്കിലുള്ള ഒരുദ്യോഗസ്ഥനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം രഹസ്യചര്‍ച നടത്തി. ഒക്ടോബര്‍ ഒന്നിന് തിരുവല്ല ടിബിയില്‍ ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചുപേര്‍ത്തു. ഈ യോഗങ്ങള്‍ക്കുശേഷമാണ് കേസ് ഡയറി പൊലീസ് തിരുത്തിയത്. വിഐപികളുടെ പേരുള്‍പ്പെട്ട ഭാഗം കീറിക്കളയുകയായിരുന്നു.

ഇത് കണ്ടുപിടിച്ച കേരളാ ഹൈക്കോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായി. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ലതാനായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ 2004 ഒക്ടോബര്‍ 6,9 തിയതികളില്‍ ജസ്റ്റിസ് ബസന്ത് പൊലീസിനുനേരെ പൊട്ടിത്തെറിച്ചു. "നഗ്നനേത്രങ്ങള്‍കൊണ്ട് പരിശോധിച്ചാല്‍ പരാതിയുടെ ഒന്നാംപേജ് രണ്ട്, മൂന്ന് പേജുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം''

ശാരിക്ക് പ്രായപൂര്‍ത്തിയായെന്ന് സ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമവും കോടതിയുടെ ഇടപെട്ടതിനാലാണ് പൊളിഞ്ഞത്. കേസ് ഡയറിയില്‍ പ്രായം 19 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാസ്പദമായ തെളിവ് കോടതിയില്‍ ഹാജരാക്കിയില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ച് വാദിച്ചപ്പോള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിതെന്ന് കോടതി ചോദിച്ചു." (http://sputnicnetwork.blogspot.com/2011/01/blog-post.html)

ഫെയ്സ് ബുക്കിലെ ഒരു സുഹൃത്ത് നിരിക്ഷിച്ചതുകൂടി ഇവിടെ ഞാന്‍ കടമെടുക്കുന്നു...

Karthyani Pisharati: "കിളിരൂര്‍ കേസിലെ ഇരയായ ശാരിയുടെ മകള്‍ സ്നേഹ ജനിച്ചതു തന്നെ ഒരു വലിയ ദുഃഖവും പേറികൊണ്ടാണു. ഇപ്പോള്‍ അവള്‍ക്ക് വയസ്സ് ആറ്. തൊടികളില്‍ വീണുകിടക്കുന്ന കണ്ണിമാങ്ങകളും ടെലിവിഷനില്‍ ടോം ആന്‍റ് ജെറിയും കാണേണ്ട ഈ വേനല്‍കാലത്ത് അവള്‍ക്ക് വായിക്കുവാന്‍ ചിത്രങ്ങളുള്ള ബാലസാഹിത്യകൃതികളല്ല കിട്ടുന്നതു. ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും എല്ലാം പകരം എന്റെ കൊച്ചനിയത്തി സ്നേഹയ്ക്ക് കിട്ടുന്നതു 'ചുവന്ന അടയാളം' എന്ന രാഷ്ട്രീയ പുസ്തകം. കൊടുക്കുന്നതോ നെഞ്ചില്‍ അവളെ കിടത്തി കഥ പറഞ്ഞു കൊടുക്കേണ്ട വലിയ അപ്പൂപ്പന്‍റെ പ്രായമുള്ള ബി ആര്‍ പി ഭാസ്കര്‍. ഈ രാഷ്ട്രീയ മാമങ്കത്തിനു ആ പിഞ്ചുകുഞ്ഞിനെ കാഴ്ച വയ്ക്കുന്ന താടിക്കാരന്‍ അവളുടെ അച്ഛന്‍ സുരേന്ദ്രനാഥ് ആണു."

സുരേന്ദ്രന്‍ 'പ്രതി' പക്ഷ നേതാവിനു തിരെഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടിയുള്ള കെട്ടിവെക്കാനുള്ള പണം നല്‍കി സ്വന്തം മകളുടെ ആത്മാവിനെ പോലും വെഭിചാര ശാലയില്‍ എത്തികന്നു‍. ഈ അച്ഛന്‍ ഉണ്ടാക്കപെടുന്നത് അരാഷ്ട്രിയത പ്രസരിപ്പിക്കുന്ന വലതുപക്ഷ രാഷ്ട്രിയത്തിലൂടെയാണ്. ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാവണം, കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര എന്നു ചൊല്ലിപടിച്ച നാം, ഈ അതപധനത്തിലേക്ക് കൂപ്പുകുത്തിയത് പോലും അല്‍ങ്കാരമാക്കുകയാണ്.

