ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2014

നല്ലൊരു അഭിനേതാവാണ്

മോഹന്‍ ലാല്‍ നല്ലൊരു അഭിനേതാവാണ്. സ്വന്തം പ്രതിഭ വില്പനക്കു ഉപയോഗിക്കാന്‍ കഴിവുള്ള നല്ലൊരു പ്രൊഫഷണലിസ്റ്റും. അതു സാധ്യമാക്കുന്ന രീതിയിലെല്ലാം കേവല പരസ്യം തൊട്ട് സുധാമണിയൊടപ്പമുള്ള കെട്ടിപിടത്തവും, വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന്‌ എന്ന്‌ പാടിക്കൊണ്ട്‌ ബ്ലൈഡ് കടക്കുവേണ്ടിതന്നെയും ഇറങ്ങിതിരിക്കാന്‍ ചളിപ്പില്ലാത്ത ഒരാള്‍ കാറ്റിനനുസരിച്ചു മോഡി സ്തുതി പാറ്റിയതിലും അല്‍ഭുതമില്ല. അത് പക്ഷേ അഭിമാനത്തോടെ ഏറ്റിനടക്കുന്ന സഘി തലകളില്‍ നെല്ലിക്ക തളം വെക്കണം...

ഇയാള്‍ കൊട്ടിഘോഷിക്കുന്ന കാര്യം നോക്കൂ......... “ആരെങ്കിലും ആകുവാനല്ല സ്വപ്നം കാണേണ്ടത് എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്യാനാണ് നിങ്ങള്‍ സ്വപ്നം കാണേണ്ടത്. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ ആരെങ്കിലും ആകും. അങ്ങനെ ചെയ്യുന്ന കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തും.” 




മോഡി ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടു ചെയ്തതു ഓടുന്ന ലോറിക്കടിയില്‍ പട്ടി കുഞ്ഞുങ്ങള്‍ അരഞ്ഞു തീരുന്നതുപോലെ വംശിയാഗ്നിയില്‍ മനുഷ്യകുഞ്ഞുങ്ങളെ ചുട്ടെടുപ്പിച്ചതാണെന്നു, അതിലൂടെ ആയീതീര്‍ന്നതാണ് ഇന്ത്യരാജ്യത്തെ മോത്തം ഗുജറാത്തുപോലെയാക്കാന്‍ കെല്പുള്ളവനായി സ്ഥാനാരോഹിതനായതു എന്നത് ഒരു പക്ഷേ തിരക്കുകള്‍ക്കിടയില്‍ ശ്രീ മോഹന്‍ ലാല്‍ അറിഞ്ഞുകാണില്ല. അറിഞ്ഞകാര്യം ഫോട്ടോഷോപ്പില്‍ പൊലിപ്പിച്ചെടുത്ത ഫെയ്ക്ക് വികസന മാസ്മരികതയുമാവും.

മോഹന്‍ ലാല്‍ ഇന്നേവരേ പറഞ്ഞിരുന്നതു ഒരു രാഷ്ട്രിയത്തിനോടും അനുഭവമില്ലെന്നാണ്. പച്ചക്ക് അരാഷ്ട്രിയതയുടെ സ്റ്റാന്റില്‍ വിലാസ രഹിതനായി നിന്നു തങ്കാര്യത്തില്‍ മുമ്പനായി, കാല്‍ പൈസക്കും ഒരു പ്രൊഫഷണലിസ്റ്റ് മെയ് വഴക്കത്തോടെ നില നില്‍ക്കുന്ന ഒരു അഭിനയ കച്ചവടക്കാരാന്‍.. ഏതൊരു അരാഷ്ട്രിയതയുടെ കുരുട്ടു ബുദ്ധിയിലും കാല്‍ പണവും നക്കിയെടുക്കാന്‍ ആവശ്യമായ കൌശലമേ ഉള്ളൂ.

ഊരും പേരുമില്ലാത്ത എഫ് ബി ഐഡികള്‍ക്ക് പൈസകൊടുപ്പിച്ചു സ്തുതി പറയിപ്പിക്കുന്നവര്‍ക്ക് മോഹന്‍ലാല്‍ എന്ന ഒരു അഭിനയ പ്രതിഭയെ വിലക്ക് ദാസ്യപണിചെയ്യിക്കാന്‍ പ്രയാസമൊന്നുമില്ല. അതു വയറ്റു പിഴപ്പിന്റെ ഭാഗമാണ് എന്നു തിരിച്ചറിയാന്‍ ജനത്തിനും. മൂള ഇല്ലാത്ത സംഘി തലകള്‍ ഒഴികേ.............

ഞായറാഴ്‌ച, സെപ്റ്റംബർ 14, 2014

ഒരു പക്ഷേ നിങ്ങളുടെ കുഞ്ഞിനാവും സാധ്യത..

ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയില്‍ പിഞ്ചു കുഞ്ഞുങ്ങളെ ബോംബിട്ടു പൊട്ടിച്ചു ചിന്നി ചിതറിച്ച മാംസ കളത്തില്‍ ചവുട്ടി കേരളത്തേ കലാപഭൂമിയാക്കാം എന്നും അതിലൂടെ ബി ജെ പിക്കു സാധ്യത കണ്ടെത്താമെന്നും കണക്കു കൂട്ടി ചട്ടം കെട്ടിച്ച അമീദ് ഷാന്റെ കുരുട്ട് ബുദ്ധിയാണ് കൂടേരി സ്വദേശി വിജിലിന്റെ കൈയില്‍ പൊട്ടി തീര്‍ന്നതു.

ആശ്വാസിക്കാം. ലോകം കണ്ട ഇസ്രയേല്‍ എന്ന ചോരകൊതിയനിലും വലുതാണ് ആര്‍ എസ് എസിന്റെ ചോരയോടുള്ള ആര്‍ത്തി എന്നത് തിരിച്ചറിയാന്‍ സഹായകമായി ഒരു ഭീകരന്റെ കൈ പത്തി സ്വകൃതത്താല്‍ ചിന്നി ചിതറിയതിനാല്‍.

അമീദ് ഷാന്റെ ലക്ഷ്യം സാധ്യമായാല്‍ ഏത്ര കുഞ്ഞുങ്ങള്‍ ചിന്നി ചിതറി തെറിച്ചേനേ...

അത് വര്‍ണ ഫോട്ടോകളുടെ സഹായത്താല്‍ സി പി ഐ (എം) വിരുദ്ധയുടെ വേട്ടക്കു മാതൃഭൂമി എന്ന സംഘി കൂട്ടികൊടുപ്പ് പത്രം തന്നെ ഏറ്റവും മുന്നില്‍ നിന്നുകൊണ്ട് നേതൃത്വം കൊടുത്തേനെ.

ഈ പിതൃ സൂന്യ പത്രം നിര്‍മിച്ച വാജ്യ വാര്‍ത്തയുടെ തലക്കെട്ട് നോക്കൂ.....  “ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ അണികള്‍ക്ക് സി.പി.എം. നിര്‍ദേശം”    
ഇത് കണ്ടാല്‍ സാധാരണ ജനങ്ങളും, ആര്‍ എസ് എസിനെ ചുമന്നു നടക്കുന്ന വിഡ്ഡികളും കരുതുക സി പി ഐ (എം)- ഔദ്യോഗികമായി സര്‍ക്കുലര്‍ ഇറക്കി നിര്‍ദ്ദേശം വെച്ചതുപോലെയാണ് തോന്നുക.

അല്ലേ?

ഞാന്‍ ഈ പാര്‍ട്ടികാരനാണ്. എന്റെ അറിവില്‍ ഇങ്ങനെയൊരു നിര്‍ദ്ധേശം എന്റഘടകത്തിനു കിട്ടിയിട്ടില്ല. അതുകൊണ്ട് ഈ ടോയലറ്റില്‍ വിളമ്പുന്ന സംസ്കാരം ഏറ്റുപിടിക്കുന്നതല്ല ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെയും ചുമതല.

ഞാന്‍ ഈ പാര്‍ട്ടി അംഗമെന്ന നിലയില്‍ ആധികാരികമായി തന്നെ പറയുന്നു മതത്തിനോ, അതിന്റെ വിശ്വാസത്തിനോ, ആചാരങ്ങള്‍ക്കോ ഞങ്ങള്‍ എതിരല്ല. വിശ്വാസിയുടെ വിശ്വാസത്തില്‍ രാഷ്ട്രിയം പറയലല്ല, മറിച്ചു മതത്തെ രാഷ്ട്രിയ ആവശ്യത്തിനു, അധികാര നേട്ടത്തിനു ദുരൂപയോഗിക്കുന്നതിനെയാണ് ഈ പാര്‍ട്ടി എതിര്‍ക്കുന്നതു.

ശ്രീ കൃഷ്ണ ജയന്തി ആര്‍ എസ് എസിന്റെ ബാല ഗോകുലം നടത്തുന്ന പരിപാടിയാണ്. അതു മുന്നോട്ട് വെക്കുന്നതു സവര്‍ണതയുടെ ആശയമാണ്. അതിലേക്ക് പുരാണ കഥകളുടെ കെട്ടുകാഴ്ചയൊരുക്കി നിഷ് കളങ്കതയുടെ നേര്‍ പകര്‍പ്പുകളായ കുഞ്ഞുങ്ങളെ തങ്കളുടെ പക്ഷത്തെക്കു കൊണ്ടുപോവുന്ന ലക്ഷ്യത്തെയാണ് ഈ പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തകര്‍ക്കും എതിര്‍ക്കുക എന്നതിനപ്പുറം മറ്റൊന്നും തീരുമാനമെടുക്കാന്‍ കഴിയില്ല.

