ശനിയാഴ്‌ച, ഡിസംബർ 29, 2012

ഇന്ത്യയുടെ മകള്‍ കണ്ണടച്ചു.

ഓര്‍മയുണ്ടോ എന്നു അറിയില്ല, സംഭവ ബഹുലമായ നിങ്ങളുടെ അലസദിനങ്ങളില്‍ കുത്തിനിര്‍ക്കാന്‍ ദിനം പ്രതി വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍, അതില്‍ അഭിരമിച്ചു സ്വന്തം ബുദ്ധിയും അതിന്റെ ഓര്‍മശേഷിയും നശിച്ചു സസുഖം വാഴുന്ന നിങ്ങള്‍ക്ക്, അന്നാന്നത്തെ അധികാരതാല്പര്യങ്ങള്‍ക്കായി സംഭവങ്ങളേക്കാള്‍ ചുട്ടുട്ടെടുക്കുന്ന വാര്‍ത്തളാണല്ലോ പ്രിയം. പ്രിയപെട്ടതില്‍ ഒന്നാവാന്‍ ഇപ്പോള്‍ ആര്‍ക്കും ഒരാവശ്യമല്ലാത്തതുകൊണ്ട് കിളിരൂര്‍ ശാരിയെയും, അവളുടെ മരണവും തീര്‍ച്ചയായിട്ടും നിങ്ങള്‍ മറന്നിരിക്കണം.

വിദഗ്ദ്ധചികിത്സകൊണ്ടും മരണപെടുത്താമെന്നു അന്നെത്തെയും, ഇന്നത്തെ, മുഖ്യമന്ത്രിയായിരുന്ന കിങ്ങ് മേക്കറായ ശ്രീ ഉമ്മന്‍ ചാണ്ടിയാണ് ആദ്യമായി കേരളിയരേയും ഇന്ത്യക്കാരെയും ലോകത്തെ തന്നെയും പഠിപ്പിച്ചതു.

'2003-ല്‍ കിളിരൂര്‍ ശാരിയേ “ആഗസ്ത് 13നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15ന് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മയുടെ ആരോഗ്യനില വഷളായി. ഗുരുതരാവസ്ഥയില്‍ ആഗസ്ത് 28ന് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 29ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ന് തെള്ളകം മാതാ ആശുപത്രിയിലേക്കു മാറ്റി. രണ്ടുമാസം അവിടെ ചികിത്സ. ഒക്ടോബര്‍ 31ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക്. നവംബര്‍ 13നു മരണം.

ഇന്നു മറ്റൊരു മരണവും ശാരിയോട് ചേര്‍ത്ത് വായിക്കത്തക്ക രീതിയില്‍ ഇന്ത്യന്‍ ഭരകൂടം കാര്യക്ഷമതയില്‍ നടത്തിയിരിക്കുന്നു.  ഈ കൂട്ടിവായന ചിലര്‍ക്ക് ഇഷ്ടപെടില്ല.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും കുഞ്ഞാലികുട്ടി വ്യവസായമന്ത്രിയുമായും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും, സോണിയാഗാന്ധിയുടെ ബന്ധുക്കള്‍ ഏതാനും ഇന്ത്യന്‍ പട്ടികളെ വെടിവെച്ചുകൊന്നിട്ട് കൃസ്തുമസ് ആഘോഷിക്കാന്‍ പോയ ഈ കാലത്താണ് ഒരു പെണ്‍പിറപ്പിനെ ഇരുപത്തിമൂന്നുകാരി ജോതിയേ കൂട്ടബലാത്സംഗം ചെയ്തു  സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയിക്ക് അധിവേഗ ഭരണാധികാരികള്‍ കയറ്റി അയച്ചത്.

രക്ഷിക്കാനായിരുന്നു എന്നാണ് സാമാന്യ ചിന്തകരുടെ നേതാക്കാന്മാര്‍ പറഞ്ഞിരുന്നത് (രണ്ടുമണിക്കൂറിനകം പാസ്പോര്‍ട്ട് ശരിയാക്കി എന്നു അഭിമാനത്തോടെ അവര്‍ പറയുന്നു.). കൊത്തികൊറിക്കാന്‍ ജോതിയുടെ പിച്ചിചീന്തിയ ഇറച്ചിയല്ലേതേ, ചര്‍ച്ചെക്കെടുത്താല്‍ നവലിബറല്‍ വ്യവസ്തിതിക്ക് പരുക്കേല്‍ക്കുമെന്നതുകൊണ്ടും, പൊലിപ്പിച്ചു കണഞ്ചിപ്പിക്കാന്‍ കോപ്രേറ്റ് മാധ്യമങ്ങളുടെ ഫ്ലാഷ് ലൈറ്റുകളും, അറ്റന്റു ചെയ്താല്‍ ഏത് ചെളുക്കയേയും കൊണ്ടാടാന്‍ കൂലിവേലക്കാര്‍ ആരും വരില്ലെന്നും അറിഞ്ഞുതുകൊണ്ടും 51-ന്റെ ഗുണണപട്ടികയേപോലേ ആ പച്ച ഇറച്ചിയിലെ ദന്തക്ഷതത്തിന്റെ എണവും ആഴവും, അവരുടെ കുടുംബവും അമ്മയുടെ കണ്ണീരുമൊന്നു പേര്‍ത്തു പേര്‍ത്തു പറഞ്ഞു കണ്ണീര്‍ ഒലിപ്പിച്ചു മൂക്ക് പിഴിയാനും വൈകുനേര വാര്‍ത്താവായനയിലേ കോപ്രായങ്ങളായി ആരും തന്നെ ആര്‍മ്മാതിക്കാന്‍ വന്നില്ല. ഇവിടെ വന്നു ചിലച്ചാല്‍ ആരും കൂലികൊടുക്കാന്‍ ഇല്ല എന്നു തന്നെയാവും കാരണം.

ആഴ്ചകളുടെ എണത്തിനപ്പുറം ജോതിയുടെ ഓര്‍മ നില്‍ക്കുമോ എന്നും അറിയില്ല. പ്രതികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തെന്നു വരും. ചിലപ്പോള്‍ തൂക്കി കൊന്നേക്കാം. കസബിനെ തൂക്കിയപ്പോള്‍ ചില മന്ത ബുദ്ധികള്‍ കൈയടിച്ചു സ്വന്തം അശ്ലീലത കാണിച്ചതുപോലേ, ഇതിലും ധാര്‍മിക രോക്ഷത്തിന്റെ ചപ്പടച്ചിതരം കാണിക്കാന്‍ വരും. അപ്പോഴും ജനനേന്ദ്രിയത്തിലൂടെ കമ്പികയറ്റുന്ന ഉപഭോഗ ആര്‍ത്തികള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥിതി സുഖകരമായി ഇവിടെ തുടരും. അതിനെ സംരക്ഷിക്കാന്‍ നുണകളുടെ വാര്‍ത്തകള്‍ ചമക്കും.

അസഹ്യതകള്‍ തെരുവില്‍ ഇറങ്ങി ഭരണകൂട കോട്ടതളങ്ങളിലേക്ക് കൈയില്‍ കിട്ടിയ കല്‍ ചീളുകള്‍ ആഞ്ഞെറിയുമ്പോള്‍ കൂട്ടികൊടുപ്പിന്റെ കോപ്രേറ്റ് മാതൃകകള്‍ ചെറുതുകളുടെ ദൈവമെന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ട് നിങ്ങളുടെ ജാതി സര്‍ട്ടിഫിക്കേറ്റും, വരുമാന സര്‍ട്ടിഫിക്കേറ്റും ചോദിച്ചു നിങ്ങളുടെ ആത്മവീര്യത്തേ പരിഹസിക്കാന്‍ വരും.

അരനൂറ്റാണ്ടിന് മുമ്പ് ഞാന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഡല്‍ഹി സ്വന്തം വീടുപോലെ സുരക്ഷിതമായിരുന്നു. സ്ത്രീകളും കുട്ടികളും അര്‍ധരാത്രി പോലും പുറത്തിറങ്ങി നടക്കുമായിരുന്നു.

എന്നു അഭിമാനത്തോടെ പറയാന്‍ കഴിഴിഞ്ഞിരുന്നതില്‍ നിന്നും വിത്യസ്തമായി ഉപഭോഗ തീക്ഷ്ണതയുടെ അധിനിവേശത്തിനു കുരുട്ടു ബുദ്ധിചമച്ചു ഇന്ത്യയുടെ മാനാഭിമാനം വിറ്റു തുലക്കുന്നതുമാത്രമാണ്  ഭരണമെന്നും കരുതുന്നവര്‍ക്ക് ഇടവും ഇരിപ്പിടവും ഒരുക്കപെടുന്ന രാജ്യമായി മാറി. അതിനു വേണ്ടി അവിരാമം മിനക്കെടുന്ന മൂലധന ശക്തിയുടെ നോട്ടുകെട്ടുകള്‍ക്ക് വിക്കെടുക്കാന്‍ കഴിയുന്ന ജനാധിപത്യത്തില്‍ ഷണ്ഡീകരിക്കപെട്ട ഒരു പൊതുസമുഹത്തിനു പേക്കൂത്തുകളായ ഫാസിസവും, വര്‍ഗിയതയും, വെറുപ്പും അസൂയയും അധികാരത്തിന്റെ എളുപ്പവഴികള്‍ തിരയുന്ന അരാഷ്ട്രിയ ചുറ്റുപാടുകളാല്‍ മനുഷ്യനേ ഏറ്റവും ഹീനനാക്കി.

മുതലാളിത്തം മൂത്ത് സാമ്രാജ്യത്ത്വം ഇന്ത്യന്‍ സാംസ്കാരികമൂല്യത്തെ എല്ലാം ചവച്ചുതുപ്പി. ആ താംബൂല ചൂര്‍ണ ഉച്ഛിഷ്ടം തൊണ്ടതൊടാതേ വിഴുങ്ങിപ്പിച്ചു മന്ത ബുദ്ധികളാക്കി പ്രതികരണ ശേഷികളെയെല്ലാം ഭിന്നിപ്പിച്ചുകൊണ്ട്, മദ്യവും മയക്കമരുന്നും ഭക്തിയുമായി സ്വന്തം കാര്യം സിന്ദാബാദ് എന്നതിലേക്ക് വെട്ടിചുരുക്കി, ജീവിതത്തിന്റെ നിലനില്പിന്റെ സ്വാര്‍ത്ഥതയില്‍ ഞെരിച്ചു മനുഷ്യനെ ഏറ്റവും ഹീനനായൊരു ജീവിയാക്കിതീര്‍ക്കുമ്പോള്‍, അതിലൂടെ ഏറ്റവും നാണം കെട്ട രാജ്യമായി ഇന്ത്യയേ മാറ്റുമ്പോള്‍, ഭയപ്പാടോടെ മാത്രം പറയണ്ട ദല്‍ഹി എന്ന പേരിനെയും, അവിടെ ജീവിക്കുന്നവരെയും ഓര്‍ക്കുമ്പോള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലത്ത ആര്‍ക്കും, തിരിച്ചറിവുള്ളവര്‍ക്കെല്ലാം സ്വന്തം കുഞ്ഞുങ്ങളുമായി ജീവിക്കുക എന്നത് അധിസാഹസം തന്നെയാണ് ഇവിടം. ഈ രാജ്യം.

ഈ രാജ്യം ഇങ്ങനെയൊന്നുമല്ലായിരുന്നു.....

കഴിഞ്ഞ 20-കൊല്ലം കൊണ്ട് ഇതിനേ ഇങ്ങനേ ആക്കിതീര്‍ത്തതാണ്. 

നുണകളാല്‍ വീര്‍പ്പിച്ചുനിര്‍ത്തിയ കപടത്വത്തിന്റെ ബലൂണാണ് ജോതിയുടെ രക്തസാക്ഷിത്വത്താല്‍ കുത്തിപൊട്ടിച്ചത്......

ഇന്ത്യ സടകുടഞ്ഞെഴുറ്റുകൊണ്ടാണ് യുവത്വം രാജവീധികള്‍ പിടിച്ചടക്കിയത്. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഇടപെടല്‍ മന്‍ മോഹന്‍ സോണിയാ നേതൃത്വ പ്രതിക്ഷേതകാര്‍ക്ക് നേരേ പ്രയോഗിക്കുമ്പോളും ജന്ദര്‍മന്ദറില്‍ ചേര്‍ന്ന ജനക്കൂട്ടം ഞങ്ങള്‍ക്കു നീതി വേണം എന്നാവശ്യപ്പെട്ടു. നിശബ്ദമായ പ്രതികരണങ്ങള്‍ രാജ്യമൊട്ടാകെ അലയടിച്ചുയരുകയാണ്. വായമൂടിക്കെട്ടിയുള്ള പ്രകടനങ്ങളും കൂട്ടായ്മകളും നടന്നു. സോഷ്യല്‍നെറ്റ്വര്‍ക്ക് കൂട്ടായ്മകളിലൂടെ ദുഖ:വും അനുശോചനവും പതിനായിരങ്ങള്‍ പങ്കുവെക്കുന്നു.   അപമാനഭാരത്താല്‍ താഴ്ന്നുപോയ ശിരസ് അറിയാതേ പ്രതീക്ഷാനിര്‍ഭരമായി അപ്പോള്‍ ഉയര്‍ന്നു പോവുന്നു...

ചിലപ്പോള്‍ നമുക്ക് ഇതിലൂടെ ഇന്ത്യയേ വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം!!!

ചൊവ്വാഴ്ച, ഡിസംബർ 25, 2012

മഅദനി

1. ലീഗിന്റെ ഇടപെടലാണ് തന്നെ അറസ്റ്റു ചെയ്യാന്‍ കാരണമെന്ന് മഅ്ദനി വെളിപ്പെടുത്തിയതായി പിടിഎ റഹീം എംഎല്‍എ. ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം തന്നോട് പറഞ്ഞതായി റഹീം ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ലീഗ് നേതാക്കള്‍ക്കെതിരേ ലഭിച്ച സുപ്രധാന തെളിവുകള്‍ പുറത്തുവിടുമെന്ന ഭഭയത്താലാണ് ലീഗ് തനിക്കെതിരേ തിരിഞ്ഞതെന്നും മഅ്ദനി പറഞ്ഞു.

2. “മദനി :അങ്ങനെ ഒടുവില്‍ എല്‍ ഡി എഫ് ,യു ഡി എഫ് ...മാധ്യമങ്ങള്‍...-മദനി കുടകില്‍ പോയി ഗൂഢാലോചന നടത്തി എന്നും ഞാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി എന്നും തറപ്പിച്ചു പറഞ്ഞ അതേ മാധ്യമങ്ങള്‍ - എല്ലാവരും സംസാരിച്ചു തുടങ്ങി ..”



ഇങ്ങനെയാണ് സമവാക്യങ്ങളുടെ രാഷ്ട്രിയം രൂപപെടുന്നതു. മുമ്പ് കൊയമ്പൂത്തൂരില്‍ വിചാരണ തടവുകാരനായി തുടര്‍ന്നിരുന്നപ്പോള്‍ സ്വന്തം ഉമ്മൂമയുടെ അന്ത്യ കര്‍മത്തില്‍ പങ്കെടുത്താല്‍ കേരളം പൊട്ടിതകര്‍ന്നുപോവുമെന്നു പറഞ്ഞ ഒരു മുഖ്യമന്ത്രി ഇന്നു രാജ്യ സുരക്ഷ വകുപ്പ് കൈകര്യം ചെയ്യുന്നതിനു മുമ്പുള്ള ഇലക്ഷനിലാണ്, തന്റെ കഴിഞ്ഞ കാലത്തേ ചെയ്തുക്കളുടെ ദോഷങ്ങളെല്ലാം കുടഞ്ഞുകളഞ്ഞു മതനിരപേക്ഷമായ ചേരിയോട് തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നത്.
 

ആ രാഷ്ട്രിയത്തെ ഭയന്നാണ് പൊതു സമ്മതിക്കനുസരിച്ച് കട്ടിലന്റെ വലുപ്പതിനു പാകമായി ഇമേജ് സൃഷ്ടാക്കളും, കള്ളന്മാരും, കൊള്ളക്കരും, രാജ്യദ്രോഹികളും സ്ഥിരം വായപ്പാട്ടുമായി സ്വന്തം സ്ഥാനങ്ങള്‍ സുരക്ഷിതമാക്കുന്നതിനു വേണ്ടി അദ്ദേഹത്തേ വീണ്ടും ഹിന്ദു ഭീകരവാദികളുടെ താളത്തിനു ശ്രുതിമീട്ടി ഷാഹിന മേല്‍ പറഞ്ഞ വലതു ചേരികള്‍ മൊത്തം, അവരുടെ സകല ശേഷിയും എല്ലാത്തരത്തിലും ഉപയോഗിച്ചാണ് അദ്ദേഹത്തെ വീണ്ടും കാരഗ്രഹത്തിലാക്കിയതു.