ഈ അരാഷ്ട്രിയത് കൊണ്ടാടുന്നവരാണ്, ഉഷ്ണപുണു ബാധിച്ചവനെ രക്ഷിക്കാന്‍, അവന്റെ അയല്‍ വീട്ടിലേ കശപിശ എത്തിനോക്കി ഊഹിച്ചു ഉപന്യാസം എഴുതുന്നതു. ഇവര്‍ പിണറായിയെ ഒക്കെതേക്ക് ഇറക്കി ശശിയെ തലയില്‍ ഏറ്റി നടക്കുകയാണ്. ഇവരെ വായിക്കുന്നവര്‍ മറന്നു പോവുന്ന ഒന്നുണ്ട് ഡബ്ല്യു അര്‍ വരദരാജന്‍ ശശിയേക്കാള്‍ വലിയ നേതാവാണ് എന്നതു.

1,76,465-കോടിയുടെ കോള്ള മാറ്റിവെച്ചു ഇക്കിളിപെടുത്തി ജനത്തെ പോളിങ്ങ് പൂത്തില്‍ എത്തിക്കാന്‍ നോക്കുന്നതു, എന്തിനു വേണ്ടിയാണെന്നു ഈ കണക്കൊന്നു നോക്കു..." എം പീമാരുടെ (ലോക്‌സഭ) ആകെ ആസ്തി 19,654 കോടി രൂപയാണത്രെ. ശരാശരി 3.6 കോടി രൂപയും. ഇത് പതിനാലാം ലോക്‌സഭയില്‍ വെറും 1.2 കോടി രൂപയായിരുന്നു എന്നുകൂടി ഓര്‍ക്കുക. അഞ്ചുവര്‍ഷത്തിലെ വര്‍ധനവ് 186 ശതമാനം! ആകെ അംഗങ്ങളുടെ 57 ശതമാനവും കോടീശ്വരന്മാരാണ്. ഇതില്‍ 187 പേര്‍ (ആകെ പാര്‍ട്ടി എം പിമാരുടെ 67 ശതമാനം) കോണ്‍ഗ്രസ് അംഗങ്ങളും, 58 പേര്‍ ബി ജെ പിക്കാരും. ശിവസേന അംഗങ്ങളുടെ 82 ശതമാനവും, ബി എസ് പിയുടെ 62 ശതമാനവും ദ്രാവിഡ കഴകത്തിന്റെ 67 ശതമാനവും സമാജ്‌വാദി പാര്‍ട്ടിയുടെ 61 ശതമാനവും ഈ ഗണത്തില്‍പ്പെടുന്നു."

"വന്‍കിടക്കാരുടെ കോടിക്കണക്കിനുവരുന്ന കര കുടിശ്ശിക എഴുതിത്തള്ളുന്നതും. 2007 മുതല്‍ 2009 വരെയുള്ള രണ്ടു വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ എഴുതി തള്ളിയ കിട്ടാക്കടം 6,03,260 കോടി രൂപയാണത്രെ! കടക്കെണിയില്‍ പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും ബാധ്യത എഴുതിത്തള്ളാന്‍ നമുക്ക് ആകെ വേണ്ടുന്നത് വെറും 70,000 കോടി രൂപയാണെന്ന കാര്യംകൂടി ഓര്‍ക്കുക" http://sputnicnetwork.blogspot.com/2010/09/blog-post_15.html

ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷ ഗര്‍മെന്റ് എന്ന കൈതിരി കാത്തു സൂക്ഷിക്കണ്ട ബാധ്യത ഓരോ മലയാളിയുടെതുമാവുന്നതു. നമ്മുടെ കുഞ്ഞുങ്ങളെ നാളത്തെ പുലരിവരെ കാക്കാന്‍ ആ കൈതിരിയുടെ വെട്ടം നാം കാക്കണം. ഭൂലോക കൊള്ളക്കാര്‍ കേന്ദ്രം വാഴുമ്പോള്‍ (വീടു വിഴുങ്ങാന്‍ വരുന്ന ചെകുത്താനു വാതില്‍ പലക പപ്പടം) ഇത്തിരിപോന്ന നഖപൊട്ടോളം വരുന്ന ഈ കേരളത്തില്‍ യു ഡി എഫു-കാര്‍ കൂടി വന്നാല്‍..........?

