തിങ്കളാഴ്‌ച, ഏപ്രിൽ 26, 2010

ആല്‍ബര്‍ട്ട് ഐൻ‌സ്‌റ്റീനും സോഷ്യലിസവും

ശാസ്‌ത്രം ഒറ്റമൂലിയല്ല

സാമ്പത്തിക - സാമൂഹിക വിഷയങ്ങളില്‍ വിദഗ്ധനല്ലാത്ത ഒരാള്‍ സോഷ്യലിസത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാവുമോ എന്ന് സംശയമുയരാം.... ജോതിശാസ്‌ത്രമോ സാമ്പത്തിക ശാസ്‌ത്രമോ മറ്റേതൊരു ശാസ്‌ത്രശാഖയോ ആവട്ടെ ഒരേ മാര്‍ഗ്ഗമാണ് പിന്‍തുടരുന്നത്. സവിശേഷമായ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുകയും അവയുടെ പരസ്പരബന്ധങ്ങള്‍ ശാസ്‌ത്രീയമായി കണ്ടെത്തുകയും പൊതുസമ്മതിയില്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ നടത്തുകയുമാണ് ശാസ്‌ത്രരീതി. എന്നാല്‍ സാമ്പത്തിക ശാസ്‌ത്രവും ഇതര ശാസ്‌ത്രശാഖകളും തമ്മില്‍ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങള്‍ ഉണ്ട്. പ്രത്യേകം പ്രത്യേകമായ പരിശോധന അസാദ്ധ്യമാക്കുന്ന സങ്കീര്‍ണ്ണമായ ഒട്ടനവധി ഘടകങ്ങള്‍ സാമ്പത്തിക പ്രതിഭാസങ്ങളില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. മനുഷ്യസംസ്‌ക്കാരത്തിന്റെയും നാഗരികതകളുടെയും തുടക്കം മുതലുള്ള, തികച്ചും സാമ്പത്തികേതരമായ ഒട്ടേറെ ഘടകങ്ങളുടെ സ്വാധീനവും സാമ്പത്തിക ശാസ്‌ത്രത്തിന്റെ പരിധിയില്‍ വരുന്നു.

സഹജീവികളുടെ മേല്‍ കായികമായ അധീശത്വം നേടിയ മനുഷ്യര്‍, അവരുടെ നിലനില്‍പ്പ് സുരക്ഷിതമാക്കുന്ന നിയമങ്ങളും സാമ്പത്തിക സദാചാര ക്രമങ്ങളും വ്യവസ്ഥാപിതമാക്കി, പ്രത്യേക അവകാശങ്ങളുള്ളവരായിതീര്‍ന്നു. ഭൂമിക്ക് മേല്‍ കുത്തകാവകാശം സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയില്‍, അവരില്‍ നിന്നു തന്നെ പൌരോഹിത്യവും ഉയര്‍ന്നുവന്നു. അറിവിന്റെ മേല്‍ നിയന്ത്രണാവകാശങ്ങളുള്ള ഇതേ പുരോഹിതരാണ് മനുഷ്യനെ വിവിധ വര്‍ഗ്ഗങ്ങളായി വിഭജിച്ചതും മൂല്യസംഹിതകള്‍ വ്യവസ്ഥാപിതമാക്കിയതും. അവര്‍ കോറിയിട്ട പെരുമാറ്റ സംഹിതകള്‍ സമൂഹം അറിയാതെ പിന്‍തുടരുകയും അത് മനുഷ്യസംസ്‌ക്കാരത്തിന്റെ അതിരുകളായി തീരുകയും ചെയ്തു. (സാമൂഹ്യ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും ഈ നിയമങ്ങള്‍ മാത്രമല്ല സ്വാധീനിച്ചിട്ടുള്ളത്). ചരിത്രാതീത കാലംമുതലുള്ള പാരമ്പര്യങ്ങള്‍ മറികടന്നുകൊണ്ട് വ്യത്യസ്ത രൂപത്തില്‍ മാനവപുരോഗതി ലക്ഷ്യമാക്കുന്നുവെന്നതാണ് സോഷ്യലിസത്തിന്റെ പ്രത്യേകത. നിലനില്‍ക്കുന്ന സാമ്പത്തിക ക്രമവും വളര്‍ച്ചാരീതിയും സോഷ്യലിസ്‌റ്റ് ആശയങ്ങളോട് യാതൊരു പൊരുത്തവും പ്രഖ്യാപിക്കുന്നില്ലെന്നതാണ് വസ്തുത.

ശാസ്‌ത്രത്തിന് പ്രഖ്യാപിതമായോ അല്ലാതെയോ ഒരു 'അന്തിമലക്ഷ്യ'മില്ല. ലക്ഷ്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ശാസ്‌ത്രത്തിന്റെ പരിധിയില്‍ വരുന്നത്.. സോഷ്യലിസ്‌റ്റ് സാമൂഹ്യക്രമത്തെക്കുറിച്ച് അതിന്റെ ദാര്‍ശനികവും പ്രായോഗികവുമായ രൂപങ്ങളെക്കുറിച്ച് പരിവര്‍ത്തനം ആഗ്രഹിക്കുന്ന സമൂഹത്തിന് വ്യക്തമായ ധാരണയുണ്ടെങ്കില്‍, ശാസ്‌ത്രത്തെ സോഷ്യലിസം കൈവരിക്കാനുള്ള ഒരു വഴികാട്ടിയായി സ്വീകരിക്കാമെന്നുമാത്രം. അതു കൊണ്ട് തന്നെ, കേവലമായ ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രീയ നിഗമനങ്ങളും മാത്രമടിസ്ഥാനമാക്കി സാമൂഹ്യപ്രശ്നങ്ങള്‍ക്കെല്ലാം ഒറ്റമൂലി കണ്ടെത്തുക സാദ്ധ്യമല്ലെന്ന് വരുന്നു.

മനുഷ്യവംശത്തെക്കുറിച്ച് എന്തിന് ഉല്‍ക്കണ്ഠപ്പെടണം....?

മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ ഗുരുതരമായി അപകടപ്പെടുന്നുവെന്നെ മുറവിളി ഉയരുന്ന കാലമാണിത്... ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ വ്യക്തികള്‍ നിരുത്സാഹിതരാവുകയും തന്റെ ഏറ്റവുമടുത്ത ചെറുസമൂഹത്തിനോടു പോലും വെറുപ്പുള്ളവരായി തീരുകയും ചെയ്യുക സ്വാഭാവികമാണ്. ഇതിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു സംഭവം ഞാന്‍ പറയാം. വരാന്‍ സാദ്ധ്യതയുള്ള മറ്റൊരു യുദ്ധം മനുഷ്യകുലത്തിന്റെ വേരുകള്‍ പോലും കരിച്ചുകളയുമെന്നും ഒരാഗോള സമാധാനപ്രസ്ഥാനത്തിന് മാത്രമേ ഇനി ലോകത്തെ രക്ഷിക്കാനാവൂ എന്നും വളരെ ഉന്നതനും പ്രഗല്‍ഭനുമായ ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞപ്പോള്‍, ഒട്ടും താല്‍പര്യമില്ലാതെ തണുപ്പന്‍ മട്ടില്‍ അദ്ദേഹം എന്നോട് ചോദിച്ചതിങ്ങനെയായിരുന്നു - "മനുഷ്യവംശം അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് താങ്കള്‍ ഇത്ര ഗൌരവപൂര്‍വ്വം ഉല്‍കണ്ഠപ്പെടുന്നതെന്തിനാണ്......?''

ഞാനുറച്ചു വിശ്വസിക്കുന്നു അരനൂറ്റാണ്ടിനപ്പുറമുള്ള കാലഘട്ടത്തില്‍ ഇങ്ങനെ നിഷേധാത്മകവും ക്രൂരവുമായൊരു ചോദ്യം ഉയര്‍ന്നുവരികയേ ഇല്ല.

ദുരിതങ്ങളില്‍ ആഴ്ന്നുകിടക്കുന്ന മഹാഭൂരിപക്ഷം ജനങ്ങളുടെ വേദനകളില്‍ നിന്നും അകന്നുമാറി തന്റേതായൊരു തുരുത്തില്‍ ഒതുങ്ങികൂടുകയെന്ന അഭിവാഞ്ചയുടെ ബഹിര്‍ സ്‌ഫുരണമാണ് ഈ പ്രതികരണം! തന്റേതായൊരു ലോകത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതിന്റെ പ്രതിഫലനമാണിത്..... ഒരു മഹായുദ്ധംപോലെ തന്നെ വിനാശകരമായ ഇത്തരം സാമൂഹ്യവിരുദ്ധ നിലപാടുകള്‍ എങ്ങനെ നാം മുറിച്ചുകടക്കും....? ചോദ്യം ചോദിച്ചത് പോലെ എളുപ്പം ഒരുത്തരം കണ്ടെത്തുക പ്രയാസമാണ്.... വിരുദ്ധകാഴ്‌ചപ്പാടുകളും വികാരവിചാരങ്ങളുമുള്ള നമുക്കെല്ലാം ഒരു പോലെ സമ്മതമായൊരു ഉത്തരം പറയുക വളരെ പ്രയാസമാണ്..... എങ്കിലും ഞാന്‍ പരമാവധി ശ്രമിക്കാം...

വ്യക്തിയും സമൂഹവും

മനുഷ്യന്‍ ഒരേസമയം ഏകാന്ത ജീവിയും സാമൂഹ്യജീവിയുമാണ്.... സ്വന്തം നിലനില്‍പ്പിനും തന്റെ ഏറ്റവുമടുത്തവരുടെ നന്മക്കും വ്യക്തിയെന്ന നിലയില്‍ മനുഷ്യന്‍ തീവ്രമായി യത്നിക്കുന്നു..... സാമൂഹ്യജീവിയെന്ന നിലയില്‍ സഹജീവികളുടെ സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടി ശ്രമിക്കുകയും അവരുടെ നൊമ്പരങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുന്നു. വ്യക്തിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സമൂഹത്തിന്റെ പൊതുവ്യവഹാരങ്ങളില്‍ ഓരോ മനുഷ്യനും തന്റേതായ സംഭാവനകള്‍ ചെയ്യുന്നു. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഇടപെടുവാനുള്ള മനുഷ്യന്റെ താല്‍പര്യം പാരമ്പര്യമായി ലഭിച്ചതാണ്. എന്നാല്‍ അവസാനമായി അവനാര്‍ജിക്കുന്ന വ്യക്തിത്വം അവന്‍ ജീവിക്കുന്ന കാലത്തിന്റെയും വ്യവസ്ഥിതിയുടേയും പ്രതിഫലമായിരിക്കും! അവനിടപെടുന്ന സമൂഹത്തിന്റെ ഘടനക്കും മൂല്യങ്ങള്‍ക്കും അനുസൃതമായിരിക്കും അത് !

വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാനും നിഗമനങ്ങളിലെത്തിച്ചേരാനും, അതിനനുസൃതമായി വികാരം കൊള്ളാനും പ്രവര്‍ത്തിക്കാനും കഴിയുമെങ്കിലും, അയാളിതിനെല്ലാം സമൂഹത്തെ ഒരുപാടൊരുപാട് ആശ്രയിക്കേണ്ടിവരുന്നു! ഭൌതികവും, ബുദ്ധിപരവും വൈകാരികവുമായ അവന്റെ നിലനില്‍പ്പ് സമൂഹത്തിന്റെ പരിധിക്ക് പുറത്ത് ആലോചിക്കാന്‍ പോലും ആവില്ല.
ഭക്ഷണവും, വസ്‌ത്രവും വീടും, പണിയായുധങ്ങളും, ഭാഷയും, ചിന്താരൂപങ്ങളും അതിനുള്ള വിഷയങ്ങളും എല്ലാമടങ്ങിയ അനേകായിരം തലമുറകളുടെ അധ്വാനഫലങ്ങളുടെ മഹാസഞ്ചയമാണ് സമൂഹമെന്ന ചെറിയ വാക്കില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്.

ഒരു കാര്യം ഇതില്‍ നിന്നും തെളിയുന്നു - വ്യക്തിയുടെ സാമൂഹ്യ ആശ്രിതത്വം ഒരു സനാതന സത്യമാണ്. ഉറുമ്പും ഈച്ചയും പോലെ അത് ആത്മബന്ധിതമാണ് ! എന്നാല്‍ ഉറുമ്പിന്റെയും ഈച്ചയുടെയും ജീവിതചക്രം പോലെ ഏറ്റവും ചുരുങ്ങിയ പാരമ്പര്യത്തിന്റെ തലത്തിലേക്ക് മനുഷ്യജീവിതത്തെ വലിച്ചിറക്കികൊണ്ടുചെന്നാല്‍ അതിന്റെ സാമൂഹ്യാടിസ്ഥാനവും, പരസ്പരബന്ധവും എല്ലാം നഷ്ടപ്പെടും. ഓര്‍മ്മിച്ചുവെക്കാനും, പുതിയത് നിര്‍മ്മിക്കാനും, സംസാരിക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി മനുഷ്യന് മാത്രമാണുള്ളതെന്നും ഒരു ജീവിയെന്ന നിലയില്‍ ഇതൊന്നും ജീവശാസ്‌ത്രപരമായ അത്യാവശ്യങ്ങളേ അല്ലെന്നും നമുക്ക് ഓര്‍മ്മിക്കാം. ഈ തനത് സവിശേഷതകളും അതിന്റെ വികാസപരിണാമങ്ങളുമാണ് കേവലമായ ജൈവ പാരമ്പര്യങ്ങളെ മഹത്തായ മാനവിക ദര്‍ശനമായി വളര്‍ത്തിയത്. ശാസ്‌ത്രവും സാഹിത്യവും കലയും സംസ്‌ക്കാരവും സാങ്കേതിക ശാസ്‌ത്രവുമെല്ലാം ബ്രഹത് ശേഖരങ്ങളും പ്രസ്ഥാനങ്ങളുമായി വളര്‍ന്നത്.... ഒരര്‍ത്ഥത്തില്‍ മനുഷ്യന് അവന്റെ ചിന്തകളും അതിന്റെ പ്രയോഗവും ജീവിതത്തിന്റെ ഗതിതന്നെ മാറ്റാന്‍ പോരുന്ന വിധത്തില്‍ വികസിപ്പിച്ചെടുക്കാനാവുമെന്നതിന്റെ ദൃഷ്ടാന്തമാണിത്. മനുഷ്യ വംശത്തിന് ജീവശാസ്‌ത്രപരമായി തന്നെ ലഭിച്ച പ്രത്യേകതകളും, പ്രകൃതി നല്‍കിയ തനത് സവിശേഷകതകളും മാറ്റമില്ലാത്തതാണ്..... ഇതിനു പറുമെ സാമൂഹ്യജീവിതത്തില്‍ നിന്നും വൈവിദ്ധ്യമാര്‍ന്ന രൂപത്തിലും ഭാവത്തിലും മനുഷ്യര്‍ നേടുന്ന സാംസ്‌ക്കാരിക സവിശേഷതകളും കൂടി കൂട്ടിച്ചേര്‍ക്കപ്പെടുന്നു... മനുഷ്യ ജീവിതത്തിലെ ഈ സാംസ്‌ക്കാരിക ഉള്ളടക്കം കാലം കഴിയും തോറും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇടപെടല്‍, ഐക്യം, വിനിമയം എന്നിവകൊണ്ട് നിരന്തരം പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.....
ആധുനിക നരവംശശാസ്‌ത്രം; മനുഷ്യസംസ്‌ക്കാരങ്ങളും നാഗരികതകളും മുന്‍നിര്‍ത്തി നടത്തിയ നിരവധി പഠനങ്ങളിലൂടെ ഒരു വസ്തുതക്ക് അടിവരയിട്ടിട്ടുണ്ട്.... അതിതാണ്, മനുഷ്യന്റെ സാമൂഹ്യ ധാരണകളും സ്വഭാവങ്ങളും നിലനില്‍ക്കുന്ന പ്രബല സാമൂഹ്യവ്യവസ്ഥിതിക്കും അതൊരുക്കുന്ന സാംസ്‌ക്കാരിക ഭൂമികക്കും അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു.....! ഈ സത്യം മനസ്സിലാക്കുന്നതു കൊണ്ടാവും മനുഷ്യനന്മയിലും പുരോഗതിയിലും പ്രതീക്ഷയര്‍പ്പിച്ച് കുറ്റപ്പെടുത്തലുകള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും പകരം ഒരുമിച്ച് നില്‍ക്കുന്നവരുണ്ടാവുന്നത് ! പരസ്പരം ആക്രമിച്ച് കീഴ്പ്പെടുത്തുകയെന്ന മൃഗതൃഷ്ണക്കും നിയോഗത്തിനുമപ്പുറം, ക്രൂരതയുടെ മുമ്പില്‍ ദയക്കിരക്കുകയെന്ന വിധിക്കെതിരെ നിലകൊള്ളുന്നവരുണ്ടാവുന്നത്...!

മനുഷ്യജീവിതം തൃപ്തികരമായി പുനഃസംവിധാനം ചെയ്യാന്‍ വേണ്ടി വ്യവസ്ഥിതിയുടെ സാമൂഹ്യ സാമ്പത്തിക ഘടനയിലും സാംസ്‌ക്കാരിക ഉള്ളടക്കത്തിലും മാറ്റം വരുത്തണമെന്നാഗ്രഹിക്കുമ്പോഴും മാറ്റിമറിക്കാനാവാത്തതായി പലതും നിലനില്‍ക്കുന്നതായി കാണാം.

മനുഷ്യന്റെ ജീവശാസ്‌ത്രപരമായ സവിശേഷതകള്‍ അതിലൊന്നാണ്. പിന്നിട്ട നൂറ്റാണ്ടുകളിലൂടെ നാം നേടിയ ശാസ്‌ത്രസാങ്കേതിക വൈജ്ഞാനിക നേട്ടങ്ങളും വലിച്ചു മാറ്റാനാവില്ല... തിങ്ങി നിറഞ്ഞ ജനപഥങ്ങളും തൊഴില്‍ വിഭജനവും വ്യവസായങ്ങളുടെ കേന്ദ്രീകരണവുമൊന്നും പിടിച്ചുലക്കാനാവില്ല...

തിരിഞ്ഞുനോക്കിയാല്‍ വ്യക്തികളോ ചെറുസമൂഹങ്ങളോ അങ്ങിങ്ങ് സ്വയം പര്യാപ്തരായിട്ടുണ്ടെന്ന് പറയാമെങ്കിലും, ആഗോളമായി മനുഷ്യസമൂഹം വെറും ഉപഭോഗത്തിനായി ഉത്പാദനം നടത്തുന്നതിലപ്പുറമെത്തിയിട്ടില്ല...

ആരാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്?

ഈ കാലഘട്ടത്തിലെ പ്രധാന പ്രതിസന്ധിയെന്താണെന്ന് പരിശോധിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്... വ്യക്തിക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വമെന്താണെന്ന ഉത്കണ്ഠയാണ് ഞാന്‍ അനുഭവിക്കുന്നത്..... സമൂഹത്തോട് വ്യക്തികള്‍ക്കുള്ള ആശ്രിതത്വത്തിന്റെ വലിപ്പം എത്രയെന്ന് ഏതു കാലത്തേയുംകാള്‍ ബോദ്ധ്യം വന്നിട്ടുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, സാമൂഹ്യാശ്രിതത്വം ഒരു മഹത്വമായി മനുഷ്യനിനിയും അംഗീകരിക്കാന്‍ മടിക്കുന്നു... വംശത്തിന്റെ ഐക്യം സുരക്ഷിതത്വത്തിന്റെ താവളമായി കാണുന്നതിന് പകരം സമൂഹം തന്റെ ജന്മാവകാശത്തിനും സാമ്പത്തിക ഉന്നതിക്കും തടസ്സം നില്‍ക്കുകയാണെന്ന് മനുഷ്യര്‍ കരുതുന്നു.... അടിക്കടി അന്യവല്‍ക്കരിക്കപ്പെടുകയും സ്വന്തം കൂടാരങ്ങളില്‍ കൂടുകെട്ടിപാര്‍ക്കുകയും ചെയ്യുന്നവരുടെ സാമൂഹ്യപങ്കാളിത്തം സ്വാഭാവികമായും ദുര്‍ബലമായി തീരുന്നു.

എത്ര ഉന്നതസ്ഥാനത്തിരിക്കുന്നവരായാലും ഈ ദൌര്‍ബല്യം പിടികൂടാവുന്നതാണ്.... ഞാനെന്ന ഭാവം മാത്രം കൈമുതലാക്കി ഏകാന്തതയുടെ അരക്ഷിത തുരുത്തുകളില്‍ ജീവിതത്തിന്റെ അതിലളിതമായ ജീവശാസ്‌ത്ര സമസ്യകളിലും അര്‍ത്ഥശൂന്യമായ അതിസങ്കീര്‍ണ്ണതകളിലും സ്വയം കുടുങ്ങിയൊടുങ്ങുകയാണവര്‍...... സമൂഹത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ടു മാത്രമേ ചെറുതും ദുരന്തപൂര്‍ണ്ണവുമായ ജീവിതത്തിന് അര്‍ത്ഥവും വ്യാപ്തിയും നല്‍കാനാവൂ എന്ന സത്യം അവന്‍ തിരിച്ചറിയുന്നില്ല. ആരാണ് ഈ പ്രതിസന്ധിയുടെ പിന്നിലുള്ളത്....? നിലവിലുള്ള മുതലാളിത്ത സമൂഹത്തിന്റെ സാമ്പത്തിക സാമൂഹ്യ അരാജകത്വമാണ് പ്രധാന പ്രതിയെന്ന് ഞാന്‍ കരുതുന്നു...

ചൂഷണം നിയമാനുസൃതമാവുന്നു!

നിയമപ്രകാരം തന്നെ ചൂഷണം ചെയ്യപ്പെടുന്ന; തങ്ങളുടെ അധ്വാനത്തിന് ലഭിച്ച വളരെ ചെറിയ പ്രതിഫലം പരസ്‌പരം പങ്കിട്ടെടുക്കുന്നവരുമായ വളരെ വലിയൊരു സമൂഹം; യഥാര്‍ത്ഥ ഉല്‍പാദകര്‍, നമ്മുടെ മുന്നിലുണ്ട്. ഉല്‍പാദകരായിരിക്കുകയും ഉത്പാദനഉപകരണങ്ങള്‍ തങ്ങള്‍ക്ക് അന്യമായിരിക്കുകയും ചെയ്യുന്ന ഈ ജനതയാണ് തൊഴിലാളികള്‍. അടിസ്ഥാന ഉല്‍പന്നങ്ങളും ഉപഭോഗസാധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നവരില്‍ നിന്നും ഉത്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം നിയമാനുസൃതം തന്നെ സ്വകാര്യസ്വത്തായി കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നതും നാം കാണുന്നു. ഉല്‍പ്പാദന ഉപകരണങ്ങള്‍ കൈവശപ്പെടുത്തിയവര്‍ തൊഴിലാളികളുടെ അധ്വാനശേഷി വിലക്കെടുക്കുന്നു. അവരുല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ 'നിയമാനുസൃതം'തന്നെ തൊഴിലുടമയുടെ സ്വകാര്യ സ്വത്തായി തീരുകയും ചെയ്യുന്നു. ഈ പ്രക്രിയയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന വൈരുദ്ധ്യമിതാണ് - ഉല്‍പ്പാദനം നടത്തുന്ന തൊഴിലാളിക്ക് ലഭിക്കുന്ന മൂല്യവും ഉല്‍പ്പാദിപ്പിച്ച സാധനങ്ങളുടെ മൂല്യവും തമ്മിലൊരു ബന്ധവുമില്ല... ഇവ രണ്ടും അവയുടെ യഥാര്‍ത്ഥ മൂല്യങ്ങളുടെ പ്രതിഫലനമേയല്ല... തൊഴിലാളി - തൊഴിലുടമാ ഉടമ്പടി ഉത്പാദിപ്പിച്ച സാധനങ്ങളുടെ (യഥാര്‍ത്ഥ മൂല്യത്തിന്റെ) വിലയുടെ അടിസ്ഥാനത്തിലല്ല രൂപപ്പെടുത്തുന്നത്. മറിച്ച് തൊഴില്‍ക്കമ്പോളത്തിലെ തൊഴിലാളികളുടെ ലഭ്യതയും അവരുടെ പരിമിത ജീവിതാവശ്യങ്ങളും അടിസ്ഥാനമാക്കിയാണ് കൂലി നിശ്ചയിക്കുന്നത്... പ്രായോഗികമായി തീര്‍ന്നില്ലെങ്കില്‍പോലും സിദ്ധാന്തപരമായിപ്പോലും തൊഴിലാളികള്‍ ഉത്പാദിപ്പിച്ച സാധനത്തിന്റെ മൂല്യം അവര്‍ക്ക് ലഭിക്കുന്ന കൂലിയുമായി യാതൊരു പൊരുത്തവും ഇല്ലെന്ന വസ്‌തുത വളരെ ഗൌരവമുള്ള സംഗതിയാണ്.....

