വെള്ളിയാഴ്‌ച, ഡിസംബർ 31, 2010

കഷ്ടം !!!

Mary lilly
അഞ്ചു വയസ്സുകാരിക്കെതിരെ മാനഭംഗ ശ്രമം: സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസ്-കഷ്ടം !!!
 **************************************************

നല്ല ചിന്തയും നല്ല പ്രവര്‍ത്തിയും മനുഷ്യന്റെ മാത്രം ഗുണമാണ്. അത് മറിഞ്ഞു പോവുന്നത് സാമൂഹ്യപരമായ പോരായ്മ മാത്രല്ല അത് ചിലപോഴേല്ലാം മാനസിക വൈകൃതമൂലവുമാവാം. ആ വൈകൃതം സൃഷ്ടിക്കപെടുന്ന സാമൂഹിക ക്രമം നില നിലക്കുന്നത് റൊക്കം പൈസടെ ചിലവിലാണ്. ആ ചീഞ്ഞ സമൂഹം നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യാം. എന്തും പറയാം.... അമ്മയെ ചൂണ്ടി വിലപേസിയാല്‍ ഏറ്റവും പ്രൊഫഷ്ണലായി ആ കച്ചോടം  ഉറപ്പിക്കും. അതുകൊണ്ടാണ് ഒരു കുഞ്ഞിന്റെ അണാക്കു കുത്തിപൊളിച്ചവനെ യാതൊരു ഉളുപ്പിമില്ലാതേ വോട്ട് ചെയ്ത് എം പി ആക്കിയത്. അവര്‍ പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയുടെ പ്രായം തിരുത്തിയ ഒരു ഉമ്മന്‍ മുഖ്യ മന്ത്രിയുടെ അണികള്‍ സ: ശ്രീമതി ടീച്ചര്‍ക്ക് ലൈസ്ബിയനിസ്റ്റ് വി ഐ പി -യാക്കാന്‍ കഥകള്‍ മെനഞ്ഞത്.

അവരാണ് 40, 36 പ്രതികളുള്ള കൂര്യന്‍ കേസും കെ.പി മോഹനന്‍(ഇപ്പോള്‍ ഇയാള്‍ ജയ്  ഹിന്ദ് ടി വി-യിലാണ്) കേസും സുപ്രിം കോടതിയും, മുഖ്യ മന്ത്രിയും കൂടി ഐസ് ക്രീം കഴിക്കുന്ന ലാകവത്തോടെ ഉഴുവാക്കികൊടുത്തത്. ആ കാലത്തു വെവസായ മന്ത്രി തന്നെ ഉണ്ടായിരുന്നു പെണ്‍ വാണിഭത്തിനു. ഇവന്മാര്‍ ഒക്കെ അന്നു കേരളമൊത്തം ഒരുപാട് അച്ഛന്മാരുടെ അമ്മമാരുടെ പെണ്‍ മക്കളുടെ സ്വാദിഷ്ടമായ ഇളം ഇറച്ചി നൊട്ടി നുണഞ്ഞു നടന്നിരുന്നു. ഓരോ അച്ഛനും അമ്മയും പേടി കാലമായിരുന്നു ഉമ്മന്‍ ചാണ്ടി ആഭ്യന്ത്രവും കുഞ്ഞാലികുട്ടി വെവസായവും കൈകാര്യം ചെയ്ത് കാലം. അന്നു പേപ്പര്‍ കുടുംബത്തില്‍ വരുത്താന്‍ പേടിയായിരുന്നു. ആ കേരളം ഏറെ മാറി. ആ പെയ് കാലം പോയമറഞ്ഞു.

അതു തിരിച്ചുകൊടുവരാന്‍ മിനകെടുന്നവരാണ് ഇന്നു ഏതോ ഒറ്റപെട്ട ഒന്നുമായി, അതിന്റെ അടിവസ്ത്രം മണപ്പിച്ചു C.P.I.(M)- ആയി ബന്ധം അറിഞ്ഞു വിളിച്ചുകൂവുന്നത്. ആ ക്രൂരമായ ചെയ്തിയേക്കാള്‍ ഇവര്‍ക്കു വിഷയവും പറയാനുള്ളതും അതില്‍ C.P.I.(M)-നു എന്തേങ്കിലും ബന്ധം ഉണ്ടോ എന്നു അറിയാനാണ്.