വെള്ളിയാഴ്‌ച, ഏപ്രിൽ 01, 2011

ചൊവ്വാഴ്ച, മാർച്ച് 29, 2011

മാര്‍ച്ച് 29 സിന്ദാബാദ്

സാമ്രാജ്യത്വം തുലയട്ടെ..
സാമ്രാജ്യത്വത്തിന്റെ  കാലു നക്കുന്ന ഇന്ത്യന്‍ ഭരണകൂടം തുലയട്ടെ.
അപ്പു , ചിരുകണ്ടന്‍, അബുബക്കര്‍ , കുഞ്ഞമ്പു നായര്‍ സിന്ദാബാദ്  .
മാര്‍ച്ച് 29 സിന്ദാബാദ്  .
ഇടതുപക്ഷത്തിന്റെ പടച്ചട്ട അണിഞ്ഞ്, നമുക്ക് വീണ്ടും സാമ്രാജ്യത്വത്തിനെതിരെ അങ്കം കുറിക്കാം.
അമേരിക്കയുടെ തുരുമ്പിച്ച ആണവയന്ത്രങ്ങള്‍ കൊണ്ടുവന്ന് ഭാരതാംബയുടെ മാറില്‍ ആകാമാനം കുഴിച്ചിടുന്നവര്‍ ഇന്ത്യയുടെ ശത്രുക്കള്‍ .
സാമ്രാജ്യത്വം തുലയട്ടെ..
സാമ്രാജ്യത്വത്തിന്റെ  കാലു നക്കുന്ന ഇന്ത്യന്‍ ഭരണകൂടം തുലയട്ടെ.
അപ്പു , ചിരുകണ്ടന്‍, അബുബക്കര്‍ , കുഞ്ഞമ്പു നായര്‍ സിന്ദാബാദ്  .
മാര്‍ച്ച് 29 സിന്ദാബാദ്  .
Please Find the attached PDF

ചൊവ്വാഴ്ച, മാർച്ച് 22, 2011

ഓര്‍മ്മയും ആവേശവും

ഈ മാര്‍ച്ച് മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ സഖാക്കള്‍:
ഈ എം എസ്
ഏ കെ ജി
ഫാദര്‍ പൌലോസ് മാര്‍ പൌലോസ്
നമുക്കിന്ന്, മനുഷ്യകുലത്തെ ആകെ സ്നേഹിച്ച ഈ മഹാന്മാരുടെ ഓര്‍മ്മ പുതുക്കാം.
 
സ: എ.കെ. ഗോപാലന്‍ 1977 മാര്‍ച്ച്‌ 22-ാം തീയതിയാണ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിനകത്തും പുറത്തും ഉജ്വലമായ നിരവധി പോരാട്ടങ്ങള്‍ നയിച്ച സഖാവാണ്‌ എ.കെ.ജി. പാവങ്ങളുടെ പടത്തലവന്‍ എന്ന പേര്‌ തന്നെ ലഭിച്ചത്‌ ഇതുകൊണ്ടാണ്‌.

1904 ഒക്‌ടോബര്‍ ഒന്നാംതീയതിയാണ്‌ കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ എ.കെ.ജി ജനിച്ചത്‌. 1927 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ഖാദി പ്രചരണത്തിലും ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി. 1930 ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റിലായി. പിന്നീട്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലും കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും അംഗമായി. 1937 ല്‍ അദ്ദേഹം നയിച്ച പട്ടിണിജാഥ പ്രസിദ്ധമാണ്‌. 1939 ല്‍ ജയിലിലായെങ്കിലും 1942 ല്‍ അദ്ദേഹം ജയില്‍ ചാടി. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എ.കെ.ജി ജയിലിലായിരുന്നു. അഞ്ചുതവണ ലോകസഭാംഗമായിട്ടുണ്ട്‌. ലോകസഭയിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്നു. 1964 ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു എ.കെ.ജി. പാര്‍ടി പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്നു.
 