സ്വകാര്യമൂലധനം രാജ്യാധികാരം പിടിച്ചെടുക്കുന്നു

മൂലധനം കുറച്ചു പേരില്‍ വീണ്ടും വീണ്ടും കേന്ദ്രീകരിക്കുന്നതിന്റെ കാരണം, മുതലാളിമാര്‍ തമ്മിലുള്ള മല്‍സരവും തൊഴില്‍ വിഭജനവും സാങ്കേതിക വളര്‍ച്ചയും ചെറുകമ്പനികളുടെ ചെലവില്‍ വന്‍ വ്യവസായങ്ങള്‍ തഴച്ചുവരുന്നതും കൊണ്ടാണ്. സ്വകാര്യമൂലധനം അതീവ ഭീകരമായ വിധം അധികാര ശക്തിയുടെ ഉറവിടമായിതീരുമ്പോള്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഭരണകൂടങ്ങള്‍ക്ക് പോലും ഈ സാമ്പത്തികശക്തിയെ നിയന്ത്രിക്കാനാവുന്നില്ല...... വന്‍ കുത്തകകളുടെ സാമ്പത്തിക സഹായം വാങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനിക്കുന്നവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുകയും അവര്‍ ഭരണാധികാരികളാവുകയും ചെയ്യുന്നതോടെ, വോട്ടര്‍മാരായ പൌരന്മാര്‍ നിയമനിര്‍മ്മാണ സഭകളുടെ പരിധിയില്‍ നിന്നും വേര്‍പെടും... സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ വളരെ ചെറിയ ജീവിതാവശ്യങ്ങള്‍ പോലും ജനപ്രതിനിധികള്‍ക്കോ, നിയമനിര്‍മ്മാണ സഭക്കോ ഭരണകൂടത്തിനോ നിറവേറ്റാനാവില്ലെന്ന് വരുന്നു.... കൂടാതെ പത്രം, റേഡിയോ, വിദ്യാഭ്യാസം തുടങ്ങി വിവര വിനിമയ സാസ്‌ക്കാരിക ശൃംഖലകളാകെ പ്രത്യക്ഷമായും പരോക്ഷമായും സ്വകാര്യമൂലധനവും അതിന്റെ ഉടമകളായ വന്‍ മുതലാളിമാരും കയ്യടക്കി നിയന്ത്രിക്കുന്നതോടെ പൌരാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യവും ജനങ്ങള്‍ക്കന്യമാവുന്നു..... സ്വകാര്യമൂലധനവും ഉടമസ്ഥതയും നിയന്ത്രിക്കുന്ന സമ്പദ് ഘടനകള്‍ പ്രധാനമായും രണ്ട് തത്വങ്ങളെയാണ് മുറുകെപിടിക്കുന്നത്.....

ഉത്പാദന ഉപകരണങ്ങളും മൂലധനവും പൂര്‍ണ്ണമായി സ്വകാര്യമായിരിക്കുകയും അതിന്റെ വിനിമയാവകാശങ്ങള്‍ അവരില്‍ നിക്ഷിപ്‌തമായിരിക്കുകയും ചെയ്യും. രണ്ടാമതായി, തൊഴിലാളിയുടെ അവകാശങ്ങളും കൂലിനിര്‍ണ്ണയവും വരെ നടത്തുന്നത് സ്വകാര്യ സ്വത്തുടമകളായിരിക്കും. ചില പ്രത്യേക രംഗങ്ങളില്‍ തൊഴിലാളികളുടെ നിരന്തരമായ സമരങ്ങളും ഇടപെടലും വഴി അല്‍പ്പം മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ നേടിയെടുത്തിട്ടുണ്ടാവാം. എന്നാല്‍ മൊത്തത്തില്‍ സമകാലീന സമ്പദ്ഘടനകള്‍ യഥാര്‍ത്ഥ മുതലാളിത്തത്തിന്റെ പ്രതിരൂപങ്ങള്‍ തന്നെയാണ്...

മുതലാളിത്തത്തില്‍ ഉത്പാദനം ഉപഭോഗത്തിനോ ജനങ്ങളുടെ ഉപയോഗത്തിനോ അല്ല ലക്ഷ്യമിടുന്നത്... ലാഭം മാത്രമാണ് ഒരേയൊരു ലക്ഷ്യം. അതുകൊണ്ട് തന്നെ പണിയെടുക്കാനാവുന്നവര്‍ക്കെല്ലാം പണി കൊടുക്കാനോ, തൊഴിലന്വേഷകര്‍ക്ക് അത് ലഭ്യമാക്കാനോ മുതലാളിത്തം ശ്രമിക്കുന്നില്ല.... പണിയുള്ളവര്‍ അത് നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ പെട്ട് കഴിയുമ്പോള്‍ പണി ലഭിക്കാത്ത തൊഴിലില്ലാപ്പടയും രൂപം കൊള്ളുന്നു... തൊഴില്‍ രഹിതരും വളരെ തുച്‌ഛമായി കൂലി ലഭിക്കുന്നവരുമുള്ള ലോകത്ത്, ലാഭം കൊയ്യുന്ന കമ്പോളത്തിന്റെ വികാസം പ്രായോഗികമല്ലെന്ന് മുതലാളിത്തം മനസ്സിലാക്കുന്നത് കൊണ്ട് തന്നെ അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം അവര്‍ മരവിപ്പിക്കുന്നു... ഫലമോ ദാരിദ്ര്യവും ദുരിതങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു...

സാങ്കേതിക വളര്‍ച്ച തൊഴില്‍ ലഭ്യതക്കു പകരം തൊഴില്‍ നഷ്‌ടവും തൊഴിലില്ലായ്‌മയും രൂക്ഷമാക്കുന്ന. അമിതലാഭത്തിനു വേണ്ടിയുള്ള കുത്തകവ്യാപാരികളുടെ മല്‍സരം മൂലധനനിക്ഷേപത്തിനും അതിന്റെ വിതരണത്തിനും വിലങ്ങുതടിയാവുമ്പോള്‍ വന്‍വ്യാവസായിക മാന്ദ്യം തുടര്‍കഥയാവുന്നു... അമിതമായ മല്‍സരവും ലാഭകേന്ദ്രീകൃതമായ സാമൂഹ്യധാരണകളും വ്യക്തികളുടെ അന്യവല്‍ക്കരണമായും സാമൂഹ്യ കടമകളോട് വെറുപ്പുള്ള സമൂഹത്തെ സൃഷ്‌ടിക്കുന്നതിലേക്കും ചെന്നെത്തുന്നു. അതിശയോക്തി കലര്‍ന്ന മല്‍സരാന്തരീക്ഷം വിദ്യാര്‍ത്ഥികളിലേക്കുപോലും സന്നിവേശിക്കപ്പെടുന്നു... വ്യക്തിനൈപുണ്യത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന കരിയറിസ്‌റ്റുകളുടെ തലമുറയായി അവര്‍ പരിണമിക്കുന്നു.

എന്തുകൊണ്ട് സോഷ്യലിസം?

ഈ വലിയ തിന്മകളെ നേരിടാന്‍ ഒരേയൊരു വഴിയേയുള്ളുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു..... സോഷ്യലിസ്‌റ്റ് സമ്പദ്ഘടനയും സാമൂഹ്യലക്ഷ്യങ്ങളും മുഖ്യ അജണ്ടയാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം സ്വീകരിക്കുകയാണ് ഏക വഴി. സോഷ്യലിസ്‌റ്റ് സാമൂഹ്യവ്യവസ്ഥയില്‍ ഉത്പാദന ഉപകരണങ്ങള്‍ പൊതു ഉടമസ്ഥതയിലാവുമ്പോള്‍ ആസൂത്രിതമായ രീതിയില്‍ അവയുടെ വികസനം നടക്കുമെന്നത് കൊണ്ട് സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉത്പാദനരീതി പിന്‍തുടരാന്‍ സമ്പദ്ഘടനയെ പ്രേരിപ്പിക്കും. ലഭ്യമായ തൊഴില്‍ തൊഴിലെടുക്കാനാവുന്നവര്‍ക്കെല്ലാമായി പങ്കുവെയ്ക്കപ്പെടുമ്പോള്‍ അത് ജനങ്ങളുടെ മുഴുവന്‍ ഉപജീവനത്തിന്റെ മാര്‍ഗ്ഗമൊരുക്കുകയാണ് ചെയ്യുക! വ്യക്തികളുടെ തനത് സവിശേഷകള്‍ പോഷിപ്പിക്കപ്പെടുമ്പോള്‍തന്നെ, താനടങ്ങുന്ന സമൂഹത്തിന്റെ വളര്‍ച്ചയും വികാസവും ഉന്നമനവും തന്റെ കൂടി ബാദ്ധ്യതയാണെന്ന തിരിച്ചറിവാണ് സോഷ്യലിസം വ്യക്തികള്‍ക്ക് പ്രദാനം ചെയ്യുന്നത്... വ്യക്തികേന്ദ്രീകൃത വികസന രീതിക്കും സ്വകാര്യ മൂലധനത്തിന്റെ ശക്തിപ്രകടനത്തിന്റേയും സ്ഥാനത്ത് കേവലമൊരു ആസൂത്രിത സമ്പദ് ഘടന പ്രതിഷ്ഠിച്ചാല്‍ സോഷ്യലിസമാവുമെന്ന ധാരണ തെറ്റാണ്... സമ്പദ്ഘടന ആസൂത്രിതമാവുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ വ്യക്തികളുടെ തനിമയും വ്യക്തിത്വവും ചോര്‍ന്നു പോവുകയെന്ന ദുരന്തവും സംഭവിക്കാം.. രാഷ്‌ട്രീയ വ്യവസ്ഥയുടെ മേല്‍ അധികാര കേന്ദ്രങ്ങളും ഉദ്യോഗസ്ഥ മേധാവിത്വവും പിടിമുറുക്കുകയും ചെയ്യാം. ജനങ്ങളുടേയും വ്യക്തികളുടേയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സാമൂഹ്യവ്യവസ്ഥ പുനഃസംഘടിപ്പിക്കാതെ ഒരു ആസൂത്രിത സോഷ്യലിസ്‌റ്റ് സമ്പദ്ഘടനയെന്ന ലക്ഷ്യം നേടുക സാദ്ധ്യമല്ല.

പരിവര്‍ത്തനത്തിന്റെ ഈ ഘട്ടത്തില്‍ സോഷ്യലിസത്തിന്റെ മഹത്തായ ലക്ഷ്യങ്ങളെക്കുറിച്ചും അതിന് നേരിടേണ്ടിവരാവുന്ന പരിമിതികളെക്കുറിച്ചും വ്യക്തത ഉണ്ടാവുകയാണ് ആവശ്യം... വര്‍ത്തമാനകാല സാഹചര്യങ്ങള്‍ പഠിച്ചു കൊണ്ട് സ്വതന്ത്രവും, നിരന്തരവുമായ അന്വേഷണങ്ങള്‍ ഈ ദിശയില്‍ നടത്തണമെന്നതാണ് നമുടെ അടിയന്തിരമായ കര്‍ത്തവ്യം എന്ന് ഞാന്‍ കരുതുന്നു!

ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ , കടപ്പാട് : പി എ ജി ബുള്ളറ്റിൻ

( ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ 1949 ല്‍ Monthly Reviewല്‍ എഴുതിയ ലേഖനത്തിനെ അധികരിച്ച് തയ്യാറാക്കിയത് )

ഞായറാഴ്‌ച, ഏപ്രിൽ 25, 2010

മാധ്യമം തുറന്നുകാട്ടപ്പെടുന്നു


കേരളം മാധ്യമസമൂഹമായി മാറിയിരിക്കുന്നെന്ന പരാമര്‍ശം നടത്തിയത് ഡോ. കെ എന്‍ പണിക്കരാണ്. മണിയോര്‍ഡര്‍ സമൂഹമെന്ന് ഇഎംഎസ് ഒരുകാലത്ത് കേരളത്തെ വിശേഷിപ്പിച്ചിരുന്നു. വിദേശത്തുനിന്നയക്കുന്ന മണിയോര്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിന്റെ നിലനില്‍പ്പ്. ഇന്നത്തെ കേരളത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് മാധ്യമമാണ്. മലയാളിയുടെ അഭിപ്രായരൂപീകരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാണത്. അച്ചടി മഷി പുരണ്ടതെന്തും സത്യമെന്നു കരുതുന്നവരാണ് മലയാളികളില്‍ നല്ലൊരു പങ്കും. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴും കേരളം കോണ്‍ഗ്രസിനൊപ്പം നിന്നതിന്റെ ഒരു കാരണം മാധ്യമസ്വാധീനമാണെന്ന ചിലരുടെ പഠനങ്ങളും ശ്രദ്ധേയം.

ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ കാലം ക്യാമറ കളവു പറയില്ലെന്നതാണ് പുതിയ കാഴ്ച്ചപാട്. എങ്ങനെയാണ് മാധ്യമം ജനങ്ങളെ സ്വാധീനിക്കുന്നത് എന്നത് ഗൌരവമായ പഠന വിഷയമാണ്. ഈ മേഖലയില്‍ മലയാളത്തില്‍ അധികം പഠനങ്ങള്‍ വന്നിട്ടില്ല. ആ കുറവ് നികത്തുന്നതാണ് ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ ‘വ്യാജസമ്മിതിയുടെ നിര്‍മിതി’എന്ന പുസ്തകം.

ജനകീയാസൂത്രണം, ലാവലിന്‍, ആസിയാന്‍ കരാര്‍ എന്നീ മൂന്നു വിഷയങ്ങളെ ഇടതുപക്ഷവിരുദ്ധ ജ്വരം സൃഷ്ടിക്കുന്നതിനായി എങ്ങനെ മലയാളമാധ്യമങ്ങള്‍ ഉപയോഗിച്ചുവെന്ന കേസ് സ്റ്റഡിയാണ് പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം. പുസ്തകത്തിന്റെ നീരൂപണം ഈ കോളത്തിന്റെ പരിമിതികളില്‍ ഒതുങ്ങുന്ന വിഷയമല്ല. അങ്ങേയറ്റം പ്രകോപനപരമായ ഒരു സമര്‍പ്പണമാണ് പുസ്തകത്തിന്റെ ആദ്യപേജുകളിലുള്ളത്. കേരളത്തിലെ ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ മനസിലെങ്കിലും സിഐഎ ചാരനായി മാധ്യമങ്ങള്‍ വിജയകരമായി പ്രതിഷ്ഠിച്ച റിച്ചാര്‍ഡ് ഫ്രാങ്കിക്കാണ് സമര്‍പ്പണം. ഫ്രാങ്കിയെ സിഐഎ ചാരനാക്കി മാറ്റിയാലാണ് അദ്ദേഹത്തിനൊപ്പം പുസ്തകം എഴുതിയ ഐസക്കിനെയും ആ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയുള്ളു. ഒരു മാധ്യമവും നേരത്തെ ഫ്രാങ്കിയെ കുറിച്ച് നടത്തിയ ഈ ആരോപണം പിന്‍വലിച്ചിട്ടില്ല. സിപിഐ എം പിബിയുടെ വിശദീകരണമൊന്നും അവര്‍ മുഖവിലക്കെടുത്തിരുന്നില്ല. അപ്പോള്‍ ഈ മാധ്യമങ്ങളുടെ അഭിപ്രായത്തില്‍ ഫ്രാങ്കി ഇപ്പോഴും സാമ്രാജ്യത്വത്തിന്റെ ചാരനാണ്. അങ്ങനെയൊരാള്‍ക്ക് പുസ്തകം സമര്‍പ്പിക്കുന്നയാള്‍ തോമസ് ഐസക് ഇന്ന് വെറും വ്യക്തിയല്ല. നേരത്തെ ജനകീയാസൂത്രണവിവാദം കെട്ടിപ്പൊക്കിയ സന്ദര്‍ഭത്തില്‍നിന്നും വ്യത്യസ്തമായി ഐസക് ഇന്ന് കേരളത്തിലെ മന്ത്രിയാണ്. സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവുമാണ്. അങ്ങനെയുള്ള വ്യക്തി എഴുതിയ പുസ്തകം സാമ്രാജ്യത്വ ചാരനെന്ന് തങ്ങള്‍ വിശേഷിപ്പിച്ച ഫ്രാങ്കിക്ക് തന്നെ സമര്‍പ്പിക്കുന്നത് മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയാകേണ്ടതാണ്. അതില്‍നിന്നും പല കഥകളിലേക്കും ഉപകഥകളിലേക്കും വിശകലനങ്ങളിലേക്കും വികസിപ്പിക്കാവുന്ന വാര്‍ത്ത. മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ അതുള്‍പ്പെട്ടില്ലെന്നു നടിച്ചാലോ എന്നു കരുതിയായിരിക്കണം പുസ്തക പ്രകാശനവേളയില്‍ ഐസക് അത് എടുത്തുപറയുകയും ചെയ്തു. സാധാരണഗതിയില്‍ അന്നു രാത്രിതന്നെ ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു! തത്സമയ വിദഗ്ധര്‍ക്ക് ഇഷ്ട വിഷയവുമാണ്. എന്നാല്‍, മിക്കവാറും എല്ലാവരും തന്നെ ഇത് അവഗണിച്ചു. ഫ്രാങ്കി ചര്‍ച്ചകള്‍ ഇനി വേവില്ലെന്നു കരുതിയിട്ടായിരിക്കണം! അല്ലെങ്കില്‍ പുസ്തകത്തിന്റെ ഉള്ളിലേക്ക് കടക്കാന്‍ അതുവഴി നിര്‍ബന്ധിതമായാലോ എന്ന ഭയവുമുണ്ടായിരിക്കാം.

ലാവലിന്‍ വിവാദം എങ്ങനെയാണ് കെട്ടിപ്പൊക്കിയതെന്ന് രണ്ടു അധ്യായങ്ങളില്‍ ഉദാഹരണങ്ങള്‍ നിരത്തി വിശദീകരിക്കുന്നുണ്ട്. പിണറായി വിജയനെ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ വൈദ്യുതി മന്ത്രിയെന്ന് വിശേഷിപ്പിച്ച മാധ്യമങ്ങള്‍ തന്നെ എങ്ങനെയാണ് അദ്ദേഹത്തെ പ്രതിയാക്കി മാറ്റാന്‍ യത്നിച്ചതെന്ന് മനസ്സിലാക്കാന്‍ ഈ പേജുകള്‍ ധാരാളം. നിര്‍മിത കഥയുടെ സമര്‍ഥമായ ഫ്രൊഫഷണല്‍ അവതരണത്തിലൂടെയാണ് മലയാളമനോരമയും മാതൃഭൂമിയും ഈ ദൌത്യം നിര്‍വഹിച്ചത്. പിണറായി വിജയനെപോലെ ഇത്രമാത്രം ആക്രമിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയനേതാവും കേരളത്തിലുണ്ടാവില്ല. ഇപ്പോഴും ശത്രുക്കള്‍ ആയുധം കൂര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. പിണറായി ഗള്‍ഫില്‍ പോയത് പാര്‍ടി തീരുമാനപ്രകാരമാണ്. ആരെല്ലാമാണ് കൂടെയുള്ളതെന്നും എവിടെയൊക്കെ എപ്പോഴൊക്ക പോകുമെന്നും പാര്‍ടി പരസ്യമായി മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. പിണറായി സൌദിയില്‍ എത്തുന്നതിനു മുമ്പ് അവിടെനിന്നും മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ വിളിച്ചിരുന്നു. ആദ്യമായാണ് പിണറായി സൌദിയില്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. എപ്പോഴെങ്കിലും പോയിട്ടുണ്ടാകുമെന്ന് കരുതി. എന്നാല്‍, അവിടത്തെ സാംസ്കാരിക സംഘടനകളുടെയും മലയാളി അസോസിയേഷനുകളുടെയും തുടര്‍ച്ചായ ക്ഷണമുണ്ടായിട്ടും ഇതുവരെ അവിടെ പോയിരുന്നില്ല. ആദ്യം ജയില്‍നിറക്കല്‍ സമരവുമായി ബന്ധപ്പെട്ട വിവാദമായിരുന്നു. അതു കാറ്റുപിടിക്കാതെവന്നപ്പോള്‍ തച്ചങ്കരി യാത്രയായി വിഷയം. പിണറായി ഗള്‍ഫില്‍ പോയ സമയത്തുതന്നെ തച്ചങ്കരിയും പോയതാണ് വിവാദമെന്ന് മാതൃഭൂമി ലീഡ് വാര്‍ത്ത. ഗള്‍ഫില്‍ എത്ര രാജ്യങ്ങളുണ്ടെന്നും പിണറായി പോകുന്ന സമയത്ത് അതിലേതെങ്കിലും രാജ്യത്ത് എപ്പോഴെങ്കിലും പോകുന്നവര്‍ വഴി വിവാദസാധ്യതയുണ്ടെങ്കില്‍ അതും പിണറായിയുടെ അക്കൌണ്ടില്‍ കിടക്കട്ടെയെന്നതാണ് ഈ പ്രചാരവേലയുടെ ലക്ഷ്യം.
ലാവലിനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിര്‍മിച്ച നുണക്കൊട്ടാരങ്ങള്‍ ഒന്നൊന്നായി സമര്‍ഥമായി തകര്‍ത്തിടുകയാണ് വ്യാജസമ്മിതിയുടെ നിര്‍മിതി എന്ന പുസ്തകം. എങ്ങനെയാണ് ഇത് വളര്‍ത്തി വികസിപ്പിച്ചതെന്നും അതിനായി എത്ര സ്ഥലം മാധ്യമങ്ങള്‍ നീക്കിവെച്ചെന്നും ഇവര്‍ വിശദീകരിക്കുന്നു. അങ്ങേയറ്റം പ്രകോപനപരമായ രീതിയിലാണ് മനോരമയുടെയും മാതൃഭൂമിയുടെയും തനിനിറം തുറന്നുകാണിക്കുന്നത്. അല്‍പ്പമെങ്കിലും ആത്മാഭിമാനമുള്ളവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ ഴിയാത്തതാണ് അവതരണരീതി. എന്നാല്‍, ഇതുവരെയും ആരും വെല്ലുവിളി ഏറ്റെടുത്തതായി കണ്ടില്ല. ഇത്രമാത്രം നഗ്നമാക്കപ്പെട്ടവര്‍ നിശ്ശബ്ദത പാലിക്കുന്നതും മറ്റൊരു തന്ത്രമാണ്. ആയുധങ്ങളിലാതെ നില്‍ക്കേണ്ടിവരുന്ന കളിക്ക് തങ്ങളായി മുന്‍കൈയെടുക്കേണ്ടതില്ലെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. പ്രതികരണം പുസ്തകത്തിന്റെ പ്രചാരം വര്‍ധിപ്പിക്കുമെന്നും ഇവര്‍ തിരിച്ചറിയുന്നുണ്ടാകും.

