ബുധനാഴ്‌ച, ജൂൺ 22, 2011

തസ്നിബാനു

ബ ബ ബ പറയുന്ന ഒരു സമൂഹത്തില്‍ ആധിപത്യം ചെലുത്തുന്നവര്‍ ഏറേ ഭയപെടുന്നതാണ് ‘നീ ആര് ' എന്ന ചോദ്യം. തസ്നി തന്നെ ചോദ്യം ചെയ്ത ഫേക്കിനോട് ചോദിച്ചതാണ്. പകല്‍ മാന്യതയുടെ മൂടുപടം അഴിച്ചെടുക്കുന്ന ചോദ്യമാണിതു.  പ്രതേകിച്ചു അത് പെണ്ണിന്റെ ഭാഗത്തു നിന്നാവുമ്പോള്‍; ശീലപെട്ട സമുഹത്തില്‍ പരിതികടക്കുന്ന ആ ചോദ്യത്തെയും അവളെയും വിളിക്കാനുള്ള പേരാണ് പൊലാടി മോളേ എന്നത് ; മറകുടയില്‍ നിന്നു പുറത്തിറങ്ങിയ ധീര വനിതകളെല്ലാം ഈ വിളികേട്ടവരാണ്!


സദാചാരവാദികള്‍ തസ്നിയോട് പറഞ്ഞത്  “ഇത് ബാഗ്ലൂ‍രല്ല കേരളമാണ്’’ എന്നാണ്. അതെ, ഈ കേരളത്തിലാണ് 40-ലധികം ആളുകളില്‍ ഏറ്റവും മിടുക്കനായ പൂശല്‍ വിതക്തനെ തെരെഞ്ഞെടുത്തു എം പിയായി അഭിമാനപുരസ്കരം കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചത്, ഒരു ബലാസംഘ വീരനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു മന്ത്രി പുങ്കുവനാക്കി അധികാരത്തില്‍ ഏറ്റിയതു. മുന്‍ മന്ത്രിയെ വീണ്ടും ഭൂരിപക്ഷതോട് മന്ത്രിയാക്കിയ യോഗ്യതയും ഏറോപ്ലൈനില്‍ അടുത്തിരുന്നുവള്‍ക്ക് എര്‍ത്തുകൊടുത്തു എന്നതുകൊണ്ടാണ്!

തട്ടുകടക്കാരുടെ അടുത്തു അടിഞ്ഞുകൂടുന്നവരും ഓട്ടോ ഡ്രൈവര്‍മാരും നിയന്ത്രിക്കുന്നവര്‍ ഇവിടുത്തെ വലതു രാഷ്ട്രിയ, മാധ്യമ, ജുഡിഷറിയും കൂടിയാണ്. അവരാണ് കേരളത്തിലെ അടിസ്ഥാനവര്‍ഗത്തെ പഠിപ്പിക്കുന്നത് ; ലക്ഷൊറി കാറില്‍ പണമുള്ളവന്‍ വ്യഭിചരിച്ചാല്‍ അത് മാന്യതയാണ് എന്നും, ഇല്ലാത്തവര്‍ മാന്യമായി തല ഉയര്‍ത്തിപിടിച്ചു ബൈക്കില്‍ പോയാല്‍ അതു പൂശാന്‍ പോവുകയാണ് എന്നും.

ഇതു കെരളത്തിന്റെ പ്രബുദ്ധതയാണ്. കാരണം ഇവിടം ഭരിക്കുന്നത് ഉമ്മനും കുഞ്ഞാപ്പയുമൊക്കെയാണ്. ഈ പ്രബുദ്ധത ചീഞ്ഞളിഞ്ഞു പൊട്ടിയൊലിച്ചു തെരുവിലേക്ക് ഇറക്കപെടും.അന്നു ഒരു പോലീസിന്റെയും കോടതിയുടെയും സെക്കൂറിറ്റി വേണ്ട് നമ്മുടെ സ്ത്രി ജനത്തിനു ഈ തട്ടുകടക്കാരും ഓട്ടോക്കാരും തന്നെ കാവല്‍ക്കരാവും. കാരണം ജീവിക്കണോ അഴുകണോ എന്ന ചോദ്യം മുന്നില്‍ എത്തിപെടാന്‍ നമുക്കിനി അധിക ദൂരമില്ല. അനിവാര്യമായ തിരിച്ചറിവുകള്‍ പോരാട്ടമാവുന്നതു ജീവിതം തെരുവിലേക്ക് ഇറക്കപെടുമ്പോഴാണ്.