ശനിയാഴ്‌ച, മാർച്ച് 19, 2011

വി എസ് ഇല്ലെന്നു

വി എസ് ഇല്ലെന്നു കഥയുണ്ടാക്കി, നാറിയവനെ പേറുന്നവന്റെ നാണം കെട്ട  ആഹ്ലാദ പ്രകടനം 

നാണവും മാനവും ഇല്ലാതെ മനോരമ വീണ്ടും വീണ്ടു സി.പി.ഐ.എമ്മിനും
ഇടതുമുന്നണിക്കും എതിരായി  യു.ഡി.എഫിനെ അധികാരത്തിലേറ്റാനായുള്ള
ശ്രമത്തിന്റെ ഭാഗമായ് കൂട്ടുകക്ഷികളുമായി ചേര്‍ന്നൊരുക്കുന്ന വിഭവ
സമ്പുഷ്ടമായതെന്നു സ്വയം വിശേഷിപ്പിക്കുന്ന "മനപ്പായസം" ഉണ്ടാക്കല്‍.



വ്യാഴാഴ്‌ച, മാർച്ച് 17, 2011

അതെ ...


യഥാര്‍ത്ഥത്തില്‍ ഇക്കുറി നമ്മള്‍ ഒന്നല്ല രണ്ട് വീതം വോട്ടു ചെയ്യാന്‍ അര്‍ഹരാണ് . 
ഇടതുമുന്നണിക്ക് ഈരണ്ട് (രണ്ട് വീതം ) വോട്ട് കൊടുക്കാന്‍ 
ആ മുന്നണി അര്‍ഹാരാനെന്നു കാണാന്‍ കഴിയും. 

ഒരു വോട്ട് ഇടതിന്റെ നന്മയ്ക്ക്

അതെന്തായാലും  ഇടതുമുന്നണിക്ക് .

മറ്റൊന്ന് വലതരുടെ കൊള്ളരുതായ്മക്കെതിരെ

അതും  ഇടതുമുന്നണിക്ക് തന്നെ.
എനിക്കും നിനക്കും ഒരു രീതിയാവുമ്പോഴാണ് നാം ആവുന്നതും, 

ഞാന്‍ മാഞ്ഞുപോവുന്നതും. ഞാന്‍ ഉണ്ടെങ്കില്‍ നീയും ഉണ്ട്...

അതിനര്‍ത്ഥം നിന്നെക്കാള്‍ മെച്ചം ഞാന്‍ ആണ് എന്നും, 

ഞാനും നിയുമുണ്ടെങ്കില്‍ പിന്നെ നാം ഉണ്ടാവില്ലെന്നും, 

നമ്മെ ഭയപെടുന്നവര്‍ക്കു വൃത്തിയായി അറിയാം എന്നുകൂടിയാണ്.......!!!

അതെ ...

യഥാര്‍ത്ഥത്തില്‍ ഇക്കുറി നമ്മള്‍ ഒന്നല്ല രണ്ട് വീതം വോട്ടു ചെയ്യാന്‍ അര്‍ഹരാണ് . 
ഇടതുമുന്നണിക്ക് ഈരണ്ട് (രണ്ട് വീതം ) വോട്ട് കൊടുക്കാന്‍ ആ മുന്നണി അര്‍ഹാരാനെന്നു കാണാന്‍ കഴിയും. 
ഒരു വോട്ട് ഇടതിന്റെ നന്മയ്ക്ക്
അതെന്തായാലും  ഇടതുമുന്നണിക്ക് .
മറ്റൊന്ന് വലതരുടെ കൊള്ളരുതായ്മക്കെതിരെ
അതും  ഇടതുമുന്നണിക്ക് തന്നെ. 
MediaRules.JPG

ചൊവ്വാഴ്ച, മാർച്ച് 15, 2011

പരിക്കില്ലാത്തത് പടച്ചോന് മാത്രം ....

ഇത് പരീക്ഷണം ആണെങ്കില്‍, എന്തിനാണീ  പരീക്ഷണം?
ആദ്യം ഭൂകമ്പം, പിന്നാലെ സുനാമി, അതടങ്ങും മുന്‍പ് ആണവ പൊട്ടിത്തെറിയും.. 

മനുഷ്യര്‍ പാടുപെട്ടുണ്ടാക്കിയ വീടുകള്‍ , വാഹനങ്ങള്‍, ആശുപത്രികള്‍, കൃഷിയിടങ്ങള്‍, ആരാധനാലയങ്ങള്‍.... 
എല്ലാം നശിച്ചു പോയി...
അവരുടെ ഉറ്റവരും ഉടയവരും കന്നുകാലികളും എല്ലാം ഒലിച്ചുപോയി...