മഅദനി അറിയപെടാന്‍ തുടങ്ങിയതും, അറിയിച്ചതും, അറിഞ്ഞു മാറാന്‍ തുടങ്ങിയതിലുമൊക്കെ രാഷ്ട്രിയമുണ്ട്. അതിനെ ഭപെട്ടത്തും കക്ഷിരാഷ്ട്രിയ രൂപത്തില്‍ തന്നെയാണ്. ഇര വല്‍ക്കരണത്തിലൂടെ മനുഷ്യവകാശമെന്ന മുദ്രാവാക്യത്തിലൂടെ മാരിജ വഷത്തില്‍ അവധരിച്ച എന്‍ ഡി എഫ്- അതിന്റെ രാഷ്ട്രിയം പിന്നീടെ എങ്ങനെയൊക്കെ പ്രകടിച്ചെതെന്നു കണ്ടതാണ്. അതിന്റെ കോപ്പി പൂകണ്ണീരൊലിപ്പിച്ചു ഇപ്പോള്‍ വരുന്നവരൊക്കെ പിണറായി സഖാവിനൊപ്പം പ്രചരണത്തിനിറങ്ങിയപ്പോള്‍ പറഞ്ഞതെന്തൊക്കെയെന്നും കൂടി ഓര്‍ക്കണം.

ഓര്‍മയുണ്ടാവണമെന്നു പറയുന്നത് എഴുതപെട്ട ചരിത്രത്തിലുള്ളതൊക്കെ ഓര്‍ക്കണമെന്നു തന്നെയാണ്. അധീശത്വ പ്രത്യാശാസ്ത്രത്തിന്റെ പ്രാചാരകരാവുക അതിനോട് വിധേത്വം പ്രകടിപ്പിച്ചുകൊണ്ടുമാത്രമല്ല, മറിച്ച് ഇരയോടൊപ്പെമെന്ന ഭാവേനെ വേട്ടകാരനു ടോര്‍ച്ചടിച്ചുകൊടുക്കുന്ന പ്രൊഫഷ്ണല്‍ ഒറ്റിന്റെ പുതു ഭാവങ്ങള്‍ കൊണ്ടു കൂടിയാണ്. അവിടെ ആരൊക്കെ എവിടെയൊക്കെ എന്നു അരാഷ്ട്രിയ വായനയിലൂടെ കണ്ടെത്താന്‍ കഴിയില്ല തന്നെ. ഭരണകൂടത്തിന്റെ സര്‍ക്കിളില്‍ കരങ്ങിതിരിയുമ്പോള്‍ തന്നെ ജീവനോടെ പുറത്തു വിടില്ലെന്നു ഉറപ്പിന്മേലിരുന്നാണ് അദ്ദേഹത്തിന്റെ നാമത്തിന്റെ മാര്‍ക്കേറ്റ് വാല്യുവില്‍  തന്റെതും ചേര്‍ക്കുന്നത്. കൂട്ടകരച്ചിലിന്റെ സംഘ ഗാനാലപനത്തിലൂട് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത് പലതിലേക്കുമുള്ള എളുപ്പവഴികളാണ്. ഒരുതരം ശവം തീനി മനോഭാവം!


മഅദനിയെപോലെ അദ്ദേഹമാത്രമേ ഉള്ളൂ. ജീവിതത്തില്‍ തെറ്റുപറ്റാമെന്നും, തെറ്റു തിരുത്തി പോരാട്ടത്തിന്റെ പുതു ശൃംഗത്തിലേക്ക് കുതിച്ചുയരാന്‍ കഴിയുമെന്നു, അത് കൂടതല്‍ ശരിയായതിലേക്ക് പരിവര്‍ത്തനപെടുമെന്നുമുള്ള മാഫിയാവല്‍ക്കരണ രാഷ്ട്രിയത്തിന്റെ കേരളീയ പ്രതീകമായി മാറിയ കുഞ്ഞാലികുട്ടി നേതൃത്വത്തിന്റെ രാഷ്ട്രിയ കാഴ്ചപാടും, ഭയപാടുമാണ് ഹിന്ദു ഫാസിസത്തിന്റെ വായത്തരി കോറസിലൂടെ ഭരണകൂട കോപ്രേറ്റ് ഭീകരത മഅദനിക്കെതിരേ നടപ്പാക്കിയത്. ഈ യാഥാര്‍ഥ്യത്തിനു എതിരേ ഏതൊക്കെ എത്രതന്നെ സമവാക്യങ്ങള്‍ ചമച്ചാലും, വലതു രാഷ്ട്രിയ കാപട്യം മൂടിവെക്കാന്‍ കഴിയുന്നതല്ല!!!

ഞായറാഴ്‌ച, ഡിസംബർ 02, 2012

തീ

സമരങ്ങള്‍, പ്രതിഷേധങ്ങള്‍ എപ്പോഴും വിജയിക്കണമെന്നില്ല. എല്ലാതും വിപ്ലവത്തിനുമുമ്പുള്ള ചവിട്ടുപടിയുമല്ല. വിജമല്ല വിമോജനത്തിന്റെ ആദ്യചുവട്.

കരയുന്ന കുട്ടി പാല്‍ വേണമെന്നു മാത്രമല്ല അര്‍ത്ഥമാക്കുന്നതു. തനിക്ക് വിശക്കുന്നുണ്ട് എന്നു വിളിച്ചുപറയുക കൂടിയാണ് ചെയ്യുന്നതു.

പറഞ്ഞുവരുന്നതു നിങ്ങള്‍ ഇതുവരെ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല എന്നതുമാത്രമല്ല. ജ്വലനത്തിന്റെ ഒന്നിന്റെയും ഇന്ധനമാവാന്‍ കഴിഞ്ഞിട്ടില്ല എന്നുമാണ്.

ഇത്തികണികള്‍ക്ക് പിന്നെയും ഒരു ന്യായമുണ്ട്. കാരണം അവര്‍ എത്തിചേര്‍ന്നതാണ്.
ഉച്ചിഷ്ടം വിറ്റു ഉപജീവിക്കുന്ന പിമ്പുകള്‍ അങ്ങനെയല്ല. ചരിത്രത്തില്‍ ഇന്നേവരേ പിമ്പുകള്‍ കൂട്ടികൊടുത്തു മാത്രമാണ് ഉപജീവനം കഴിഞ്ഞുപോന്നതു. നുണപറച്ചില്‍ അവരുടെ സാഹിത്യവും, കാപട്യം അഴകുമാണ്. അതുകൊണ്ടാണ് മന്ത ബുദ്ധികള്‍ പിന്നാലെയും, ഉഷ്ണപുണ്ണുവാഹകര്‍ കൂട്ടും ചേരുന്നതും.

ഇവര്‍ക്ക് മറിച്ചിടാന്‍ കഴിയുന്നതല്ല ചിരിത്ര നിയോഗങ്ങളാല്‍ കുതിക്കുന്ന മുന്നേറ്റങ്ങളൊന്നും. ഓടകളില്‍ മദിച്ചു പുളയുന്ന പുഴുക്കള്‍ക്ക് അഴുക്കാണ് വിശിഷ്ട ഭോജ്യമെങ്കിലും.

പാറശാലമുതല്‍ കടമ്പാട്ടുകോണംവരെ 77 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ എരിഞ്ഞ തീയില്‍ കേരളത്തിന്റെ അഴുക്കാണ് ജനശക്തി എരിച്ചത്.

അതിന്റെ ചൂടില്‍ ഭരണകൂടം എരിപൊരി കൊണ്ടു.

അതിന്റെ കാവല്‍ പട്ടികള്‍ കപ്പ പുഴുക്കെന്നും, ചക്കവരട്ടിയെന്നും, ആര്‍ എസ് എസിന്റെ പിന്നാപുറത്ത് നിന്നും നക്കികൊഴുത്ത പട്ടികള്‍ യാഗാഗ്നിയെന്നും പൊങ്കാലയെന്നും പേരടി ചമച്ചപ്പോള്‍ തിരിച്ചറിയുന്ന, ജങ്ങള്‍, ജങ്ങള്‍ക്ക് വേണ്ടി, ജങ്ങളാല്‍ ഊതികത്തിച്ച തീയുടെ ചൂടും തെളിച്ചവും.

ഞങ്ങള്‍ക്ക് ഉറപ്പുണ്ട് സകല ദുര്‍ഭൂതങ്ങളുടെയും കോട്ടതളങ്ങള്‍ ഇതിന്റെ തുടര്‍ സമരത്തിന്റെ രോക്ഷാഗ്നിയില്‍ എരിഞ്ഞമരുമെന്നു.

ഈ തീ ഏന്തിയ കൈയികള്‍ അത്രക്കും. കരുത്തുറ്റതാണ്.

കാരണം, ഇന്നു ഇവിടെ കേന്ദ്ര കേരള ഭരണത്താല്‍  ജീവിതം ജീവിക്കാന്‍ ജനം അത്രക്കും ബുദ്ധിമുട്ടുന്നു. അതിനാല്‍ ജനം തെരുവിലേക്ക് മുഷ്ടിചുരുട്ടി ഇങ്കിലാബ് വിളിച്ചു ഇറങ്ങും.

മാറിനില്‍ക്കുന്നവരില്‍, ഇപ്പോള്‍ നാളെ കൂടേ ചേരണ്ടവര്‍ മാത്രമല്ല. മുതലാളിത്വത്തിന്റെ സഹയാത്രികരും, അവര്‍ക്ക് കൂട്ടികൊടുക്കുന്ന ഇത്തിരി പിമ്പുകളും കൂടിയാണ്.

ഈ തീ ആദ്യത്തെ കൂട്ടര്‍ക്ക് തെളിച്ചവും, പിന്നത്തവര്‍ക്ക് എരിഞ്ഞമരാനുള്ള ചിതയുമാണ്!!!

 

























ശനിയാഴ്‌ച, ഡിസംബർ 01, 2012

കളിമണ്ണ്

ഒരു പെണ്ണ് എന്നത് വെറും ഇറച്ചിയായി നിങ്ങള്‍ക്ക് ഉപയോഗമുള്ളതായി തോന്നുന്നത് എപ്പോഴൊല്ലാമാണ്, ഏതല്ലാം ഭാവങ്ങളാണ്, നിങ്ങളുടെ മറ്റേ ഡംഭർ തെറ്റിപ്പിക്കാന്‍ കഴിയുന്നത്?

ആര്‍ഷ ഭാരതത്തിന്റെ മൊത്തം പേറ് എടുക്കുന്ന വയറ്റാടികളാണെന്നു സ്വയം പ്രഖ്യാപിത രൂപങ്ങളിലെ ചിലതിനു സാമാന്യമായൊരു വിമര്‍ശ്നം പോലും നല്ലരൊരു രീതിയില്‍ നടത്താനറിയാതേ, സ്ത്രിയായുള്ള രൂപകള്‍ക്കെല്ലാം അപമാനമാവുന്ന രീതിയില്‍ നാവിട്ട് അടിച്ചതിലൂടെ, ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്ത് എത്തിയത് ഒരു പക്ഷെ താന്‍ ടോക്കന്‍ വെച്ചു ആര്‍ക്കൊക്കയോ ഊഴപ്രകാരം സല്‍ക്കരിച്ചതിന്റെ ഗുണം കൊണ്ടെന്നുള്ള രീതിയില്‍ അതിന്റെ മുന്‍ പരിചയ ശീലംകൊണ്ടെന്നോണം “അടുത്ത പ്രസവം പൂര പറമ്പില്‍ ടിക്കേറ്റ് വെച്ചു നടത്തുമെന്നു” പറയുന്നതിലൂടെ ആ മഹിളാരൂപം വെക്തമാക്കിയത്.

ഇങ്ങനെയൊന്നു സോണിയാഗാന്ധിയോ സുഷമ സ്വരാജോ, അഭിമാനത്തോടെവന്ന മറ്റ് പൊതു പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കോ പറയാന്‍ കഴിയില്ല. മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രനു അത് കഴിഞ്ഞു. സ്വയം നാണംകെട്ടു വെട്ടിപിടിച്ചതിന്റെ മുന്‍ അനുഭങ്ങളുടെ പാഠം തന്നെയാവും, ഒരു സ്ത്രിയായ അവര്‍ക്ക് മറ്റൊരു സ്ത്രിയേ കുറിച്ചു അങ്ങനെ പറയാന്‍ കഴിഞ്ഞതു.

“എല്ലാത്തരം സിനിമകളും കാണുന്നയാളാണ് ഞാന്‍.” എന്നു പറയുന്ന, നിയമനിര്‍മാണ് സഭയിലെ അധ്യക്ഷ മഹാന്‍ ഇതിനുമുമ്പൊന്നും ഒന്നിനേകുറിച്ചും പറഞ്ഞത് കണ്ടില്ല.

മാത്രമല്ല, ഈ രാജ്യത്ത് ഒരു പാഴ് തുണിയുടെപോലും മറയില്ലാതേ ലക്ഷകണക്കിനു സ്ത്രീകള്‍ പൊതുവിടങ്ങളായ റോഡിലും തുറസ്സായ പറമ്പിലും മറ്റും പെറ്റു പെരുക്കി, അവരേ ആ ഗതികെട്ട ജന്മങ്ങളാക്കിയ തന്റെ പാര്‍ട്ടിയുടെ തുടര്‍ഭരണത്തിന്റെ ഗുണ ഫലംകൊണ്ടാണെന്ന അറിവിന്മേല്‍ പടിഞ്ഞിരിന്നുകൊണ്ടാണ് ഈ അധ്യക്ഷ പുഗുവാന്‍ ഇപ്പോള്‍ ശ്ലീലാശ്ലീല വിചാരത്തോടെ  “ഇത് ആവിഷ്കാര സ്വാതന്ത്ര്യമല്ല. കാടത്തമാണെന്നു” പറയുന്നതു.

 ശ്വേതയും ബ്ലസിയും അവരുടെ തൊഴിലാണ് ചെയ്യുന്നത്. അത് ഏറ്റവും പ്രൊഫഷണലായും പുതുമയാര്‍ന്നരീതിയിലും ചെയ്യുന്നതില്‍, അതൊരു കലാപരമായ സര്‍ഗാത്മകവുമാവുന്നെങ്കില്‍ അങ്ങനെയും, തൊഴിലെടുത്ത് ജീവിക്കാന്‍ എന്ന രീതിയിലായാലും അവരുടെ അവകാശവും, സ്വാതന്ത്ര്യവുമാണ്. കല പൊതുമുതലായതുകൊണ്ട്, അവരുടെ മുന്നില്‍ എത്തുപോള്‍ സ്വന്തം വിവേചന ശേഷിക്കു അനുസരിച്ച് ആര്‍ക്കും അതിനെ വിലയിരുത്താം. അതിനുമുമ്പ് അതേത് രീതിയില്‍ വേണമെന്നു തിട്ടൂരമിറക്കാന്‍  കലയും സര്‍ഗാത്മകതയും എന്നത് അങ്ങാടി മരുന്നോ, പച്ച മരുന്നോ എന്നുപോലും അറിയാത്ത ഇവര്‍ക്ക് എന്ത് അവകാശം?

ഐസ് ക്രീം കച്ചവടം നടത്തി, പാവപെട്ട പെണ്‍ കുട്ടികളുടെ ജീവിതവും സ്വപ്നങ്ങളും തൊണ്ടകുഴിയടക്കം കുത്തിപൊളിച്ചു പണമുണ്ടാക്കി, ആ പണം കൊണ്ട് കുഞ്ഞാപ്പ മഹത്തായ ജനാധിപത്യത്തെ വിലക്കു വാങ്ങിയപ്പോള്‍, അതിലൂടെ നിയസഭാമന്ദിരത്തില്‍ കയറികൂടി അധ്യക്ഷനായി എന്നുള്ള യോഗ്യതകൊണ്ടു എന്തു വിടുവായത്തവും വിളിച്ചുപറയാമെന്നതിന്റെ യുക്തി, നാണം കെട്ടും പണമുണ്ടാക്കിയാല്‍, ആ പണംകൊണ്ട് നാണകേട് മാറ്റാം എന്ന ഹുങ്കാണ്.

അല്ലാതേ, ആ പടം കണ്ട്, അതിന്റെ കലാമേന്മെക്കെതിരെ ഉള്ള വിലയിരുത്തലായല്ല ഇവരൊക്കെ കയറും പാത്രവുമായി പാല്‍ കറക്കാന്‍ വന്നത്. പെറ്റൂ എന്നെ കേട്ടുള്ളു. കണ്ടിട്ടില്ല. അതിനുമുമ്പ് ഇങ്ങനേ ഗീര്‍വാണമടിക്കാന്‍ അല്പബുദ്ധികള്‍ക്കും, സ്വന്തം മനോവൈകല്യമുള്ളവര്‍ക്കുമേ ഇതുപോലെ ഊഹാപോങ്ങളില്‍ അഭിരമിക്കാന്‍ കഴിയൂ!!!

