ശനിയാഴ്‌ച, മേയ് 26, 2012

സി പി ഐ എം-ന്റെ സഘടന ശക്തി



ജനാധിപത്യത്തിന്റെ അപോസ്തലന്മാരായി ചമഞ്ഞു നില്‍ക്കുന്നവര്‍ റൂറല്‍ എസ.പി. ഓഫീസിലേക്ക് കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നടത്തിയ ബഹുജന മാര്‍ച്ചിനെ ജനകിയ പക്ഷമെന്നു കരുതാന്‍ ഒരിക്കലും സമ്മതിക്കില്ല. ജങ്ങള്‍ ജങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തന്നെ ചിലസമയങ്ങളില്‍ ഉയര്‍ന്നെഴുനേല്‍ക്കാറുണ്ട്.

അത് കാണാന്‍ കൂട്ടാക്കാതേ, താല്പര്യമുള്ളതിലേക്ക് ചുരുക്കാന്‍ അവര്‍ കണ്ടെത്തുന്നത്, വെക്തി മഹത്വം മാത്രമല്ല, വെക്തി ചാപല്യങ്ങളും, അതിനോടോപ്പം ചേര്‍ക്കാവുന്ന അവരുടെ കുതിക്കാല്‍ വെട്ടും കൂടിയാണ്. അതിനുമുമ്പേ അവര്‍ ചിലരുടെ മഹത്വത്താലും, ചിലരുടെ മറ്റു ഇമേജുകളാലും സാമൂഹിക ബോധത്തെ വലിച്ചടുക്കി ചുക്കിചുളിക്കി വല്ലാതേ ചെറുതാക്കിയിരിക്കും. വികസനം മുരടിച്ചു, ചോദ്യങ്ങള്‍ ചോദിക്കാന്‍ അറിയാതേ സൃഷ്ടിക്കപെട്ട ഉത്തരങ്ങള്‍ മാത്രം വിഴുങ്ങി അജീര്‍ണം പിടിച്ചു മപ്പടിച്ച സമൂഹത്തിനുമുമ്പിലാണ് അവര്‍ “അതേ” എന്നു പറഞ്ഞപ്പോള്‍ ആര്‍ത്തലച്ചു അട്ടഹാസിക്കുന്നവര്‍ ‘ഇല്ല’ എന്നു പറഞ്ഞു ചങ്കെടുത്തു പറഞ്ഞപ്പോള്‍ ‘പൂ’ വര്‍ത്താനം പറയുന്നതിന്റെ യുക്തിയെന്തെന്നു ചോദിക്കാന്‍ കഴിയാത്തത്, മുങ്കൂട്ടി നിഴ്ചയിക്കപ്പെട്ട അജണ്ടക്ക് പുറത്തേക്ക് കടക്കാലാവം എന്ന അറിവിലേക്ക് മാത്രം വികസിക്കാനുള്ള ശേഷി ഈ സമൂഹത്തിനില്ലെന്നു ഹുങ്കു തന്നെയാണ് ഭരണഗൂട ഉപകരണങ്ങള്‍ക്ക് ഉള്ളതു.
                     

അപ്പോളാണ് അവര്‍ സി പി ഐ (എം)-ന്റെ ജനകിയ ശക്തിയെ ഭയപെടുന്നതിന്റെ ഭാഗമായി ഏറ്റവും പരിഹാസ്യമായതലത്തിലേക്ക് ചുരുകി ഒരുത്തരം കോമാളി വര്‍ത്താനംപോലേ പറഞ്ഞു വശത്തിലേക്ക് മാറ്റിവെക്കന്നതു. ഇത് സി പി ഐ എം-ന്റെ സഘടന ശക്തികൊണ്ടാണിത് സാധ്യമാക്കിയതെന്നു പറയുമ്പോള്‍ തന്നെ. കോമാളിവല്‍ക്കരിച്ചതിന്റെ ബലത്തില്‍ ആ സഘടനാ ശക്തിയിലും വിശ്വസ്തയിലുമപ്പുറമാണ് മാര്‍ഡോക്കും വീരന്ദ്രനുമെന്നു കരുതുന്നവരെകൊണ്ട് “പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോവണമെന്നു പറയിപ്പിക്കുന്നതു”. അങ്ങനെ ജനകിയ ശക്തിയെ തംസ്കരിക്കുകയും, വെക്തി മഹത്വത്തെ പര്‍വതീകരിക്കുകയും ചെയ്തതിലൂടെ ബൂര്‍ഷാ ഭരണകൂട ഉപകരണങ്ങളെ വാഴ്ത്തപെടുത്തുകയാണ് ചെയ്യിക്കുന്നതു.

അങ്ങനെയാണ് നൂറാവ്രത്തി അവര്‍ ഇടതുപക്ഷത്തേ വലതുപക്ഷമായെന്നു ഘോഷിക്കുന്നതിനോടൊപ്പം, ആ സൂന്യതയിലേക്ക് സ്തുതിപാടലാല്‍ വില്‍ക്കെടുത്ത അല്പ ജീവികളെ പ്രതിഷ്ഠിക്കുകയും, അവരാല്‍ സ്വന്തം വര്‍ഗതാല്പര്യത്തിലേക്ക് ചാലുകീറി കൂട്ടിചേര്‍ക്കുകയും ചെയ്യുന്നത്. ഇതിനെ ഭാഷാ പണ്ഡിതര്‍ ഏത് വാക്ക് നല്‍കും എന്നതിലപ്പുറം ഒരു തോഴിലാളിയുടെ സാധാ അറിവില്‍ അവരെ പറയുക വര്‍ഗ വഞ്ചകര്‍ എന്നാണ്. അവര്‍ അതാത് സമയങ്ങളില്‍ ഉയര്‍ന്നുവരുന്നത് സംഘടനാശക്തിയുടെ പോരായ്മകൊണ്ട് മാത്രമല്ല, ശത്രുവിന്റെ പ്രാപ്തികൊണ്ടും കൂടിയാണ്.

ഇത് വര്‍ഗസമരത്തിന്റെ ഭാഗമാണ്. ആ സമരത്തില്‍ ആത്യന്തികമായി വിജയം ഭൂരിപക്ഷത്തിനു തന്നെയാണ്. കാരണം ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപെടുന്ന സമരം വിജയിക്കുന്നത്, അത് ബഹുഭൂരിപക്ഷത്തിന്റെ ജീവിതത്തിന്റെ നിലനില്‍പ്പിനോട് ബന്ധപെട്ടുവരുമ്പോഴാണ്. സംഘ ശക്തിയോട് ചേര്‍ന്നു ചോദ്യം ചോദിക്കാന്‍ കഴിയുക അപ്പോഴാണ്. വെക്തിമര്‍മ്മരങ്ങള്‍ മറ്റിവെക്കുക, ജീവിക്കണോ മരിക്കോനോ എന്ന അവസാനത്തെ ചോദ്യത്തിലാണ്. അതുവരെ, അതുവരെ മാത്രം നിങ്ങള്‍ക്ക് ഞങ്ങളെടെ ഈ സംഘ ശക്തിയെ പഴിക്കാം!!!