പെണ് സുന്ദരിയാണ്....പ്രകൃതിയിലേ ഏറ്റവും സുന്ദരവുമാണ്. അലംഗാരത്തിനും താലം പിടിക്കാനും കച്ചവടത്തിനും അവള്‍ വേണം...
സെക്സ് ഏറ്റവും ഉന്നതമായ വികാരമാണ്. റൊക്കം പൈസക്കുവേണ്ടി അതു വിലപ്പനക്കു വെച്ചപ്പോള്‍ ഏറ്റവും സ്വാദിഷ്ടവും, ലാഭകരവുമായി....ആഘോഷമ്മാക്കി... പെയ് കാലമാക്കി...

ആ കാലത്തു തുള്ളിയവരെ മിനുക്കുപണിയാന്‍ ചായവുമായി വരുന്നതു ഏന്തിന്റെ പേരിലാണങ്കിലും ഓര്‍ക്കുക, പെണെന്നത് നിങ്ങളില്‍ പല രൂപത്തില്‍, ഭാവത്തില്‍, ചിറിയിലും കണീരിലും അമ്മയായും, മകളായും കൂടെ ഉണ്ടായിരുന്നു!

ആ അഞ്ചുവയസുകാരി നിങ്ങളുടെ മകളായിരുന്നെങ്കില്‍...................?

വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

കുമ്മാട്ടികളി

ഇന്ത്യന്‍ ജനത കഴുതകളാണ് എന്നു ഉറക്കെ പ്രഖ്യാപിക്കുകകയണ് കോണ്‍ഗ്രസ്. 176465 കോടി അമുക്കിയതില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ രാഹുല്‍ അമ്മയെ രക്ഷിക്കാന്‍ ഒരു  ഇന്ദ്രജാലം...

"ഹൈന്ദവ തീവ്രവാദം പാക്കിസ്ഥാന്‍ തീവ്രാവാദസംഘടനയായ ലഷ്കറെ തയിബയെക്കാള്‍ ഭീഷണിയാണെന്ന് യുഎസ് അംബാസഡര്‍ തിമോത്തി റോമറോടു എഐസിസി ജനറല്‍ സെക്രട്ടറി രാഹൂല്‍ ഗാന്ധി പറഞ്ഞതായി വിക്കിലീക്സ് രേഖ. ഹൈന്ദവ തീവ്രവാദ സംഘടനകളുടെ വളര്‍ച്ച രാജ്യത്തു മതപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇവ ലഷ്റകിനെക്കാള്‍ അപകടമാണ്.- രാഹുല്‍ പറഞ്ഞു. രാഷ്ട്രീയപരവും സാമൂഹികവുമായ വിഷയങ്ങളിലെ കാഴ്ചപ്പാട് തിമോത്തി റോമറുമായി പങ്കു വയ്ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.2009 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന വിരുന്നിനിടെയാണു രാഹുല്‍ ഗാന്ധി റോമറോട് ഹൈന്ദവ തീവ്രവാദത്തിലുളള ആശങ്ക പങ്കുവച്ചതെന്നാണു വിക്കിലീക്സ് വെളിപ്പെടുത്തല്‍. രാജ്യത്തെ ചില ഹിന്ദു സംഘടനകള്‍ മുസ്ലിം തീവ്രവാദികളെക്കാള്‍ അപകടമാണ്. -രാഹുല്‍ പറഞ്ഞു. ലഷ്കറെ തയിബയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചുളള തിമോത്തി റിമോറുടെ ചില ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴാണ് രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ പ്രതികരിച്ചതെന്നു വിക്കിലീക്സ് രേഖ പറയുന്നു."