ബുധനാഴ്‌ച, നവംബർ 28, 2012

ഗാസയിലെ ചോരക്ക് നിങ്ങളുടെ പങ്ക്?

തീര്‍ച്ചയായും സ്വസ്ഥമായൊരന്തരിക്ഷത്തില്‍, ചാരു കശേരയിലിരുന്നു ചോദ്യങ്ങള്‍ ചോദിക്കാം.

കരണം ഇന്നും നമ്മുടെ മുറ്റത്ത് സയണിസ്റ്റുകള്‍ വന്നിട്ടില്ലല്ലോ,

യു എസ്- അതിന്റെ ആവശ്യത്തിനു അതാത് പ്രദേശത്ത് വേട്ടയാടാന്‍ ഉപയോഗിക്കുന്നത്, പണ്ട് നെജിബുള്ളയേ വിളക്ക് കാലില്‍ തൂക്കാന്‍ താലിബാനെ വളര്‍ത്തിയതുപോലെ, കുറച്ചുകാലം മുമ്പ് വരേ ഇന്ത്യയെ വിരട്ടാനും, ചൈനെകെതിരെ കാവലായും സംരക്ഷിക്കുന്ന ഐ എസ് ഐ-യെയും, അറബ് ലോകത്തിനെതിരെ മൊസാദിനെയും തീറ്റി പോറ്റിയ അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ നിലനില്പിന്നു പുത്തന്‍ സാമ്പത്തിക ആകോളവല്‍ക്കരണകാത്തും അത് അതിന്റെ സമ്പത്ത് ഘടന നിലനിര്‍ത്തുന്നത്, ആശ്രയിക്കുന്നത് യുദ്ധകൊണ്ടുത്തന്നെയാണ്. കൊപ്രേറ്റ് മൂലധനം അതിന്റെ ആര്‍ത്തിപിടിച്ച പരക്കം പാച്ചിലില്‍ സ്വാഭാവികമായി കുഴഞ്ഞു തളരുമ്പോള്‍ കരുത്തുറ്റ പിടിവള്ളിയാണ് യുദ്ധവും, ആയുധ വില്പനയും. ശവം തിന്നും, ചോരകുടിച്ചു മൂലധന ഭീകരത പിന്നെ കൊഴുത്തുകൊണ്ടിരിക്കുന്നു. സാമ്രാജ്യത്വം, അതിന്റെ നിലനില്പിനു യുദ്ധം അനിവാര്യമാണ്. അവര്‍ നിര്‍മിക്കുന്ന വീഡിയോ ഗെയ്മിനു അനുസരിച്ച് നമ്മുടെ സാമാന്യ ബോധം പരുവപെടുത്തുന്നു.


മൂലധന ഭീകരത ലോകത്ത് ഉണ്ടാക്കിയത്  നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്ററിന്റെ (എന്‍സിടിസി) കണക്കനുസരിച്ച് 2000നും 2006നും ഇടയില്‍ ഭീകരാക്രമണങ്ങളുടെ എണ്ണം 1151ല്‍നിന്ന് 6660.” ആണ്. ചിന്നിചിതറിയ ജീവനും ചോരയുംകൊണ്ട് അവര്‍ കുഴച്ചുരുട്ടി തേച്ചു ബലം വരുത്തിയത് അവരുടെ സമ്പത്ത് ഘടനക്ക് ശക്തികൂട്ടി. ഉണ്ടായതും, ഉണ്ടാക്കിയതുമായ യുദ്ധങ്ങളെല്ലാം സോഷ്യലീസ്റ്റ് ചേരിയുടെ തകര്‍ച്ചക്ക് ശേഷം വംശിയ വിദ്വേഷത്താല്‍ മെനഞ്ഞുണ്ടാക്കിയതായിരുന്നു. ശക്തമായ എതിരാളി എന്നരീതിയില്‍ അവര്‍ ജനിപ്പിച്ച് വളര്‍ത്തി വലുതാക്കി പ്രചരിപ്പിച്ചെടുത്ത ‘ഭികര’ വാദ വേഷ പടപ്പുകളായിരുന്നു. ലോകം മുഴുവന്‍ പ്രചരിപ്പിക്കാനും എറ്റുപാടാനും കലാപങ്ങളിലും, യുദ്ധങ്ങളിലും ചത്തുവീണതിലധികവും മുസ്ലീം വംശമായിരുന്നു. കൂടെ നിന്നും ചാവേറായും കൂട്ടത്തെ കൊലക്ക് കൊടുക്കുക എന്നത് സി ഐ എ-യുടെ മസ്തിഷ്ക പ്രസരണത്തിലെ ചെറിയൊരു ചലനമാത്രം. അവരുടെ ലാബില്‍ നിന്നും ലോകത്തിലേക്ക് പുറത്തുവിട്ട താലിബാന്‍ എന്ന പേപ്പട്ടികൂട്ടം ലോകം മുഴുകേ വ്യാപിച്ച് സാമ്രാജ്യത്വത്തിന്റെ ഗമനത്തിനു ആക്കം കൂട്ടി.

ഒരു രാജ്യത്തെയും ജനതെയേയും ചതിച്ച, സാമ്രാജ്യത്വ കുടിലതയെ, വംശിയ വിദ്വേഷം ചാര്‍ത്തി ചിന്നിചിതറിപ്പിക്കുന്നത് അറബികുഞ്ഞുങ്ങളുടെതാണെന്നും, ആക്രമിക്കുന്നത് ജൂതരാണെന്നും ചേരിതിരിച്ചു പ്രചരിക്കുന്നതിലൂടെ അമേരിക്കന്‍ മാധ്യമ ഭീകരരും, താലിബാന്‍ നാവുകളുമാണ്. സഖ്യമാവുന്ന താലിബാന്‍ സയണിസ്റ്റ് ചേരിയിലൂടെ സാധ്യമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യമാണ്, മുലധന ഭീകരതയുടെ കടന്നു കയറ്റമാണ്. 

അങ്ങനെയാണ് "മധ്യ പൌരസ്‌ത്യ മേഖലയില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനം ഇല്ലാതാക്കാനും സോഷ്യലിസ്‌റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന ഭരണകൂടങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുമുള്ള 'കോടാലിക്കൈ' ആയി രാഷ്‌ട്രീയ ഇസ്ളാമിനെ സാമ്രാജ്യത്വം ഉപയോഗിച്ചു. അറബ് ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ രാഷ്‌ട്രീയമൂല്യങ്ങളെ 'യൂറോപ്യന്‍-ക്രിസ്‌ത്യന്‍' ആശയങ്ങളായി ചുരുക്കി വ്യാഖ്യാനിക്കുകയും അവയുടെ സ്ഥാനത്ത് 'ഇസ്ളാമിക വ്യവസ്ഥ' സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്‌തു രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍."

“പലസ്‌തീനില്‍ ഒരു സ്വതന്ത്ര മതനിരപേക്ഷ ദേശരാഷ്‌ട്രം സ്ഥാപിക്കുക” എന്ന പിഎല്‍ഒയുടെ മുദ്രാവാക്യം തകര്‍ക്കാന്‍ സയണിസ്റ്റും, സാമ്രാജ്യത്വവും ചേര്‍ന്നു പി എല്‍ ഓ-യെ പിളര്‍ത്തി “പലസ്‌തീന്‍ പ്രശ്‌നത്തെ പലസ്‌തീന്‍ ഒരു മതപ്രശ്‌നമായി ന്യൂനീകരിക്കുകയും ആ ദിശയില്‍ വ്യാപകമായ പ്രചാരണം നടത്തുകയുംചെയ്‌തു. സംഘടിതമായ ഇത്തരം പ്രചാരണങ്ങള്‍ 'ദേശീയ പാലസ്‌തീന്‍ സ്വത്വ'ത്തെ 'ഇസ്ളാമിക സ്വത്വ'മായി തിരിച്ചറിയപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചു.”

അങ്ങനെ ഹമാസിന്റെ പ്രതിരോധം എന്നനിലയില്‍ വരുന്ന പ്രതിരോധാക്രമണങ്ങള്‍ ഏറ്റവും പ്രാകൃതമായി തൊടുത്തുവിടുന്നത് സാമ്രാജ്യത്വ പരീക്ഷണ സാലകളിനിന്നും വരുന്ന ഏറ്റവും മാരകവും പഹരശേഷിയുള്ള ആയുധങ്ങളുടെ മറുപടി എന്ന രീതിയിലാണ്. സാമ്രാജ്യത്വ ഗൂഡതന്ത്രത്തിനു ഹമാസ് പങ്കാളിയാവുന്നത് പാലസ്തീനിയന്‍ ജനങ്ങളെ കൂട്ടകുരുതിക്ക് പാകമാക്കികൊടുക്കന്നതിലൂടെ അവരുടെ ആയുധ വിഭണിലേക്കുള്ള എക്സിബിഷനാക്കി കൊടുക്കുകയാണ് യതാര്‍ത്ഥത്തില്‍ ചെയ്യുന്നത്.
വംശിയ വിദ്വേഷം കുത്തിനിറച്ച് പുറത്ത് വിടുന്ന ആക്രമണവാര്‍ത്തകളില്‍, ചാവുന്നത് അറബികുഞ്ഞുങ്ങളും, കൊല്ലിക്കുന്നത് ജൂതരും. അങ്ങനെയായല്‍ മനസ്സിലാക്കാനും, മനസ്സിലാക്കികൊടുക്കാനു എളുപ്പമാണ്. വെട്ടക്കൊപ്പവും വേട്ടയാടപെടുന്നവരുടെ ഒപ്പവും നിന്നു സാമ്രാജ്യത്വ കുതന്ത്രം ലോക സാമാന്യ ബോധത്തെ സത്യത്തില്‍ കളിയാക്കുകയാണ് ചെയ്യുന്നതു. ഹമാസും, സയണിസ്റ്റും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തലച്ചോറാവുന്നത് അങ്ങനെയാണ്.
എളുപ്പമാണ് സാമ്രാജ്യത്വ ഗൂഡതന്ത്രത്തിന്റെ ലക്ഷ്യ പൂര്‍ത്തികരണമാവന്‍ ഇതിലൂടെ.

അറബി, ജൂത പ്രശ്നമെന്ന നിലയില്‍ വക്രീകരിക്കുമ്പോളാണ് ചിലര്‍ക്ക്, മലാല യൂസഫ്സായുടെ തല തുളുഞ്ഞു കയറിയ വെടിയുണ്ടകളെ ന്യായിക്കരിച്ചതുപോലെ,  വംശിയ പക്ഷാപാതിത്വത്തോടെ, ഇന്നലകളിലേ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമാണ് ഇന്നു അറബികുഞ്ഞുങ്ങളുടെ ചോരയാല്‍ എഴുതപെടുന്നതെന്നു പരിതാപ ഭാവത്തോടെയാണെങ്കിലും യു എസ് വേട്ട പട്ടി ഇസ്രെയലിനെ ന്യായികരിക്കാന്‍ കഴിയുന്നത്.

കാരണം മൊസാദ് ആക്രമിക്കുന്നത് പാലസ്തീനിനെയാണല്ലോ, അറബികളെയാണല്ലോ, ആത്യാന്തികമായി മുസ്ലീങ്ങളെയാണല്ലോ, മുസ്ലീങ്ങളെന്നാല്‍ ഇവിടെ ഇരുട്ടിന്റെ മറവില്‍ തെരുവു പട്ടികളുടെ തലക്ക് വെട്ടി ഉശിരന്മാരണെന്നു സ്വയം ഭാവിച്ചു പകല്‍ മസിലും വീര്‍പ്പിച്ചു വട്ടതാടിയും, നെറ്റിയില്‍ മാന്തി നിസ്കാര തഴമ്പുമുണ്ടാക്കി ഹിന്ദു ഫാസിസ്റ്റ് സഖ്യ കൂട്ടു മുന്നണിയേ - പാണ്ടി ലോറിയുടെമുന്നില്‍ നാലുകാലില്‍ ഉയര്‍ന്നു വീര്‍പ്പിച്ചു നിന്നാല്‍ മറിചിടാമെന്നു കരുതുന്ന പോക്രാച്ചി തവളയുടെ ഭാവത്തോടെ തുറിച്ചു നോക്കുന്ന തീവ്രവാദികളെന്ന പേരു സ്വയം എടുത്തണിഞ്ഞ മന്ത ബുദ്ധികളാണല്ലോ. അവരെ ചൂണ്ടിയാണ് ഇസ്രയിലിനു ന്യായം പറയാന്‍ ചിലര്‍ ഉത്സാഹംകൊള്ളുന്നത്.

സിവിലിയന്‍ കേന്ദ്രങ്ങളിലേക്ക് മിസ്രൈല്‍ വര്‍ഷിച്ച് കുഞ്ഞുങ്ങളുടെയടക്കം ചിന്നി ചിതറിക്കുന്ന അധിഭീകരമായ ദൃശ്യങ്ങള്‍ കാണാന്‍ പോലും ത്രാണിയില്ലാതേ മുഖം തിരിച്ചുകൊണ്ട് പറയുന്നത്, “ഞാനല്ല കാരണം, എനിക്കു ഒന്നും കഴിയില്ലലോ” എന്നു പരിതാപത്തില്‍ മൂടുപടം ചാര്‍ത്തുന്നതിലുടെ അരാഷ്ട്രിയതയുടെ പ്രചാരകരാവുന്നു. ഇരമ്പുന്ന സാമ്രാജ്യത്വ വിരുദ്ധ ചേരിയിലെ ലോകത്തേ ഏറ്റവും വലിയ മുന്നണി പോരാളികളായ ഇടതുപക്ഷത്തിനെതിരെ വലതു ചേരി കുതന്ത്രങ്ങളാല്‍ തൊരപ്പന്‍ പണിയെടുക്കാന്‍ മഹാസഖ്യം രൂപികരിച്ച് ആക്രമിക്കുമ്പോള്‍ ഈ അരാഷ്ട്രിയതയാണ് പലപ്പോഴും സഹായകരമാവുന്നത്.

പാലസ്തീനില്‍ മഴപെയ്യുന്നതില്‍ ഇവിടെ കുടപിടിക്കുന്നവര്‍ എന്നു പരിഹാസിക്കുന്ന അല്പ ബുദ്ധിയെപോലെ തന്നെയാണ് പാലസ്തീന്‍ വിഷയത്തോടൊപ്പം, ബഗാളിലെയും, കേരളത്തിലെയും മുന്നണിരാഷ്ട്രിയം ചേര്‍ക്കുന്നതിനെ കളിയാക്കിക്കൊണ്ട് അറപ്പ് ഭാവിക്കുന്നതും.

സോഷ്യലീസ്റ്റ് ചേരിയുടെ പിന്‍ വാങ്ങലിനു ശേഷം, 90-കളില്‍ സാമ്രാജ്യത്വം അതിന്റെ അധിനിവേശത്തിനു ആവിഷ്കരിച്ച പുത്തന്‍ സാമ്പത്തിക നയം തടസങ്ങളേതുമില്ലാതേ നടപ്പാകിയതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന അസംതൃപ്തിയെയെ, ബാബറി മസ്ജീദിതിന്റെ വിഷയത്തിലേക്ക് വഴിതിരിച്ചു ഉയര്‍ത്തികൊണ്ടുവന്ന ഫാസിസ്റ്റ് ചേരിയുടെ മുന്നേറ്റ സഹായത്താല്‍ നരസിംഹറാവുവിന്റെ ഗവണ്‍മെന്റിന്റെ പകരം വന്ന ബി ജേ പി നേതൃത്വമാണ് സയണിസ്റ്റ് സാമ്രാജ്യത്വ ബാന്ധവത്തിനു തുടക്കമിട്ടത്.

"നമുക്ക് വിഭിന്ന അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് ഏകാഭിപ്രായമാണ്'' ബിജെപിയുടെ പ്രത്യയശാസ്ത്രമൂശയില്‍ വാര്‍ത്തെടുത്ത ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തിലെ പ്രതിമാനങ്ങളെല്ലാം പുതിയ ഭരണാധികാരികള്‍ക്കു സ്വീകാര്യമായിരുന്നു.

വിസ്മരിക്കുന്നത്, രാജ്യം ഭരിക്കുന്ന ഏതു വലതുപക്ഷത്തിനും ചെല്ലും ചിലവും കൊടുത്തു സംരക്ഷിക്കുന്നത് സയണിസ്റ്റ് ഭീകരതക്കു സര്‍വ്വസഹായ ഒത്താശ ചെയ്തുകൊടുക്കുന്ന ഈ അമേരിക്ക തന്നെയാണെന്നു.