അതിനു വിരുദ്ധമായതൊന്നു,  കലങ്ങളോളമായി സംഘ പരിവാറിനു ഒളി സേവ ചെയ്യുന്ന ടോയ്ലറ്റ് പത്രത്തിന്റെ ആവണക്കെണയില്‍ കടവിറങ്ങുന്നതുപോലുള്ള വാര്‍ത്ത വിശകലണകൊണ്ട് ഉണ്ടാക്കാന്‍ കഴിയില്ല.

ഇതുപോലെ ഒന്നു ചമക്കാന്‍ ജന്മഭൂമിപോലും മടിക്കും. അതിനു സംഘ പരിവാര്‍ വിലാസമുണ്ട്, അതുകൊണ്ട്. സ്വന്തം രാഷ്ട്രിയ അജണ്ടയുടെ കൃത്യതക്കപ്പുറം ഒരു ലക്ഷ്യവുമില്ലാത്തതുകൊണ്ടാണ് ബി ജെ പി യുടെ മുഖ പത്രകൂടിയായ ജന്മ ഭൂമി ഇത്രക്കും വിലാസരഹിതമായൊരു വാര്‍ത്ത ചമക്കാന്‍ മുതിരാത്തതു.

അപ്പാപ്പോള്‍ കാണുന്നവനെ സ്വന്തം പൈതൃകം ചൂണ്ടികാണിച്ചു അച്ഛന്‍ എന്നു വിളിക്കാന്‍ യാതൊരു ഉളുപ്പില്ലാത്ത ഈ സംഘി പിന്നാപുറത്തു കൂട്ടികൊടുപ്പു സേവ ചെയ്തുകൊടുക്കുന്ന മാതൃഭൂമി എന്ന വാറോലക്ക് ഇതുപോലൊരു വര്‍ത്ത കൊടുക്കേണ്ടി വന്നതിനു വ്യക്തമായ കാരണമുണ്ട്.

കണ്ണൂര്‍ മട്ടന്നൂര്‍ മരുതായില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്ഫോടനത്തെ കുറിച്ചു മതൃഭൂമിയില്‍ റിപ്പോര്‍ട്ട് ചെയ്തതു നോക്കിയാല്‍ മനസ്സിലാവും ഈ കൊനുഷ്ടു പിടിച്ച സംഘി മുത്തശി തള്ളയുടെ ഉള്ളിലെ ഭയം....

ആര്‍ എസ് എസ് കുടുംബത്തിലെ സ്ത്രീകള്‍പോലും അവര്‍ പെറ്റ സ്വന്തം കുഞ്ഞുങ്ങളെ ഇപ്രാവശ്യത്തെ ശോഭയാത്രക്ക് പറഞ്ഞു വിടണോ എന്നു ആശങ്കയിലാണ്. അമീദ് ഷായുടെ കുരുട്ടു ബുദ്ധിയില്‍ കുരുത്ത കലാപ ഗൂഡാലോചനയുടെ ബോംബ ഏത് കുഞ്ഞിന്റെ ചങ്കിലാവും പൊട്ടുക എന്നതുകൊണ്ട്. ചുരുങ്ങിയ പക്ഷം കണ്ണൂരിലേങ്കിലും..

അതിനെ പ്രതിരോധിക്കാനാണ് മാതൃഭൂമിയുടെ അറക്കുന്ന നുണ വാര്‍ത്തയുടെ ഉല്‍ഭവ ലക്ഷ്യം.........

മോഡി എന്ന ഉദാരവല്‍ക്കരണ അപ്പോസ്തലനായ ഫാസിസ്റ്റിനെയും അതിന്റെ അളിയന്‍ അമിദ്ഷായായെയും കൂട്ടുപിടിച്ചു സ്വന്തം ബിസ്നസ് താല്പര്യത്തിനപ്പുറം ഏതു കുഞ്ഞു പൊട്ടി ചിതറിയാലും മാതൃഭൂമിയുടെ മാനേജമെന്റിനു വിഷയമല്ല. അവര്‍ക്ക് എങ്ങനെയും കുമിഞ്ഞു കൂട്ടുന്ന പണമാത്രമാണ് ലക്ഷ്യം. ആ ലക്ഷ്യത്തിനു മുമ്പില്‍ ആരെ ബലി കൊടുത്താലും പ്രശ്നമില്ല.

ആര്‍ എസ് എസ് കൊണ്ടാടുന്ന ശ്രീകൃഷ്ണ ജന്തിക്കു നടത്തുന്ന ശോഭയാത്രയില്‍ സ്വന്തം കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കാന്‍ സമ്മതിക്കരുതു.

ഓര്‍ക്കുക,

കേരളത്തില്‍ മോഡി- അമീദ് ഷ കൂട്ടു കെട്ടിനു അകൌണ്ട് തുറക്കാനുള്ള സധ്യതക്കുള്ള ബലിക്ക് ഒരു പക്ഷേ നിങ്ങളുടെ കുഞ്ഞിനാവും സാധ്യത...

സൂക്ഷിക്കുക........

ഇപ്രാവശ്യത്തേ ആര്‍ എസ് എസുകാര്‍ മുന്നിട്ടു നടത്തുന്ന ബാലഗോകുലം ശോഭയാത്ര.!!!