യഥാര്‍ഥത്തില്‍ മാധ്യമ വിചാരണ മാത്രമല്ല ഈ പുസ്തകം ചെയ്യുന്നത്. നോം ചോംസ്കിയും എഡ്വേര്‍ഡ് ഹെര്‍മനും ചേര്‍ന്നെഴുതിയ സമ്മതിയുടെ നിര്‍മിതി എന്ന പുസ്തകമാണ് ഗ്രന്ഥകര്‍ത്താക്കള്‍ മാതൃകയാക്കുന്നതെങ്കിലും അതില്‍നിന്ന് വ്യത്യസ്തമാകുന്ന ഒരു ഘടകം ഇതാണ്. ഇവര്‍ പരിശോധിക്കുന്ന രണ്ടു പ്രശ്നങ്ങളുടെയും ശരിയായ മുഖം അവതരിപ്പിക്കുന്ന വസ്തുതകള്‍ യഥേഷ്ടം നല്‍കുക വഴി വായനക്കാരനെ യാഥാര്‍ഥ്യബോധത്തിലേക്ക് നയിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. ഇക്കാലത്തെ മാധ്യമപ്രചാരവേലയുടെ ഒരു പ്രത്യേകത തീവ്ര ഇടതുപക്ഷ മുഖമുള്ള സിപിഐ എം വിമര്‍ശമാണെന്ന ശരിയായ നിരീക്ഷണം പുസ്തകം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് കമ്യൂണിസത്തെ വലതുവശത്തുനിന്നും മറികടക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇടതുവശത്തുകൂടെ അതുചെയ്യുക എന്ന ആഗോളപ്രചാരവേലയുടെ കേരളീയ പ്രയോഗമാണത്. ഈ മൂലധനതന്ത്രത്തെ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്‍കാല വിദ്യാര്‍ഥി നേതാക്കളുടെ താല്‍പര്യങ്ങളുമായി കൂട്ടിക്കുഴക്കുന്നത് പ്രശ്നത്തെ ലളിതവല്‍ക്കരിക്കില്ലേ എന്ന സംശയവും പങ്കുവെയ്ക്കട്ടെ. യഥാര്‍ഥത്തില്‍ സിപിഐ എം പദാവലിയും സംഘടനാരീതികളും കുറച്ചെങ്കിലും അറിയാവുന്നവരെ സമര്‍ഥമായി മാധ്യമമുതലാളിമാര്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
എങ്ങനെയാണ് മാധ്യമങ്ങളുടെ ഈ സമ്മതനിര്‍മാണ പ്രക്രിയയില്‍നിന്നും വിമോചിതരാകാന്‍ ജനതക്ക് കഴിയുന്നതെന്ന അന്വേഷണവും പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു. മാധ്യമ സാക്ഷരത പ്രവര്‍ത്തനം പ്രധാനമാണ് എന്ന നിരീക്ഷണം പ്രധാനമാണ്. തലക്കെട്ടിന്റെ വായനയില്‍നിന്നു തന്നെ നിലപാടിലേക്ക് എത്തുന്ന നല്ലൊരു വിഭാഗമുള്ളപ്പോള്‍ ഈ പ്രക്രിയ അങ്ങേയറ്റം സങ്കീര്‍ണമാണ്. മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണ സാധ്യതയില്‍ ഗ്രന്ഥകര്‍ത്താക്കള്‍ അതിരുകടന്ന പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുവെന്ന സൂചനകള്‍ പുസ്തകത്തിലുണ്ട്. യഥാര്‍ഥത്തില്‍ അവശേഷിച്ചിരുന്ന സാധ്യതകളെ കൂടി ഇല്ലാതാക്കുകയാണ് ആഗോളവല്‍ക്കരണം ചെയ്യുന്നത്. ഒരു കാലത്ത് മാധ്യമങ്ങള്‍ ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നത് അന്നത്തെ ഭരണവര്‍ഗസ്വഭാവത്തില്‍ അതു കൂടിയുണ്ടായിരുന്നതുകൊണ്ടാണ്്. അങ്ങേയറ്റം ചരക്കുവല്‍ക്കരിക്കപ്പെട്ട മാധ്യമത്തില്‍നിന്നും പഴയ മൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമായിരിക്കും. പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന കാലമാണിത്. മാധ്യമങ്ങളും കുത്തക കമ്പനികളും തമ്മില്‍ പരസ്യമായി സ്വകാര്യ കരാറുകളില്‍ ഏര്‍പ്പെടുന്നു. അവരുടെ താല്‍പര്യം വാര്‍ത്തയായി വായിക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്ന കാലം. ഇത്തരമൊരു സന്ദര്‍ഭത്തില്‍ മാധ്യമത്തെ സംബന്ധിച്ച ശാസ്ത്രീയ ധാരണയും, അതിന്റെ ദൌത്യമെന്താണെന്ന് തിരിച്ചറിയലും പ്രധാനമാണ്. സമകാലിക അനുഭവങ്ങളിലൂടെ ഈ പ്രക്രിയ തുറന്നുകാണിക്കുന്ന പുസ്തകം ഈ കാലത്തിന്റെ സമരത്തില്‍ പ്രധാന ആയുധമായി മാറുമെന്നതില്‍ സംശയം വേണ്ട.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി

ശനിയാഴ്‌ച, ഏപ്രിൽ 24, 2010

കമ്മ്യൂണിസ്റ്റ്‌!


Sanoop Rajavarma
വിപ്ലവ അനന്തര റഷ്യ വളരെ വലിയ ദാരിദ്ര്യം നേരിട്ടിരുന്നു എന്ന് അറിയാമല്ലോ ..അന്ന് ജനങ്ങള്‍ റൊട്ടി ക്ക് വേണ്ടി പണി എടുത്തിരുന്നു..അക്കാലത് ലെനിന്‍ ഉപയോഗിച്ച അന്നത്തെ കാര്‍ ആണ് ഇതു...നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ഒറ്റ കാരണം കൊണ്ട് ലെനിനെ കപട കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിക്കേണ്ടി വരും ...ജനങ്ങള്‍ റൊട്ടി കിട്ടാന്‍ മുറവിളി കൂട്ടുന്ന സമയത്ത് ആണ് നിങ്ങളുടെ ഭാഷയില്‍ ഈ ആഡംബരം .....ഇനി എവിടെ കമ്മ്യൂണിസ്റ്റ്‌ ...ഒരാളെ കാട്ടിതരൂ ....ഇപ്പൊള്‍ എല്ലാരും മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത് ...ഇതാണോ ലെനിനിസം ...............പക്ഷെ ഞാന്‍ മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് ആണ്..ലെനിന്‍ ഞാന്കണ്ട ഏറ്റവും നല്ല കംമുനിസ്റ്കളില്‍ ഒരാളും ആണ്.....നിങ്ങളുടെ ഭാഷയില്‍ ഇതു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത ആയി വരില്ലേ ..........?

ഇനി അദ്ദേഹം താമസിച്ചിരുന്നത് ....ക്രെംലിന്‍ കൊട്ടാരത്തില്‍ ..പഠനമുറി ,കിടപ്പുമുറി ,ഓഫീസ് എന്നിവ എല്ലാം ക്രെംലിന്‍ കൊട്ടാരത്തില്‍ തന്നെ..നാട്ടുകാര്‍ കൂടി ചേര്‍ന്ന് നടത്തിയ വിപ്ലവത്തിന്റെ ഭാഗമായി കിട്ടിയ ക്രെംലിന്‍ കൊട്ടാരം , നാട്ടുകാര്‍ തണുപ്പില്‍ കിടന്നു ആഹാരം ഇല്ലാതെ വെറുങ്ങലിച്ച സമയത്തും അദ്ദേഹം ..നിങ്ങളുടെ കാഴ്ചപ്പാട് വയ്ച്ചു നോക്കിയാല്‍ ...സുഖിമാനെ പോലെ ഉപയോഗിച്ചു നാട്ടുകാരെയും കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്ത ത്തെയും പറ്റിച്ചു.............എന്ത് പറയുന്നു ..? ഈ ആരോപണത്തെ നിങ്ങള്‍ എങ്ങിനെ നേരിടും ...ലോകം ആരാധിക്കുന്ന ലെനിന്‍ ,സ്ടലിന്‍ പിന്തുടര്‍ന്ന ലെനിന്‍ . ചെ ..പിന്തുടര്‍ന്ന ലെനിന്‍ , ഭഗത് സിംഗ് പിന്തുടര്‍ന്ന ലെനിന്‍ , സീലിയ സാഞ്ചസ് പിന്തുടര്‍ന്ന ലെനിന്‍ ....എ കെ ജി പിന്തുടര്‍ന്ന ലെനിന്‍ ,..........ആരുണ്ട് കമ്മ്യൂണിസ്റ്റ്‌ ആയി ബാക്കി ....?...

ഇങ്ങനെ നോക്കിയാല്‍ ...പിണറായി കപട കമ്മ്യൂണിസ്റ്റ്‌ തന്നെ .......വി എസ് കപട കമ്മ്യൂണിസ്റ്റ്‌ തന്നെ....എ കെ ജി , ഇ എം എസ് , പ്രകാശ് കാരാട്ട് , ബുദ്ധദേബ് , എല്ലാരും കപട കമ്മ്യൂണിസ്റ്റ്‌ തന്നെ .......അപ്പോള്‍ ഇവര്‍ക്കെല്ലാം വഴികാട്ടിയ ലെനിന്‍ ..........ഭൂലോക കള്ളന്‍ , കപട കമ്മ്യൂണിസ്റ്റ്‌ , സാമ്രാജ്യത്വ ചാരന്‍ ................എന്ത് പറയുന്നു ?
എന്‍റെ നേതാവ് ലെനിന്‍ തന്നെ , എന്‍റെ നേതാവ് യെ കെ ജി തന്നെ , എന്‍റെ നേതാവ് ചെ തന്നെ , എന്‍റെ നേതാവ് സ്ടലിന്‍ തന്നെ , എന്‍റെ നേതാവ് വി എസ് തന്നെ , എന്‍റെ നേതാവ് ഫിദല്‍ തന്നെ .....താങ്കളുടെ നേതാവോ ......? എം എന്‍ വിജയനോ ....? മുകളില്‍ പറഞ്ഞവര്‍ പലരും എം എന്‍ വിജയനെ ക്കള്‍ മുന്‍പില്‍ ആണ് ..ചരിത്രം പരിശോധിച്ചാല്‍ മനസിലാകും . ഇനി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗങ്ങള്‍ എല്ലാരും കമ്മ്യൂണിസ്റ്റ്‌ അല്ലല്ലോ ...കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നത് ..കമ്മ്യൂണിസ്റ്റ്‌ കള്‍ നയിക്കുന്ന പാര്‍ട്ടി എന്നാണ് ലെനിന്‍ പറഞ്ഞത് ..അല്ലാതെ കമ്മ്യൂണിസ്റ്റ്‌ കള്‍ മാത്രം ഉള്‍ക്കൊണ്ട പാര്‍ടി എന്ന് പറയാതിരുന്നത് എന്തുകൊണ്ട് ...?

വെള്ളിയാഴ്‌ച, ഏപ്രിൽ 23, 2010

T.D.DASAN STD VI B


ബൈജുമേരികുന്നു.
T.D.DASAN STD VI B
ഈ സിനിമ തീര്‍ച്ചയായും മലയാള സിനിമയുടെ അതിജീവനത്തിന്റെ തുടക്കകാരന്‍ ആവുകയാണ് . മോഹന്‍ രാഗവന്‍ എന്ന സംവിധായകന്‍ അസാമാന്യ മായ കൈവഴക്കത്തോടെ ആണ് ഈ ചിത്രം സൃഷ്ട്ടിചിരിക്കുന്നത് , തമിഴ് സിനിമ അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്ന ഈ കാലത്ത് സുബ്രമണ്യപുറം എന്ന ചിത്രത്തിന് മലയാളത്തിലെ ആനുകാലീകങ്ങള്‍ അകമഴിന്ച്ച പിന്തുണ നല്‍കി ,എന്നാല്‍ ഇത്രയും മികച്ച ഒരു മലയാള ചിത്രം ഇവിടെ പിറന്നു വീണിട്ടു അത്രയൊന്നും പിന്തുണ നല്‍കാന്‍ ഇവിടെ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല.ചിത്രം
സംവദിക്കുന്നത്
ജനസാമാന്യതോടാണ് കഥയില്ലായ്മയുടെ കൂട്ട കരച്ചിലുകള്‍ക്കിടയില്‍ ആണ്
ഒരു പുതുമുഖ സംവിധായകന്‍ ധീരമായ ഒരു പരീക്ഷണം നടത്തിയിരിക്കുന്നത് നമ്മള്‍ പിന്തുനച്ചേ മതിയാകു.ഇന്ന് ഞാന്‍ അടക്കം ഇരുപതു പേര്‍ മാത്രമാണ് ഈ സിനിമക്ക് ഉണ്ടായിരുന്നത്.
മലയാള സിനിമയുടെ ദുര്യോഗം വ്യക്തമാകുകയാണ്. പക്ഷെ നമ്മള്‍ പിന്തുണക്കണം അന്യ ഭാഷാ ചിത്രങ്ങളിലെ അസൂയാ വഹമായ മുന്നേറ്റങ്ങള്‍ ആഗോഷമാക്കുന്ന മലയാള സിനിമയുടെ പ്രേക്ഷകര്‍ തിരിച്ചറിയുക , സുബ്രമാന്യപുരവും, പശന്കയും ഒക്കെ സ്വീകരിക്കാന്‍ തമിഴന്‍ തയ്യാറായി എന്നാല്‍ നമ്മള്‍ എന്തിനും ഏതിനും ഇപ്പോഴും അയലതെക്ക് നോക്കി നില്‍ക്കുക തന്നെ ആണ് , മലയാളിക്ക് കൈകുമ്പിളില്‍ വച്ചു നീട്ടിയ ഈ തീര്തത്തെ നിഷ്കരുണം തുപ്പി കളയരുതെന്നു വിനയപുരസ്സരം അഭയ്ര്തിക്കുന്നു .....!


ഇരിക്കപ്പിണ്ടം!


ചില നേര്‍കാഴ്ചകള്‍ ....
കണ്ണില്‍ വന്ന് പറയുന്നു...
മാടക്കടയുടെ മരബെഞ്ചില്‍ ഇരുന്നു
ഒരു വൃദ്ധന്‍ കാതോര്‍ക്കുന്നു...
ആരെങ്കിലും ഇപ്പോഴും തന്നെ
സഖാവേ എന്ന്‌ വിളിക്കുന്നുണ്ടോ ....

ശുഷ്ക്കിച്ച നെഞ്ഞിന്‍ കൂട്ടില്‍-
നിന്നിളകിപ്പറിഞ്ഞൊരു കുടം കഫം
നീട്ടിത്തുപ്പിയാ വൃദ്ധനിരുന്നു
ഭിത്തിയില്‍ ചാരി..

ചര്‍ച്ചകള്‍ തുടരട്ടെ
ബോധിപ്പിക്കാനിനിയില്ലയൊന്നും
വിധിക്കുക നിങ്ങള്‍ ..
ന്യായാധിപര്‍
ഭൂരിപക്ഷമുള്ളവര്‍..

മുന്നേ പോയവരെത്ര
പുറകിലായിനിയുമെത്ര
പടിയടച്ചിനിയെത്ര
ഇരിക്കപ്പിണ്ടം വെക്കാന്‍ ..

പണ്ടയാള്‍ പറഞ്ഞതും
പറയാനിരുന്നതും
തൊണ്ടയില്‍ കുരുങ്ങി
ജീര്‍ണിച്ചു പഴുപ്പായി..

മഴവില്ലിന്‍ വര്‍ണമല്ല
ചുവപ്പിനാല്‍ വരക്കണം ചിത്രം
ചോരയില്‍ മുക്കി കൈകള്‍
ചുവരില്‍ പതിക്കണം..

ക്ഷുഭിതയൌവ്വനം
ഹോമിക്കുമഗ്നികുണ്ടത്തില്‍ നിന്നും
ഖബന്ധങ്ങള്‍ എഴുന്നേറ്റു
തെരുവില്‍ അലയവെ..

വിപ്ലവ നഗരിയില്‍
ജനസാഗരം ഇരമ്പുന്നു
ആചാര്യ സൂക്തം വീണ്ടും
വീര്യമായ് മുഴങ്ങുന്നു..

ഏറ്റു വാങ്ങിയോരാ വിധി
നെഞ്ഞിലെ മിടിപ്പാക്കി
പടികള്‍ ഇറങ്ങവേ
അറിയാതെ ചുണ്ടുകള്‍ മന്ത്രിച്ചു
ലാല്‍ സലാം...
*************
ഗോപി വെട്ടിക്കാട്ട്