അര്‍ത്ഥനാരീശ്വരനേ പോലെ ചേര്‍ന്നുനില്‍ക്കുന്ന ലോക ഭീകരരായ അമേരിക്കയോടും ഇസ്രായലിനോടും ഒരേപോലെ, തുടര്‍ന്നുവന്ന യുപിയെ ഗവര്‍മെന്റും സഖ്യമായതു. അതിനു അവര്‍ ഒരു രാഷ്ട്രിയ പ്രവര്‍ത്തനം നടത്തിയെന്നും, ആ രാഷ്ട്രിത്തിന്റെ സഹായത്താലാണ്, വലതുമുന്നണിയുടെ മുന്നേറ്റം സാധ്യമാക്കിയതും, അതിന്റെ ചിലവിലാണ് ഇന്നു യു പി എ- ഇസ്രേയലുമായി ഏറ്റവും അധികം ആയുധ കച്ചവടം നടത്തുന്നതും, പാലസ്തീനിയന്‍ കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ചു കൊല്ലാന്‍ സഹായിക്കുന്ന ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സഹായിക്കുന്നതും. ഇതു ഇ അഹമദ് കേന്ദ്രമന്ത്രിയായി ഇരിക്കുമ്പോഴാണ്. മുസ്ലീങ്ങളുടെ പേരില്‍ വോട്ട് വാങ്ങിയാണ്, ലീഗിലൂടെ കൂടിയാണ് അന്തോണി അടക്കമുള്ള യു ഡി എഫ് എം പി-മാര്‍ പാര്‍ലിമെന്റില്‍ എത്തിയത് തട്ടികൂട്ടിയ മഹാ മുന്നണിയിലൂടെയാണ്. അപ്പോഴാണ് പട്ടാമ്പിയില്‍ നിന്നും ജയിച്ച സി പി മുഹമ്മദിനും പാലസ്തീനില്‍ ചിന്നിചിതറുന്ന കുഞ്ഞുങ്ങളുടെ ശവശരീരങ്ങള്‍ക്ക് അങ്ങനെയും ഒരു ഉത്തരവാദിത്വമുണ്ട് എന്നവരുന്നതു.


കമ്യൂണിസ്റ്റുകളെ തറപറ്റിക്കാന്‍ അപ്പാപ്പോഴത്തെ അപ്പത്തിനനുവേണ്ടി വലതു ചേരിയില്‍ ആര്‍ത്തലച്ചു വരുന്ന ഞെണ്ട്, ഞവൌഞ്ഞി, തേളു, തേരട്ട, മണ്ണട്ട, പാമ്പ്, ഞാഞ്ഞൂലു, കോട്ടുറുമ, കൂഴിയാന, കോണ്‍ഗ്രസ്, ബിജേപി, ആര്‍ എസ് എസ്, ലീഗ്, എന്‍ഡിയഫ്, ജമാത്തി, നായരു, ഈഴവരു, ക്രൈസ്തവര്‍, പോരാ ആര്‍ എം പി, (എം എല്‍)-കളായ പിന്നെയും പേരറിയാത്ത, ഞങ്ങളും വിപ്ലവമാണെന്നു പറയുന്ന ചുവപ്പ് പാര്യമ്പര്യം അവകാശപെടുന്നവരും കൂടി തട്ടികൂട്ടുന്ന മുന്നണി സി പി ഐ എം വിരുദ്ധ മാഹസഖ്യത്താല്‍ ആക്രമിക്കുമ്പോള്‍, അതിന്റെ ബഹളത്തിന്റെ ഉന്മാദ അവസ്ഥയില്‍ പാലസ്തീന്‍ കുഞ്ഞുഹൃദയങ്ങളുടെ അവസാന മിടിപ്പിനു സി പി ഐ (എം)-നു എതിരേ തപ്പു കൊട്ടിയവരൊക്കെ, ആ അഴുകിയ രാഷ്ട്രിയ ബോധത്തിലൂടെ, പ്രവര്‍ത്തനത്തിലൂടെ കാരണമാകുന്നുണ്ട്.

ഇന്നു നിങ്ങള്‍ മത്തടിച്ചു സുബോധം നഷ്ടപെട്ട് സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന ഭരണകൂടത്തിന്റെ സഹായത്താല്‍ നാളേ കടന്നുവരുന്ന അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ ആര്‍ത്തി പിടിച്ച കോമ്പല്ലുകള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെയല്ല, അവരുടെ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിലായിരിക്കും അമര്‍ന്നിറങ്ങുക....

ചരിത്രത്തില്‍ നിങ്ങളെ വിശേഷിപ്പിക്കുക, സാമ്രാജ്യത്വത്തിനെതിരേ ഏറ്റവും വലിയ മുന്നണി പോരാളികളായ സി പി ഐ (എം)-നെ തോല്‍പ്പിക്കാന്‍ പങ്കുവെച്ചു എന്നതാവില്ല, മറിച്ചു  സാമ്രാജ്യത്ത്വത്തിന്റെ ബലികല്ലില്‍ പാലൂട്ടി വളര്‍ത്തിയ നമ്മുടെ കുഞ്ഞുങ്ങളുടെ തലത്തല്ലിപൊളിച്ചു തലച്ചോറ് കോപ്രേറ്റ് മൂലധന ശക്തികള്‍ക്ക് വിളമ്പികൊടുത്തവര്‍ എന്നായിരിക്കും രേഖപെടുത്തുക.

എനിക്ക് ഇതു നിങ്ങളെ ഇങ്ങനെ ഓര്‍മിപ്പിച്ചു അലോസരപെടുത്തേണ്ടി ഇരിക്കുന്നു.

ക്ഷമിക്കുക.

എനിക്ക് ഇതു കൂടിയേ കഴിയൂ.

കാരണം എനിക്ക് ഏറേ ജീവനായ ഒരു മോളുണ്ട്.

എന്റെ കരുതേലിനു വര്‍ഗിയ, വംശീയ ചെരിതിരിവ് ഇല്ലാതേ കൂട്ടയ്മ ശക്തിപെടണം.

സി ഐ എ, മോസാദ് കൂട്ടുകെട്ടിനെതിരേ, പ്രതിരോധത്തിനു കൈയില്‍ കിട്ടുന്ന ഓരോ ആയുധവും, കല്ലിന്റെ ചീളുകളാണെങ്കിലും പെറുക്കി എടുക്കണം!!!

ഞായറാഴ്‌ച, ഒക്‌ടോബർ 21, 2012

അധിനിവേശങ്ങള്‍

ഫാസിസം കടന്നു കയറാന്‍ ശ്രമിക്കുന്നത്. അധിനിവേശങ്ങള്‍ എന്നും സാംസ്കാരിക മുഖമൂടിധരിച്ചാവും എഴുന്നളുക. അതില്‍ വിശ്വാസത്തിന്റെ മേപ്പൊടിയുമായാല്‍ ഫാസിസത്തിന്റെ വഴി എളുപ്പവുമായി.

“എള്ളോളമില്ല പൊളിവചനം കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല” എന്നു പറയുന്ന തിരുവോണം മലയാളിക്കപ്പുറം ഇന്ത്യയില്‍ ഒരു ഹിന്ദുവും അറിയുന്നില്ല അറിയിക്കുന്നില്ല എന്നിടത്താണ്, ഉത്തരേന്ത്യയിലെ ഒരു ആഘോഷം ഇങ്ങ് കേരളത്തിലേക്ക് ആര്‍ എസ് എസ് കടന്നുകയറ്റ മുന്നോടിയായി ഇളം മനസ്സുകളെ ആകര്‍ഷിക്കുന്ന വേഷഭൂഷാദികളാല്‍ സാധാ ഹിന്ദു മനസ്സുകളിലേക്ക് മാധവ കഥകളിലൂടെ കടന്നു കയറുന്നതു.

സാഹോദര്യം എന്നു രീതിയില്‍ ആചരിക്കുന്ന ഉത്തരേന്ത്യയിലെ രാഖി, ഇവിടെ ആര്‍ എസ് എസ് കൂടാരത്തില്‍ നിന്നും സാധ്യമാക്കുന്നത് അതിന്റെ യതാര്‍ഥ ആശയം അട്ടിമറിച്ചാണ്. ഹിന്ദു അഭിമാനം എന്നരീതിയില്‍ ഇവിടെ വാണ്യംകുളം ചന്തയില്‍ അറക്കാന്‍ വെച്ച മൃഗങ്ങള്‍ക്ക് സീലു കുത്തുന്നതു പോലെ തിരിച്ചറിവ് നഷ്ടപെട്ട ബലിയാടുകളെ കെട്ടിക്കുന്നതു. അത് കെട്ടിയവരെ പൊതു സമൂഹത്തില്‍ നിന്നും ആര്‍ എസ് എസ്-ഫാസിസം മാറ്റി, പിന്നിട് വിചിത്ര ജന്തുവാക്കുന്നത്.


ആര്‍ എസ് എസ് എന്ന കാളകൂടം സംഘത്തെ, പൂതനയെ മോഹിനി വേഷം കെട്ടിച്ചു അവധരിപ്പിക്കുന്നത് പോലെയാണ് സാംസ്കാരിക സംഘടന എന്ന ലേബലില്‍ അവതരിപ്പിക്കുന്നത്. ആര്‍ എസ് എസ് സവര്‍ണ്ണ മറാഠി ബ്രാഹ്മണരുടെ അധികാര ലക്ഷ്യം മുന്നിര്‍ത്തിയാണ് നിലകൊള്ളുന്നതു. (ശംശയമുള്ളവര്‍ മാധവ സദാശിവ ഗോൾവൽക്കറിന് വിചാരതാര ഒന്നു മനസ്സിരുത്തി വായിക്കുക.) ആര്‍ എസ് എസിന്റെ സന്തതി ബാല വിഭാഗം ബാലഗോകുലം കേരളത്തില്‍ നടത്തുന്ന ശോഭയാത്ര കേവലം മതാചാരമാണെന്നു പറയുന്നതു പൂതന അമ്പാടി കണനു മുലയൂട്ടുന്നതുപോലെയാണ്.

ഇതു മറച്ചുപിടിച്ചുകൊണ്ടാണ് മൂസ്ലീം മത വിശ്വാസികള്‍ നടത്തുന്ന നെബി ദിന റാലിയും, കൃസ്തുമസ് കരോള്‍ റാലിയുമൊക്കെ പോലെയാണ് ശോഭയാത്രയുമെന്നു പൊതു ബോധം സൃഷ്ടിക്കുന്നതു. ലീഗ് എന്‍ ഡി എഫ് ഭൂരിപക്ഷ പ്രദേശത്ത് അതിന്റെ ആളുകളുടെ പങ്കാളിതവും മുന്തൂക്കവും ഉണ്ടാവുമെങ്കിലും ഇന്നേവരേ അതില്‍ ആ സംഘടനകളുടെ യാതൊരു ശാഖകളുടെയും നേതൃത്വം ഉണ്ടായിട്ടില്ല. പക്ഷേ അതിനെയൊക്കെ ആര്‍ എസ് എസ് ബാലഗോകുലം നടത്തുന്ന ശോഭയാത്രയോട് ചേര്‍ത്ത് മതവിശ്വാസ ആചാരമാണെന്നു വരുത്തുന്നത്  താനെ ഉണ്ടായതല്ല. മാതൃഭൂമിയെ പോലുള്ള വാറോലകളിലൂടെയാണ് ഹിന്ദു കുടുംബങ്ങളില്‍ ഇതു സാധ്യമാക്കുന്നതു. അങ്ങനെയാണ് അവര്‍ ഹിന്ദു മനസ്സുകളിലെ കൃഷ്ണനിലിലൂടെ, കൃഷ്ണന്റെ ജന്മാഷ്ഠമിയിലൂടെ കടന്നു കയറുന്നതു. “അക്കിത്തത്തിന്റെ കവിതയിലെ അമ്പാടി കണ്ണനെ വെട്ടി മാറ്റാന്‍ അന്ന് നിങ്ങള്‍ ശ്രമിച്ചു ഇന്ന് ഞങ്ങളുടെ ഹൃദയത്തിലെ കൃഷ്ണ സങ്കല്‍പ്പത്തെ നശിപ്പിക്കാമെന്ന് വ്യമോഹിക്കുവാണോ,” എന്നു ചൊടിക്കുന്നവര്‍ ആര്‍ എസ് എസ് സഹയാത്രികന്‍ അക്കിത്തം ഈ അടുത്ത കാലത്ത് പറഞ്ഞത് മറച്ചുപിടിക്കുന്നു..
“ഒരു കണ്ണീര്‍കണം മറ്റു-
ള്ളവര്‍ക്കായി ഞാന്‍ പോഴിക്കവേ

ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ടലം.

ഒരു പുഞ്ചിരി ഞാന്‍ മറ്റു-
ള്ളവര്‍ക്കായിച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മലപൗര്‍ണമി

അറിഞ്ഞില്ലിത്രനാളും ഞാ-
നിദ്ദിവ്യപുളകൊദ്ഗമം,

ആ മഹാനഷ്ടമോര്‍ത്തോര്‍ത്തു
കുലുങ്ങിക്കരയുന്നു ഞാന്‍”

എന്നു പറയുന്നത് ആത്യാന്തികമായി ഒരു കവിമനസ് ആര്‍ എസ് എസ്- കൂടാരത്തില്‍ കഴിഞ്ഞതിനെകുറിച്ചുള് പശ്ചാതാപാണ്.

സാധാരണക്കരുടെ നനുത്ത വിശ്വാസങ്ങളില്‍ ഛായം പൂശിയാണ് അവര്‍ ഇങ്ങനെ സാ വിശ്വാസികെ ഹക്ക് െയ്യുന്ത്.
  ഞങ്ങള്‍ കൃഷ്ണ വേഷം കെട്ടുന്നതു കൃഷ്ണനായി തന്നെ മാറാനാണ്  എന്നു ഒരു ആര്‍ എസ് എസു-കാരന്‍ പറയുന്നതിന്റെ ലക്ഷ്യം കൃഷ്ണവേഷം കെട്ടുന്നവരെല്ലാം ആര്‍ എസ് എസ്-കാരനാക്കാന്‍ വേണ്ടിയാണ് എന്നാണ്. ഇവര്‍ക്ക് ഒരിക്കലും ശബരിമലക്ക് കറുപ്പുടുത്തു നോല്‍മ്പു നോക്കുന്നവരെ ചൂണ്ടി ഇങ്ങനെ പറയാന്‍ കഴിയില്ല. മാന്െയും, പാണന്െയും, െറമന്െയും ഈഴവന്റെയും കാക്കതൊള്ളായിരം ആചാരങ്ങളില്‍ ഇതുപോലെ ഇടപെടുവാന്‍ ഇവര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് ആര്‍ എസ് എസ് ഹിന്ദു ഭൂരിപക്ഷത്തേ പ്രതിധാനം ചെയ്യുന്നില്ല. അവര്‍ നടത്തുന്നതൊന്നും ഭൂരിപക്ഷം വരുന്ന ഹിന്ദു  വിശ്വാസിയുടെതല്ല. പാണന്റെയും, ചെര്‍മന്റെയും, ആധിവാസിയുടെയും ഈഴവന്റെയുമല്ല.

ശോഭയാത്രയില്‍ പങ്കെടുക്കുന്ന കുട്ടി, അടുത്ത ആഴ്ചയില്‍ അതിന്റെ യോഗത്തില്‍ പങ്കെടുപ്പിക്കും. പിന്നെ വളര്‍ച്ചക്കനുസരിച്ച് ശാഖയിലേലും. അങ്ങനെയാണ് വിഷ്ണു നാഥ് പറഞ്ഞത് “ജന്മാഷ്ടമിയോടനുബന്ധിച്ച് നാടെങ്ങും നടന്നുവരുന്ന ശോഭായാത്രകളില്‍ പങ്കെടുക്കുന്ന കുരുന്നുകള്‍ ഭാവിയില്‍ തീവ്രവാദികളായി മാറിയേക്കും” ശരിയാവുന്നത്.

ഇതു കോണ്‍ഗ്രസ് കൂടാരത്തില്‍ ഇരുന്നു പറയാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥിനു ചങ്കൊറപ്പുണ്ടായെങ്കില്‍ അത് ഈ കേരളത്തിന്റെ തനിമക്ക് മാത്രം അവകാശപ്പെട്ട ആ കവി വാക്യത്തിന്റെ “കേരളം എന്ന പേര് കേട്ടാലോ, തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളില്” സാക്ഷാല്‍കരമാണ്.


ഇതുപോലുള്ള തിരിച്ചറിവ് ഇല്ലാതേ ഇടതുപക്ഷെത്തിലെ കൂട്ടത്തിലുള്ള ചിലര്‍ വളറേ നിഷ് കളങ്കമെന്നോണം ഒക്കെത്തെടുത്ത് ലാളിക്കുന്ന വര്‍ത്തമാന അനുഭവം ഉണ്ടാവുമ്പോഴാണ്, വിഷ്ണുനാഥ് ഇത് പറഞ്ഞത്. അതുകൊണ്ടു തന്നെ ആരു പറയുന്നു എന്നതിനേക്കാള്‍ എന്തു പറയുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം.

