വെള്ളിയാഴ്‌ച, നവംബർ 11, 2011

ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ്സ്

ദുര്‍ബലതെയെ ആക്രമിക്കുക എന്നു വച്ചാല്‍ ജയിക്കുക എന്നു മാത്രമല്ല, എതിരാളിയേ പേടിപ്പിക്കുക എന്നും അര്‍ത്ഥമുണ്ട്!

നിലനില്‍പ്പിന്റെ അവസ്ഥക്കനുസരിച്ചാണ് ബോധത്തിന്റെ നിലവാരം.

ആക്രമിക്കാന്‍ എളുപ്പം സ്ത്രികളെയും കുഞ്ഞുങ്ങളെയും മാത്രമല്ല, സമുഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തെകൂടിയാണ്.

സൗമ്യയെ ആക്രമിക്കപെട്ടതില്‍ വ്യാകുലപെട്ട് വാചാലമാവുന്ന ഹൃദായാലുകള്‍ എന്തെ തൊട്ടടുത്ത ദിവസം അതുപോലെ മരണപെട്ട ഇന്ദുവിന്റെ കാര്യം കണ്ടില്ലെന്നു നടിക്കുന്നതു?

തൃശ്ശൂര്‍ അതിവേഗ കോടതി പറഞ്ഞതു “പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് ” കോടതി അതിലൂടെ ചൂണ്ടികാണിക്കുന്നതു സൗമ്യ കൊലക്കേസില്‍ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയെന്നവനെ തൂക്കിയാല്‍ സമൂഹം ശുദ്ധീകരിക്കപെടുമെന്നും പാഠമാവുമെന്നും ആണ്. അങ്ങനെയൊരു പാഠം സമുഹത്തിലേക്ക്, വൈകാരികതലത്തിലേക്ക് അടിച്ചേല്‍പ്പിച്ചു ഘോഷിക്കുന്നതില്‍ ഭരണകൂട ഉപകര്‍ണങ്ങള്‍ക്ക് വെക്തമായ ലക്ഷ്യമുണ്ട്.

ആ ലക്ഷ്യമെന്തെന്നു നമ്മുടെതന്നെ കോടതികളുടെ മുങ്കാല പീഡന വിധികള്‍ നോക്കിയാല്‍ മതി. സൂര്യനെല്ലി കേസില സുപ്രീം കോടതി ചോദിച്ചതു ഇരക്കു ഒന്നു നിലവിളിക്കാമായിരുന്നില്ലേ എന്നാണ്? അന്നു കോടതിയെ വിലക്കുവാങ്ങിയ എം പി അണ്ണാക്ക് കുത്തിപൊളിച്ചിരുന്നു എന്നത് അറിഞ്ഞതായി നടിച്ചില്ല. പിന്നെയൊരുവള്‍ ഒക്കൊത്തൊരു കുട്ടിയുമായി തെരുവില്‍ ഉറക്കേ വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം അവളെ ഭ്രാന്തത്തിയാക്കുകയും, പിന്നെ ഇരയാക്കപ്പെട്ടവന്റെ ചിലവില്‍ വട്ടി പലിശക്കാരിയുമാക്കി.

കോടതി ഇവിടെ പൊട്ടന്‍ കളിച്ച കാര്യങ്ങള്‍:

1.ഗോവിന്ദച്ചാമിക്കായി മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ അഭിഭാഷകന്‍ രംഗത്തിറങ്ങിയതു എങ്ങനെ എന്നതു?

2.സംഭവം നടന്നയുടന്‍ കേസില്‍നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദവുമായി സൗമ്യയുടെ വീട്ടിലെത്തിയ ക്രൈസ്തവ പ്രാര്‍ഥനാസംഘത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റം?

3.പ്രതിക്കനുകൂലമായി മൊഴി നല്‍കിയ ഡെപ്യൂട്ടി പൊലീസ് സര്‍ജനെതിരെ കേസെടുക്കാന്‍ കോടതി പറഞ്ഞിട്ടും ഡോ. ഉന്മേഷിനെതിരെ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ആരോഗ്യവകുപ്പ് പൂഴ്ത്തിയതിനെകുരിച്ച പീഡകവീരനെ സ്ത്രി ക്ഷേമ മന്ത്രിയാക്കിയ മുഖ്യമന്ത്രിയോട് അന്യേഷിച്ചില്ല എന്നത്?

4.ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റിന് 10 ലക്ഷം രൂപ ഫീസായി നല്‍കിയെന്നത് എങ്ങനെ എന്നതു?

എനിയും ഒരുപാട് അവസരങ്ങള്‍ ആ ഗോവിന്ദചമിക്കു ഉള്ളള്ളപൊഴാണ് “പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന്” എന്ന മെലോട്രാമ ഡയലോഗ് വിധിച്ചതു!

നിലവില സമൂഹത്തിലെ അഴുകിയ പുണ്ണില്‍ തൃശ്ശൂര്‍ അതിവേഗ കോടതി തൊലി പുറമെയുള്ള ലേബനമാണ് പുരട്ടിയതു.

എങ്കിലും തല്‍ക്കാലം നമുക്ക് ആശ്വാസിക്കാം ജഡ്ജി രവീന്ദ്രബാബു ഗോവിന്ദചാമിമാരെ പടച്ച സ്വാമിമാരില്‍നിന്നും സ്വന്തം വിഹിതം ചോദിച്ചു വാങ്ങി, ആവമാര്‍ക്ക് കൂട്ടി കൊടുത്തില്ലല്ലോ എന്നു!!!