തിരിച്ചറിവുള്ളവനു അറിവുള്ള കാര്യമാണ് പറഞ്ഞത്. സ്പെക്ട്രം മറന്നു ഇതു ചര്‍ച്ചചെയ്യാം എന്നു വച്ചല്ല. കോണ്‍ഗ്രസിന്റെ ഒരു പിറപ്പിനു അതിനുള്ള  ധൈര്യം കാണിച്ചപ്പോള്‍ ഒരന്താളിപ്പ്. താമസിയാതെ സക്യ കക്ഷി NDA-സ്പെക്ട്രം മാറ്റി അവരുടെ സ്ഥിരം കലാപരിപാടിലേക്ക് ഇറങ്ങിതിരിച്ചു... അപ്പോള്‍ സത്യത്തില്‍ ആ കുട്ടി മുള്ളിപോയ്.... തിരുത്തുമായ് ഇങ്ങനെ:
"ലക്ഷകര്‍ തയ്ബയെക്കാള്‍ ഇന്ത്യക്ക് ഭീഷണിയാവുന്നത് ഹൈന്ദവ തീവ്രവാദമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിക്കിലീക്ക്സ് പുറത്തു വിട്ട സാഹചര്യത്തില്‍ വിശദീകരണവുമായി രാഹുല്‍ രംഗത്ത്. എല്ലാ തരത്തിലുമുള്ള തീവ്രവാദവും രാജ്യത്തിന് ഭീഷണിയാണെന്ന് രാഹുല്‍. രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായികൊണ്ടിരിക്കെയാണ് വിവാദം ലഘുകരിക്കുന്ന പുതിയ പ്രസ്താവന രാഹുല്‍ പുറത്തിറക്കിയത്. രാഹുലിന് വേണ്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദിയാണ് പ്രസ്താവന പുറത്തിറക്കിയത്. തീവ്രവാദത്തിനെതിരെ ജനങ്ങള്‍ ജാഗരൂകരായി ഇരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു."

ഇന്ത്യയെ കൊള്ളയടിക്കാന്‍ അര്‍ എസ് എസ് സഹയമുണ്ടെന്നു കുട്ടിക്കറിയില്ലേങ്കിലും അമ്മക്കറിയാം. പണ്ട് അച്ഛന്‍ വി പി സിങ് ഗവണ്‍മെന്റിനെ ഇറക്കിയത് ഇതുപോലുള്ള കുമ്മാട്ടികളിയോടേയാണ്. എന്തേ ഇപ്പോള്‍ 

ഇന്നു മനോരമയില്‍ ഇതു വരാന്‍ കാരണം...?

2009- നടന്നത് ഇപ്പൊള്‍ വരാന്‍ കാരണം....?
 

അതിന്റെ തിരുത്ത് ഇപ്പോളാണ് വന്നത്...!

ഇത് സോണിയ nda- യെ കുപ്പിലാക്കാനല്ലാതേ എന്തിനാണ്.....?

176465 -കോടിയുടെ കാര്യമായതുകൊണ്ട് വിക്കിലീക്സ് -നെയും ശംശയിക്കേണ്ടി ഇരിക്കുന്നു......!

ഇപ്പോള്‍ NDA- എന്തിനെകുറിച്ചാണ് പറയുന്നത്......?
 

ശവപെട്ടി അമുക്കിയപ്പോള്‍ പാര്‍ലിമെന്റ് ആക്രമണം......

ഓര്‍ക്കുക ഇന്ത്യയില്‍ മൊത്തം കഴുതകളല്ല.....!!!



ബുധനാഴ്‌ച, ഡിസംബർ 08, 2010

ഞങ്ങള്‍ ക്രിക്കറ്റ് ടീമല്ല...!!!

പാര്‍ട്ടിയില്‍

ഭിന്നത   ഉണ്ടോ

എന്ന   ചോദ്യത്തിന് 

നിങ്ങള്‍  

ഉണ്ടാക്കിയതല്ലേ

എന്നായിരുന്നു  വി.

എസി ന്റെ  പ്രതികരണം.


ഞാന്‍    എന്തെങ്കിലും 

പ്രസ്താവന

ഇറക്കിയാല്‍  അത് 

വിജയനെതിരെയാണെന്ന്   

പറയും.

വിജയന്‍   എന്തെങ്കിലും 

പറഞ്ഞാല്‍ 

എനിക്കെതിരെയെന്ന്

പറയും.


നിങ്ങളുടെ

ഈ  വേല 

കൈയിലിരിക്കട്ടെയെന്നും 

മുഖ്യമന്ത്രി പറഞ്ഞു. 