ദേശിയ കോണ്‍ഗ്രസിലെ ജയറാം രമേഷിനെ പോലെ, വിഷ്ണുനാഥും സ്ഥാന കോണ്‍ഗ്രസിനും വീണുകിട്ടുന്ന വെളിപാടായി. ചിലപ്പോഴൊക്കെയെ അത് ഉണ്ടാവുന്നതെങ്കിലും ആശ്വാസകരമാണ്.


അദ്ദേഹത്തെ തള്ളി പറയാത്ത കോണ്‍ഗ്രസിനും അഭിനന്ദനങ്ങള്‍....

കോണ്‍ഗസിന്റെ ഏറ്റവും ചളിപിടിച്ച ഈ കാലത്തും ഇത് അവര്‍ അര്‍ഹിക്കുന്നു!!!






ചൊവ്വാഴ്ച, ഓഗസ്റ്റ് 07, 2012

ഹസാരെസംഘം പിരിച്ചുവിട്ടു..

സ്വാഭാവിക പരിണാമമാണ് ഇപ്പോള്‍ ഹസാരെ സംഘം പിരിച്ചുവിടലിലൂടെ സാധ്യമാക്കുന്നതു. എനി മുന്നോട്ട് വെക്കുന്ന ഗിമ്മിക്കിലൂടെ ഇന്ത്യാന്‍ ബൂര്‍ഷാസി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയേ മറികടക്കാനും കൂടിയാണ് ഹസാരെ രൂപപെടുത്തുന്ന രാഷ്ട്രീയബദലിലൂടെ ലക്ഷ്യം വെക്കുന്നതും. കോണ്‍ഗ്രസിന്റെ ജീര്‍ണതക്ക് ബതല്‍ ബീജേപിക്ക് കഴിയില്ല എന്ന വര്‍ത്തമാന രാഷ്ട്രിയ യാതാര്‍ഥ്യത്തിനു പകരമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യന്‍ കോപ്രേറ്റ് മുതലാളിത്വം ഹസാരെയുടെ രാഷ്ട്രിയ രൂപികരണത്തിലൂടെ നടപ്പാക്കാന്‍ പോവുന്നത്....

അതുകൊണ്ടുകൂടിയാണ് “അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബി.ജെ.പി. ഇതര പ്രധാനമന്ത്രിക്കാണ് സാധ്യതയെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി.” പറയുന്നത്. ഇതു കേവല പായരം പറച്ചിലോ, നരഭോജിക്കെതിരെയുള്ള പാര വര്‍ത്തമാനമെന്നോ ചുരുക്കാന്‍ കഴിയുന്നതല്ല. മറിച്ചു ഇന്ത്യന്‍ ബൂര്‍ഷ്വാസി നേരിടുന്ന പുതു പ്രതിസന്ധി അധിജീവിക്കാനുള്ള പുത്തന്‍ സമയംകൊല്ലി പരിപാടിയുടെ സമ്മത നിര്‍മിതിക്കുള്ള സംവാദാമാണ് ഇതിലൂടെ തുറക്കുന്നതു.

അരാഷ്ട്രിയ വാദികളുടെ ആള്‍ദൈവമായി, ചന്താധിപത്യ കെടുതികളില്‍ നിന്നും രക്ഷനേടാനുള്ള ഒറ്റമൂലി നല്‍കാന്‍ കഴിയുന്ന രക്ഷനായി, ആശ്രയമായി ഇന്ത്യന്‍ കോപ്രേറ്റ് മുതലാളിത്വം സ്പോണ്‍സര്‍ ചെയ്തു ഗാന്ധിയന്‍ ലാബലില്‍ ഉയര്‍ത്തികൊണ്ടുവന്ന വ്യക്തി മഹത്ത്വത്തില്‍ യതാര്‍ത്ഥ പോരാട്ട മുന്നേറ്റങ്ങളെ തമസ്കരിച്ചു വിഷയം തിരിച്ചിവിട്ട് ചന്താധിപത്യത്തിന്റെ പ്രയാണത്തിനു തടസ്സമൊന്നുമില്ലാതേ തുടരാനുള്ള സേഫ്റ്റിവാല്‍വായതുകൊണ്ടാണ് ഇത്രമാത്രമിതു കൊണ്ടാടിയതു. നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട് സ്വാഭാവികമായുണ്ടാവുന്ന അതൃപ്തിയില്‍ കഴിയുന്ന ജനവിഭാഗങ്ങളെ അരാഷ്ട്രീയവാദത്തിലേയ്ക്ക് തള്ളിവിടുകയെന്ന, രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമാണ് ഹസാരെയിലൂടെ കോപ്രേറ്റ് മാധ്യമങ്ങള്‍ നിര്‍വഹിച്ചതു.

അതുകൊണ്ടാണ് “സമീപകാലത്ത് ഡല്‍ഹി കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു മാര്‍ച്ച് 23ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം. ലക്ഷങ്ങള്‍ അണിനിരന്ന തൊഴിലാളി മുന്നേറ്റം ഒരു ചാനലും തല്‍സമയം സംപ്രേഷണം ചെയ്തില്ല. ഐഎന്‍ടിയുസികൂടി പങ്കെടുക്കുന്നുവെന്നതുകൊണ്ട് സാധാരണഗതിയില്‍ വാര്‍ത്താപ്രാധാന്യം കിട്ടേണ്ട മാര്‍ച്ചിന് ചാനലുകളുടെ പ്രൈം ടൈം ന്യൂസില്‍പോലും ഇടം കിട്ടിയില്ല.”


കഴിഞ്ഞ “ജൂലൈ 30 മുതല്‍ ആഗസ്ത് മൂന്നുവരെ നടന്ന ഇടതുപക്ഷ പാര്‍ടികളുടെ സമരം തീര്‍ത്തും വ്യത്യസ്തമായിരുന്നു. 120 കോടി ജനങ്ങളുള്ള ഇന്ത്യയിലെ 70 ശതമാനം വരുന്ന ദരിദ്രരുടെയും പട്ടിണിപ്പാവങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നാല് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്ത ഈ സമരത്തിലേക്ക് അഞ്ചു ദിവസവും ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഒഴുകിയെത്തുകയായിരുന്നു. ഡല്‍ഹിയിലെ ചേരിനിവാസികള്‍മാത്രമല്ല, ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പഞ്ചാബിലെയും ഹരിയാനയിലെയും ഹിമാചല്‍പ്രദേശിലെയും ജമ്മുവിലെയും തൊഴിലാളികളും കര്‍ഷകരുമാണ് ചെങ്കൊടിയുമേന്തി തീവണ്ടിയിലും ബസിലും മറ്റുമായി എത്തിയത്. കരുവാളിച്ച ഗ്രാമീണമുഖം ഒപ്പിയെടുക്കാന്‍, അവര്‍ പറയുന്നത് സംപ്രേഷണംചെയ്യാന്‍ ഒരു ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ടറും എത്തിയില്ല.

ഇന്ത്യന്‍ ജനതയുടെ ശരിയായ മുന്നേറ്റം മാറ്റി നിര്‍ത്തിയും അവഗണിച്ചും അവര്‍ ഊതിവീര്‍പ്പിക്കുന്ന ഇമേജുകള്‍ അതാതു അവസരത്തിനൊത്ത് സൃഷ്ടിച്ചെടുക്കുന്നത് പ്രതിസന്ധികളില്‍ നിന്നുമുള്ള പരിഹാരമല്ല ഉദ്ദേശിക്കുന്നത്, കഴിയാവുന്നിടതോളം ഇടിഞ്ഞു വീഴാവുന്ന ഒരു വ്യവസ്തിയെ താങ്ങി നിര്‍ത്തുക എന്നേ ഉദ്ദേശമുള്ളൂ. ആത്യാന്തികമായി തകരുമെന്നു ഉറപ്പുള്ള ഒരു സാമൂഹിക വെവസ്ഥയേ പുനര്‍ജീവിപ്പിക്കാന്‍ കഴിയില്ലെന്ന സത്യത്തെ വവഗണിക്കുകയല്ല സാമ്രാജ്യത്വം മറിച്ചു ഉയര്‍ന്നു വരാവുന്ന ജനകീയ മുന്നേറ്റത്തിന്റെ ശക്തിയെ ഭിന്നിപ്പിക്കല്‍ മാത്രമല്ല, അതിനെ വഴിതിരിച്ചു വിടുവിക്കുകയും, പിന്നെയും അവശേഷിക്കുന്നതിനെ വ്യാജ വിഭവങ്ങള്‍ നല്‍കി മത്തടിപ്പിച്ചു മാറ്റി നിര്‍ത്തുകയും ചെയുന്നു. ആകോള വല്‍ക്കരണകാലത്തെ സമൃതിയില്‍ (അതൊരു വിഭ്രാന്തി അവസ്ഥയാണ്) സ്വയം ശേഷിയും തിരിച്ചറിവും, സ്വന്തം മൂക്കിനു അപ്പുറത്തേ കാഴ്ച ഇല്ലാത്തവരെ, അല്ലെങ്കില്‍ സ്വന്തം കാര്യത്തിനപ്പുറം ചിന്തിക്കാന്‍ കൂട്ടാക്കത്താവര്‍, ഇവരുടെ ശേഷിയെ സംഘടിത രുപത്തില്‍ കണിചേര്‍ക്കാതിരിക്കുവന്‍ ഇന്ത്യന്‍ മണില്‍ എളുപ്പത്തില്‍ വേരോട്ടമായിതീരുന്നതാണ് വ്യക്തികത അവതാരങ്ങളെ ഉയര്‍ത്തികൊണ്ട് വരിക എന്നത്.....

“കോണ്‍ഗ്രസ് - ബി.ജെ.പി. ഇതര പ്രധാനമന്ത്രിക്ക് അധികകാലം ഭരിക്കാന്‍ കഴിയണമെന്നില്ല. പഴയകാല അനുഭവം അതാണ്. ചരണ്‍ സിങ്, ചന്ദ്രശേഖര്‍, ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍ എന്നിവര്‍ കോണ്‍ഗ്രസ് പിന്തുണയോടെയും വി.പി. സിങ് ബി.ജെ.പി.യുടെ പിന്തുണയോടെയും പ്രധാനമന്ത്രിമാരായി. ഇവര്‍ക്കൊന്നും അധികകാലം നിലനില്‍ക്കാനായില്ല. എന്നാല്‍, മുഖ്യകക്ഷികളായ കോണ്‍ഗ്രസ്സിനെയോ ബി.ജെ.പി.യെയോ ഒഴിച്ചുനിര്‍ത്തി കേന്ദ്രത്തില്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപവത്കരിക്കാനാവില്ല.”

എന്നു അദ്വാനി തുടരുന്നതിലൂടെ നവലിബറല്‍ നയത്തിന്റെ ഫലമായി ഇന്ത്യന്‍ ബൂര്‍ഷ്വാസി നേരിടുന്ന ജനകിയ അസംതൃപ്തിയും പ്രക്ഷോപവും, അതിനെ നേരിടാന്‍ ശേഷിയില്ലാതേ, അവരുടെ രാഷ്ട്രിയകാരും ആ നയത്തിന്റെ നടത്തിപ്പുകാരായ കോണ്‍-ബി ജെ പി സഹോദര രൂപങ്ങള്‍ ജീര്‍ണിക്കുമ്പോള്‍, പകരമുയര്‍ന്നുവരുന്ന ബതലിനെ ഭയപെടുന്നതാണ് ആ വാക്കുകള്‍. അദ്വാനിയുടെ അത് ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ആത്മഗതമാണ്.

ഇടത് നാശം മെനഞ്ഞു പൊതു ബോധത്തിനനുസരണമായി കോര്‍പ്രേറ്റ് മാധ്യമം രൂപപെടുത്തുന്ന പ്രചരണത്തിലൂടെ കേഴുന്നത് (സമയവും സ്പേയ്സും ഈ മഹത്തായ സദുദ്ദേശംകൊണ്ടുമാത്രമാണേ....) ശരിക്കും ഇന്ത്യയുടെ ബൂര്‍ഷ്വാ-ഭൂപ്രഭു നടപ്പാക്കുന്ന സാമ്പത്തിക നയത്താല്‍ അവര്‍ക്ക് വരുന്ന രാഷ്ട്രിയ തകര്‍ച്ചയില്‍ നിന്നും താല്‍ക്കാലിക ശ്രദ്ധ തിരിക്കല്‍ തന്ത്ര നയത്തിന്റെ വിജയമാണ് പശ്ചിമ ബംഗാളില്‍ നടന്നതെങ്കില്‍, അതിന്റെ കാര്‍ബന്‍ കോപ്പിയുടെ തുടര്‍ചയെന്നോണം കേരളത്തില്‍ ഇടത് വ്യാജന്മാരുടെയും മാവോയിസ്റ്റ് രൂപമെന്നു തോന്നിപ്പിക്കുന്ന മിമിക്രി കൂട്ടത്തിന്റെയും, ജാതിമത കോമരങ്ങളുടെയും, സന്നദ്ധസംഘടനകളുടെയും സഹായത്തോടെ അരങ്ങേറ്റുകയും, അത് ഇപ്പോള്‍ കേരള രാഷ്ട്രിയത്തിന്റെ അശ്ലീല കുരുട്ടു ബുദ്ധിയാല്‍ രൂപപെടുത്തിയ സഖ്യത്തിന്റെ സഹായത്താല്‍ നടപ്പാക്കിയ അധി ക്രൂരമായ കൊലപാതകവും അതിലൂടെ, അത് കണ്ടെത്തിയവരുടെ താല്‍ക്കാലിക ലക്ഷ്യത്തില്‍ നിന്നും വഴുതി അത് അതിന്റെ ഭീകര ലഷ്യത്തിലേക്ക് പരിണാമിക്കുന്നതിന്റെ അഹ്ലാതത്തിലാറാടുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ കൂട്ടുമുന്നണിക്കും ചൂണ്ടികാണിക്കാനും കഴിയുന്നതാവും ഹസാരെയുടെ പുതു പരിണാമം.


കാരണം ഹസരെയെ ഊതിവീര്‍പ്പിച്ചതുപോലെ തന്നെയാണ്  ഇവിടെ ഈ കേരളത്തില്‍ വടകരയില്‍ സി പി ഐ (എം)-ല്‍ നിന്നു തെറ്റിപോയൊരാളുടെ കൊലപാതകത്തെ പിന്‍പറ്റി വളര്‍ത്തിയെടുത്ത രാഷ്ട്രിയ അജണ്ടയും.

കൊലപാതകള്‍ ഇതിനുമുമ്പു പലതും രാഷ്ട്രിയമായതടക്കം ഉണ്ടായിട്ടുണെങ്കിലും ഇതുപോലെ പൊതുസമൂഹത്തെകൊണ്ട് ചര്‍ച്ചക്ക് എടുപ്പിച്ചതൊന്നു ഉണ്ടായിട്ടില്ല. അതിനു അവര്‍ പറയുന്ന ന്യായം മുമ്പൊരിക്കലും ഒരു കമ്യൂണിസ്റ്റ് കാരനെ കമ്യൂണിസ്റ്റ് കാരാല്‍ കൊല്ലപെട്ടില്ലെന്നാണ്. ഈ ന്യായത്തില്‍ രണ്ട് കള്ളമാണ് സത്യമാക്കപെടുന്നതു. ഒന്നു കൊല്ലപെട്ടവന്‍ കറകളഞ്ഞ ഒന്നാന്തരമൊരു കമ്യൂണിസ്റ്റ്, അയാളെ കൊന്നത് സി പി ഐ (എം)-കാരും. അതിനെ പൊതു സാമാന്യ ബുദ്ധിശീലത്തിനു വഴങ്ങാന്‍ ഏറേ എളുപ്പമുള്ളതായതുകൊണ്ട് തന്നെ അതിനു മുകളില്‍ കെട്ടിപൊക്കിയ എല്ല തുടര്‍ നുണ കഥകളും പരമസത്യമാവുകയും അങ്ങനെ രൂപപെടുന്ന ആള്‍കൂട്ടത്തിന്റെ ശബ്ദമലീകരണത്താല്‍ ദുര്‍ബലമായ വലതു പൊതു ബോധത്തെ ഹിപ്നോട്ടിസത്തിലാക്കി സ്വന്തം രാഷ്ട്രിയ അജണ്ടയുടെ സമ്മത പത്രത്തില്‍ അതിന്റെ അനുകൂലികളെയും എതിരാളികളെകൊണ്ടുതന്നെയും ഒപ്പിടീപ്പിക്കുന്ന കുതന്ത്രമാണ് ഈ പുത്തന്‍ ചന്താധിപത്യകാലത്ത് സാമ്രാജ്യത്വ ഉപപോക്താക്കളയ കോര്‍പ്രേറ്റ് മൂലധന ശക്തികള്‍ അവര്‍ക്ക് സാധ്യമായ രീതികളിലൂടെയുമൊക്കെ, പറഞ്ഞു പറഞ്ഞു അവര്‍ ജീവിച്ചിരിക്കുന്ന ഹസാരെയേ ഗാന്ധിയന്‍ ഇമേജിലൂടെയും (കറ കളഞ്ഞ സവര്‍ണ ഹിന്ദു ഫാസിസ്റ്റ് അനുഭാവിയാണ് ഹസാരെ), കേരളത്തിലെ ഇടതുമനസ്സിനു പാകമായ, കൊല്ലപെടുത്തിയ ചന്ദ്രശേഖര കമ്യൂണിസ്റ്റിനിലൂടെയും (ഒന്നാന്തരം വലതു ഒറ്റുകാരനാണെന്നു കഴിഞ്ഞ പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പില്‍ തെളിയിച്ചതാണ്) സാധ്യമാക്കുന്നത്.