വ്യാഴാഴ്‌ച, ഏപ്രിൽ 22, 2010

ക്രിക്കറ്റിനെ കൊല്ലുന്ന വിപണി വൈകൃതം

"കവിയെയും കലാകാരനെയും അഭിഭാഷകനെയും ഭിഷഗ്വരനെയും എല്ലാം മുതലാളിത്തം അതിന്റെ ശമ്പളംപറ്റുന്ന കൂലിവേലക്കാരാക്കി മാറ്റും'' എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സും എംഗല്‍സും പറഞ്ഞിട്ടുണ്ട്. ആഗോളവല്‍ക്കരണകാലത്തെ മുതലാളിത്തം ക്രിക്കറ്റിലെ താരദൈവങ്ങളെപ്പോലും വെറും കൂലി അടിമകളും കമ്പോളത്തില്‍ വിലപേശി വില്‍ക്കുന്ന ചരക്കുകളുമാക്കി തീര്‍ത്തിരിക്കുന്നു. സച്ചിനും ഗാംഗുലിയും ധോണിയും യുവരാജുമെല്ലാം മൂലധനത്തിന് വിലക്കെടുക്കാവുന്ന ചരക്കുകളും ക്രിക്കറ്റ് കൊള്ളലാഭം കൊയ്യാവുന്ന ചൂതാട്ടവുമായിത്തീര്‍ന്നിരിക്കുന്നു.ആഗോളവല്‍ക്കരണത്തിന്റെ പ്രത്യേകത ചൂതാട്ടസ്വഭാവമുള്ള ധനമൂലധനത്തിന്റെ അമ്പരപ്പിക്കുന്ന വ്യാപ്തിയും അതിദ്രുത വ്യാപനവുമാണ്. ഓഹരിവിപണിയും ചരക്കുവിപണിയിലെ അവധിവ്യാപാരവും റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടവുമെല്ലാം ഈ അനിയന്ത്രിതമായ ചൂതാട്ടത്തിന്റെ അനേകം മേഖലകളില്‍ ചിലതാണ്. ചൂതാട്ടമൂലധനം പുതുതായി സമ്പത്ത് ഉല്‍പ്പാദിപ്പിക്കാതെ, തൊഴില്‍ സൃഷ്ടിക്കാതെ, വിയര്‍പ്പൊഴുക്കാതെ മറ്റുള്ളവരുടെ വിയര്‍പ്പ് ഊറ്റിയെടുത്ത് ലാഭം കൊയ്യുകയാണ്. ഐപിഎല്ലില്‍ നടക്കുന്നതും അതാണ്. വിയര്‍പ്പൊഴുക്കാതെ വിയര്‍പ്പ് ഓഹരികളുണ്ടാകുന്നതും അങ്ങനെയാണ്.
ഐപിഎല്ലിലേക്ക് ശതകോടികളാണ് ഒഴുകുന്നത്. ഈ പണപ്പുളപ്പിന്റെ ഹുങ്കിലാണ് 'ഐപിഎല്ലില്‍ മാന്ദ്യമില്ല' എന്ന് ലളിത് മോഡി പ്രഖ്യാപിച്ചത്. മാന്ദ്യത്തെ വെല്ലുന്ന പണക്കൊഴുപ്പിന്റെ സ്രോതസ്സുകള്‍ ഏതൊക്കെയാണ്? പണം വരുന്ന വഴി ഏതാണ്?
മൌറീഷ്യസും ബഹാമസും പോലുള്ള 'നികുതിരഹിത സ്വര്‍ഗ' പാതകളിലൂടെയാണ് കള്ളപ്പണം ഐപിഎല്ലിലേക്ക് ഒഴുകുന്നത്. ചില ടീമുകള്‍ക്കു പിന്നിലുള്ള കമ്പനികള്‍ മൌറീഷ്യസിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയും മൌറീഷ്യസും തമ്മിലുള്ള ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറിന്റെ മറവില്‍ നികുതിവെട്ടിക്കലാണ് ഉദ്ദേശ്യം. ഇന്ത്യയില്‍ കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് ഉണ്ട്. മൌറീഷ്യസില്‍ ഇതില്ല. അതുകൊണ്ട് ഇരട്ടനികുതിയുടെ പ്രശ്നം വരുന്നില്ല. എന്നാല്‍, മൌറീഷ്യസില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ കൊടുക്കേണ്ട നികുതികൂടി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇതറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ മൌനം പാലിക്കുന്നു. ഇങ്ങനെയൊഴുക്കുന്ന പണംമുടക്കി നടത്തുന്ന ഐപിഎല്ലിന് സര്‍ക്കാരുകള്‍ നല്‍കുന്ന സൌജന്യങ്ങള്‍ വേറെയുമുണ്ട്. മിക്ക സംസ്ഥാന ര്‍ക്കാരുകളും വിനോദനികുതി ഒഴിവാക്കിക്കൊടുത്തിരിക്കുന്നു. സുരക്ഷാ സബ്സിഡിയും മറ്റും ഇതിനു പുറമെയാണ്. ഫ്ളഡ്ലൈറ്റില്‍ രാവ് പകലാക്കാന്‍ ധൂര്‍ത്തടിക്കുന്ന വൈദ്യുതിയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. വൈദ്യുതിക്ഷാമംമൂലം ജനകോടികള്‍ ഇരുട്ടില്‍ത്തപ്പുന്ന രാജ്യത്താണ് ഈ ദ്രോഹം. ഐപിഎല്ലിലെ നികുതിയിളവ് കൊടുക്കുമ്പോള്‍ത്തന്നെയാണ് പെട്രോളിനും ഡീസലിനും പുതിയ നികുതി ചുമത്തി വിലക്കയറ്റം ആളിക്കത്തിക്കുന്നത്.
സര്‍ക്കാരിന്റെ ഈ സൌജന്യങ്ങളുടെ പിന്‍ബലത്തില്‍ ഐപിഎല്ലിലൂടെ ശതകോടികളുടെ ലാഭംകൊയ്യുന്നത് ആരൊക്കെയെന്ന് നോക്കാം.
വിവിധ ടീമുകളുടെ ഉടമസ്ഥരായ മുകേഷ് അംബാനിയെയും വിജയ് മല്യയെയുംപോലുള്ള ആഗോള അതിസമ്പന്നരും പ്രീതി സിന്റയെയും ഷാരൂഖ്ഖാനെയും പോലുള്ള ബോളിവുഡ് ധനാഢ്യരുമാണ് ഗുണഭോക്താക്കള്‍. ഭക്ഷ്യ സബ്സിഡിയും ക്ഷേമച്ചെലവുമെല്ലാം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ധനാഢ്യരുടെ ഐപിഎല്‍ ആറാട്ടിന് സര്‍ക്കാര്‍ സഹായം വഴിഞ്ഞൊഴുകുന്നത്. ജനസംഖ്യയില്‍ 77 ശതമാനം ദിവസം 20 രൂപയില്‍ താഴെ വരുമാനംകൊണ്ട് ദുരിതം തിന്നുമ്പോഴാണ് ഐപിഎല്ലില്‍ 3000 കോടി രൂപ രണ്ട് ടീമിന് ലേലത്തുകയായി ലഭിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ അധിവസിക്കുന്ന ഇന്ത്യയിലാണ് ഈ മാമാങ്കത്തിനായി 20000 കോടി രൂപ ഒഴുകുന്നത്. അര മണിക്കൂറില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് നടക്കുന്ന നഗ്നമായ ഈ പണക്കൊഴുപ്പിന്റെ പ്രദര്‍ശനത്തെ അശ്ളീലമെന്നല്ലാതെ എന്താണ് വിളിക്കുക?
കുബേരന്മാരുടെ ഇന്ത്യയും കുചേലന്മാരുടെ ഇന്ത്യയും തമ്മിലും തിളങ്ങുന്ന ഇന്ത്യയും വിശക്കുന്ന ഇന്ത്യയും തമ്മിലുള്ള മൂര്‍ച്ഛിക്കുന്ന വൈരുധ്യത്തെയാണ് ഐപിഎല്‍ വൈകൃതം തുറന്നുകാട്ടുന്നത്. ആഗോളവല്‍ക്കരണകാലത്തെ ഭിന്നമുഖങ്ങളില്‍ ഒന്നുതന്നെയാണിത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതലുള്ളത് കച്ചവടവും ഏറ്റവും കുറച്ച് കാണുന്നത് ക്രിക്കറ്റുമാണ്. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണില്‍ 94 ബ്രാന്‍ഡാണ് പരസ്യം ചെയ്യപ്പെടുന്നതെന്ന് 'ബിസിനസ് ലൈന്‍' റിപ്പോര്‍ട്ടുചെയ്യുന്നു. നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലോഞ്ച് ചെയ്തതുതന്നെ ഐപിഎല്ലിലൂടെയായിരുന്നു. ഐപിഎല്‍ വിവാദം ധനസ്രോതസ്സുകളിലേക്കുള്ള അന്വേഷണമായി വളരുകയും ടീമിന്റെ ഉടമസ്ഥരെ നിയമം അന്വേഷിച്ചെത്തുകയുംചെയ്താല്‍ ഐപിഎല്‍ എന്ന ബ്രാന്‍ഡിനെ അത് ബാധിക്കുമെന്നും കോര്‍പറേറ്റ് ലോകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അവരുടെ ഉല്‍ക്കണ്ഠ വിവാദം ക്രിക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നല്ല, ഐപിഎല്‍ ബ്രാന്‍ഡിനെ എങ്ങനെ ബാധിക്കുമെന്നാണ്. കച്ചവടം കളിക്കുമേല്‍ ആധിപത്യം നേടിക്കഴിഞ്ഞുവെന്നര്‍ഥം.
ആഗോളവല്‍ക്കരണത്തിനു മുമ്പും കളി കച്ചവടവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇന്ന് വാണിജ്യതാല്‍പ്പര്യങ്ങള്‍ പരിപൂര്‍ണമായി ആധിപത്യം സ്ഥാപിക്കുകയും ലാഭം തേടുന്ന ബിസിനസ് രൂപങ്ങളിലൊന്ന് മാത്രമായി കളി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയുംചെയ്യുന്നു. ഈ അനിയന്ത്രിതമായ കച്ചവടവല്‍ക്കരണം ക്രിക്കറ്റിനെ കൊല്ലും എന്ന ആധി അസ്ഥാനത്തല്ല.
90കളില്‍ ഉദാരവല്‍ക്കരണാനന്തര കാലത്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ 'ഒത്തുകളി' വിവാദം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ക്രിക്കറ്റിലേക്ക് ഒഴുകിയെത്തിയ മൂലധനമാണ് വാതുവയ്പിന്റെയും ഒത്തുകളിയുടെയും ഇരുണ്ട അധോലോകങ്ങളിലേക്ക് ക്രിക്കറ്റിനെ അധഃപതിപ്പിച്ചത് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. തങ്ങള്‍ വിഡ്ഢികളാക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ക്രിക്കറ്റ് പ്രേമികളുടെ നിരാശയും രോഷവും ഇന്ത്യാ ഉപഭൂഖണ്ഡത്തിലാകെ ക്രിക്കറ്റിന് സൃഷ്ടിച്ച വിശ്വാസപ്രതിസന്ധി ഏറെക്കാലം നീണ്ടുനിന്നു. അതിന്റെ മുറിവുകള്‍ മാറുംമുമ്പേ ഐപിഎല്‍ അധമവ്യാപാരത്തിന്റെ പിന്നാമ്പുറക്കഥകള്‍ പുറത്തുവരുമ്പോള്‍ അത് ക്രിക്കറ്റിനുതന്നെ അപരിഹാര്യമായ ആഘാതമേല്‍പ്പിക്കുന്നു.അമേരിക്കയില്‍ ബേസ്ബോള്‍ ലീഗിനെ പിടിച്ചുലച്ച 1919ലെ ബ്ളാക്ക് സോക്സ് വിവാദം അമേരിക്കന്‍ ബേസ് ബോളിന്റെ വിശ്വാസ്യതയ്ക്ക് ഏറെ പരിക്കേല്‍പ്പിച്ചു. അതുപോലെയോ അതില്‍ കൂടുതലോ ഐപിഎല്‍ ചൂതാട്ടത്തിന്റെ ഭൂതം ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിക്കുമെന്ന ആശങ്കകള്‍ അവഗണിക്കാവുന്നതല്ല. രഞ്ജി ട്രോഫി, ദുലിപ് ട്രോഫി, ദിയോധര്‍ ട്രോഫി തുടങ്ങിയ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെയെല്ലാം പ്രാധാന്യം ഐപിഎല്ലിന്റെ വരവോടെ ഇല്ലാതായി. ഐപിഎല്‍ ഏതാനും ഇന്ത്യന്‍ കളിക്കാര്‍ക്ക് വിദേശതാരങ്ങളുമായി മത്സരിക്കാനുള്ള അവസരം നല്‍കുന്നുവെന്നത് ശരിതന്നെ. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റ് തന്നെ തകരുകയും ഇന്ത്യന്‍ ടീമിലേക്കും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുമുള്ള പ്രവേശനത്തിന്റെ വരേണ്യകവാടം ഐപിഎല്‍ മാത്രമായിത്തീരുകയും ചെയ്യുന്നതും ക്രിക്കറ്റെന്നാല്‍ ട്വന്റി ട്വന്റി മാത്രമാകുന്നതും വിനാശകരമായിരിക്കും.
ബഹുരാഷ്ട്ര കുത്തകകള്‍ തദ്ദേശീയ വ്യവസായങ്ങളെയും സമ്പദ് വ്യവസ്ഥയെയും വിഴുങ്ങുന്നതുപോലെ ഐപിഎല്‍ ആഭ്യന്തര ക്രിക്കറ്റിനെ വിഴുങ്ങുകയാണ്. ഏതാനും നഗര ടീമുകളില്‍ ഒരു സംഘം തദ്ദേശീയ കളിക്കാര്‍ക്ക് അവസരം ലഭിക്കുന്നതിനേക്കാള്‍ പ്രധാനം പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും ആഭ്യന്തര ടൂര്‍ണമെന്റുകള്‍ ശക്തിപ്പെടുത്തലും ആധുനിക പശ്ചാത്തല സൌകര്യങ്ങള്‍ വിപുലീകരിക്കലുമാണ്. ഇതിലൂടെ ഇന്ത്യ 'എ' പോലെ രണ്ടോ മൂന്നോ നിര ടീമുകളെ വാര്‍ത്തെടുത്ത് വിദേശ പര്യടനത്തിന് അയക്കുന്നതിലൂടെയും മറ്റും അന്താരാഷ്ട്ര മത്സര പരിചയം നേടിക്കൊടുക്കാവുന്നതാണ്. ഐപിഎല്‍ പോലുള്ള കച്ചവടങ്ങളിലൂടെയും മറ്റും ലോകത്തിലെ ഏറ്റവും കായിക സ്ഥാപനങ്ങളിലൊന്നായിട്ടും ബിസിസിഐക്ക് ഇന്ത്യയിലെ ക്രിക്കറ്റിന്റെ പശ്ചാത്തല സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും ഏറെയൊന്നും കഴിഞ്ഞിട്ടില്ല. ഫാസ്റ്റ് ബൌളിങ്ങിന് സഹായിക്കുന്ന മികച്ച പിച്ചുകള്‍പോലും ഇന്ത്യയില്‍ ഇന്നും അന്യമാണ്. ല്‍ഹിയില്‍ ഈയിടെ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം പിച്ച് മോശമായതിനാല്‍ ഉപേക്ഷിക്കേണ്ടിവന്ന സംഭവം ഓര്‍മിക്കുക.ദ്രുതലാഭം തേടുന്ന ധനമൂലധനത്തിന്റെ ദ്രുതചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനും അതിന്റെ ആസക്തികളെ തൃപ്തിപ്പെടുത്താനും അതിവേഗ ട്വന്റി ട്വന്റികള്‍ക്ക് കഴിയുമെങ്കിലും ക്രിക്കറ്റിന്റെ സാങ്കേതികത്തികവിന് ശൈലീഭദ്രതയ്ക്കും അത് പോറലേല്‍പ്പിക്കുകയും പ്രതിഭയെ പ്രലോഭിപ്പിച്ച് പാഴാക്കുകയും ചെയ്യുന്നു. പ്രതിഭാസമ്പന്നനായ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ക്ളര്‍ക്ക് താന്‍ ഐപിഎല്ലിലേക്കില്ല എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.
ഐപിഎല്‍ ക്രിക്കറ്റിനെ വിഴുങ്ങുന്ന ചൂതാട്ടമാണെന്ന് തരൂര്‍-സുനന്ദ-മോഡി ത്രയം മുഖ്യകഥാപാത്രങ്ങളായ വിവാദത്തിലൂടെ തെളിഞ്ഞു. പാര്‍ലമെന്റില്‍ ഏറെക്കുറെ ഏകകണ്ഠമായി ഉയര്‍ന്ന അഭിപ്രായം ഈ ചൂതാട്ടം അവസാനിപ്പിക്കണമെന്നായിരുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രസ്താവന ഐപിഎല്ലിന്റെ സംക്ഷിപ്തവും മൂര്‍ച്ചയേറിയതുമായ നിര്‍വചനമാണ്. 'കള്ളപ്പണത്തിന്റെ മഹത്വവല്‍ക്കരിക്കപ്പെട്ട ചൂതാട്ടം'. ഈ കള്ളച്ചൂതിന് മൂലധനശക്തികള്‍ ഉപയോഗിക്കുന്നത് ക്രിക്കറ്റ് ഒരു പുതിയ മതവും വിശ്വാസവും താരങ്ങളെ ദൈവങ്ങളായും കാണുന്ന കോടിക്കണക്കിന്ന് ആരാധകരുടെ ഉന്മാദത്തോളമെത്തുന്ന ക്രിക്കറ്റ് പ്രണയത്തെയാണ്. ആരാധകരുടെ പോക്കറ്റ് കൊള്ളയടിച്ചും അവരുടെ ക്രിക്കറ്റ് പ്രണയം മുതലെടുത്തും കൊള്ളലാഭം പെരുപ്പിക്കുന്ന മുതലാളിത്ത ചൂഷണത്തിന്റെ ഈ വൈകൃതം തുറന്നുകാണിക്കപ്പെടണം. എന്നാല്‍, ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഈ ചൂതാട്ടത്തിന്റെ നിഗൂഢതകളിലേക്ക് ആഴ്ന്നിറങ്ങുന്ന അന്വേഷണമുണ്ടാകില്ലെന്ന് സംയുക്ത സഭാസമിതി അന്വേഷണമെന്ന ഇടതുപക്ഷ ആവശ്യം നിരാകരിച്ചതോടെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ശരദ് പവാര്‍, പ്രഭുല്‍ പട്ടേല്‍, സി പി ജോഷി, ഫാറൂഖ് അബ്ദുള്ള തുടങ്ങിയ കേന്ദ്രമന്ത്രിമാരും രാജീവ് ശുക്ളയെപ്പോലുള്ള കോണ്‍ഗ്രസ് എംപിമാരും നരേന്ദ്ര മോഡി, വസുന്ധരരാജെ സിന്ധ്യ, അരു ജയ്റ്റ്ലി തുടങ്ങിയ ബിജെപി നേതാക്കളും വിജയ് മല്യ, മുകേഷ് അംബാനി തുടങ്ങിയ കോര്‍പറേറ്റ് പ്രഭുക്കളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കാളികളായ ഈ ചൂതാട്ടത്തിന്റെ അണിയറരഹസ്യങ്ങള്‍ പുറംലോകം അറിയാതെപോയാല്‍ അത്ഭുതപ്പെടേണ്ട.

അധികാരരാഷ്ട്രീയവും ഗ്ളാമറും കോര്‍പറേറ്റ് ധനശക്തിയും ആവോളം ചേര്‍ത്ത് പാകപ്പെടുത്തിയ ഐപിഎല്‍ ചൂതാട്ടത്തിന്റെ പിച്ചില്‍ റണ്ണൊഴുകുന്നതിനേക്കാള്‍ കൂടുതലായി ലാഭവും വിവാദങ്ങളും ഒഴുകുന്നത് അവസാനിക്കുമെന്ന് തോന്നുന്നില്ല. ഒരുപക്ഷേ ഒരു ചെറിയ ഇടവേള-എ ഷോര്‍ട്ട് കമേഴ്സ്യല്‍ ബ്രേക്ക്-ഉണ്ടായേക്കാമെന്നു മാത്രം.

*
എം ബി രാജേഷ് എംപി കടപ്പാട്: ദേശാഭിമാനി

ബുധനാഴ്‌ച, ഏപ്രിൽ 21, 2010

യുക്തിവാദത്തിലെ അന്ധവിശ്വാസങ്ങള്‍

യുക്തിവാദവും കേവല ഭൌതികവാദവും തമ്മിലെ വേര്‍തിരിവ് ഒരു പുതിയ സംവാദവിഷയമല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിധിതീര്‍പ്പിലെത്തിച്ചേര്‍ന്നതും ആണ് അത്. പാര്‍ടി വിട്ടുപോകുന്നതിന്റെ ന്യായീകരണമായി കെ എസ് മനോജും മറ്റും ഉന്നയിച്ച ആരോപണത്തിന്റെയും മാധ്യമാഘോഷങ്ങളുടെയും പശ്ചാത്തലത്തില്‍ വീണ്ടുമൊരു സംവാദസാധ്യത അന്വേഷിക്കുകയാണ് യുക്തിവാദി നേതാവ് യു കഥാനാഥന്‍, സമകാലിക മലയാളത്തിലെ 'മതവിമര്‍ശനത്തിലെ വിമുഖത' (ലക്കം 36, ഫെബ്രു. 5) എന്ന ലേഖനത്തിലൂടെ.

നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുടെ-സാമ്പത്തികവും സാമൂഹ്യവും ആശയപരവുമായ സമസ്‌ത മേഖലകളുടെയും- സമഗ്രവും സമ്പൂര്‍ണവുമായ അഴിച്ചുപണിയാണ് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ കര്‍മപദ്ധതി. യുക്തിവാദത്തിന്റേതാകട്ടെ ദൈവാസ്‌തിത്വവുമായി ബന്ധപ്പെട്ട കേവലവും താരതമ്യേന ലളിതവുമായ ഒരാശയപ്രശ്‌നവും. മാര്‍ക്സിസ്റ്റ് മതവിമര്‍ശനത്തെ 'കറുപ്പു' സിദ്ധാന്തത്തിലേക്ക് വെട്ടിച്ചുരുക്കുന്നതുവഴി അതിന്റെ സമഗ്രതയെ ചോര്‍ത്തിക്കളയുന്നതില്‍ കെ എസ് മനോജുമാരോട് കൈകോര്‍ക്കുകയാണ് വിശ്വാസങ്ങളുടെയും വിശ്വാസികളുടെയും സ്വയം പ്രഖ്യാപിത ശത്രുക്കളായ കലാനാഥന്മാര്‍ എന്നതാണ് രസകരമായ കാര്യം.

ദര്‍ശന ചരിത്രത്തിലെ - മാനവ ചരിത്രത്തിലെയും - രണ്ടു ഘട്ടങ്ങളെയാണ് യുക്തിവാദവും വൈരുധ്യാത്മക ഭൌതികവാദവും പ്രതിനിധാനം ചെയ്യുന്നത്. 17-18 നൂറ്റാണ്ടുകളിലെ ശാസ്‌ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും വ്യാവസായിക വിപ്ളവത്തിന്റെയും ഉല്പന്നമാണ് യുക്തിവാദം. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു. ദൈവദത്തമായ രാജാധികാരം ചോദ്യം ചെയ്യപ്പെട്ടു. ഫ്രഞ്ച് വിപ്ളവം (1789) ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ ജനാധിപത്യ വിപ്ളവങ്ങള്‍ രാജവാഴ്‌ച അവസാനിപ്പിക്കുകയും, ആധുനിക (ബൂര്‍ഷ്വാ) ജനാധിപത്യം സംസ്ഥാപിക്കുകയും ചെയ്‌തു. പൌരോഹിത്യം ഭരണരംഗത്തുനിന്ന് നിര്‍ബന്ധമായും മാറിനിര്‍ത്തപ്പെട്ടു. 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും' എന്ന അടിസ്ഥാനത്തില്‍ മതനിരപേക്ഷത ആധുനിക ജനാധിപത്യത്തിന്റെ അടിക്കല്ലായി.

പൊതുരംഗത്തുനിന്ന് മതത്തെ മാറ്റിനിര്‍ത്തുക എന്ന നിലപാടിനര്‍ഥം, സ്വകാര്യമായി മതവിശ്വാസം പുലര്‍ത്താനോ, അവിശ്വാസിയായിരിക്കാനോ ഉള്ള സ്വാതന്ത്ര്യം വ്യക്തിക്കു വിട്ടുകൊടുക്കുന്നു എന്നതുകൂടിയാണ്. എന്നാല്‍ വിശ്വാസം ശാസ്‌ത്രവിരുദ്ധമാണ്, ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക സമൂഹത്തില്‍ വ്യക്തിജീവിതത്തില്‍പ്പോലും വിശ്വാസത്തെ അനുവദിക്കാനാകില്ല എന്ന ഒരു ചിന്താഗതിയും രൂപമെടുത്തു. ഇതാണ് യുക്തിവാദം.

ദര്‍ശനത്തിന്റെ രണ്ടു കൈവഴികള്‍- ഭൌതികവാദവും ആശയവാദവും- മനുഷ്യചിന്തയുടെ ആരംഭം മുതല്‍തന്നെ നിലനിന്നുപോന്നിട്ടുണ്ട്. പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് മനുഷ്യന്‍ കടന്നുചെന്ന ഘട്ടങ്ങളോരോന്നിലും അറിവിന്റെ വികാസത്തിനനുസരിച്ച്, ഭൌതികവാദം അധികമധികം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ആശയവാദമാകട്ടെ പുതിയ അറിവുകള്‍ക്കനുസരിച്ച് സ്വയം നവീകരിച്ച് നിലനിൽ‌ക്കാന്‍ ശ്രമിച്ചുപോരുകയും ചെയ്‌തു. ആധുനിക യന്ത്രോപകരണങ്ങളുടെ വികാസം വ്യാവസായിക വിപ്ളവത്തോളം വളര്‍ന്നപ്പോള്‍ വികസിച്ചുവന്ന ഭൌതികവാദം യാന്ത്രിക ഭൌതികവാദം എന്നറിയപ്പെട്ടു. പ്രപഞ്ചത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിനു തുല്യമായാണ് അത് വ്യാഖ്യാനിച്ചത്.

യാന്ത്രിക ഭൌതികവാദത്തിന്റെ നിലപാടുതറയിലാണ് യുക്തിവാദം നിലയുറപ്പിച്ചത്. പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ ശാസ്‌ത്രത്തിന്റെ രീതികളെ പ്രയോജനപ്പെടുത്തിയ മുതലാളിത്ത ഭൌതികവാദം പക്ഷേ മനുഷ്യസമൂഹത്തിന്റെ വികാസപഠനത്തില്‍ ആ രീതി പ്രയോഗിക്കാന്‍ വിസമ്മതിച്ചു. ചരിത്രം, സാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മാനവിക വിഷയങ്ങള്‍ ശാസ്‌ത്രത്തിന് പുറത്തുനിന്നു. ഭൌതികപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ വ്യാഖ്യാനിക്കാനോ, ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക് നടുവിലും വിശ്വാസം നിലനിൽ‌ക്കുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനോ ഈ തത്വസംഹിതക്കായില്ല.

മനുഷ്യസമൂഹം ഉള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ അതിന്റെ സമഗ്രതയിലും പരസ്‌പരബന്ധത്തിലും കാണാതെ ഒറ്റപ്പെടുത്തി വിശകലനം ചെയ്യുന്ന ഈ ചിന്താപദ്ധതിയെ മാര്‍ക്സ് കേവലഭൌതികവാദം എന്നു വിളിച്ചു. ശാസ്‌ത്രനിഗമനങ്ങളെ സ്വായത്തമാക്കി സ്വയം നവീകരിക്കാനുള്ള ആശയവാദത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വൈരുധ്യവാദം ആവിഷ്‌ക്കരിക്കപ്പെട്ടത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവമാണ് വൈരുധ്യാത്മകത എന്ന് വിവിധ ശാസ്‌ത്രശാഖകള്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ഭൌതികപ്രപഞ്ചത്തിനും, ആശയലോകത്തിനും ഒരേപോലെ ബാധകമായ ഈ തത്വത്തെ ആശയമണ്ഡലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്താനാണ് ഹെഗലിയന്‍ വൈരുധ്യവാദം ഉത്സാഹം കൊണ്ടത്.