മനുഷ്യന് തൊട്ടറിയാന്‍ പറ്റുന്ന , ഭൌതികമായി അവന്റെ കൂടെ നിന്ന സകലതും നശിച്ചു...
പരിക്കില്ലാത്തത്  പടച്ചോന് മാത്രം ....

മനുഷ്യന്റെ കണ്ണീര്‍ ഒപ്പാന്‍ മനുഷ്യന് മാത്രമേ സാധിക്കൂ...
ലോകം ഒറ്റക്കെട്ടായി നിന്ന് ജപ്പാനെ കൈ പിടിച്ചുയര്‍ത്താന്‍ മുന്നോട്ടു വരേണ്ട സമയമാണിത്..

 
--

ശനിയാഴ്‌ച, മാർച്ച് 12, 2011

സ്ത്രി സ്വത്വം

സ്ത്രി സ്വത്വം പുരുഷ കാഴ്ചയിലുടെയല്ല തിരിച്ചറിയണ്ടത്, മറിച്ച് ഉപഭോഗവസ്തുവായും, അല്ലെങ്കില്‍ സദാചാര വേലിക്കുള്ളില്‍ കാത്തുശൂക്ഷിക്കണ്ട വലിയൊരു ചരക്കായിതിരുന്നതും പുരുഷന്റെ കാഴ്ച സുഖത്തിനുവേണ്ടിയല്ല, ഈ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ്! ഈ തിരിച്ചറിവിലാണ് സ്ത്രി സ്വത്വന്യേഷ്ണം അതിന്റെ പരിമിതിക്കകത്തുതന്നെ എരിഞ്ഞടങ്ങുന്നതു!

അന്വഷ്ണങ്ങള്‍ എളുപ്പം എത്തിചേരുന്ന ദൂരങ്ങളില്‍ തടഞ്ഞുനിര്‍ത്തണ്ടത് സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് ഫെമിനിസ്റ്റെന്നും അഴിഞ്ഞാട്ടകാരിയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രമായി 'വേലിക്കോളം ചെന്നു തുള്ളല്‍ അവസാനിച്ചു' കണീര്‍ വാര്‍ക്കണ്ടി വരുന്നത്...!

അമ്മയെന്നു പുകഴ്തുകയും, ഭാര്യയായി ഭരിക്കപെടുകയും, വെശിയായി പ്രദര്‍ശിപ്പിക്കുകയും ഈ സമുഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്! അതിനു നമുക്കാവശ്യം ഈ സമൂഹത്തേ തച്ചുതകര്‍ക്കണ്ട് തിരിച്ചറിവിലേക്കാണ് എത്തിചേരണ്ടത്! ആ തിരിച്ചറിവിനു, നിശ്ചിത ദൂരമാത്രം പോവുന്ന ലൈന്‍ ബസില്‍ നിന്നും ഇറങ്ങി- കടന്നുപോവണ്ട് ദൂരം സഘബോധത്തിന്റെ തെളിച്ചമാര്‍ന്ന ദര്‍ശനത്തിലൂടെ എത്തിചേരുമെന്ന ചങ്കൊറപ്പാണ് വേണ്ടത്...അതിന്റെ ഇല്ലായ്മയാണ് പലചിന്തകളും ഫെമെനിസ്റ്റ് കുശുമ്പായി ചുരുങ്ങി പോവുന്നത്. എങ്കിലും ഫെമിനിസം തിരിച്ചറിവിന്റെ ആദ്യചുവടാണ്...33% സംവരണം മുന്നോട്ട് വെക്കുന്ന സ്ത്രി ഫെമിസത്തില്‍നിന്നും, സതിസത്തില്‍നിന്നും ഉയരണ്ട സമയം ആയിരിക്കുന്നു!

ചൊവ്വാഴ്ച, മാർച്ച് 01, 2011

Reserve bank of India

New Unit Conversion Scale developed by Reserve bank of India :-)

100 Crore
 = 1 Yeddi

100 Yeddi
 = 1 Reddy  



100 Reddy
 = 1 Radia


100 Radia
 =  1 Kalmadi


100 Kalmadi
= 1 Pawar(All Agri prices rigging)
100 Pawar
= 1 Raja
100 Raja
 = 1 Sonia