ഏറ്റെടുത്തതും, കൊടുനടക്കുന്നതും അതിന്റെ ഉപഭോക്താക്കള്‍ തന്നെയാണെന്നു ചില ഇടതുപക്ഷ നിഷ്കളങ്കര്‍പോലും തിരിച്ചറിയാതെ വലതുപക്ഷം നിര്‍മിച്ചെടുക്കുന്ന ഇമേജുകളെ (അത് കമ്യൂണിസ്റ്റുകളിലും അവര്‍ നിര്‍മിക്കുന്നണ്ട്. ഉദ: ജയരാജന്മാര്‍ എന്നും, പിണറായി വി എസ് എന്നും) പിന്‍പറ്റുന്നതിനെ നേരിടുന്നതാണ് ചിലപ്പോഴെല്ലാം നമുക്ക് നേരിടണ്ട വെല്ലുവിളി!!!

ശനിയാഴ്‌ച, ജൂൺ 02, 2012

മനോരമ പായകടലാസില്‍ ചമ്രമ്പടിഞ്ഞിരിക്കുന്നവരോട്

സഖാവ് ഗരിയമ്മ ഒരിക്കല്‍ പറയുകയുണ്ടായി. “പോലീസിന്റെ ലാത്തിക്ക് ബീജോല്പതന ശേഷിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരുപാട് തവണെ ഗര്‍ഭിണിയായേന്നെ എന്നു.” ശംശയമേതുമില്ലാതേ ഉണ്ടായിരുന്ന ആദരവും - ഒട്ടും ഇല്ലാതേ തന്നെ ചോദിക്കട്ടേ, ആ പോലീസ് ഇന്നു ഒരു തലത്തില്‍ നിങ്ങള്‍ പരിഹാസിച്ച അധികാര രാഷ്ട്രിയത്തിന്റെ ലാഭത്തിനു സഹായകരമാവുന്ന രീതിയില്‍ ഞങ്ങളുടെ ഏതാനും പ്രവര്‍ത്തകരേ പിടിച്ചു അകത്താക്കിയതിന്റെ മാത്രം ബലത്തില്‍ സി പി ഐ (എം)-ന്റെ പ്രവര്‍ത്തകരാണ് നിങ്ങളുടെ ഭര്‍ത്താവിനെ കൊന്നതെന്നു യാതൊരു ചടിപ്പും, ചളിപ്പുമില്ലാതേ മനോരമന്യൂസിന്റെ കേമറ വെളിച്ചത്തിന്റെ പളപളപ്പില്‍, പറയാന്‍ കഴിഞ്ഞത് എങ്ങനെയാണ്?

വൈധവ്യത്തെ രാഷ്ട്രിയ പെയ്കൂത്തിനുവേണ്ടി, മനോരമ പായകടലാസില്‍ ചമ്രംടിഞ്ഞിരിന്നു, അവരുടെ കാമറവെളിച്ചത്തിന്റെ പളപളപ്പില്‍ കണ്ണു മഞ്ഞളിച്ചു, കൊന്നു എന്നും പറയാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, വലതു പക്ഷം ഊട്ടി വളര്‍ത്തിയ മാനുഷിക ചപ്പടിച്ചിതരങ്ങള്‍ മാറ്റി വെച്ചുകൊണ്ട് ഞങ്ങള്‍ക്ക് അത് നിഷേധിക്കാനും അവകാശമുണ്ട്.

വലതു പൊതു ബോധത്തിന്റെ ചിലവില്‍, അവരുടെ തന്നെ രാഷ്ട്രിയ ഗൂഡാലോജനയില്‍ നടന്ന അധി ഭീഭത്സമായൊരു കൊലപതകമുന്നിര്‍ത്തി ഈ സമൂഹത്തില്‍ പോരാട്ടങ്ങളാല്‍ തെളിയിച്ച സി പി ഐ (എം)- എന്ന തീ പന്തത്തെ തല്ലികെടുത്താന്‍ ആര്‍ എസ് എസ്, എന്‍ ഡ് എഫ്, ലീഗ്, കോണ്‍ഗ്രസ്, ആര്‍ എം പി, ഏകോപനം, ജനകിയ വികസനമുന്നണ്ണി, മാവോയിസ്റ്റ്, ചുവന്ന പട്ടു കോണോം ചുറ്റിയ മറ്റു പേരറിയാത്ത യതാര്‍ഥ “കമ്യുണിസ്റ്റുകള്‍”...... ജമാത്തി, സുന്നി, പിന്നെയും അതിന്റെ രൂപസാമ്യമുള്ള മുറ്റു ഭാവങ്ങള്‍... നായര്‍, ഈഴവര്‍, കത്തോലിക രൂപങ്ങള്‍... ഞെണ്ട്, ഞൌഞ്ഞി,തേള്, തേരട്ട, പാമ്പ്, പെരുച്ചാഴി, ചുണ്ടലി, ഞാഞ്ഞൂള്‍, മണ്ണട്ട, കോട്ടുറുമ, കൂഴിയാ‍ന...... പിന്നെയും പേരറിയാത്ത ഒരു പാട് മാമ-കളൊക്കെ സംഘം ചേര്‍ന്നു ആക്രമിക്കുമ്പോള്‍, അവരൊക്കെ ഈ പ്രസ്ഥാനത്തിനെതിരെ പറയുന്നതിനു ഏകസ്വരമാവുമ്പോള്‍. അതില്‍ നിങ്ങളും നിങ്ങളുടെ സ്വരവും ചേരുമ്പോള്‍ തിരിച്ചറിഞ്ഞു പ്രതിരോധിക്കണ്ടത്, ഏതൊരു പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണ്.

നിങ്ങളുടെ ഭര്‍ത്താവിനെ ഞങ്ങളാണ് കൊന്നതെന്നു ഒരു തെളിവിന്റെയും അടിസ്താനമില്ലാതെ നിങ്ങള്‍ക്ക് പറയാന്‍ കഴിയുന്നുവെങ്കില്‍, അതിന്റെ താല്പര്യവും രാഷ്ട്രിയവും തിരിച്ചറിഞ്ഞതുകൊണ്ടും, സത്യായിട്ടും ആ രക്തത്തില്‍ എന്റെ പാര്‍ട്ടിക്കു പങ്കിലെന്നു ഉറച്ചു വിശ്വാസിക്കുന്നതുകൊണ്ടും പറയട്ടേ?

മാന്യ മഹതി, നിങ്ങളേക്കാള്‍ ഞാന്‍ ഇപ്പോള്‍ ബഹുമാനിക്കുന്നു..... ശ്രീമതി സോണിയാഗാന്ധിയേ. കാരണം അവരുടെ പ്രിയനേക്കാള്‍ വലുതല്ലായിരുന്നു അധികാര രാഷ്ട്രിയ നാടകവേദിയില്‍ ഒരുക്കുന്ന സ്വര്‍ഗങ്ങളൊന്നും.

കാരണം കൊന്നത് ആരെന്നും, എന്തിനാണെന്നും വളറേ വെക്തമായിട്ടും ആ കൊലപാതകികള്‍ക്ക് മാപ്പുകൊടുത്ത മനസ്സിനെ ആധരിക്കുന്നു... ഇവിടെ, തെളിയാത്ത, ചെയ്യാത്തവരെ കല്ലെറിയുന്ന നിങ്ങളുടെ ഇത്തിരിപോന്ന മനസ്സിനേക്കാള്‍..... ഞാന്‍ അവരേ ബഹുമാനിക്കുന്നു.

നിങ്ങള്‍ക്ക് കാത്തിരിക്കാമായിരുന്നു വെവസ്താപിത ചട്ടകൂടില്‍ കൊലപാതകികള്‍ സത്യത്തില്‍ ആരെന്നു  തെളിയുന്നതു വരെയേങ്കിലും. അത് തെളിയിക്കാന്‍ വേണ്ടി ഒറക്കെ ആവശ്യപെടാമായിരുന്നു....

അതിനുപകരം കേട്ടറിഞ്ഞതിനെ പറഞ്ഞു ഉറപ്പികരുതായിരുന്നു.....

അറപ്പു തോനുന്നു, കേവല രാഷ്ട്രിയ നക്കാപ്പിച്ചക്ക് വേണ്ടി നിങ്ങളുടെ സഖാവിന്റെ മൃതദേഹം വലതുപക്ഷ അധികാര രാഷ്ട്രിയത്തിനു കൂട്ടികൊടുത്ത തെറ്റിനു പ്രേരിപ്പിച്ച മനസ്ഥിതിയെ ഓര്‍ത്ത്!!!

ശനിയാഴ്‌ച, മേയ് 26, 2012

സി പി ഐ എം-ന്റെ സഘടന ശക്തി



ജനാധിപത്യത്തിന്റെ അപോസ്തലന്മാരായി ചമഞ്ഞു നില്‍ക്കുന്നവര്‍ റൂറല്‍ എസ.പി. ഓഫീസിലേക്ക് കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നടത്തിയ ബഹുജന മാര്‍ച്ചിനെ ജനകിയ പക്ഷമെന്നു കരുതാന്‍ ഒരിക്കലും സമ്മതിക്കില്ല. ജങ്ങള്‍ ജങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തന്നെ ചിലസമയങ്ങളില്‍ ഉയര്‍ന്നെഴുനേല്‍ക്കാറുണ്ട്.

അത് കാണാന്‍ കൂട്ടാക്കാതേ, താല്പര്യമുള്ളതിലേക്ക് ചുരുക്കാന്‍ അവര്‍ കണ്ടെത്തുന്നത്, വെക്തി മഹത്വം മാത്രമല്ല, വെക്തി ചാപല്യങ്ങളും, അതിനോടോപ്പം ചേര്‍ക്കാവുന്ന അവരുടെ കുതിക്കാല്‍ വെട്ടും കൂടിയാണ്. അതിനുമുമ്പേ അവര്‍ ചിലരുടെ മഹത്വത്താലും, ചിലരുടെ മറ്റു ഇമേജുകളാലും സാമൂഹിക ബോധത്തെ വലിച്ചടുക്കി ചുക്കിചുളിക്കി വല്ലാതേ ചെറുതാക്കിയിരിക്കും. വികസനം മുരടിച്ചു, ചോദ്യങ്ങള്‍ ചോദിക്കാന്‍ അറിയാതേ സൃഷ്ടിക്കപെട്ട ഉത്തരങ്ങള്‍ മാത്രം വിഴുങ്ങി അജീര്‍ണം പിടിച്ചു മപ്പടിച്ച സമൂഹത്തിനുമുമ്പിലാണ് അവര്‍ “അതേ” എന്നു പറഞ്ഞപ്പോള്‍ ആര്‍ത്തലച്ചു അട്ടഹാസിക്കുന്നവര്‍ ‘ഇല്ല’ എന്നു പറഞ്ഞു ചങ്കെടുത്തു പറഞ്ഞപ്പോള്‍ ‘പൂ’ വര്‍ത്താനം പറയുന്നതിന്റെ യുക്തിയെന്തെന്നു ചോദിക്കാന്‍ കഴിയാത്തത്, മുങ്കൂട്ടി നിഴ്ചയിക്കപ്പെട്ട അജണ്ടക്ക് പുറത്തേക്ക് കടക്കാലാവം എന്ന അറിവിലേക്ക് മാത്രം വികസിക്കാനുള്ള ശേഷി ഈ സമൂഹത്തിനില്ലെന്നു ഹുങ്കു തന്നെയാണ് ഭരണഗൂട ഉപകരണങ്ങള്‍ക്ക് ഉള്ളതു.
                     

അപ്പോളാണ് അവര്‍ സി പി ഐ (എം)-ന്റെ ജനകിയ ശക്തിയെ ഭയപെടുന്നതിന്റെ ഭാഗമായി ഏറ്റവും പരിഹാസ്യമായതലത്തിലേക്ക് ചുരുകി ഒരുത്തരം കോമാളി വര്‍ത്താനംപോലേ പറഞ്ഞു വശത്തിലേക്ക് മാറ്റിവെക്കന്നതു. ഇത് സി പി ഐ എം-ന്റെ സഘടന ശക്തികൊണ്ടാണിത് സാധ്യമാക്കിയതെന്നു പറയുമ്പോള്‍ തന്നെ. കോമാളിവല്‍ക്കരിച്ചതിന്റെ ബലത്തില്‍ ആ സഘടനാ ശക്തിയിലും വിശ്വസ്തയിലുമപ്പുറമാണ് മാര്‍ഡോക്കും വീരന്ദ്രനുമെന്നു കരുതുന്നവരെകൊണ്ട് “പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോവണമെന്നു പറയിപ്പിക്കുന്നതു”. അങ്ങനെ ജനകിയ ശക്തിയെ തംസ്കരിക്കുകയും, വെക്തി മഹത്വത്തെ പര്‍വതീകരിക്കുകയും ചെയ്തതിലൂടെ ബൂര്‍ഷാ ഭരണകൂട ഉപകരണങ്ങളെ വാഴ്ത്തപെടുത്തുകയാണ് ചെയ്യിക്കുന്നതു.

അങ്ങനെയാണ് നൂറാവ്രത്തി അവര്‍ ഇടതുപക്ഷത്തേ വലതുപക്ഷമായെന്നു ഘോഷിക്കുന്നതിനോടൊപ്പം, ആ സൂന്യതയിലേക്ക് സ്തുതിപാടലാല്‍ വില്‍ക്കെടുത്ത അല്പ ജീവികളെ പ്രതിഷ്ഠിക്കുകയും, അവരാല്‍ സ്വന്തം വര്‍ഗതാല്പര്യത്തിലേക്ക് ചാലുകീറി കൂട്ടിചേര്‍ക്കുകയും ചെയ്യുന്നത്. ഇതിനെ ഭാഷാ പണ്ഡിതര്‍ ഏത് വാക്ക് നല്‍കും എന്നതിലപ്പുറം ഒരു തോഴിലാളിയുടെ സാധാ അറിവില്‍ അവരെ പറയുക വര്‍ഗ വഞ്ചകര്‍ എന്നാണ്. അവര്‍ അതാത് സമയങ്ങളില്‍ ഉയര്‍ന്നുവരുന്നത് സംഘടനാശക്തിയുടെ പോരായ്മകൊണ്ട് മാത്രമല്ല, ശത്രുവിന്റെ പ്രാപ്തികൊണ്ടും കൂടിയാണ്.

ഇത് വര്‍ഗസമരത്തിന്റെ ഭാഗമാണ്. ആ സമരത്തില്‍ ആത്യന്തികമായി വിജയം ഭൂരിപക്ഷത്തിനു തന്നെയാണ്. കാരണം ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപെടുന്ന സമരം വിജയിക്കുന്നത്, അത് ബഹുഭൂരിപക്ഷത്തിന്റെ ജീവിതത്തിന്റെ നിലനില്‍പ്പിനോട് ബന്ധപെട്ടുവരുമ്പോഴാണ്. സംഘ ശക്തിയോട് ചേര്‍ന്നു ചോദ്യം ചോദിക്കാന്‍ കഴിയുക അപ്പോഴാണ്. വെക്തിമര്‍മ്മരങ്ങള്‍ മറ്റിവെക്കുക, ജീവിക്കണോ മരിക്കോനോ എന്ന അവസാനത്തെ ചോദ്യത്തിലാണ്. അതുവരെ, അതുവരെ മാത്രം നിങ്ങള്‍ക്ക് ഞങ്ങളെടെ ഈ സംഘ ശക്തിയെ പഴിക്കാം!!!

ശനിയാഴ്‌ച, മേയ് 19, 2012

മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകന്‍, ടി.പി.യുടെ ജീവിത സഖാവിനോട് ചോദിക്കുന്നതു…

നിങ്ങള്‍ പറയാന്‍ തുടങ്ങിയതു മരണത്തെകുറിച്ചായിരുന്നു. മരണപെട്ടതു നിങ്ങളുടെ ഭര്‍ത്താവും, അതു കൊലപാതകവും, അതുതന്നെ അധി ഭീഭത്സവുമായപ്പോള്‍ മനുഷ്യത്വത്തിന്റെ തുടിപ്പായിരുന്നു ആശ്രയമറ്റ നിങ്ങള്‍ ഞങ്ങളില്‍നിന്നു ആവശ്യപെടുന്നത് എന്നതുകൊണ്ട് ചേര്‍ന്നു ഇരുന്നു ഞങ്ങള്‍ കേല്‍വികാരായി .