"ഇതുവരെയുള്ള ദാര്‍ശനികര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുകയായിരുന്നു. നമുക്കാവശ്യം അതിനെ മാറ്റിത്തീര്‍ക്കുകയാണ് '' എന്ന ലക്ഷ്യപ്രഖ്യാപനവുമായാണ് മാര്‍ക്സിസം ദാര്‍ശനിക ലോകത്തേക്ക് കടന്നത്. 'എല്ലാം മാറ്റത്തിന് വിധേയമാണ് എന്ന നിയമമൊഴികെ മറ്റെല്ലാം മാറിക്കൊണ്ടിരിക്കുന്നു' എന്ന പ്രപഞ്ചസത്യം ഹെഗലിയന്‍ ആശയവാദത്തില്‍നിന്നാണ് മാര്‍ക്സ് കണ്ടെത്തിയത്. ആശയരംഗത്തെ മാറ്റങ്ങളിലായിരുന്നില്ല ഭൌതികജീവിതത്തിലെ പരിവര്‍ത്തനത്തിലായിരുന്നു മാര്‍ക്സിന്റെ താല്പര്യം. മുതലാളിത്ത ഭൌതികവാദത്തിന്റെ പരിമിതികളെ മറികടക്കാനും, അതിനെ വിപ്ളവത്തിന്റെ ദര്‍ശനമായി രൂപാന്തരപ്പെടുത്താനും വൈരുധ്യവാദം സഹായകമായി. വൈരുധ്യാത്മക ഭൌതികവാദം എന്ന ശാസ്‌ത്രീയദര്‍ശനം - മാര്‍ക്സിയന്‍ ദര്‍ശനം - പിറവികൊണ്ടത് ഇങ്ങനെയാണ്. ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ തത്വശാസ്‌ത്രമായാണ് യുക്തിവാദം രൂപപ്പെട്ടതെങ്കില്‍ പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത്.

വൈരുധ്യാത്മക ഭൌതികവാദം പ്രപഞ്ചത്തിന്റെ 'അടിസ്ഥാന നിയമ' വ്യവസ്ഥകളെ ഇങ്ങനെ സംഗ്രഹിച്ചു. എല്ലാ വസ്‌തു പ്രതിഭാസങ്ങളും ആശയങ്ങളും പരസ്പരബന്ധിതമാണ്. എല്ലാം എപ്പോഴും ചലിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്നു. പരസ്പര വിരുദ്ധമായ ഈ ഘടകങ്ങള്‍ ഏതൊന്നിലും ഉള്ളടങ്ങിയിട്ടുണ്ട്. ഇവ തമ്മിലുള്ള ഐക്യവും സമരവുമാണ് നിലനില്പിന്റെയും മാറ്റത്തിന്റെയും അടിസ്ഥാനം. അളവിലുള്ള - സാവധാനത്തിലുള്ള മാറ്റം ഒരു നിശ്ചിതഘട്ടത്തില്‍ എടുത്തുചാട്ടത്തിലേക്കും ഗുണത്തിലുള്ള മാറ്റത്തിലേക്കും വീണ്ടും അളവിലെ മാറ്റത്തിലേക്കും എന്നിങ്ങനെ ഒരുനുസ്യൂത പ്രവാഹമായാണ് മാറ്റം സംഭവിക്കുന്നത്. എല്ലാ മാറ്റവും മുന്നോട്ടാണ്. പുരോഗതിയിലേക്കാണ്. ലളിതമായതില്‍നിന്ന് സങ്കീര്‍ണമായതിലേക്കാണ്.

ഏകകോശ ജീവിയില്‍നിന്ന് ബഹുകോശ ജീവികളിലേക്കും ഏറെ സങ്കീര്‍ണതകളുള്ള മനുഷ്യജീവിയിലേക്കും ഉള്ള ജൈവലോക വികാസത്തിന്റെ സൂക്ഷ്‌മ ഘട്ടങ്ങളെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പുറത്തുകൊണ്ടുവന്നു. പ്രാകൃത ജീവിതാവസ്ഥയില്‍നിന്ന് ബഹുമുഖവും സങ്കീര്‍ണവുമായ മുതലാളിത്ത ലോകത്തേക്ക് മനുഷ്യസമൂഹം പരിണമിച്ചെത്തിയതെങ്ങനെയെന്നും തുടര്‍പ്പരിണാമം എങ്ങോട്ട് എന്നും മാര്‍ക്സ് വിശദീകരിച്ചു. പ്രകൃതി നിയമങ്ങളെ മാനവവികാസ ചരിത്രത്തിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ചരിത്രപരമായ ഭൌതികവാദം രൂപംകൊണ്ടു.

സമൂഹത്തിന്റെ അടിത്തറ സാമ്പത്തികഘടനയാണ് എന്നും രാഷ്‌ട്രീയ, സാംസ്‌ക്കാരിക ആശയ മണ്ഡലങ്ങള്‍ അതിന്റെ മേല്‍പ്പുരയാണ് എന്നും മാര്‍ക്സ് നിരീക്ഷിച്ചു. അടിത്തറയാണ് മേല്‍പ്പുരയെ രൂപപ്പെടുത്തുന്നത്. മേല്‍പ്പുരയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടിത്തറയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. എന്നാല്‍ അടിത്തറ തകരുന്നതോടെ ഒറ്റയടിക്ക് ആശയമേല്‍പ്പുര മാറ്റപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ ആശയമേല്‍പ്പുരക്ക് സ്വതന്ത്രമായ ഒരസ്‌തിത്വം നിലവില്‍ വരുന്നുണ്ട്. വൈരുധ്യാത്മകമായ ഈ ബന്ധത്തെ മാര്‍ക്സ് ഇങ്ങനെ വിശദീകരിച്ചു. "ഒരാശയം മനുഷ്യമനസ്സിനെ സ്വാധീനിച്ചുകഴിഞ്ഞാല്‍ അതൊരു ഭൌതികശക്തിയായി മാറും.''

ശാസ്‌ത്ര സാങ്കേതിക വികാസം സാമ്പത്തികാടിത്തറയില്‍ എത്രതന്നെ മാറ്റങ്ങള്‍ വരുത്തിയാലും പഴയ ആശയമണ്ഡലം അപ്പാടെ മാറ്റപ്പെടുന്നില്ല എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. സമൂഹം വര്‍ഗവിഭജിതമാകുന്നതോടെയാണ് ഭരണകൂടമെന്നപോലെ മതവും രംഗത്തുവരുന്നത്. ഭരണകൂടം കായികമര്‍ദനത്തിന്റെയും, മതം ആത്മീയമര്‍ദനത്തിന്റെയും ഉപകരണങ്ങളായി ചരിത്രത്തിലുടനീളം നിലനിന്നു. മുതലാളിത്തമാകട്ടെ ശാസ്‌ത്രവികാസത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴും, കൊടും ചൂഷണ വ്യവസ്ഥയായിത്തന്നെ തുടരുകയും ആണ്. അതിനാല്‍ രൂക്ഷമായ മുതലാളി-തൊഴിലാളിവര്‍ഗ സമരത്തില്‍ ഭരണകൂടത്തിനെന്നപോലെ മതത്തിനും ഒരിടം അവശേഷിക്കുന്നുണ്ട്.

കേവല ഭൌതികവാദത്തിന്റെ നിരാസവും അതില്‍നിന്നുള്ള വികാസവുമാണ് മാര്‍ക്സിയന്‍ ദര്‍ശനം. അതിനാല്‍ ഇവ തമ്മില്‍ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുണ്ട്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമല്ല സാമൂഹ്യമാറ്റത്തിനടിസ്ഥാനം. വര്‍ഗവൈരുധ്യമാണ്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ അധ്വാനിക്കുന്ന ജനതയെയാകെ അണിനിരത്തലാണ്. സമരരംഗത്തണിനിരക്കുന്ന ജനകോടികളാകെ അവിശ്വാസികളായിരിക്കണമെന്നോ വൈരുധ്യാത്മക ഭൌതികവാദികളായിരിക്കണമെന്നോ നിര്‍ബന്ധിക്കാനാകില്ല. അതേസമയം ജനമുന്നേറ്റങ്ങളുടെ നേതൃത്വം വ്യക്തമായ ലക്ഷ്യബോധവും ശാസ്‌ത്രീയമായ ഉള്‍ക്കാഴ്ചയും ഉള്ളതായിരിക്കുകയും വേണം. അവിടെ അന്ധവിശ്വാസികളെയും, ചാഞ്ചാട്ടക്കാരെയും നിയോഗിക്കാനാകില്ല. എന്തുകൊണ്ടെന്നാല്‍, അത്തരമൊരു സമീപനം പരാജയത്തെ ക്ഷണിച്ചുവരുത്തലായിരിക്കും.

നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും സ്വന്തം വീക്ഷണം അടിച്ചേല്പിക്കുന്നവരും ആകരുത്. സമീപനം, പെരുമാറ്റം, സംഭാഷണം, പ്രതികരണം എല്ലാം സമരമുന്നണിയിലേക്ക് കൂടുതല്‍ കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതായിരിക്കണം. ജനങ്ങളുടെ താഴ്ന്ന ബോധത്തിനുനേരെ വെടിയുതിര്‍ക്കലല്ല സഹാനുഭൂതിയോടും സഹിഷ്‌ണുതയോടും ബോധ്യപ്പെടുത്താന്‍ ശ്രമിക്കലാണ് ശരിയായ സമീപനം. അപ്പോള്‍ വിശ്വാസിയായിരിക്കരുത് എന്നപോലെത്തന്നെ പ്രധാനമാണ് കേവല ഭൌതികവാദിയായിരിക്കരുത് എന്നതും.

അപ്പോള്‍ മാര്‍ക്സിയന്‍ ഭൌതികവാദം കേവലം വിശ്വാസത്തോടുള്ള സമീപനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നിര്‍വചിക്കപ്പെടേണ്ടതല്ല. പൊതുചടങ്ങുകളില്‍ പ്രാര്‍ഥനാലാപനം നടക്കുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം എഴുന്നേറ്റു നില്ക്കുന്നതില്‍ ഒരു മാര്‍ക്സിസ്റ്റ് യാതൊരുവിധ ആദര്‍ശഭംഗവും അനുഭവിക്കുന്നില്ല. അതേസമയം, അയാളാണ് മുഖ്യ സംഘാടകനെങ്കില്‍ കാര്യപരിപാടിയില്‍ പ്രാര്‍ഥന ഉള്‍പ്പെടുത്തുകയും ഇല്ല.

മഹാനായ ജ്യോതിബസുവിനെപ്പോലെ മരണാനന്തരം സ്വന്തം ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കാം. മതാചാരങ്ങളില്ലാതെ സംസ്‌ക്കരിക്കണമെന്ന് മുന്‍കൂട്ടി നിര്‍ദേശിക്കുകയുമാകാം. പക്ഷേ പിതാവിന്റെ മരണാനന്തരച്ചടങ്ങ് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റു കുടുംബാംഗങ്ങളുടെ ധാരണകളെക്കൂടി മാനിച്ചായിരിക്കണം.

കേരളത്തിലെ സ്‌ത്രീപുരുഷബന്ധം-കുടുംബം, വിവാഹം, വിവാഹമോചനം- അമേരിക്കയിലേതുപോലെയല്ല. അമ്പതുകൊല്ലം മുമ്പ് നിലവിലിരുന്ന ജാതി ജന്മിനാടുവാഴി വ്യവസ്ഥയുടെ നിയമങ്ങള്‍ക്കനുസരിച്ചുമല്ല. അതിനാല്‍ ഇവിടത്തെ സ്‌ത്രീ -പുരുഷബന്ധം സക്കറിയ വാദിച്ചപോലെയും ഉണ്ണിത്താന്‍ നിര്‍വഹിച്ചപോലെയും ആയിരിക്കണമെന്ന് മാര്‍ക്സിസത്തിന് നിര്‍ദേശിക്കാനാവില്ല. സമൂഹ വികാസത്തിന്റെയും സാമൂഹ്യബോധ നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥലകാല വ്യത്യാസങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതാണ് ഇത്തരം കാര്യങ്ങളിലെ വൈരുധ്യാത്മക നിലപാട്.

അറുപത്തേഴില്‍ മുസ്ളിംലീഗുമായുണ്ടാക്കിയ ബന്ധത്തെയും, എഴുപത്തേഴില്‍ അടിയന്തരാവസ്ഥക്കെതിരെ ജനസംഘവുമായുണ്ടാക്കിയ പൊതുവേദിയെയും, അതുപോലുള്ള നിരവധിയായ രാഷ്‌ട്രീയ നിലപാടുകളെയും മനസ്സിലാക്കേണ്ടത് അന്നന്നത്തെ ചരിത്ര സാഹചര്യങ്ങളിലാണ്. മുഖ്യശത്രുവായ മുതലാളിത്തശക്തികളെ താൽ‌ക്കാലികമായെങ്കിലും പരാജയപ്പെടുത്തുന്നതില്‍ അത്തരം നീക്കങ്ങള്‍ വഹിച്ച പങ്കാണ് പ്രധാനം. അതെത്രമാത്രം മതവിമുക്തമായിരുന്നു എന്നതല്ല.

കെ എസ് മനോജ് ആരോപിക്കുന്നതുപോലെയും യു കലാനാഥന്‍ തെറ്റിദ്ധരിക്കുന്നതുപോലെയും സിപിഐ എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ ഇതുവരെ പാര്‍ടി പിന്തുടര്‍ന്നുപോന്ന സമീപനങ്ങളെയാകെ തള്ളിപ്പറയുകയോ മാറ്റിപ്പണിയുകയോ ചെയ്യുന്നില്ല. ചിലേടങ്ങളില്‍ ചിലപ്പോഴൊക്കെ സംഭവിച്ചുപോകുന്ന വ്യതിയാനങ്ങളെയും സ്‌ഖലിതങ്ങളെയും നിരുത്സാഹപ്പെടുത്താന്‍ തീരുമാനിക്കുന്നുവെന്നു മാത്രം. അതിനാല്‍ ലെനിന്‍ പറഞ്ഞ പുരോഹിതനു മാത്രമല്ല, മതവിരുദ്ധനായ അസ്സല്‍ യുക്തിവാദിക്കും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമാകാം. പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പ്രവര്‍ത്തിക്കണം എന്നു മാത്രം.


*****

ഇ രാമചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

ചൊവ്വാഴ്ച, ഏപ്രിൽ 20, 2010

ലാവ്‌ലിന്‍ 'ഇടപാടും' തരൂര്‍ 'വിവാദവും'


മാധ്യമപക്ഷപാതിത്വം പ്രകടമായ സന്ദര്‍ഭമാണ് തരൂരിന്റെ അധികാരദുര്‍വിനിയോഗം കൈകാര്യംചെയ്ത രീതി. പ്രധാനപത്രങ്ങളില്‍ എപ്പോഴും അത് തരൂർ വിവാദമാണ്. അഴിമതി, അധികാര ദുര്‍വിനിയോഗം എന്ന വാക്കുകള്‍ക്കൊന്നും റിപ്പോര്‍ട്ടില്‍ ഇടംനല്‍കാതിരിക്കുന്നതിന് ഇവരെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു.
അഴിമതി നിരോധനനിയമത്തിന്റെ 13(1)(ഡി) വകുപ്പ് അനുസരിച്ച് തരൂര്‍ നടത്തിയത് അഴിമതിയാണ്. ഈ വകുപ്പ് അനുസരിച്ച് തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തി തനിക്കോ മറ്റുള്ളവര്‍ക്കോ സാമ്പത്തികമായോ വിലപിടിപ്പുള്ള മറ്റേതെങ്കിലും തരത്തിലോ നേട്ടമുണ്ടാക്കുന്നത് അഴിമതിയാണ്. ഇവിടെ പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നു. മന്ത്രി എന്ന നിലയിലുള്ള പദവി റൊന്ദേവു കൺസോര്‍ഷ്യത്തിനുവേണ്ടി തരൂര്‍ ദുരപയോഗപ്പെടുത്തി. ഈ കൺസോര്‍ഷ്യത്തില്‍ സുനന്ദയൊഴികെ മറ്റാരുമായി തനിക്ക് പരിചയമില്ലെന്ന് തരൂര്‍ സമ്മതിച്ചു.
ഒരു രൂപപോലും മുടക്കാതെ ഇപ്പോഴത്തെ നിരക്കില്‍ 70 കോടി രൂപ വരുന്ന 19 ശതമാനം ഓഹരി സുനന്ദയ്ക്ക് ലഭിച്ചു. ഇതുവഴി ശശി തരൂര്‍ എന്ന മന്ത്രിയുടെ ഇടപെടലിന് സുനന്ദ എന്ന സുഹൃത്തിന് സാമ്പത്തികമായ നേട്ടമുണ്ടായി. ഇതിനായി കമ്പനിനിയമത്തിലെ വ്യവസ്ഥകളെപ്പോലും മറികടന്നു. ഓഹരി തിരിച്ചുനല്‍കുകവഴി സുനന്ദയും കുറ്റം സമ്മതിച്ചു.
ഇത്രയും പ്രകടമായ അഴിമതിക്കേസില്‍ എന്തേ മാധ്യമങ്ങള്‍ പ്രശ്‌നം അങ്ങനെതന്നെ അവതരിപ്പിക്കുന്നില്ല. എന്നാല്‍, പിണറായി വിജയന്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയതിനു തെളിവില്ലെന്ന് അസന്ദിഗ്ധമായി സിബിഐ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ വാര്‍ത്തയിലും മനോരമ ലാവ്‌ലിന്‍ ഇടപാടെന്നാണ് എഴുതിയത്. ദൃശ്യമാധ്യമങ്ങളിലും ലാവ്‌ലിന്‍ ഇടപാടെന്നുതന്നെയായിരുന്നു തലവാചകം. ലാവ്‌ലിന്‍ കരാറെന്ന് എഴുതാനും പറയാനും എന്താണ് ഇവര്‍ക്ക് മടി.
സിബിഐ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാത്രമല്ല പ്രതിയാക്കിയ റിപ്പോര്‍ട്ടിലും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികനേട്ടം പിണറായി ഉണ്ടാക്കിയതായി പറയുന്നില്ല. അഴിമതിനിരോധനനിയമത്തിലെ ഒരു വകുപ്പിന്റെ പരിധിയിലും ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട ഒരു കാര്യവും വരുന്നില്ല എന്നത് അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയത്.

തരൂര്‍ കേരളത്തിന്റെ നേട്ടത്തിനായി നടത്തിയ നീക്കമാണ് ഇതെന്നും അതിനായി അദ്ദേഹത്തെ കുറ്റക്കാരനാക്കരുതെന്നുമാണ് ചില മാധ്യമങ്ങള്‍ എഴുതിയത്. എന്നാല്‍, പിണറായി വിജയന്‍ മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനു മുന്‍കൈ എടുത്തത് ഇക്കൂട്ടര്‍ക്ക് അഴിമതിയാണ്. വാതുവയ്പിന്റെയും പണം വെളുപ്പിക്കലിന്റെയും വേദിയായ ഐപിഎല്‍വഴി കൊച്ചിയിലെയും കേരളത്തിലെയും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും എന്തു നേട്ടമാണുണ്ടാകുന്നത്!
രാജസ്ഥാന്റെ പേരില്‍ ഐപിഎല്‍ വന്നിട്ട് അവിടെനിന്ന് പുതിയ കളിക്കാരുപോലും ഉയര്‍ന്നുവന്നില്ല. എന്നാല്‍, ക്യാന്‍സര്‍ സെന്റര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം എത്രമാത്രം വലുതാണ്. വിവാദമുണ്ടാക്കി കേരളത്തിനു ലഭിച്ച ഐപിഎല്‍ ടീമിനെ നഷ്ടപ്പെടുത്തരുതെന്നാണ് പ്രധാനപത്രത്തിന്റെ ഉപദേശം. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പേരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ തകര്‍ക്കുന്നതിനായി നടത്തിയ നീക്കത്തെ പിന്താങ്ങിയവരുടെ ഈ നിലപാട് അവരുടെ രാഷ്ട്രീയമാണ് തുറന്നുകാണിക്കുന്നത്.

സംസ്ഥാനത്തെ വൈദ്യുതിരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്നതിന് നേതൃത്വം നല്‍കിയ പിണറായിയുടെ ഭരണവുമായി താരതമ്യമുണ്ടോ തരൂരിന്റെ സംഭാവനയ്ക്ക്. ഒരുതരത്തിലുമുള്ള സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ലെന്ന് സിബിഐതന്നെ സമ്മതിക്കുകയും തന്റെ നാട്ടില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു ശ്രമിച്ചതാണ് കുറ്റമെന്നു പറയുകയും ചെയ്യുന്ന ലാവ്‌ലിന്‍കേസും പ്രകടമായി അഴിമതി നടന്ന തരൂരിന്റെ ഇടപാടും തമ്മില്‍ താരതമ്യംപോലുമില്ല.

കായികമേഖലയുടെ വളര്‍ച്ചയ്ക്ക് വിവാദങ്ങളിലൂടെ തടസ്സം സൃഷ്ടിക്കരുതെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. നായനാര്‍ ഫുട്ബോളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച വിവാദങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ കായികവിനോദം ഫുട്ബോളാണെന്ന് കഴിഞ്ഞ ദിവസം വയലാര്‍ രവി പറഞ്ഞു. അത് പ്രോത്സാഹിപ്പിക്കുന്നതിനു സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ വരവു ചെലവ് കണക്ക് പൂര്‍ണമായും പൊതുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. എന്നിട്ടും വിടാതെ കഥകള്‍ ചമച്ചവരാണ് പുതിയ വാക്യവുമായി ഇറങ്ങിയിരിക്കുന്നത്.

ഇതൊന്നും മാധ്യമപ്രതിനിധികള്‍ക്ക് അറിയാത്ത കാര്യമല്ല. ലാവ്‌ലിന്‍ ഇടപാടാകുന്നതും തരൂര്‍ വിവാദമാകുന്നതും യാദൃച്ഛികമല്ല. പൊതുബോധ നിര്‍മിതിക്കായുള്ള വാക്കിന്റെ പ്രയോഗമാണ്. പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുന്നവര്‍ക്ക് തരൂരിന് കുറച്ചു സഹതാപമെങ്കിലും നല്‍കേണ്ടതുണ്ട്! തെളിവുകള്‍ എല്ലാം എതിരായി വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ രാജിനല്‍കേണ്ടി വന്നപ്പോള്‍ മാധ്യമങ്ങള്‍ അവതരണരീതി മാറ്റിയത് തങ്ങള്‍ നിഷ്പക്ഷമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടിയാണ്.