മാറുന്ന മാധ്യമദൌത്യം

പി രാജീവ്
കുറെനാളുകള്‍ക്കുമുമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമസിന്‍ഡിക്കറ്റ് എന്ന പ്രയോഗം നടത്തിയത് വലിയ വിവാദമാക്കാന്‍ പലരും ശ്രമിച്ചിരുന്നു. ഒരു കേന്ദ്രത്തില്‍നിന്നു തയ്യാറാക്കുന്ന കഥകള്‍ ഒരു സംഘം പത്രപ്രവര്‍ത്തകരുടെ ബൈലൈനില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്ന പ്രവണതയുമായി ബന്ധപ്പെട്ടാണ് ആ പ്രയോഗം വരുന്നത്. ഒരേ അടുക്...കളയില്‍നിന്ന് ചുട്ടെടുക്കുന്ന വിഭവങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങി തങ്ങളുടെ മാധ്യമങ്ങളില്‍ വിളമ്പുകയാണ് ഇവര്‍ ചെയ്തിരുന്നത്. യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത കാര്യങ്ങള്‍ നിര്‍മിത വാര്‍ത്തകളായി കുറെക്കാലം നിറഞ്ഞുനിന്നു.

സിപിഐ എം വിരുദ്ധപ്രചാരവേലയുടെ ഭാഗമായി നടന്ന ഈ പ്രവര്‍ത്തനം തുറന്നുകാണിച്ചതിനോട് പലരും യോജിച്ചിരുന്നില്ല. തനിക്കും തന്റെ പാര്‍ടിക്കും നേരെ വരുന്ന വിമര്‍ശങ്ങളെയും ആക്ഷേപങ്ങളെയും നേരിടുന്നതിനാണ് ഇങ്ങനെ വിമര്‍ശം ഉന്നയിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമായി ഇതിനെ വ്യാഖ്യാനിച്ചവരുമുണ്ട്. എന്നാല്‍, കഴിഞ്ഞ കുറെ മാസമായി പുറത്തുവരുന്ന വ്യത്യസ്ത സ്വഭാവത്തിലുള്ള വാര്‍ത്തകള്‍, പിടിച്ചതിനേക്കാളും എത്രയോ വലിയതാണ് അളയിലിരിക്കുന്നതെന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ്.

'പാര്‍ലമെന്റും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ പാര്‍ലമെന്റ്ഹൌസില്‍ സംസാരിക്കുമ്പോള്‍ മാധ്യമദൌത്യത്തില്‍ വന്ന മാറ്റത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉല്‍ക്കണ്ഠയോടെ വിമര്‍ശിക്കുകയുണ്ടായി. ഉദാരവല്‍ക്കരണനയം മാധ്യമങ്ങളുടെ ഡിഎന്‍എയെത്തന്നെ മാറ്റിമറിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളുടെ അപചയം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്ന വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

ജനാധിപത്യത്തിന്റെ നാലുതൂണുകളില്‍ വാണിജ്യസ്വഭാവത്തിലുള്ളതും ലാഭത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതും മാധ്യമം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ അപചയം ഗൌരവമായി കാണേണ്ട ഒന്നാണ്. രണ്ടാംതലമുറ സ്പെക്ട്രം വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടെലിഫോ രേഖകളാണ് മാധ്യമങ്ങളുടെ അധഃപതനത്തിന്റെ ഞെട്ടിക്കുന്ന ആഴം പുറത്തുകൊണ്ടുവന്നത്. അച്ചടിമഷി പുരണ്ടതും ടെലിവിഷന്‍ സ്ക്രീനില്‍ കാണുന്നതും സത്യമാണെന്ന് അന്ധമായി വിശ്വസിക്കുന്ന ചെറുതല്ലാത്ത വിഭാഗമുള്ള സമൂഹമാണ് നമ്മുടേത്.