വെട്ടി നുറക്കപെട്ടതില്‍ നിന്നും ചിറ്റിതെറിച്ച ചോരയുടെ ചൂടിനൊപ്പം നിങ്ങളുടെ കണ്ണുനീരും കൂടി ചേരുമല്ലോ എന്ന പൊള്ളിക്കുന്ന ചിതയിലിരുന്നാണ് ഞങ്ങള്‍ നിങ്ങളെ ശ്രവിച്ചത്.....

കേട്ടതിന്റെ തുടക്കമിങ്ങനെയായിരുന്നു........”ഇക്കഴിഞ്ഞ മെയ് നാലാം തീയതിക്ക് ശേഷമെങ്കിലും നിങ്ങള്‍ക്കെല്ലാം എന്റെ പേര് പരിചിതമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അന്ന് രാത്രിയാണ് എന്റെ ഭര്‍ത്താവ് സഖാവ് ടി പി ചന്ദ്രശേഖരന്‍ ശിരസ്സും ശരീരവും വെട്ടിനുറുക്കി കൊലചെയ്യപ്പെട്ടത്. അന്നാണ് 45 വയസ്സില്‍ ഞാന്‍ വിധവ ആക്കപ്പെട്ടത്. എന്റെ പതിനേഴു വയസ്സ് മാത്രമുള്ള ഏക മകന് അച്ഛനെ നഷ്ടപ്പെട്ടത്. അന്നാണ് ടി പി യുടെ 83 വയസ്സുള്ള വൃദ്ധ മാതാവിന് മകനെ നഷ്ടപ്പെട്ടത്.“ ഏറ്റവും ഉറ്റവന്റെ മരണത്തെ ഏറ്റുവാങ്ങിയ ഒരു സ്ത്രീയുടെ ഗല്‍ഗദമായി സഖാവിന്റെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു.....

സഖാവേ വാക്കുകള്‍ക്കപ്പുറം കര്‍മപദത്തിലൂടെയാണ് സ്വന്തം കൂറേന്തെന്നു പ്രസരിപ്പിക്കേണ്ടതാണ്. അതിന്റെ തീചൂളയില്‍ ഉരുകി തെളിയണ്ടതാണ് സഖാവിന്റെ ജീവിതം.വിവാഹശേഷം മുഴുവന്‍ സമയ കുടുംബിനി എന്ന ഉത്തരവാദിത്വത്തില്‍ സഖാവിനു അതിനു കഴിഞ്ഞില്ലെന്നതു ഒരിക്കലും ഒരു പോരായ്മയായി കാണുന്നില്ല. പക്ഷെ സഖാവേ സഖാവ് ആരെന്നു പറഞ്ഞു മനസ്സിലാക്കിതരാന്‍, സഖാവ് തുടര്‍ന്നുപോരുന്ന ഉത്തരവാദിത്വത്തിന്റെ മഹത്തത്തെപോലും മറന്നു, ഒരു വഴിവാണിഭ മരുന്നു കച്ചവടക്കാരേ പോലേ ഇങ്ങനെ വാചാലമാവരുതായിരുന്നു “ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവള്‍. എന്റെ അച്ഛന്‍ ഇപ്പോഴും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം. എന്റെ രണ്ടു സഹോദരിമാരും സഹോദരനും കമ്മ്യുണിസ്റ്റ്കാര്‍ തന്നെ. ഞാന്‍ വിദ്യാര്‍ഥി ജീവിത കാലത്ത് എസ്.എഫ്.ഐ-യില്‍ സജീവമായിരുന്നു. വിവാഹശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ മുഴുകാന്‍ കഴിയാതെ വന്നെന്നുമാത്രം. എന്റെ കമ്മ്യുണിസ്റ്റ് വിശ്വാസത്തിനും കൂറിനും ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല.” . അതേ സഖാവേ, സഖാവ് എന്തിനു വേണ്ടിയാണ് സ്വയം ഇങ്ങനെ വിളിച്ചുപറയാന്‍ വെക്രതകാണിച്ചത്, എന്ത് ആത്മ വിശ്വാസകുറവുമൂലമായിരുന്നു ഇതിനു നിര്‍ബന്ധിതമായത്?

ഏറ്റവും മൃഗീയമായൊരു കൊലപാതകത്തെ സഖാവില്‍ ഏല്പിച്ച ആഘാതം എത്രതോളമെന്നു അറിയിക്കാന്‍ ഞങ്ങള്‍ക്ക് മാത്തുകുട്ടിച്ഛായന്റെ മെഴുക്കുമണമുള്ള “ഞാന്‍ വീണുപോയാല്‍ നിങ്ങള്‍ തളരരുത്. എനിക്കറിയാം മരണം എന്റെ പിന്നാലെയുണ്ടെന്ന്. അവരെന്തെങ്കിലും ചെയ്യും”. ചന്ദ്രശേഖരന്റെ ഭാര്യ എന്ന നിലയില്‍ എനിക്കൊരിക്കലും അധീരയാകാന്‍ കഴിയില്ലല്ലോ. അതിനാല്‍ ഞാനെന്റെ പൊന്നുമോനെ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്ത്പിടിച്ച് കിടന്നു. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതേ എന്ന് വിചാരിച്ച ആ വാര്‍ത്ത എന്റെയും മോന്റെയും ചെവിയിലെത്തി.” മെലോട്രാമ വാക്കുകളാല്‍ പൊതുബോധത്തെ ഇത്രത്തോളം തരം താഴ്ത്തരുതായിരുന്നു.

ഒരു കമ്യൂണിസ്റ്റിന്റെ സഹയാത്രിക എന്നര്‍ഥത്തില്‍, മുറിവില്‍ കിനിയുന്ന ചോരയുടെ ചുവപ്പില്‍ മനുഷ്യ നിസാഹതയില്‍ തുളുമ്പി കുതിക്കുന്ന കണ്ണിരിന്റെ ചവര്‍പ്പിനെ അവഗണിച്ചു, സഖാവിന്റെ വാക്കുകളുടെ ഊര്‍ജ പ്രസരണത്തില്‍ ആവേശം ഏറ്റുവാങ്ങാന്‍ തയാറായ ഞങ്ങള്‍ക്ക് “ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നാം പൊരുതുന്നത്, മനുഷ്യനന്മയ്ക്കുവേണ്ടി. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്നവരായിരുന്നില്ല മുമ്പ് സി.പി.ഐ.എം. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. പി കൃഷ്ണപിള്ളയും എ കെ ജി യും ഇ എം എസ്സും നായനാരും അടക്കമുള്ള മനുഷ്യസ്‌നേഹികളായ നേതാക്കന്മാര്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു പറ്റം നേതാക്കന്മാരുടെ പിടിയില്‍ അമരാനിടയായി. അതിനുശേഷമാണ് കൊല്ലുവാനും കൊല്ലപ്പെടുവാനും മാത്രമുള്ള ഒരു പാര്‍ട്ടിയായി ഇത് മാറിയത്”

ആര്‍ക്കോവേണ്ടി, ആരോ പഠിപ്പിച്ചതു താളം പിഴക്കാതേ പ്രാസൊപ്പിച്ചുതന്നെ സഖാവ് തുടരുന്നു “നേതൃത്വം ആവശ്യപ്പെട്ടാല്‍ അണിനിരക്കുന്നവരും നേതാക്കന്മാര്‍ പറയുന്നത് വിശ്വസിക്കുന്നവരുമാണ് എല്ലാകാലത്തും കമ്മ്യുണിസ്റ്റുകാര്‍. സത്യസന്ധതയുള്ളപാര്‍ട്ടിയും വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാക്കന്മാരുമുണ്ടായിരുന്ന കാലത്ത് അത് ശരിയായിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതി? ഈ മാഫിയ നേതാക്കന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ എത്ര പേര്‍ക്കാണ് മകനും സഹോദരനും ഭര്‍ത്താവും നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ത്തുനോക്കു. എത്ര പേരാണ് കൊലപാതകികളായും  ബലിയാടുകളായും ജയിലുകളില്‍ നരകിക്കുന്നത്? ഈ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണോ? ഈ കൊലയാളി നേതാക്കന്മാരുടെ പിന്നില്‍ ഇനിയും അണിനിരക്കണോ? അവര്‍ പറയുന്നത് വിശ്വസിക്കണോ? ” സഖാവേ ദുഃഖത്തോടെ തന്നെ പറയട്ടേ......കമ്യൂണിസ്റ്റെന്ന മഹത്വത്തിലേക്കൊന്നും ഉയര്‍ത്തപെടാവുന്ന ചിന്തോയോട് ചേര്‍ത്തല്ല, നിലവിലുള്ള പൊതുബോധ വെവസ്തിതിയില്‍, അതില്‍ നിന്നും ആര്‍ജിച്ച ബഹുമാനത്തിലും സമഭാവത്തിലും സഹോദരിയെന്നു വിളിച്ചുകൊണ്ട് ഈ വാക്കുകളെ പൂര്‍ണമായും തള്ളികളയുന്നു.

ഓരോ കൊലപാതകവും സ്വച്ഛന്ദമായ സമൂഹത്തില്‍ ഭീതിയാണ് അടിച്ചേല്പിക്കുന്നതു. അതില്‍നിന്നും അധികാര വര്‍ഗം സംസ്കരിച്ചെടുക്കുന്നതു അവരുടെ രാഷ്ട്രിയ താല്പര്യങ്ങളാവാം. അതുകൊണ്ടുതന്നെ, അതിനു ഒരു ന്യായപൂര്‍വമായ നീധിയുമുണ്ട്. യുദ്ധനീധി. അത് അവര്‍ നിര്‍ബാധം തുടരട്ടേ. പക്ഷേ സഹോദരി നിങ്ങള്‍ ഈ പറയുന്ന മരണപെട്ടവന്‍ ഇത്രയും കാലം നിങ്ങളുടെ മിടിക്കുന്ന ഹൃദയത്തില്‍ പറ്റിച്ചേര്‍ന്നവന്നല്ലായിരുന്നോ, അവന്റെ മരണത്തെ ഇങ്ങനെ തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിന്റെ നോട്ടീസിന്റെ ഭാഷയാല്‍ വില്‍ക്കപെടുന്നതിന്റെ നീധിശാത്രം സഹോദരി എത്രയാലോചിട്ടും ഉള്‍ക്കോള്ളാന്‍ പറ്റുന്നില്ല. അതൊരുപക്ഷെ ഒരു സി പി ഐ (എം) പ്രവര്‍ത്തകന്റെ പോരായ്മയാണെങ്കില്‍, സഹോദരി ഞാന്‍ തൊഴുകൈയോടെ പറയുന്നു പൊറുക്കുക....!!!

ശനിയാഴ്‌ച, മേയ് 12, 2012

ശത്രുവാല്‍ വിരല്‍ ചൂണ്ടി ആക്രമിക്കപെടുമ്പോള്‍...


താന്‍ ആരെന്നു ശരിക്കുമൊരു ബോധമുണ്ടാവണം. അതിനാദ്യം വേണ്ടത് ചിരിത്രബോധമാണ്.  അത് നഷ്ടപെടുന്നത് ചരിത്രത്തില്‍ തന്റെ പങ്കിനെ കുറിച്ച് അവനവനു തന്നെയുള്ള വ്യക്തത കൊണ്ടും ആവാം.

“ചത്തത് ചന്ദ്രശേഖരനാണെങ്കില്‍ കൊന്നത് പിണറായിവിജയന്‍ ആണ്” എന്നതാണ് പുതുമൊഴി.

ഇതിലേക്ക് എത്തിക്കുന്നത് “ഇപ്പോള്‍ ഇലക്ഷനെ നേരിടുന്ന സമയമായതുകൊണ്ട് സി.പി.ഐ.എം ഈ കൊലപാതകം നടത്തില്ല’ എന്ന് വാദിക്കുന്ന നിഷ്‌കളങ്കരേ, സി.പി.ഐ.എമ്മിന് നിങ്ങളെ നന്നായി പറ്റിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നു മാത്രമേ പറയാനാവൂ. കാരണം സി.പി.ഐ.എം എന്നാല്‍ മണ്ടന്‍മാരുടെ പ്രസ്ഥാനമെന്നല്ല അര്‍ത്ഥം, മറിച്ച് ആസൂത്രിത കൊലപാതകങ്ങളുടെ സര്‍വ്വകലാശാല എന്നാണ്” ഡൂള്‍ ന്യൂസ്.

ഇതൊരു യുക്തിയാണ്. ഈ യുക്തി മുന്നോട്ട് വെക്കുന്നത് രാഷ്ട്രിയത്തിലെ ശവഭോഗിയുടെ യുക്തിയാണ്. അത്  കൊണ്ടാണ് അത്യുന്നതമായ രക്തസാക്ഷിത്വമെന്നു അവകാശപെടുന്നതിനെ ആര്‍ എസ് എസിന്റെയും, യുഡീഫിന്റെയും കാല്‍ കീഴില്‍ കൊണ്ടുപോയ് വെച്ചു കമ്യൂണിസ്റ്റ് രക്ഷസാക്ഷിത്വമെന്നു അവകാശപെടുന്നതിനെ മഹത്വവല്‍ക്കരിക്കുന്നതും, ഓഞ്ചിയം രക്തസാക്ഷിത്വത്തില്‍ ചേര്‍ത്തുവെക്കുന്നതും.

സന്ദേശമെന്ന സിനിമയില്‍ അനാഥമായൊരു ശവശരിരം ഉപോയോഗിക്കുന്ന ഒരു സീനുണ്ട്. അതുപോലെയാണ് നെയ്യാറ്റിന്‍കര  ഉപതിരഞ്ഞെടുപ്പിനു വടകര കൊലപാതകം, യു ഡി എഫിനു
പാകത്തില്‍ ഒരുക്കി കൊടുക്കുന്നതു. മാത്രമല്ല, വലതു നിര്‍മിതിക്കനുസരണമായൊരു പൊതു ബോധത്തിനനുസരിച്ചു എത് ഷണ്ഡമാര്‍ക്കും ഉപയോഗിക്കപെടാവുന്ന രീതിയില്‍ രക്തസാക്ഷിത്വത്തിന്റെ മുദ്രാവാക്യം വിതരണം ചെയ്യപെടുന്നത് കേട്ടുകേള്‍വിയില്ലാത്ത അശ്ലീലതയാണ്.

ഇതു കര്‍മദോഷമാണ്. ഓഞ്ചിയം സഹകരണബേങ്കിലെ ക്രമക്കേടില്‍  നിന്നും ആര്‍ജിച്ച എല്ലുറപ്പാല്‍ വന്ന കര്‍മ ദോഷം. അതിനെ കഴുകികളയാനുള്ള ശ്രമം പിണറായി വിജയനെ പുലഭ്യം പറഞ്ഞാല്‍ നടക്കുന്നതല്ല.

പിണറായി വിജയനും, പ്രകാശ് കാരട്ടിനും, പുന്നപ്ര സമരപോരാളി വി എസ് അച്ചുതാനന്ദനും, ഏതൊരു സാദാ പാര്‍ട്ടി പ്രവര്‍ത്തകനും സി പി ഐ (എം)-ല്‍ ചുമത്തപെടുന്ന തുല്യമായൊരു ഒരു സംഘടന രീതിയുണ്ട്. കോണ്‍ഗ്രസിന്റെ ഹൈകമാന്റിനും, ലീഗിലേ തങ്ങളെയുംകാള്‍ വലുപ്പമാണ് ഈ പാര്‍ട്ടിക്ക്. നാര്‍സിസ്റ്റ്‌ മനോഭാവത്തില്‍ നിന്നും ഉണ്ടാവുന്ന തന്താങ്ങളുടെ ശബ്ദവും ചിത്രവും മാധ്യമങ്ങളില്‍ നിറഞ്ഞു കാണാനുള്ള അഭിനിവേശത്താലും തിമിരം വന്നവര്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതുകൊണ്ട് മാര്‍കിസ്റ്റ്- ലെനിനിസ്റ്റ്                                                    
സംഘടനാ ചട്ടക്കൂട് തകര്‍ക്കപെടാന്നില്ല.  അതുകൊണ്ടാണ് ഓരോ അംഗവും ഘടകത്തിനു വെളിയില്‍ ഒരൊറ്റ സ്വരമാവുന്നത്. പാര്‍ട്ടിയുടെ ഏതൊരു  അംഗവും ആ പാര്‍ട്ടിയുടെ പോരാളിയാവുന്നതു. സെക്രട്ടറിപണി പാര്‍ട്ടിയിലും വലുതാണെന്നു കൊതികേറി പറഞ്ഞാല്‍, അത് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള കുരുട്ടു ബുദ്ധിയും എളുപ്പ വഴിയാണെന്നു അറിയണം. പാര്‍ട്ടിയെന്ന അമ്മയുടെ അമ്മിഞ്ഞപാല്‍ കഴിച്ചു വലിപ്പം വെച്ചവര്‍ക്ക് ആ തിരിച്ചറിവ് ഉണ്ടാവും. ഉണ്ടാവണം.