****

പി രാജീവ്

ഞായറാഴ്‌ച, ഏപ്രിൽ 18, 2010

പാതിവെന്ത് ചോറ്!


prasanthkumar

ഗീബല്ഷ്യന്‍ സിദ്ധാന്തം


മാധ്യമങ്ങളുടെ സംഘടിതാക്രമണം, ജാതിമത സാമുദായികശക്തികളുടെ കടന്നാക്രമണം, പാര്‍ടിയെ തകര്‍ക്കാന്‍ നേതാവിനെ തളര്‍ത്തുന്നതാണ് എളുപ്പമെന്നു കണ്ട് അത്യന്തം ഹീനമായ വ്യക്തിഹത്യ. പാര്‍ടി രണ്ടാകുന്നെന്നു ശത്രുക്കള്‍ ദിവാസ്വപ്നം കണ്ട മലപ്പുറംസമ്മേളനം പാര്‍ടിയെ നയിക്കാന്‍ മൂന്നാമതും ചുമതലപ്പെടുത്തിയ പിണറായി വിജയനുനേരെ മാധ്യമങ്ങളും മറ്റു പിന്തിരിപ്പന്‍ശക്തികളും കഴിഞ്ഞ മൂന്നുവര്‍ഷവും നടത്തിയത് മര്യാദയുടെ എല്ലാ സീമയും ലംഘിച്ച കടന്നാക്രമണങ്ങളുടെ ശരവര്‍ഷമാണ്.
ഒരു നുണ നൂറാവര്‍ത്തി ആവര്‍ത്തിച്ചാല്‍ അതിനെ സത്യം ആക്കാം എന്ന ഗീബല്ഷ്യന്‍ സിദ്ധാന്തം പയറ്റിയ ബൂര്‍ഷ്വാ മാധ്യമ പടയ്ക്കും അവര്‍ ചൂട്ടു പിടിക്കുന്ന കോണ്‍ഗ്രസിനും ലാവ്‌ലിന്‍ കേസില്‍ അടിപറ്റി ലാവ്‌ലിന്‍ ഒരു അഴിമതി ആണ് എന്ന അവരുടെ വാദം ഇപ്പൊള്‍ സി ബി ഐ ക്ക് വിഴുങ്ങാന്‍ പറ്റാത്ത ഒരു മുള്ളായി തൊണ്ടയില്‍ കെട്ടി ശ്വാസം മുട്ടുന്നു.... പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ പണം കയ്പറ്റി എന്ന വാദം തെറ്റാണു എന്ന് ...അഭിനവ ഗീബല്സന്‍ മാര്‍ക്ക് സമ്മതിക്കേണ്ടി വന്നിരിക്കുന്നു.....! തിരഞ്ഞെടുപ്പിന്റെ സമയം ആയപ്പോള്‍


prasanthkumar:

സദാചാര ജീവികളേ, ബുദ്ധിജീവികളെ മാപ്പ്! ആഗോളവല്‍ക്കരണം കൊണ്ട് കുടുംബം മുടിയുമ്പോള്‍ ഞങ്ങള്‍ സാധാജീവികളേ തന്തയില്ലാത്ത വിഷയങ്ങള്‍ തന്നു മയക്കി നിങ്ങള്‍ ആഘോഷിച്ചപ്പോള്‍; ഞങ്ങള്‍ 374-കോടിയുടെ വിഹിതപറ്റിയവരയിരുന്നു!സക്കറിയമാരും, സാറാമാരും,അജിതമാരും, മാഷമാരും, അപ്പുകുട്ടന്മാരും തിന്നുതീര്‍ത്ത കടലാസുകള്‍ ടണ്‍കണക്കിനുവരും. കുടിച്ചുതീര്‍ത്ത മഷിയും, കളഞ്ഞുകുളിച്ച സമയവും ഒര്‍ത്താല്‍..... അതിനെ വിശേഷിപ്പിക്കാന്‍ മാന്യമായ ഭാഷയില്ല്‍! സദാചാരജീവികളുടെ ഊഹത്തിനു വിടുന്നു! സാമൂഹ്യജീവിയായ മനുഷ്യനു രാഷ്ട്രിയം സദസിനെ വഷളാക്കും എന്നു പറയുന്നത് ഉണ്ടിരിക്കുന്നവരുടെ വിളികളാണ്! അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഒര്‍ക്കുക, ഇന്നലെ നിങ്ങള്‍ പറഞ്ഞിരുന്നതോന്നും ഞങ്ങള്‍ മറക്കാറായിട്ടില്ലെന്നു............!

ഗോപിവെട്ടിക്കാട്:

സഖാവേ...
താങ്കളോട് നന്ദി പറയുന്നു...എന്നെ ചേര്‍ത്തതിന്..
ഞാന്‍ ഒരു അരാഷ്ട്രീയ വാദിയല്ല..വ്യക്തമായ രാഷ്ട്രീയം എനിക്കുണ്ട്....
അത് എവിടെ എങ്ങനെ പറയണം എന്നും എനിക്കറിയാം..
ഈ പ്രായത്തിനിടയില്‍ ഒരു പാട് കമ്മ്യൂണിസ്റ്റ്‌ നേതാക്കളെയും ഞാന്‍ കണ്ടിട്ടുണ്ട്...
പ്രവര്‍ത്തിചിട്ടുമുണ്ട് ...ഒരു രാഷ്ട്രീയ ബോധം ഉള്ള കുടുംപത്തിലാണ് പിറന്നതും ..

prasanthkumar:

സദസറിഞ്ഞു വിളമ്പാന്‍, വിവരകേടിന്റെ ഭാഗമാവാം അറിയാതെ പോയത്. ക്ഷമിക്കണം! എങ്കിലും, നിങ്ങളുടെ വെടിപ്പുള്ള ഇരിപ്പിടത്തില്‍ ഇരിക്കാന്‍ സമ്മതിച്ചതിനു നന്ദി!

ഗോപിവെട്ടിക്കാട്:

സാമൂഹ്യജീവിയായ മനുഷ്യനു രാഷ്ട്രിയം സദസിനെ വഷളാക്കും എന്നു പറയുന്നത് ഉണ്ടിരിക്കുന്നവരുടെ വിളികളാണ്!
അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഈ വരികള്‍ ഞങ്ങള്‍ ശ്രുതിലയം പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി...
സാമൂഹ്യജീവിയായ മനുഷ്യനു രാഷ്ട്രിയം സദസിനെ വഷളാക്കും എന്നു പറയുന്നത് ഉണ്ടിരിക്കുന്നവരുടെ വിളികളാണ്!
അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഈ വരികള്‍ ഞങ്ങള്‍ ശ്രുതിലയം പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി...
ഞങ്ങള്‍ ഓരോ രുത്തരും വ്യക്തമായ രാഷ്ട്രീയം ഉള്ളവരാണ് ..എന്ന്‌ കരുതി അത് ശ്രുതി ലയത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല
ശ്രുതി ലയം ഒരു സാഹിത്യ വേദിയാണ് ..അവിടെ എല്ലാ രാഷ്ട്രീയക്കാരും ഉണ്ട് ..സാഹിത്യ പരമായ ചര്‍ച്ചകള്‍ മാത്രമേ അവിടെ ഞങ്ങള്‍
ഉദ്ദേശിക്കുന്നുള്ളൂ.. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ വേദികള്‍.. അത്തരം കംമുനിട്ടികള്‍ ഉപയോഗിക്കുന്നതല്ലേ ഉചിതം...
അവിടെ താങ്കളോടൊപ്പം ഞാനും ഉണ്ടാകും...
സൃതിലയത്തില്‍ ഏതായാലും അത് വേണ്ടാ. അതുകൊണ്ട് ഞാന്‍ പിന്തിരിപ്പന്‍ ആകുന്നെങ്കില്‍ സന്തോഷമേയുള്ളൂ...

ഗോപി വെട്ടിക്കാട്ട്

prasanthkumar:

ഇതു പണ്ട് ഇ എം എസ് ചര്‍ച്ചചെയ്തതാണ്.
അത് ആവര്‍ത്തനവിരസമാക്കാന്‍ ആഗ്രഹിക്കുന്നില്ല!
ശ്രുതിലയ കമുനിറ്റിയിലെ പ്രവര്‍ത്തകര്‍ ബൂരിപക്ഷവും എന്റെ സുഹൃത്തുക്കള്‍ മാത്രമല്ല. അതിലും വലിയ ബന്ധമുള്ള വരാണ്. എന്നു പറഞ്ഞാല്‍ സഖാക്കള്‍.... അവര്‍ എന്റെ തെറ്റുകള്‍ പൊറുത്തോളും....! ചിലര്‍ എന്തു വിചാരിക്കും എന്നത്; രാഷ്ട്രിയമാണ്. അത് ഞങ്ങള്‍ക്ക് ബോധ്യവുമാണ്!
സാഹിത്യം മനുഷ്യനോട് ബന്ധപെട്ടതാണ്. എന്റെ സാഹിത്യം രാഷ്ട്രിയമാണ്. ഇങ്ങനെയും സാഹിത്യമാവാം എന്നത് ഒരു തിരിച്ചറിവാണ്! അതില്‍നിന്നും മുഖം തിരിക്കുന്ന രാഷ്ടിയം തിരിച്ചറിയാന്‍ കഴിവുള്ളവര്‍ തന്നെയാണ് ശ്രുതിലയ പ്രവര്‍ത്തകര്‍ ഭൂരിപക്ഷവും.........!

ഗോപിവെട്ടിക്കാട്:

സഖാവേ ഞാനും സഖാവും പറയുന്നത് ഒന്ന് തന്നെയാണ് ...
പിന്നെ എന്തിനാണ് നമ്മള്‍ തമ്മില്‍ തര്‍ക്കം ...

ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല

ലാവ്ലിന്‍: സിപിഐ എം നിലപാട് ശരിയെന്ന് തെളിഞ്ഞു-യെച്ചൂരി

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന്‍ കേസില്‍ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായാണെന്ന പാര്‍ടിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് സിബിഐയുടെ പുതിയ വെളിപ്പെടുത്തലെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം തകര്‍ന്നുകാണാന്‍ ആഗ്രഹിച്ചവരെ സിബിഐ വെളിപ്പെടുത്തല്‍ നിരാശരാക്കും. രണ്ടു വര്‍ഷമായി ലാവ്ലിന്‍ പ്രശ്നത്തില്‍ പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുകയായിരുന്നു പാര്‍ടിവിരുദ്ധര്‍. പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും വിശ്വാസ്യത തകര്‍ക്കുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. അതാണ് ഇപ്പോള്‍ തകര്‍ന്നത്-യെച്ചൂരി പറഞ്ഞു. ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

കേരളത്തിലും പശ്ചിമബംഗാളിലും സിപിഐ എം തകരണമെന്നാണ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ആഗ്രഹം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്തോ-അമേരിക്കന്‍ സിവില്‍ ആണവകരാറിനെ ശക്തമായി എതിര്‍ത്തതിന്റെ പേരിലാണ് കേരളത്തില്‍ ലാവ്ലിന്‍ പ്രശ്നം ഉയര്‍ത്തിയതും ബംഗാളില്‍ മവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും കൈകോര്‍ത്തതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ 175 സിപിഐ എം പ്രവര്‍ത്തകരെയാണ് ഇവര്‍ കൊന്നത്. മുസ്ളിം വിധ്വംസക ശക്തികളും ചില സന്നദ്ധ സംഘടനകളും നക്സലൈറ്റകളും ഈ ഗൂഢസംഘത്തിനു പിന്നിലുണ്ട്. ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല.

ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല: ജ. കൃഷ്ണയ്യര്‍

കൊച്ചി: സിബിഐയുടെ പുതിയ സത്യവാങ്മൂലത്തോടെ ലാവ്ലിന്‍ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാണെന്നും ഇനിയും കേസ് തുടര്‍ന്നാല്‍ നീതിയുടെ പേരില്‍ അനീതി നടപ്പാക്കലാകുമെന്നും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. കേസില്‍ ഒന്നുമില്ലെന്ന് സിബിഐ തന്നെ സമ്മതിച്ചു. ഇനി അത് അവസാനിപ്പിക്കാം. നിയമം മനുഷ്യരെ ഉപദ്രവിക്കാനല്ല, നീതി ലഭ്യമാക്കാനാണ്- കൃഷ്ണയ്യര്‍ പറഞ്ഞു. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ടിനെക്കുറിച്ച് ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവഹേളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും: ജനാര്‍ദനക്കുറുപ്പ്


തെറ്റൊന്നും ചെയ്യാത്ത ഉന്നതനായ ഒരു ജനനേതാവിനെ ഇത്രയും കാലം അഴിമതിക്കാരനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജി ജനാര്‍ദനക്കുറപ്പ് ചോദിച്ചു. ഏറെ കോലാഹലം സൃഷ്ടിച്ച ഒരു നുണപ്രചാരണത്തിന്റെ അവസാന അധ്യായമാണ് സിബിഐ സത്യവാങ്മൂലത്തില്‍ കാണുന്നത്. പിണറായി വിജയനെ പ്രതിയാക്കിയ ലാവ്ലിന്‍ കേസ് വന്നപ്പോള്‍തന്നെ, വേണമെങ്കില്‍ എല്ലാം അഞ്ചു മിനിറ്റ്കൊണ്ട് തീര്‍ത്തുതരാമെന്ന് താന്‍ പരസ്യമായി പ്രസംഗിച്ചതാണ്. കാരണം അതില്‍ ഒന്നുമില്ലെന്ന് അന്നേ വ്യക്തമായിരുന്നു. അല്ലാത്തപക്ഷം സിബിഐക്ക് പിണറായിയെ അറസ്റ്റ്ചെയ്യാമായിരുന്നു. അവര്‍ അതിനു മുതിര്‍ന്നില്ല. വൃത്തികെട്ട നിലപാടാണ് അവര്‍ കേസിലൂടെ കൈക്കൊണ്ടത്. ഒരാളെ ഇത്രയേറെ ആക്ഷേപിച്ചിട്ട് ഒടുവില്‍ ഒന്നുമില്ലെന്നു പറഞ്ഞ് പിന്മാറിയ സിബിഐക്കെതിരെ നടപടിയെടുക്കേണ്ടതാണ്. അത്രയേറെ ആക്ഷേപവും അവഹേളനവുമാണ് അവരുടെ നടപടിമൂലം സത്യസന്ധനായ രാഷ്ട്രീയനേതാവിന് നേരിടേണ്ടിവന്നത്. എല്ലാം കലങ്ങിത്തെളിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ജനാര്‍ദനക്കുറുപ്പ് പറഞ്ഞു.
സര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞു: സെബാസ്റ്റ്യന്‍ പോള്‍

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാട് പൂര്‍ണമായും ശരിവയ്ക്കുന്നതാണ്സിബിഐയുടെ പുതിയ റിപ്പോര്‍ട്ടെന്ന് മുന്‍ എംപിയും പ്രമുഖ അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കൊട്ടിഘോഷിക്കപ്പെട്ട ലാവ്ലിന്‍ കേസ് പ്രതീക്ഷ അന്ത്യത്തിലേക്ക് എത്തുകയാണ്. പ്രോസിക്യൂഷന് വിജയിക്കാന്‍ ആവശ്യമായ ഒന്നും സിബിഐ ഹാജരാക്കിയ കുറ്റപത്രത്തില്‍ ഇല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതാണ്. അവിഹിതമായി പണം സ്വീകരിച്ചെന്നു കണ്ടെത്താന്‍ സിബിഐക്കു കഴിയാത്ത സാഹചര്യത്തില്‍, രാഷ്ട്രീയലക്ഷ്യത്തോടെ കെട്ടിപ്പൊക്കിയ കേസ് ചീട്ടുകൊട്ടാരംപേലെ തകര്‍ന്നുവീണു. ഇനി ശേഷിക്കുന്നത് ഭരണനിര്‍വഹണത്തില്‍ മന്ത്രിയുടെ വിവേചനാധികാരം സംബന്ധിച്ച പരിശോധനമാത്രമാണ്. ആ പരിശോധന നടത്തേണ്ടത് സിബിഐ കോടതിയല്ല എന്നതിനാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഈ ഘട്ടത്തില്‍തന്നെ സിബിഐ അവസാനിപ്പിക്കുന്നതായിരിക്കും ഉചിതം.

വെള്ളിയാഴ്‌ച, ഏപ്രിൽ 16, 2010

IPL

Big Brother....:
ഐ പി എല്‍
ചൂതാട്ടം
തന്നെഎങ്കിലും
ഉത്തരെന്ദ്യന്‍
ലോബിക്ക്
മുന്‍പില്‍
ആണ്
നമ്മള്‍
ഇപ്പോള്‍
കൊച്ചു കേരളത്തിന്റെ
ക്രിക്കറ്റ്‌ ഭൂപടത്തെ
അടിയറവു
വക്കാന്‍
പോകുന്നത്
പകരം
ഗുജറാത്ത്‌
എന്ന
സംസ്ഥാനം
അവിടേക്ക്കയറുകയും
ചെയ്യും ........കോടികളുടെ
മടിശീല കിലുക്കങ്ങല്‍ക്കപ്പുറത്തു
കേരളത്തിലെ
ബഹുഭൂരിപക്ഷം
വരുന്നഇപ്പോഴുംനമ്മെ
കമ്പ്യൂട്ടറിന്റെകാര്യം
പറഞ്ചു
കളിയാക്കുന്നവര്‍ക്ക്
പുത്തന്‍
സമവാക്യംരചിക്കാന്‍
ശ്രമിക്കരുത് ............
ദിനേശ് ബീഡിയുടെയും
കട്ടന്‍ ചായയുടെയും
കാലംകഴിന്ചെന്നുനേതാക്കള്‍
തന്നെ
വിധി പ്രസ്ത്യാവ്യം
നടത്തുന്ന
ഈകാലത്ത് ........... ആധുനീക
യുവത്വം
എല്ലാം
കാണുകയും
കേള്‍ക്കുകയും
ചെയ്യുന്നുണ്ട് ............ നമ്മളെuttoppians
എന്ന്
വിളിപ്പിക്കരുത് .ഈ
ചൂതാട്ടതിനിടയില്‍
നിന്നുംഒരു
പാട്
പുതിയ
കളികാര്‍
ജനിക്കുന്നുണ്ട് !യുവജനങ്ങളും
വിദ്ധ്യാര്തികളും
സ്വന്തം
സംസ്ഥാനത്തിന്റെ
ടീമിനെ
സ്നേഹിച്ചു
തുടങ്ങിയിട്ടുണ്ടെന്ന
കാര്യം
മറന്നുകൂടാ .................
രജീഷ്..പോള്‍:
ഉദ്ദേശശുദ്ധി
മനസിലായില്ല.
കമ്മ്യൂണിസ്റ്റ്‌കാര്‍
വച്ചുപുലര്തുന്നത്
മതങ്ങളുടെ
നാറിയ
സദാചാരമോ?
താങ്കളില്‍ നിന്നും
പ്രദീക്ഷിചിരുനില്ല.

prasanthkumar



IPL-നെകുറിച്ചു വല്ലാതെ അറിയില്ല. കിറുക്കന്‍ കളിയെ കുറച്ചൊക്കെ അറിയാം. ഇതിന്റെ പേരില്‍ പറഞ്ഞ മറ്റുവിഷയങ്ങള്‍.....അതിനെകുറിച്ചു കുറച്ചൊക്കെ അറിയാമെന്നു തോന്നുന്നു!
അദ്വാനം, വിശ്രമം, വിനോദം, ഇതു മനുഷ്യന്റെ അവകാശമാണു.
മൂലധനവല്‍ക്കരണം എല്ലാത്തതിനെയും റൊക്കം പൈസക്ക് കാഴ്ചവെക്കുന്നു. ആധുനീക കാലത്തു നൈസര്‍ഗ്ഗിക വിചാരങ്ങളെയും നാണയത്തുട്ടുകളുടെ കിലുകിലാരവത്തില്‍ മുക്കുന്നതിനെ പുത്തന്‍ ഭാഷയില്‍ ന്യായികരിക്കുന്നത്; ഉഷ്ണപുണില്‍ സുഗന്ധലേപനം തേച്ചു സദസില്‍ വെക്കുന്ന സാമ്രാജ്യത്വ കുതന്ദ്രങ്ങളേ തിരിച്ചറിയാതെ; ഹായ് എന്തുരസം എന്നു പറയുന്നവര്‍ നാളേ സെക്സ് ടൂറിസത്തിലൂടെ(വികസനത്തിലൂടെ) പണ്ട് മാറ് മറക്കാന്‍ വേണ്ടി നടത്തിയ സമരത്തെയും പരിഹസിക്കും. അവര്‍ അവരെ കുറിച്ചു 'uttoppians' എന്നു വിളിക്കും.......

വ്യാഴാഴ്‌ച, ഏപ്രിൽ 15, 2010

****പ്രണയ ഘടകങ്ങള്‍****

മതം

ജാതി

പണം

തൊലിനിറം

ബൈക്

സെല്‍ഫ് ഫോണ്‍

വിദ്യ അഭ്യാസം

സംസാരത്തിലുള്ള കഴിവ്
(മുഖസ്തുതി പറയാന്‍)

അറിവ്
(സൌന്ദര്യവര്‍ദ്ദക വസ്തുകളെകുറിച്ചുള്ള)

ചിന്ത
(തന്നെകുറിചു മാത്രം)

ഇതൊന്നുമില്ലത്തവര്‍?
ഏയ്‌ അങ്ങനെആളുണ്ടാകുമോ?
ഉണ്ടായാല്‍തന്നെ അവര്‍ എന്തിനു പ്രണയിക്കണം.


രജീഷ്..പോള്‍

തിങ്കളാഴ്‌ച, ഏപ്രിൽ 12, 2010

നിങ്ങളുടെ പഴഞ്ചൊല്ലുകളില്‍ ഞങ്ങള്‍ പതിരു വിളയിക്കും

നാരീ ഭരിച്ചിടം രണ്ടും മുടിയു''മെന്നാണത്രെ പ്രമാണം. എന്നാലീ നാട് മുടിയുമോ എന്ന് നമുക്കൊന്നു നോക്കാം! കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ ബഹുഭൂരിപക്ഷവും വരുന്ന ആഗസ്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പോടുകൂടി 'നാരീഭരണ'ത്തിന്‍ കീഴിലാവാന്‍ പോവുകയാണ്! 2009 സെപ്തംബര്‍ 16ന് കേരള നിയമസഭ പാസാക്കിയ സ്ത്രീസംവരണബില്‍ പകുതിസീറ്റുകളും പകുതി അധ്യക്ഷസ്ഥാനങ്ങളും വനിതകള്‍ക്കായി സംവരണം ചെയ്യുന്നു. സംവരണേതര വാര്‍ഡുകളിലെ പ്രാതിനിധ്യം കൂടിയാവുമ്പോള്‍ സ്ത്രീ പ്രാതിനിധ്യം 50 ശതമാനത്തില്‍ കൂടുമെന്നുറപ്പ്. അതുകൊണ്ട് ജയിക്കുന്നത് ഏതുപക്ഷമായാലും (മുന്നണി) സ്ത്രീപക്ഷമായിരിക്കും എന്ന് ഇപ്പോഴേ ഉറപ്പിക്കാം; ഭരിക്കുന്നതും.

പക്ഷേ നമ്മുടെ മൂല്യബോധവും കാഴ്ചപ്പാടുകളും ഒരു രാത്രി ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഇല്ലാതാവുന്നതല്ലല്ലോ. പഴഞ്ചൊല്ലുകളും നാട്ടുനടപ്പും ആചാരങ്ങളും അനുശാസനങ്ങളും സാമാന്യബോധവും എല്ലാം കൂടിച്ചേര്‍ന്ന് നിര്‍മിച്ച സംസ്കാരത്തിന്റെ പ്രത്യയശാസ്ത്രവേരുകള്‍ എളുപ്പം അറ്റുപോകുന്നതല്ല. "നാരി നടിച്ചാല്‍ നാടു മുടിയും' എന്നാണ് ഒരു പഴഞ്ചൊല്ല് പറയുന്നത്. ഭരിക്കുന്നതുപോയിട്ട് നടിക്കുന്നതുപോലും ഉള്‍ക്കൊള്ളാനാവാത്തതാണ് നമ്മുടെ സാമാന്യബോധം. ഒന്നു കണ്ണോടിച്ചാല്‍ നമ്മുടെ ഈ പഴഞ്ചൊല്ലുകളില്‍ സ്ത്രീവിരുദ്ധതയുടെ എത്രയെത്ര പതിരുകളാണ് വിളഞ്ഞുകിടക്കുന്നത് എന്നു കാണാം! പൊതുപ്രവര്‍ത്തനം പോയിട്ട് കലാ സാഹിത്യ വിഷയങ്ങളില്‍പ്പോലും സ്ത്രീ ഇടപെടുന്നത് പുരുഷാധിപത്യ സമൂഹം വകവച്ചുകൊടുക്കുന്നില്ല.