ഇവിടെ എങ്ങനെ വാര്‍ത്ത എഴുതണമെന്നും എന്താണ് ക്യാമറ കാണേണ്ടതെന്നും നിശ്ചയിക്കുന്നത് വന്‍കിട കോര്‍പറേറ്റുകളാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസിദ്ധ കോളമിസ്റുമായ വീര്‍ സാങ്വി എന്ത് എഴുതണമെന്ന് നിര്‍ദേശിക്കുന്നത് വിവാദനായികയായ നീരാ റാഡിയയാണെന്ന് ടെലിഫോ സംഭാഷണം വെളിപ്പെടുത്തുന്നു. ഇത് ഒരു വ്യക്തിയുമായുള്ള അടുപ്പത്തില്‍നിന്ന് കേവലമായി രൂപംകൊള്ളുന്ന സംഭവമല്ല. റാഡിയയുടെ പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ വൈഷ്ണവി കോര്‍പറേറ്റ് കസള്‍ട്ടന്‍സിയുടെ വെബ്സൈറ്റില്‍ത്തന്നെ അവരുടെ ദൌത്യം വെളിപ്പെടുത്തുന്നുണ്ട്. വാര്‍ത്തകളുടെ ഘടനയിലേക്കും പത്രാധിപനയത്തിലേക്കും നയിക്കുന്ന ചിന്താശക്തിയെ മനസ്സിലാക്കുകയാണ് ആദ്യത്തേത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ ബന്ധപ്പെടലിലൂടെ തങ്ങളുടെ കക്ഷികളുടെ നയം മാധ്യമങ്ങളില്‍ ശരിയായി അവതരിപ്പിക്കുക. അതുവഴി മാധ്യമനിലപാടുകളെ സ്വാധീനിക്കുക. ഇത്രയും പ്രകടമായി നയം പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിയോട് സംസാരിക്കുന്നത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നാണ് പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്!