ഏതൊരു പാര്‍ട്ടിക്കാരനെതിരെയും പൊതുയിടത്തു ശത്രുവാല്‍ വിരല്‍ ചൂണ്ടി ആക്രമിക്കപെടുമ്പോള്‍ കമ്യൂണിസത്തിന്റെ ഉന്നതമായ സമഭാവത്തില്‍ ഒന്നിച്ചുനിന്നു തന്നെ അരിഞ്ഞു തള്ളുമെന്നത്, അതിന്റെ സംഘടനാരീതിയില്‍ നിന്നും ആര്‍ജിച്ച ഉത്തരാവാദിത്തം കൊണ്ടാണ്. മറിച്ചാവുന്ന ഏതൊന്നും ഭീരുത്വത്തില്‍ മുളച്ച കുലം കുത്തി പണി തന്നെയാണ്....!!!

ചൊവ്വാഴ്ച, മേയ് 08, 2012

നിങ്ങള്‍ ടി.പി.യെ വെട്ടിയരിഞ്ഞു


അവര്‍ ആദ്യം വിളിച്ചു പറഞ്ഞത് കീചക പുരാണമായിരുന്നു.
പിന്നെ ഉറപ്പിച്ചു പറഞ്ഞത് സി പി ഐ (എം)-കാരാണെന്നാണ്.

ഈ പറയുന്നതിനു കാരണം, താങ്കളെ പിന്‍പറ്റുന്നവര്‍
മുഴുവന്‍ മന്ദ ബുദ്ധികളാണെന്നു വിശ്വാസമാണ്. ആ ഹുങ്കിലാണ് ഇത്രയും നാള്‍ പറഞ്ഞു പറഞ്ഞ്
അവര്‍ സി പി ഐ (എം)-ല്‍ വിപ്ലവം പോരായെന്നു പരത്തി ഉറപ്പിച്ചത്.

അന്യന്റെ ശബ്ദം സംഗീതമായി കേള്‍ക്കുന്ന ദര്‍ശനം മഹത്തരമാണെന്നും ,
അതിന്റെ പട കൂട്ടും  കമ്യൂണിസ്റ്റുകാര്‍ ഉശിരന്മാരണെന്നും, പോരാട്ടത്തില്‍ വീണുപോവുന്ന
രക്തസാക്ഷികള്‍ അനശ്വരരരാണെന്നും ഉള്ളതിനെ, പുതുകൂറ്റന്മാര്‍ വിലക്കെടുക്കുന്നത്
പൈതൃകത്തില്‍ പിഴച്ചു മുളച്ച വിത്തുകളുടെ സഹായത്തോടെതന്നെയാണ്.

ചെഗുവേരയുടെ സ്റ്റിക്കറുകള്‍ ടീ ഷര്‍ട്ടിലും, ജെട്ടിയിലും മുദ്രയാക്കുന്നവര്‍,
അരിവാള്‍ ചുറ്റിക ചന്തിക്കുമേല്‍ പച്ചകുത്തുന്നവര്‍, ഇവരുടെ അശ്ലീലതയാണ്
വ്യക്തി മഹത്വത്തില്‍ മഹത്തായതിനെയൊക്കെ ചുക്കിചുളിച്ചൊതുന്നതിനെ കൊണ്ടാടി
പാടുന്നതിലൂടെ സാധ്യമാക്കുന്നത് .  അങ്ങനെയാണവര്‍ രക്തസാക്ഷിത്വത്തിന്റെ രക്തത്തേ യു ഡി എഫ് കാളകൂട ശക്തികളുടെ കാലിനടിയില്‍ റീത്ത് വെക്കാന്‍ ഒരുക്കികൊടുത്തത്.   കേരളം ഇന്നേവരെ അറിയാത്ത ഉളുപ്പില്ലായ്മയുടെ ആഘോഷത്തില്‍ ആര്‍ത്തിപിടിച്ച അധികാര വിശപ്പ് മാറ്റാന്‍, അവര്‍, ഭാര്യയുടെ കണ്ണീരില്‍ , ഏകമകന്റെ ദയനീയതയും കൂട്ടി കുഴച്ചു വെട്ടിനുറുക്കിയ മൃതദേഹ സഹിതം  “കൂ”കാര്‍ക്ക് വിളിമ്പികൊടുത്തു.                         
അപ്പോഴും ഒഞ്ചിയത്തിന്റെ ചുവന്ന മണ്ണില്‍ മായാതെ നിന്ന കഴിഞ്ഞ കാല രാഷ്ട്രീയ പേയ് കൂത്തുകളുടെ അനുഭവങ്ങള്‍ പറ്റിപിടിച്ചു നിന്നിരുന്നു. കുടിലതകള്‍ക്ക് വിളനിലയമായ മനസ്സുകളുടെ കപട കമ്യൂണിസ്റ്റ് വായത്താരികള്‍ക്ക് മാറ്റിവെക്കാന്‍ കഴിയുന്നതല്ലായിരുന്നു അവയൊന്നും.

മഹത്വത്തിന്റെ ഒന്നാം പാഠം, സ്വന്തം തട്ടകത്തില്‍ ശത്രുക്കളെ നിറവിത്യാസമില്ലാതേ
തോല്പിച്ചു നിലപരിശാക്കിയെന്നാണ്.

64-വര്‍ഷമുമ്പ് കെ സി കുഞ്ഞാപ്പുമാസ്റ്റര്‍, കുന്നുമ്മല്‍ കുഞ്ഞിരാമന്‍, പനയന്തട്ട കണ്ണന്‍, മോടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍, പാപ്പിനിശേരി കേളുനായര്‍ എന്നു ആറ് രക്തസാക്ഷികളുടെ ചോരയാല്‍ കുതിര്‍ന്ന ഒഞ്ചിയം മണ്ണിനെ വര്‍ഗ ശത്രുക്കള്‍ക്ക് അതി വിദഗ്ദമായി തന്നെ പിന്‍വാതിലിലൂടെ ഒറ്റുകൊടുത്തത് ചുവന്ന മനസ്സിനു അന്യമായ ചാണക്യ തന്ത്രം കൊണ്ടാണ്. അതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയും, ലോകസഭ തിരഞ്ഞെടുപ്പിലൂടെയും റവല്യൂഷനറി നേതൃത്വം കാണിച്ചത്.

ഷിബു ബേബി, സഖാവ് വി എസിനെതിരെ പറഞ്ഞത് ശരിക്കും ചേരുക ഈ കൂട്ടികൊടുപ്പു റവലൂഷ്യനറിക്കാര്‍ക്കാണ്. എം ആര്‍ മുരളിയെ പുറത്താക്കുകയും, കോണ്‍ഗ്രസിന്റെ രഹസ്യ സഹായത്തില്‍ പഞ്ചായത്തില്‍ വമ്പത്തരം കാണിക്കുകയും, പട്ടി പുല്ലുട്ടിയില്‍ കിടന്നതുപോലെ ഇടതു ബോധത്തെ ഭിന്നിപ്പിച്ചു ലോക സഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയ്ക്ക് സഹായകമായ രീതിയില്‍ നിലപാട് സ്വീകരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് റവുല്യൂഷനറിക്കാര്‍. ഒറ്റയാള്‍ പട്ടാളത്തിന്റെ മഹത്വമെന്നു ഘോഷിക്കുന്ന നിഷ്കളങ്കര്‍ കാണാതേ പോവുന്നത് വര്‍ഗവഞ്ചനയുടെ പുത്തന്‍ രാഷ്ട്രിയ അജണ്ടയാണ്. അതിന്റെ സാക്ഷാല്‍ കരത്തിലാണ് മുല്ല പള്ളി കേന്ദ്ര ആഭ്യന്തര സഹയായത്. ആ ഊഷ്മള ബന്ധത്തില്‍ വിടുവായത്വം പറഞ്ഞതാണ്  “സി പി ഐ (എം)-കാരില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നിരുന്നു” എന്നു പറഞ്ഞുപോയതു. അതിലെ അപകടകരമായ മറു ചോദ്യം ഉയര്‍ന്നുവന്നപ്പോഴാണ് പറഞ്ഞു പോയതിനെ നക്കിയെടുത്തു അങ്ങനെ പറഞ്ഞിട്ടില്ലെന്നു മാറ്റി പുതു തൊങ്ങലുകള്‍ ചാര്‍ത്തി ബ ബ -യെകൊണ്ട് മാറ്റി പറയിപ്പിച്ചതു.

“നിങ്ങള്‍ ടി.പി.യെ വെട്ടിയരിഞ്ഞു. ഞങ്ങളെയും നിങ്ങല്‍ അതു ചെയ്യുമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാ.” ദുര്‍നടപ്പുകാരിയായ വീട്ടമ്മ പിടിക്കപെടുമ്പോള്‍ കാണിക്കുന്ന വികാരപ്രകടനമാണീ സി പി ഐ (എം)-കാരോടെന്നപ്പോലെ ഇവന്മാര്‍ ഇപ്പോള്‍, “കൊല്ല് കൊല്ല് ” എന്നു പറഞ്ഞു നെഞ്ചത്തടിച്ചു നിലവിളിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. ടി പി വെട്ടേറ്റു അരമണിക്കൂര്‍ വൈകിയാണ് ആസ്പത്രിയില്‍ എത്തിച്ചതു. അത് വരെ ചോരവാര്‍ന്നുകിടന്നു. പിന്നെയും ഒരു മുപ്പത് മിനിറ്റ് കഴിഞ്ഞു ഏഷ്യാനെറ്റ് പ്രചരിപിച്ചു, ഏറ്റുപിടിച്ചു എം ആര്‍ മുരളിയും, ഉമ്മനും, ചെന്നിയും, മുല്ലപള്ളിയും, പിന്നെ സകലമാന വിപ്ലവ മാരീച വേഷക്കാരും ആര്‍ത്തലച്ചു സി പി ഐ (എം)-കാരാണിത് ചെയ്തെതെന്നു.

തസ്കര തന്ത്രം, കൂട്ടത്തില്‍ ചേര്‍ന്നു കള്ളന്‍ കള്ളന്‍ എന്നു വിളിച്ചുപറയുന്നതാണ് ഇതു. ഒറ്റസ്വരത്തിലായിരുന്നു വലതും ഇടത് പൂങ്കോഴി കുഞ്ഞുങ്ങളൊക്കെ  പറഞ്ഞത്. ഒരു പെരും കള്ളന്‍ മാത്രം അപ്പോഴും മിണ്ടിയിരുന്നില്ല. ഒരു തിരുവോണ നാളില്‍ ആര്‍ എസ് എസ് കാരാല്‍ കൊത്തിയരിഞ്ഞ സഖാവ് പി ജയരാജന്‍ കുത്തി പുകച്ചപ്പോഴാണ് ആ ചീഫ് പിമ്പ്  ഒന്നു തൊള്ളതുറന്നതു.

പണ്ട് രാജീവ് ഗാന്ധിയുടെ ചിന്നിചിതറിയ മാംസതുണ്ടുകള്‍ പെറുക്കികൂട്ടി കത്തിച്ച ഭസ്മവുമെടുത്ത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഉപയോഗിച്ചതുപോലേ, ബഹുമാനപ്പെട്ട ശ്രീമതി സോണിയാഗാന്ധിയുടെ കണ്ണീര്‍ത്തുള്ളികളെ വോട്ടാക്കിമാറ്റിയതിനുപോലുമുണ്ടായിരുന്നു ഒരു നേരും, നെറിയും. കാരണം കോണ്‍ഗ്രസ് ഐ അത് അറിഞ്ഞിരുന്നില്ല എന്നതു തന്നെ.

ഇവിടെ സംഭവിച്ചത് ടി പി ചന്ദ്രശേഖരനെ സ്വന്തം വിശ്വസ്തന്‍ വിളിച്ചു വരുത്തിയ ഇടത്തിട്ട് പൈശാചികമായി വെട്ടിനുറുക്കിയതിനെ, മനുഷ്യ ചേതന മരവിക്കുന്നതിനേ, കരള്‍ പിളരും കാഴ്ചയേ സി പി ഐ എം-നെതിരെ ഉപയോഗിക്കാന്‍ വേണ്ടി അതി ബീഭത്സമായി അവതരിപ്പിക്കുമ്പോള്‍നഷ്ടപെടുന്നത് കമ്യൂണിസ്റ്റ് മൂല്യം മാത്രമല്ല, ഏതൊരു ശരാശരി മനുഷ്യന്റെയും അവശ്യം വേണ്ട നൈസര്‍ഗികമായ മാനുഷിക ഗുണമാണ്.

അതുകൊണ്ടാണ് ഈ ഉളുപ്പില്ലായ്മ അവതരിക്കാന്‍ “ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു നേരിട്ടു പങ്കുണ്ടെന്ന് ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സമിതി ആരോപിച്ചു. പിണറായിയെ തിരുവനന്തപുരത്തിരിക്കുന്ന ആളായി കാണേണ്ടതില്ല. ഒഞ്ചിയത്താണു പിണറായിയുടെ ഭാര്യ വീട്. ഒഞ്ചിയത്തു സിപിഎം നടത്തുന്ന ഓരോ നീക്കവും പിണറായിക്കു നേരിട്ട് അറിവുണ്ട്. പിണറായി ഒഞ്ചിയം സന്ദര്‍ശിച്ചപ്പോഴൊക്കെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.ഇന്ന് ഒഞ്ചിയത്ത് ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാനുള്ള സിപിഎം എംഎല്‍എമാരുടെ നീക്കം എന്തു വില കൊടുത്തും തടയുമെന്നു സമിതി പ്രസിഡന്റ് കെ.എസ്.ഹരിഹരന്‍, ആക്ടിങ് സെക്രട്ടറി എന്‍. വേണു, വൈസ് പ്രസിഡന്റ് പി. കുമാരന്‍കുട്ടി തുടങ്ങിയവര്‍ അറിയിച്ചു.”
തുടരുന്നു, മുന്‍ നിലപാടിനെ തിരുത്തുന്ന, കൂട്ടി കൊടുപ്പിന്റെ വഴുവഴുത്ത മഹത്വവും ഇവര്‍ വ്യക്തമാക്കുന്നു.ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും മുഖ്യമന്ത്രിയോടും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോടും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത ശരിയല്ല.”

പൊതു ഇടത്തു  എതിര്‍ക്കെണ്ടത്  സി പി ഐ (എം)-നെയാണെങ്കില്‍ സാമാന്യ യുക്തിക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ്, മനുഷ്യരാശിയുടെ ഏറ്റവും മൂല്യവത്തായ എല്ലാ വിചരങ്ങളെയും വ്യഭിചരിച്ചു “റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി” സമുഹത്തില്‍ ഉറഞ്ഞുതുള്ളി വ്യക്തമാക്കുന്നത്. നെയ്യാറ്റിങ്കരയ്കു  അപ്പുറവും ചരിത്രം മുന്നോട്ട് പോവുമെന്നറിയാത്ത നപുസക രാഷ്ട്രിയ പ്രചരണം ഏറ്റുപാടുന്ന ടോയലറ്റ് വാറോലകളും മാധ്യമ  പ്രവര്‍ത്തകരും, അതിലൂടെ പൊതുജനം കഴുതകളായി തീര്‍ന്നു എന്നു കരുതി വാഴവെട്ടുന്ന ഭരണകൂട കുടിലതയും സമൂഹത്തിന്റെ സാമാന്യ ബോധത്തെ അസ്സഹ്യമാവും തരത്തില്‍ മലീമസമാക്കിയിരിക്കുന്നു. ഇതില്‍നിന്നുള്ള വിമോചനം ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും അനിവാര്യതയാണ്. അതിന്റെ പോരാട്ടത്തിന്റെ ഏടുകളാണ് ഇനി കേരള ചരിത്രത്തില്‍ എഴുതപെടാന്‍ പോവുന്നതു. അതിന്റെ മുന്നണി പോരാളികളായ ഇടത് പക്ഷത്തെ ഒതുക്കാന്‍ ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിലൂടെ കഴിയുമെന്നു വിചാരിക്കുന്ന രാഷ്ട്രീയ മൂഡതയ്ക്ക്‌ ,നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്ലുടെ സാധ്യമാവുമെന്നു കരുതുന്നവര്‍ കമ്യൂണിസ്റ്റ് പൊരാട്ടത്തിന്റെ ശരിക്കുമുള്ള വെയില്‍ കൊള്ളാത്ത രാഷ്ട്രിയ ബ്രോയിലര്‍ കോഴികളാണ്.