ബലവത്തായ ചങ്ങലകള്‍പോലെ സ്ത്രീയുടെ പൊതുപ്രവേശനം അസാധ്യമാക്കുന്ന പഴഞ്ചൊല്ലുകള്‍ എത്ര വേണം! "ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ'' "അഴിഞ്ഞ പെണ്ണിന് ആചാരമില്ല'' "ആയിരം ആണു പിഴച്ചാലും അര പെണ്ണു പിഴയ്ക്കരുത്'' എന്നിട്ടും "ഒരുമ്പെടാന്‍'' തന്നെയാണോ പുറപ്പാട്. എന്നാല്‍ അവരോട് ഒരുവാക്ക്. എങ്ങനെ നിങ്ങള്‍ 'തുള്ളിയാലും' നിങ്ങള്‍ക്ക് പുരുഷനൊപ്പം എത്താനാവില്ല. നിങ്ങള്‍ക്കതിനുള്ള 'കഴിവില്ല'. അതായത്, 'അമ്മായി മീശവച്ചാല്‍ അമ്മാവനാവില്ല'' എന്ന് സാരം. എന്തിന് നാം പൊതുപ്രവര്‍ത്തനത്തിന്റെയൊക്കെ ഉയര്‍ന്ന മേഖലകളിലേക്ക് കടക്കണം! സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ സഹജവികാരങ്ങള്‍പോലും പ്രതിഫലിപ്പിക്കുന്നതിന് (പൊട്ടിക്കരയാനും പൊട്ടിച്ചിരിക്കാന്‍പോലും) പുരുഷാധിപത്യ വ്യവസ്ഥക്ക് കപ്പം കൊടുക്കേണ്ടിവന്നു. "ഉറക്കെ ചിരിക്കുന്നവളെ ഉലക്കകൊണ്ടടിക്കണം'' എന്ന പഴഞ്ചൊല്ലിന്റെ അര്‍ഥം സൂചിപ്പിക്കുന്നത് മറ്റെന്താണ്? അതുകൊണ്ട് വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കാതെ കല്‍ത്തുറുങ്കുകളില്‍ മനസ്സു തൂക്കിയിട്ടു ജീവിക്കുന്നവരെ 'ഉത്തമ'സ്ത്രീകളായി കണ്ട് പുരുഷാധിപത്യം മാല ചാര്‍ത്തി സ്വീകരിക്കുമെന്ന് കരുതേണ്ടതില്ല.

പെണ്ണ് എന്ന ആദ്യശബ്ദത്തില്‍ തന്നെ മുന്‍വിധിക്ക് തയ്യാറായിക്കൊള്ളാനുള്ള അനുശാസനങ്ങളാണ് പല പഴഞ്ചൊല്ലുകളും. "മണ്ണും പെണ്ണും കണ്ടേ കൊള്ളാവൂ'' "പെബുദ്ധി പിന്‍ബുദ്ധി'' സ്ത്രീയുടെ ലൈംഗികതയും "ചാരിത്ര''മെന്ന മുതലാളിത്ത പരികല്‍പ്പനയും പഴഞ്ചൊല്ലുകളുടെ ഗവേഷണ വിഷയം തന്നെയാണ്. പുരുഷാധിപത്യം എന്നും സ്ത്രീയുടെ ലൈംഗികതയെ ഭയപ്പെട്ടുപോന്നു എന്നത് വസ്തുതയാണ്. സ്ത്രീ ലൈംഗികതയെ മാത്രമല്ല; മാതൃത്വത്തെപ്പോലും നിന്ദിക്കാന്‍ ഈ പഴഞ്ചൊല്ലുകള്‍ തയ്യാറാവുന്നതു കാണാം. "വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്'' "ആനക്ക് അരക്കാതം അറുവാണിക്ക് മുക്കാകാതം'' "മച്ചിപ്പശു തൊഴുത്തുമാറിയാലും പ്രസവിക്കില്ല'' "നട്ടുണങ്ങിയ പെണ്ണും പെറ്റുണങ്ങിയ പെണ്ണും നന്നാവില്ല''
ജന്മംകൊണ്ടതു മുതല്‍ അടക്കം ചെയ്യപ്പെടുന്നതുവരെ വ്യവസ്ഥ അവളെ കഴുത്തില്‍ ഞെരിച്ച് ശ്വാസം മുട്ടിക്കുന്നുണ്ട്. ഒന്നു പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനുമാവാതെ... പുറത്തിറങ്ങാനും പുറത്തുപറയാനുമാവാതെ... നിന്ദിക്കപ്പെടാനും പരിഹസിക്കപ്പെടാനുമായിട്ട്..... ഒരു സ്ത്രീജീവിതം! ഈ ആത്മനിന്ദയുടെയും ആത്മനഷ്ടത്തിന്റെയും പരകോടിയില്‍ കുരലുപൊട്ടി പിറന്നുവീണതാകാം ഈ പഴഞ്ചൊല്ല്; "മണ്ണായി പിറന്നാലും പെണ്ണായി പിറക്കരുത്''

ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുമായി നാം ഈ പഴഞ്ചൊല്ലുകളെ ഒന്നു തുലനം ചെയ്തു നോക്കുക. ചില അതിശയോക്തികളായി തോന്നിയേക്കാവുന്ന (ഉദാ: ഉലക്കകൊണ്ടടിക്കണം) പ്രയോഗങ്ങളെ വ്യവകലനം ചെയ്തു കഴിഞ്ഞാല്‍ ആന്തരികഘടന പരിക്കേല്‍ക്കാത്ത പുരുഷാധിപത്യ മൂല്യങ്ങള്‍ക്കുള്ളില്‍ സുഭദ്രമാണ് എന്നു കാണാം. "സംഗതിയൊക്കെ ശരി, പക്ഷേ നിന്റെ ഒരു വിമോചനവും ഇവിടെ ചെലവാക്കാന്‍ നോക്കണ്ട'' എന്ന്. ഇപ്പോഴും കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ നിരവധി വനിതകള്‍ അദൃശ്യരായിക്കൊണ്ടിരിക്കുക തന്നെയാണ്. വിവാഹശേഷം അഭിനയം നിര്‍ത്തിയ നായികമാരെക്കുറിച്ചുമാത്രം നാം ഉല്‍ക്കണ്ഠപ്പെട്ടാല്‍ പോര; വിവാഹശേഷഷം പൊതുപ്രവര്‍ത്തനവും സാംസ്കാരിക പ്രവര്‍ത്തനവും നിര്‍ത്തിയ എണ്ണമറ്റ സ്ത്രീനേതൃത്വങ്ങളെക്കുറിച്ചുകൂടി നാം ആശങ്കപ്പെടേണ്ടതുണ്ട്. ഇന്നും വീട് 'സ്ത്രീ'യെ സംബന്ധിച്ചിടത്തോളം മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം നല്‍കുന്നുണ്ടെന്നു പറയാനാവില്ല. മറിച്ച് പൊതുജീവിതത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭവിഷ്യത്തുകളെകുറിച്ചുള്ള പ്രബന്ധങ്ങളാണ് അവിടെ സ്വാഭാവികമായും രചിച്ചുകൊണ്ടിരിക്കുന്നത്.

ഒന്നു ചോദിക്കട്ടെ; എങ്ങനെയാണ് ഒരു പെണ്‍കുട്ടി ആത്മവിശ്വാസത്തോടെ ഒരടി മുന്നോട്ടുവയ്ക്കുക? ഇവിടെയാണ് പഴഞ്ചൊല്ലുകള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥാനുകൂല ശാസ്ത്രങ്ങളെ നാം പുനര്‍വായനക്ക് വിധേയമാക്കേണ്ടതിന്റെ പ്രസക്തി. അപ്പോള്‍ ഒരു ചൊല്ലും വ്യവസ്ഥയെ ധിക്കരിച്ച് പിറന്നുവീഴുന്നില്ല എന്നു തിരിച്ചറിയാനാവും. സ്ത്രീയുടേതു മാറ്റി അടയാളപ്പെടുത്തപ്പെട്ട സാമൂഹിക സ്ഥാനമാണെന്നത് ഇന്ന് ഏതു നരവംശ ശാസ്ത്ര വിദ്യാര്‍ഥിക്കും അറിയാവുന്ന കാര്യമാണ്. സാമൂഹിക ജീവിതത്തില്‍ തുല്യതയോ മുന്‍തൂക്കം പോലുമോ ഉണ്ടായിരുന്ന ലിംഗവിഭാഗം തന്നെയായിരുന്നു സ്ത്രീ. സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടുകൂടി സ്ത്രീയുടെ ലൈംഗികതയ്ക്ക് നിയന്ത്രണങ്ങള്‍ വരികയും കുടുംബം എന്ന പരികല്‍പ്പന രൂപം കൊള്ളുകയും എല്ലാം ചെയ്യുന്നത് എംഗല്‍സ് തന്റെ വിഖ്യാതമായ പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയുടെ ഈ അവസ്ഥയുടെ പാപക്കറ മുതലാളിത്തത്തിന്റെ ആസുരമായ കൈകളില്‍ത്തന്നെയാണ് പുരണ്ടു കിടക്കുന്നത്. നാടുവാഴിത്തവും അതിന്റെ കൊമ്പുകുലുക്കിയ പുരുഷാധിപത്യമൂല്യങ്ങളും ഈ വ്യവസ്ഥക്ക് ആവോളം വെള്ളവും വളവും പകര്‍ന്നു നല്‍കി. നാളെയിലേക്ക് കുതിക്കുന്ന ഒരു തലമുറയെയാണ് നമുക്കാവശ്യം. ഇന്നിന്റെ പരാധീനതകളില്‍ അവരിനിയും ഒരു നിമിഷംപോലും സ്തംഭിച്ചു നില്‍ക്കരുത്. ചരിത്രം ഇനിയെങ്കിലും അവരുടെ മുമ്പില്‍ വഴിമുടക്കികളായി നില്‍ക്കരുത്. അതുകൊണ്ട് നമുക്ക് ഈ പഴഞ്ചൊല്ലുകളിലെ വിഷവിത്തുക്കളെ തച്ചുകൊഴിക്കാതെ വയ്യ. അവയുടെ ഇരുണ്ട പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങളുടെ വിഷപ്പാലൂറ്റിയെടുത്ത് അവയെ പതിരാക്കാതെ വയ്യ. മുന്നോട്ടേക്ക് ആത്മവിശ്വാസത്തോടെ കുതിക്കുന്ന ഒരു തലമുറയെ നമുക്ക് കിനാവു കാണാന്‍ കഴിയണം. തന്റെ സ്വത്വത്തെക്കുറിച്ചുള്ള ഒരാശങ്കയും ഇനി അവളെ അലട്ടരുത്. ഓരോ ചവിട്ടടിയിലും ഓരോ കുതിപ്പിലും ഓരോ തലയെടുപ്പിലും ആത്മവിശ്വാസം മാത്രം കൈമുതലാക്കിയ ഒരു തലമുറയെങ്കിലും ഇവിടെ സാന്നിധ്യമറിയിക്കണം; എണ്ണമറ്റ 'അസംബന്ധ'ങ്ങള്‍ ചൊല്ലിക്കേട്ട് സ്വത്വപരമായ ആശങ്കകളുമായി ജീവിക്കുന്നവരായല്ല, പകരം ചരിത്രത്തെ ധീരമായി മുന്നോട്ടു നയിച്ച മനുഷ്യരില്‍നിന്ന് ആവേശപൂര്‍വം വരുംകാലത്തിന്റെ പതാക ഏറ്റുവാങ്ങുന്നവരായി.

*വി കെ ദിലീപ് കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

ശനിയാഴ്‌ച, ഏപ്രിൽ 10, 2010

പ്രഫഷ്ണല്‍.

നാം ജീവിചുപോരുന്ന വലതു ബോധത്തെ പൂര്‍ണമായി തൃപ്തിപെടുത്താന്‍ കഴിയുന്ന ഒരു പ്രഫഷ്ണലാണ് മനോരമ. പ്രഫഷ്ണല്‍ എന്നു പറയുന്നത്; പ്രചരണമാത്രമല്ല ബിസനസും ഒപ്പം നന്നായി നടത്താന്‍ കഴിയുന്നതില്‍ മനോരമ മാത്രമേയുള്ളു....അതുകൊണ്ട് എന്നും ഒന്നാസ്താനം അവര്‍ക്കുതന്നെ!

കൊടിച്ചിപട്ടി മാധ്യമങ്ങള്‍

നാടിന്റെ ദുരിതപാടിനെതിരെ സ്വയം ഉയര്‍ത്തെഴുനേല്‍ക്കുക ജനങ്ങളുടെ ആവശ്യമാണ്. അതിനു നേതൃത്വം നല്‍കുവാന്‍ ഒരു പാര്‍ട്ടിയും. പാര്‍ട്ടിയാണ് തീരുമാനിക്കുക അതു എങ്ങനെ നടപ്പാക്കണം എന്നു. ജയില്‍ നിറക്കല്‍ എന്നാണ് പേര്. അതു 3 സംസ്ഥാനങ്ങളില്‍ ചെയ്യണ്ടത് CPI(M)- തന്നെയാണ്. അതായിരുന്നു അദ്യത്തെ വിഷയം. അതിനു വ്യക്തത വന്നപ്പോള്‍ ഇവിടുതെ കൊടിച്ചിപട്ടി മാധ്യമങ്ങള്‍ ജനമുന്നേറ്റത്തെ താഴ്തി കെട്ടാന്‍ ഏറ്റടുത്തതാണ് പിണറായിയുടെ യാത്ര. നമ്മുടെ സെക്ക്രട്ട്രി എന്തുചെയ്യണമെന്നും എവിടെ പോവണമെന്നും തീരുമാനിക്കുന്നതു പാര്‍ട്ടിയാണു. എന്നും വലതുപക്ഷ മാധ്യമങ്ങള്‍ വിഷയത്തില്‍നിന്നും അടര്‍ത്തി വ്യക്തികേന്ദ്രികരണമായ കുന്നായ്മകളാണ് പറയാറ്...!

ബുധനാഴ്‌ച, ഏപ്രിൽ 07, 2010

നീണ്ടുനിക്കുന്ന ജനകിയ യുദ്ധം

hn-¹h hn-Pb¯n-\p-thïn-bp-Å Gsd¡p-sd Htcsbm-cp- AShp-]cam-b Bbp-[w- "\o-ïp-\nð-¡p-ó P\Io-b bp-²'-¯n-t³-dXm-sWóv- am-thm-bn-kv-äp-IÄ- hn-iz-kn-¡p-óXv.- AXm-Wv- AhÀ- C§s\ ]dbp-óXv-þ""\½p-tSXp-t]m-ep-Å Hcp- cm-Py-¯v- Xp-S¡w-ap-Xð-Xsó km-bp-[kac¯n-s³-d cq-]¯n-eq-sS Bbn-cn-¡pw- hn-¹hw- ap-tóm-«p-t]mIp-óXv''- (C´y³- hn-¹h¯n-s³-d X{´hpw- AShp-Ifpw)- CXv- asäñm- kaccq-]§sfbpw- km-bp-[ kac¯n-\v- Io-gv-s¸Sp-¯p-óp.- BbXn-\mð,- kw-LSn-X sXm-gn-em-fn-hÀ-Ks¯bpw- ]«W§fn-se aäp- Zcn-{ZP\ hn-`m-K§sfbpw- kw-LSn-¸n-t¡ïXn-s³-d Bhiy-IXsb kw-_\v-[n-¨v- kq-N\ \ð-Ip-óp-sï-¦n-epw- A-hÀ- Du-óð-\ð-Ip-ó-Xv- \m-«n-³]p-d-§-fn-se- km-bp-[- k-a-c-¯n-s³d- ap-tó-ä-s¯- Cu- hn-`m-K-§Ä-¡v- F-§-s\- k-lm-bn-¡m-³ I-gn-bpw- F-ó- Im-cy-¯nð- am-{X-am-Wv.- an-I-¨- bm-{Xm- ku-I-cy-§-fp-sS-tbm- hmÀ-¯m-hn-\n-a-b- kw-hn-[m-\-§-fp-sS-tbm- hn-Im-k-¯n-s³d-bpw- `-c-W-kw-hn-[m-\-¯n-s³d- tI-{µo-I-c-W-¯n-s³d-bpw- C-´y-³ `-c-W-Iq-S-¯n-s³d- h-en-b- ssk-\n-I-ti-jn-bp-sS-bpw- {]-Xn-Iq-e-am-b- {]-Xym-Lm-X-§Ä- hn-tam-Nn-X-ta-J-e-IÄ- cq-]o-I-cn-¡p-I-bpw- \o-ïp-\nð-¡p-ó- P-\-Io-b- bp-²w- A-gn-¨p-hn-Sp-I-bpw- sN-¿p-I-sb-ó- A-h-cp-sS- X-{´-¯n-s³d- hn-P-b-km-[y-X-sb- F-§-s\- _m-[n-¡p-sa-ó- NÀ-¨-sb-¯-só- A-hÀ- X-Ån-¡-f-bp-I-bm-Wv.- A-hÀ- C-§-s\- {]-kv-Xm-hn-¡p-óp-þ-"-"-hm-bv-\n-d-¨v- kzm-Zn-jv-S-am-bn- \-sñm-cp- D-¨-bq-Wv- I-gn-¡p-ó- A-tX-t]m-se-X-só,- i-{Xp-tk-\-sb- ]-cm-P-b-s¸-Sp-¯m-³ \-ap-¡v- km-[y-am-Wv...- P-\-Io-b- km-bp-[-tk-\-sb- i-Iv-Xn-s¸-Sp-¯m-\pw- i-{Xp-hn-s\- \nÀ-Wm-b-I-am-bn- ]-cm-P-b-s¸-Sp-¯m-\pw- I-gn-bpw-'-'- (C-´y-³ hn-¹-h-¯n-s³d- X-{´-hpw- A-S-hp-I-fpw)- hn-¹-hw- \-S-¯p-ó-Xn-s\-¡p-dn-¨v- Ku-c-h-]qÀ-Æw- Nn-´n-¡p-ó- H-cp- ]mÀ-Sn-¡pw- A-Xv- hn-¹-hw- \-S-¯m-³ {i-an-¡p-ó- {]-tZ-i-s¯- k-aqÀ-¯- km-lNcy-§Ä-¡p-t\sc I®Sbv-¡m-\pw- km-t¦Xn-I hn-Zy-bnð- hcp-ó am-ä§sfbpw- AXn-eq-sS X§fp-sS i{Xp-hn-s³-d iIv-Xn- hÀ-²n-¡p-óXn-s\bpw- AhKWn-¡m-\pw- Ign-bnñ.- C-Xp- kw-_-\v-[n-¨p-Å- Fw-K-Õn-s³d- Xm-¡o-Xv- C-t¸m-gpw- {]-k-Iv-X-am-Wv.- ap-³Im-e-§-fn-se- hn-¹-h-Im-cn-IÄ- ^-e-{]-Z-am-bn- {]-tbm-Kn-¨n-cp-ó- "-_m-cn-t¡-Up-I-fn-se- t]m-cm-«w-'- F-ó- hn-iz-k-\o-b-hpw- ]-co-£n-¨p-d-¸n-¨-Xp-am-b- A-S-hv- hmÀ-¯m-hn-\n-a-b-¯n-s³d-bpw- ]p-¯-³ B-bp-[-§-fp-sS-bpw- h-fÀ-¨-tbm-sS- AÀ-°-iq-\y-am-b-sX-§-s\-sb-óv- 1895ð- A-t±-lw- hy-Iv-X-am-¡n-bn-«p-ïv.- A-t±-lw- C-§-s\- {]-kv-Xm-hn-¨n-cn-¡p-óp-þ-1843 ap-Xð- X-só- "-"-H-t«-sd- am-ä-§Ä- D-ïm-bn-«p-ïv-;- Cu- am-ä-§Ä- F-ñmw-X-só- ssk-\y-¯n-\v- A-\p-Iq-e-am-bn-«p-am-bn-cp-óp.- h-³ \-K-c-§Ä- Iq-Sp-Xð- h-ep-Xm-bn- am-dp-I-bm-sW-¦nð,- ssk-\y-hpw- A-X-\p-k-cn-¨v- h-ep-Xm-bn-s¡m-ïn-cn-¡pw.- 1848 ap-Xð- ]m-co-kpw- s_À-en-\pw- \m-en-c-«n-tbm-f-ta- h-fÀ-óp-Åp-;- F-ómð- A-h-bp-sS- ]-«m-f-¯m-h-f-§Ä- A-Xn-s\-¡mÄ- G-sd- h-ep-Xm-bn- h-fÀ-óp.- Cu- ]-«m-f-¯m-h-f-§Ä-¡v- sd-bnð-sh- ap-Jm-´n-cw- 24 a-Wn-¡q-dn-\-Iw- C-c-«n-bn-te-sd- F-®w- ]n-só-bpw- hÀ-²n-¸n-¡m-\m-Ipw.- A-`q-X-]qÀ-Æ-am-b-hn-[w- h-ep-Xm-b- Cu- A-kw-Jyw- ssk-\n-I-sc- B-bp-[-a-Wn-bn-¡ð- A-\p-]-a-am-b-hn-[w- Iq-Sp-Xð- Im-cy-£-a-hp-am-bn-«p-ïv...- B- Im-e-s¯- Xm-c-X-tay-\- Im-cy-£-a-X- Ip-d-ª-Xm-bn-cp-óp- ]o-c-¦n-¸-S-bp-sS- ]-S-t¡m-¸p-IÄ-;- C-óm-I-s«,- A-h- D-]-tbm-Kn-¡p-ó- i-Iv-X-am-b- kv-t^m-S-\w- kr-jv-Sn-¡p-ó- sj-ñp-I-fnð- H-sc-®w-sIm-ïp-X-só- G-ä-hpw- an-I-¨- _m-cn-t¡-Up-t]m-epw- X-IÀ-¡m-³ I-gn-bpw-'-'- (amÀ-Iv-kn-s³-d ""{^m³-kn-se hÀ-Kkac§Ä''-¡p-Å ap-Jhp-c).-

hmÀ¯m-hn-\n-a-b- ku-I-cy-§Ä- G-ä-hpw- Ip-d-ª- Xo-sc- DÄ-{]-tZ-i-§-fn-epw- a-e-tbm-c-§-fn-epw- DÄ-¡m-Sp-I-fn-ep-am-bm-Wv- am-thm-bn-kv-äv- K-dn-ñm- kv-Izm-Up-IÄ- H-Xp-§n-bn-cn-¡p-ó-Xv.- B- {]-tZ-i-§-fn-se- P-\-kw-Jy-bnð- G-sd-bpw- Kn-cn-hÀ-¤-¡m-cm-Wv.- A-h-cm-I-s«- ap-X-em-fn-¯-¯n-s³d-bpw- `q-{]-`p-Xz-¯n-s³d-bpw- Nq-j-Ww- A-\p-`-hn-¡p-ó-h-cp-am-Wv.- A-Xn-\p-]p-d-sa,- A-h-cp-sS- kw-kv-Im-c-hpw- `m-j-bpw- a-X-hp-sa-ñmw- B-{I-a-W-s¯- t\-cn-Sp-I-bm-Wv-;- {]-[m-\-am-bpw- ln-µp-a-X- au-en-I-hm-Zn-I-fnð-\n-óm-Wv- A-hÀ- Cu- B-{I-a-Ww- t\-cn-Sp-ó-Xv.- ap-X-em-fn-¯-¯n-s³d- A-k-a-am-b- hn-Im-k-hpw- tI-{µ-¯n-se-bpw- an-¡-hm-dpw- kw-kv-Ym-\-§-fn-se-bpw- kÀ-¡m-cp-IÄ- \-S-¸m-¡p-ó- t_m-[-]qÀ-h-am-b- A-h-K-W-\-bpw- Cu- {]-tZ-i-§-fp-sS-bpw- Kn-cn-hÀ-K- P-\-X-bp-sS-bpw- ]n-tóm-¡m-h-kv-Y-bpw- Zm-cn-{Zy-hpw- am-ä-an-ñm-sX- Xp-S-cp-ó-Xn-\n-S-bm-¡n-bn-cn-¡p-óp.- Xð-^-e-am-bp-ïm-b- A-kw-Xr-]v-Xn-bpw- C-¯-c-¯n-ep-Å- `q-hn-`m-K-§-fnð- an-¡-hm-dpw- {]-tZ-i-§-fn-epw- C-S-Xp-]-£- km-ón-²yw- Xo-sc- ZpÀ-_-e-am-b-Xpw- am-thm-bn-kv-äp-IÄ-¡v- Cu- {]-tZ-i-§-fnð- Np-h-Sp-d-¸n-¡m-³ A-h-k-c-sam-cp-¡n.- F-ómð,- I-gn-ª- 40 hÀ-jw- In-W-ªv- ]-cn-{i-an-¨n-«pw- k-a-X-e-{]-tZ-i-§-fn-se- km-[m-c-W- IÀ-j-IÀ-¡n-S-bnð- X-§-fp-sS- kzm-[o-\w- D-d-¸n-¡m-t\m- G-sX-¦n-epw- hn-[-¯n-ep-Å- Xm-h-f-§Ä- kv-Ym-]n-¡m-t\m- am-thm-bn-kv-äp-IÄ-¡v- I-gn-ªn-«n-ñ.- A-hÀ- km-bp-[-k-a-c-s¯- am-{Xw- B-{i-bn-¡p-ó-Xpw- IÀ-j-I- P-\-km-am-\y-¯n-s³d- Xmð-¡m-en-Im-h-iy-§Ä- t\-Sn-sb-Sp-¡p-ó-Xn-\v- A-h-cp-sS- k-a-c-§Ä- kw-L-Sn-¸n-¡p-ó-Xn-\v- am-thm-bn-kv-äp-IÄ- X-¿m-dm-Im-¯-Xp-am-Wv- Cu- ho-gv-N-IÄ-¡v- C-S-bm-¡n-bn-«p-Å-Xv.- C-Xpw- C-h-cp-sS- km-bp-[- k-a-cw- hy-Iv-Xn-I-sf- D-òq-e-\w-sN-¿p-ó-Xn-\-¸p-dw- ap-tó-dn-bn-«n-sñ-ó-Xpw- A-h-cp-sS- \-b-¯n-s³d- ]m-¸-c-¯w- sh-fn-s¸-Sp-¯p-óp.- k-aqÀ-¯- bm-YmÀ-°y-s¯- A-h-K-Wn-¡p-ó-Xpw- Xn-I-¨pw- A-hn-I-kn-X-am-bn-cp-ó- hn-¹-h-]qÀ-h- ssN-\-sb- kw-_-\v-[n-¨n-S-t¯m-fw- {]-k-Iv-X-am-bn-cp-ó- A-S-hp-IÄ- A-tX-]-Sn- {]m-tbm-Kn-I-am-¡m-³ t\m-¡p-ó-Xp-am-Wv- A-h-cp-sS- \-bw.-

hy-Iv-Xn-lXy-bpw- `o-IcXbpw-

am-thm-bn-kv-äp-I-fp-sS- P-\-Io-b- bp-²-¯n-s³d- ap-Jy- D-Å-S-¡w- X-§-fp-sS- cm-jv-{So-b- F-Xn-cm-fn-IÄ-¡pw- sN-dp-In-S- kÀ-¡mÀ- Po-h-\-¡mÀ-¡pw- F-Xn-cm-b- hy-Iv-Xn-l-Xy-bpw- `o-I-c-X-bp-am-Wv.- C-Xp-Iq-Sm-sX,- ssh-Zyp-Xn-bp-sS-bpw- sS-en-I-ayq-Wn-t¡-j-s³d-bpw- S-h-dp-IÄ-¡p-t\-sc-bp-Å- B-{I-a-W-§Ä,- sd-bnð-sh- kv-tä-j-\p-I-fpw- kÀ-¡mÀ- sI-«n-S-§-fpw- Xo-sh-¨v- \-in-¸n-¡ð,- 2006 H-Iv-tSm-_-dnð- O-¯o-kv-K-Vn-se- Im-¬-I-dnð- sN-bv-X-Xp-t]m-se- kv-Iq-fp-IÄ- t_mw-_v-sh-¨v- X-IÀ-¡ð- F-ón-h-bpw- A-h-cp-sS- ]-cn-]m-Sn-I-fnð-s¸-Sp-óp.- sN-dn-b- km-bp-[- kw-L-§-fp-sS- t\-Xr-Xz-¯n-em-Wv- C-h-sb-ñmw- \-S-¸m-¡p-ó-Xv-;- A-hÀ- C-¯-cw- lo-\-Ir-Xy-§Ä- sN-bv-X-ti-jw- Im-Sp-I-fn-epw- Ip-ón-³]p-d-§-fn-ep-ap-Å- X-§-fp-sS- H-fn-k-t¦-X-§-fnð- t]m-bn- ]-Xn-bn-cn-¡p-óp.- A-hÀ- C-¯-cw- {]-hÀ-¯-\-§Ä- \-S-¯n-b- {]-tZ-i-§-fnð- Xm-a-kn-¡p-ó- \n-c-]-cm-[n-I-fm-b- IÀ-j-IÀ-¡pw- Kn-cn-hÀ-K-¡mÀ-¡pw- t\-sc- ssk-\n-I- hn-`m-K-§Ä- {]-Xn-Im-c-]qÀ-hw- aÀ-±-\- \-S-]-Sn-IÄ- A-gn-¨p-hn-Sp-t¼mÄ- A-hn-sS-sbm-ópw- am-thm-bn-kv-äp-I-fp-sS- s]m-Sn- t]m-epw- Im-Wn-ñ.- am-thm-bn-kv-äp-I-fp-sS- km-bp-[- \-S-]-Sn-I-fnð- ImÀ-jn-I- hn-¹-h-¯n-s³d- {]-[m-\- i-{Xp-¡-fm-b- h-³In-S- `q-{]-`p-¡-sf- D-òq-e-\w- sN-¿ð- A-Xy-]qÀ-h-am-tb- kw-`-hn-¡m-dp-Åq.- A-tX-t]m-se- X-só- "-tIm-{¼-tZmÀ- _yq-tdm-{Im-än-Iv- _qÀ-jzm-kn-'-tbm- km-{am-Py-Xz- I-¼-\n-I-fp-sS- D-ó-X- D-tZym-K-kv-Y-tcm- C-tX-h-sc- am-thm-bn-kv-äp-I-fp-sS- "-hn-¹-h-]-c-am-b- \ym-b-hn-[n-'-bp-sS- Nq-Sv- A-\p-`-hn-¨n-t«-bn-ñ.- {]-Xy-£-¯nð- X-só-bp-Å- Cu- C-c-«-¯m-¸n-s\-¡p-dn-¨v- hn-i-Zo-I-cn-¡p-ó-Xn-\v- H-cp- kz-bw- kw-km-cn-¡p-ó- kq-N-\- am-thm-bn-kv-äv- t\-Xm-hv- In-j-³Pn- F-ó-dn-b-s¸-Sp-ó- tIm-tS-iz-c-dm-hp- \ð-Ip-óp-ïv.- 2009 \-hw-_À- 13s³d- "-sX-lð-¡-'-bnð- {]-kn-²o-I-cn-¨- Xp-j- an-¯-ep-am-bp-Å- H-cp- A-`n-ap-J-¯nð- In-j-³Pn- C-§-s\- {]-kv-Xm-hn-¨n-cn-¡p-óp-:- "-"-tImÀ-¸-td-äp-I-fnð-\n-ópw- h-³In-S- _qÀ-jzm-kn-bnð-\n-ópw- R-§Ä- \n-Ip-Xn- Cu-Sm-¡p-óp-;- F-ómð a-äp- cm-jv-{So-b- ]mÀ-Sn-IÄ¡v,- tImÀ-¸-td-äp-IÄ- \ð-Ip-ó- [-\-k-lm-b-¯nð-\n-ópw CXv- Xn-I-¨pw- hy-Xy-kv-X-am-Wv-'-'.- \n-iv-N-b-am-bpw- C-sXm-cp- Xp-d-óp- ]-d-¨nð- X-só-bm-Wv.- A-t±-lw- Ip-td-¡q-Sn- k-Xy-k-\v-[-X- ]p-eÀ-¯n-bn-cp-só-¦nð- am-thm-bn-kv-äp-IÄ-¡v- [-\-k-lm-bw- \ð-Ip-ó-h-cp-sS- ]-«n-I-bnð- h-³In-S- `q-{]-`p-¡Ä,- ssa-\n-Mv- I-¼-\n-IÄ,- tIm-¬-{Sm-Iv-SÀ-amÀ- F-ón-h-sc-¡q-Sn- DÄ-s¸-Sp-¯p-am-bn-cp-óp.- ]m-eq-«p-ó- ssI-¡v- X-só- I-Sn-¡n-sñó Im-cyw- XoÀ-¨bm-Wtñm-!

tem-I-¯p-S-\o-fw- F-ñm- hn-[-¯n-ep-ap-Å- A-cm-P-I-hm-Zn-IÄ- \-S-¸n-em-¡p-ó-Xm-Wv- hy-Iv-Xn-l-Xy-bpw- `o-I-c-X-bpw.- Cu- A-S-hv- amÀ-Iv-kn-kw- þ- se-\n-\n-kw- Aw-Ko-I-cn-¡p-ó-X-ñ.- 1924 Un-kw-_À- 15þmw- Xo-b-Xn-bn-se- "-hm-³KmÀ-Uv-'-s³d- k-¹n-sa-³dm-bn- {]-kn-²o-I-cn-¨- "-tZ-io-b-hm-Zn-I-tfm-Sp-Å- A-`yÀ-Xv-Y-\-'-bnð- I-ayq-Wn-kv-äv- C-³dÀ-\m-j-Wð- Np-h-sS- tNÀ-¡p-ó- hm-¡p-I-fnð- C-¯-cw- A-S-hp-I-sf- ]m-sS- \n-cm-I-cn-¨n-cn-¡p-óp-:-

"-"-hn-¹-h-¯n-s³d- A-\p-t]-£-Wo-b-am-b- L-S-I-a-ñ- A-{I-aw.- k-aq-l-¯n-s³d- C-ó-s¯- A-h-kv-Y-bnð- cm-jv-{So-b-hpw- km-aq-ln-I-hp-am-b- hn-¹-h-§Ä- c-Iv-X-c-ln-X-tam- A-{I-a-c-ln-X-tam- B-Ip-sa-óv- I-cp-Xm-\m-hn-ñ-;- F-ómð- c-Iv-X-cq-jn-X-tam- A-{I-am-k-Iv-X-tam- B-b-sX-ñmw- hn-¹-h-]-c-hp-a-ñ.- G-sX-¦n-epw- H-cp- {]-tXy-I- km-aq-ln-I- hy-h-kv-Yn-Xn-sb-tbm- cm-jv-{So-b- kv-Ym-]-\-s¯-tbm,- A-Xn-s\- D-bÀ-¯n-¸n-Sn-¡p-ó- hy-Iv-Xn-I-sf- sIm-sóm-Sp-¡n-s¡m-ïv- X-IÀ-¡m-\m-hn-ñ-'-'.-

1951ð- I-ayq-Wn-kv-äv- ]mÀ-Sn- Hm-^v- C-´y- Aw-Ko-I-cn-¨- \-b-{]-kv-Xm-h-\- A-Y-hm- A-S-hp-\-bw- C-tX- Im-gv-N-¸m-Sm-Wv- A-h-X-cn-¸n-¡p-ó-Xv.- A-Xnð- C-§-s\- {]-kv-Xm-hn-¨n-cn-¡p-óp-:- "-"-hy-Iv-Xn-]-c-am-b- `o-I-c-X- H-cp- hy-h-kv-Yn-Xn-bn-se-tbm- hÀ-K-¯n-se-tbm- hy-Iv-Xn-IÄ-s¡-Xn-cm-b-Xm-Wv.- A-Xv- \-S-¸n-em-¡p-ó-Xm-I-s«- hy-Iv-Xn-I-tfm- {Kq-¸p-I-tfm- kv-Izm-Up-I-tfm- B-Wv.- C-¯-cw- {]-hÀ-¯-\-§-fnð- GÀ-s¸-Sp-ó- hy-Iv-Xn-IÄ- [o-tcm-Zm-¯-cpw- \n-kzmÀ-Xv-Y-cpw- B-bn-cn-¡mw.- P-\-§Ä- C-h-sc- hm-gv-¯p-I-bpw- C-¯-cw- Ir-Xy-§Ä- sN-¿p-ó-Xn-\v- {]-tNm-Z-\w- \ð-Ip-I-bpw- sN-bv-tX-¡mw.- A-hÀ- BÀ-s¡Xn-scbm-tWm- \o-§p-óXv- B hy-Iv-Xn-IÄ- Fñm-hcm-epw- shdp-¡s¸«hcp-am-bn-cn-¡mw.- Fóm-epw- C¯cw- \S]Sn-Isfm-ópw- amÀ-Iv-kn-kw- A\p-hZn-¡p-óXñ.- F´p-sIm-ïv?- Cu- {]hÀ-¯\§fnð- P\§fp-sS ]¦m-fn-¯w- C-ñ- F-ó- H-cp- H-ä-Im-c-Ww- sIm-ïp- X-só.- C-¯-c-¯n-ep-Å- H-t«-sd- {]-hÀ-¯-\-§Ä- sam-¯-¯n-se-Sp-¯mð- B- hÀ-K-§-fp-sS-tbm- hy-h-kv-Yn-Xn-bp-sS-tbm- D-òq-e-\w- F-óm-Wv- AÀ-Xv-Yw- F-ó- hn-izm-k-s¯-bpw- A-Xv- \n-cm-I-cn-¡p-óp.- B-Xy-´n-I-am-bn- C-Xv- _-lp-P-\-§-fp-sS- \n-jv-{In-b-Xz-¯n-\v- h-gn- sX-fn-¡p-óp-;- P-\-§-fp-tS-Xm-b- {]-hÀ-¯-\-§Ä-¡pw- hn-¹-h-am-bn- A-Xv- hn-I-kn-¡p-ó-Xn-\pw- A-Xv- X-S-Êw- kr-jv-Sn-¡p-óp.- A-´n-a-^-ew- ]-cm-P-b-hp-am-bn-cn-¡pw-'-'.-

hn-¹-h-]-c-am-b- ]-cn-hÀ-¯-\w- ]-c-am-h-[n- c-Iv-X-s¨m-cn-¨nð- Iq-Sm-sX- km-[y-am-¡m-\m-Wv- I-ayq-Wn-kv-äp-ImÀ- C-jv-S-s¸-Sp-ó-Xv.- F-ómð- "-"-`-c-W-hÀ-K-§Ä- H-cn-¡-epw- kz-ta-[-b- A-[n-Im-cw- ssI-sh-Sn-bn-ñ-;- a-dn-¨v,- P-\-ln-X-s¯- [n-¡-cn-¡m-³ F-ñm- hn-[-¯n-epw- {i-an-¡pw...- \n-b-a-cm-ln-Xy-hpw- A-{I-a-§-fpw- {]-tbm-Kn-¨v- P-\-ln-X-s¯- A-«n-a-dn-¡m-\pw- {i-an-¡pw''.- (kn-]n-sF Fw- ]cn-]m-Sn)- Fóv- A\p-`h¯nð-\nóv- I-ayq-Wn-kv-äp-ImÀ- a-\-Ên-em-¡n-bn-«p-ïv- þ- {]-tXy-In-¨pw- ]-e- L-«-§-fn-epw- I-Sp-¯- A-\p-`-h-§Ä- X-só- D-ïm-bn-«p-ïv.- H-cp- sN-In-Snð- A-Sn-¡p-t¼mÄ- a-dp- sN-In-Sv- Im-Wn-¨p-sIm-Sp-¯p-sIm-ïv- Cu- {]-Xn-hn-¹-h- A-{I-a-s¯- t\-cn-Sm-³ I-gn-bn-ñ.- F-ómð- A-\n-hm-cy-am-bpw- kw-`-hn-t¨-¡m-hp-ó,- \n-iv-N-b-ZmÀ-Vy-t¯m-sS-bp-Å,- P-\-Io-b- hn-¹-h- sN-dp-¯p-\nð-¸n-eq-sS- am-{X-ta- Cu- B-{I-a-W-s¯- t\-cn-Sm-\m-Iq.- Cu- {]-{In-b-¡n-S-bnð,- hy-Iv-Xn-IÄ,- {]-tXy-In-¨v- {]-Xn-hn-¹-h- i-Iv-Xn-I-fp-sS- t\-Xm-¡Ä,- D-òq-e-\-s¯- t\-cn-tS-ï-Xm-bn- h-cpw.- F-ómð,- C-Xn-s\- hy-Iv-Xn-K-X-am-b- `o-I-c-{]-hÀ-¯-\-¯n-\v- k-am-\-am-bn- Im-Wm-\m-hn-ñ.- _-lp-P-\- hn-¹-h- ap-tó-ä-¯n-s³d- `m-K-am-bp-ïm-Ip-ó- A-{I-a-hpw- P-\-Io-b- hn-¹-h- ap-tó-ä-sam-ópw- C-ñm-¯- A-h-kv-Y-bnð- am-thm-bn-kv-äp-IÄ- sN-¿p-ó-Xp-t]m-se-bp-Å- hy-Iv-Xn-l-Xy-bpw- `o-I-c-X-bpw- X-½nð- h-en-b- A-´-c-ap-ïv.- B-Zyw- ]-d-ª- tI-knð,- A-Xv- Xo-{h-am-b- hÀ-K-k-a-c-¯nð- A-Wn-tN-cp-ó- h-en-sbm-cp- hn-`m-Kw- P-\-§Ä- DÄ-s¸-Sp-ó- {]-{In-b-bp-sS- `m-K-am-Wv-;- c-ïm-a-t¯-Xn-em-I-s«,- Np-cp-¡w- Nn-e- hy-Iv-Xn-IÄ- am-{X-ta- ]-s¦-Sp-¡p-óp-Å-;- _-lp-P-\-]-¦m-fn-¯w- D-ïm-Ip-ón-ñ.-

hy-Iv-Xn-I-sf- D-òq-e-\w- sN-¿ð- F-ó- am-thm-bn-kv-äp-I-fp-sS- A-S-hv- F-´m-Wv- AÀ-Xv-Y-am-¡p-ó-sX-óv,- {]-tXy-In-¨v- Kn-cn-hÀ-K- {]-tZ-i-§-fnð- Po-hn-¡p-ó-h-sc- kw-_-\v-[n-¨n-S-t¯m-fw- A-Xn-s³d- AÀ-Xv-Y-sa-´m-sW-óv,- Np-h-sS- tNÀ-¡p-ó- hm-¡p-I-fnð- Ir-Xy-am-bn- hn-i-Zo-I-cn-¨n-«p-ïv-:- "-"-C-óv- O-¯o-kv-K-Vnð- B-Zn-hm-kn-I-fp-sS- ZuÀ-`m-Ky-I-c-am-b- km-l-N-cyw- Im-Wm-hp-ó-Xm-Wv-;- A-hn-sS- A-hÀ- A-I-s¸-«n-cn-¡p-ó-Xv- am-thm-bn-kv-äp-I-fp-sS-bpw- kð-h- Pp-Zw- F-ó- kÀ-¡mÀ- ]n-´p-W-bp-Å- km-bp-[- an-en-jy-bp-sS-bpw- A-{I-a-§-fp-sS- Zq-jn-X- h-e-b-¯n-\p-Ån-em-Wv.- H-do-k-bnð- 2008 B-K-kv-Xnð- e-£v-a-Wm-\-µ- k-c-kz-Xn- F-ó- hn-iz-ln-µp- ]-cn-j-Xv- t\-Xm-hn-s\- am-thm-bn-kv-äp-IÄ- sIm-e-s¸-Sp-¯n-b-Xn-s\- Xp-SÀ-óv- _-Pv-dw-K-ZÄ- A-gn-¨p-hn-«- A-{I-a-¯n-s³d- sI-Sp-Xn-bm-sI- A-\p-`-hn-¡p-ó-Xv- B-bn-c-¡-W-¡n-\v- {In-kv-Xym-\n-I-fm-b- Kn-cn-hÀ-K-¡m-cm-Wv.- O-¯o-kv-K-Vv,- QmÀ-J-Wv-Uv,- H-do-k- F-óo- kw-kv-Ym-\-§-fn-se- A-\p-`-h-§Ä- Im-Wn-¡p-ó-Xv- am-thm-bn-kv-äp-I-fp-sS- \nÀ-Zm-£n-Wy-am-b- A-{I-a-hpw- A-Xn-s³d- a-d-hnð- `-c-W-Iq-Sw- A-gn-¨p-hn-Sp-ó- sIm-Sn-b- aÀ-±-\-§-fpw- A-\n-hm-cy-am-bpw- B-{I-a-W- þ- {]-Xym-{I-a-W-§-fp-tS-Xm-b- H-cp- Zq-jn-X- h-e-b-¯n-te-¡v- \-bn-¡p-óp- F-óm-Wv.- C-Xv- ]m-h-s¸-«- Kn-cn-hÀ-K-¡m-cp-sS- Po-hn-X-s¯-bpw- Po-h-t\m-]m-[n-I-sf-bpw- in-Yn-e-am-¡p-óp.- Cu- A-{I-am-k-Iv-X-am-b- Np-äp-]m-Snð- km-bp-[-cm-b- am-thm-bn-kv-äv- kw-L-§Ä-¡v- b-tY-jv-Sw- sIm-Å-bpw- sIm-e-]m-X-I-hpw- ]n-Sn-¨p-]-dn-bp-am-bn- A-gn-ªm-«-¯n-\v- ku-I-cyw- e-`n-¡p-óp-'-'- ({]-tk-³Pn-Xv- t_m-kv,- "C´y³- am-thm-bn-kv-äp-Isfbpw- Ahcp-sS A\p-`m-hn-Isfbpw- ]än').-

C¯cw- AShp-IÄ- hn-¹h {]kv-Ym-\¯n-s³-d ap-tóä¯n-\v- klm-bIcam-hn-sñóv- Ign-ª 40 hÀ-js¯ \Iv-ksseäv- {]kv-Ym-\¯n-s³-d A\p-`h¯nð-\n-óv- ]Ið-t]m-se hy-Iv-Xam-Wv.- Fón-«pw,- ]ïs¯ _qÀ-_³-am-sct¸m-se am-thm-bn-kv-äp-Ifpw- A\p-`h¯nð-\n-óv- Hópw- Xsó ]Tn-¡m³- X¿m-dñ.