രണ്ടാം യുപിഎ സര്‍ക്കാരില്‍ ടെലികോംവകുപ്പ് രാജയ്ക്ക്
കിട്ടുന്നതിനായി നടത്തിയ ഇടപെടലാണ് ടെലിഫോ സംഭാഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വന്‍കിട കോര്‍പറേറ്റുകളുടെ ഇടനിലക്കാരായി ചില പത്രപ്രവര്‍ത്തകര്‍ തരംതാണിരിക്കുന്നു. അതിനായി അവര്‍ മാധ്യമത്തെ ദുരുപയോഗപ്പെടുത്തുന്നു. മാധ്യമങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ചും നാലാംതൂണിന്റെ ദൌത്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന പലരും ഇത്രയും ഗൌരവമായ വിഷയത്തിന് തങ്ങളുടെ മാധ്യമങ്ങളില്‍ ഇടം നല്‍കാന്‍പോലും തയ്യാറായില്ല. യഥാര്‍ഥത്തില്‍ ഹമീദ് അന്‍സാരി ചൂണ്ടിക്കാട്ടിയതുപോലെ 1991നുശേഷം നടപ്പാക്കിയ ഉദാരവല്‍ക്കരണനയത്തിന്റെ ഗൌരവമായ പ്രത്യാഘാതമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
പുതിയ കാലത്തിനു പറ്റുന്ന മാധ്യമനയം ആദ്യം നടപ്പാക്കിയത് ടൈംസ് ഓഫ് ഇന്ത്യയാണ്. വാര്‍ത്തയും പരസ്യവും തമ്മിലുള്ള അതിര്‍വരമ്പ് അവര്‍ എടുത്തുകളഞ്ഞു. പത്രാധിപര്‍ക്ക് പകരം പരസ്യമാനേജര്‍മാര്‍ പത്രത്തിന്റെ നയം നിശ്ചയിക്കാന്‍ തുടങ്ങി. ഇവരുടെ പത്രങ്ങളില്‍ ആരംഭിച്ച മീഡിയാനെറ്റ് പുതിയ പ്രവണതയുടെ രൂപമായിരുന്നു. വിവിധ പേരുകളില്‍ പുറത്തിറക്കുന്ന സപ്ളിമെന്റുകളും പത്രത്തിന്റെ മൂന്നാംപേജുമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കച്ചവടകാര്യങ്ങള്‍ വാര്‍ത്ത എന്ന രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അതിനായി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ അടുത്തഘട്ടമായാണ് സ്വകാര്യ ഉടമ്പടികള്‍ ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ ബിസിസിഎല്‍ ഗ്രൂപ്പ് സ്വകാര്യകമ്പനികളുമായാണ് ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്. ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് പണത്തിനു പകരം ഈ സ്ഥാപനങ്ങളുടെ ഓഹരിയാണ് നല്‍കുന്നത്. ഇങ്ങനെ കരാറുള്ള സ്ഥാപനങ്ങള്‍ക്ക് എതിരായ വാര്‍ത്തകള്‍ക്ക് പത്രത്തില്‍ ഇടം ലഭിക്കില്ലെന്ന ഉറപ്പും ഈ ഉടമ്പടിയിലുണ്ട്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളില്‍ ഓഹരിയുള്ള സ്ഥാപനം ടൈംസ് ഓഫ് ഇന്ത്യയായിരിക്കും. 2008ലെ കണക്കുപ്രകാരം 200 സ്ഥാപനത്തില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വായനക്കാരന്റെ അറിയാനുള്ള അവകാശത്തെ തകര്‍ക്കുകയാണ് ഇതുവഴി അവര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളിലെല്ലാം ടൈംസ് സൃഷ്ടിച്ച വഴി പിന്തുടരുകയാണ് മിക്ക മാധ്യമങ്ങളും ചെയ്തത്. ഇതേത്തുടര്‍ന്ന് സ്റോക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ഓഹരിയുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. 2009ലാണ് പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രവണതയായ പെയ്ഡ് ന്യൂസ് ശക്തിപ്പെട്ടത്.
പ്രധാനമായും ഹിന്ദു പത്രത്തിലെ സായ്നാഥാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അധികവും പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലുമാണ് ഈ പ്രവണത ശക്തിപ്പെട്ടത്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സമീപിച്ച് മാധ്യമപ്രതിനിധികള്‍ റേറ്റ് കാര്‍ഡ് നല്‍കും. അച്ചടി മാധ്യമങ്ങളുടെ റേറ്റ് കാര്‍ഡിനു പകരം ദൃശ്യമാധ്യമങ്ങളില്‍ പാക്കേജുകളാണ് അധികവും. പണം നല്‍കാത്ത സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ടെന്ന വിവരംപോലും വായനക്കാര്‍/കാഴ്ചക്കാര്‍ അറിയില്ല. പണം നല്‍കുന്നതിന് അനുസരിച്ച് പേജുകളും സ്ഥാനവും വലുപ്പവും സ്വഭാവവും മാറും. എതിരാളികളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് പ്രത്യേക റേറ്റാണ്. പണം നല്‍കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്കുവേണ്ടി തരംഗ വാര്‍ത്തകളും അഭിപ്രായവോട്ടെടുപ്പു ഫലവും നിഷ്പക്ഷമെന്ന മട്ടില്‍ നല്‍കാനും റെഡി. ഈ പ്രവണത ജനാധിപത്യപ്രക്രിയയെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
മഹാരാഷ്ട്രയില്‍ കോടിപതികളായ എംഎല്‍എമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ച് വിലയിരുത്തുന്നത്. 2004ല്‍ ഇവരുടെ എണ്ണം 108 ആയിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് 184 ആയി വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ മൂന്നില്‍ രണ്ടും ഹരിയാനയില്‍ നാലില്‍ മൂന്നും എംഎല്‍എമാര്‍ കോടിപതികളാണെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യസഭയില്‍ നൂറു കോടിശ്വരന്മാരുണ്ട്. 200ല്‍ അധികം കോടി ആസ്തിയുള്ളവരാണ് ഇവരില്‍ വലിയൊരു വിഭാഗം. ലോക്സഭയില്‍ 2004ല്‍ 156 കോടിശ്വരന്മാരാണുണ്ടായിരുന്നതെങ്കില്‍ അവരുടെ എണ്ണം 315 ആയി ഉയര്‍ന്നു. 102 ശതമാനം വര്‍ധന. 2004ല്‍ ഒരു എംപിയുടെ ശരാശരി ആസ്തി 86 ലക്ഷം രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 5.33 കോടി രൂപയാണ്.

കുത്തകകള്‍ക്കുമാത്രം വിജയിച്ചുവരാന്‍ കഴിയുന്ന ഒന്നായി തെരഞ്ഞെടുപ്പുകളെ കുറെയെങ്കിലും മാറ്റിത്തീര്‍ക്കുന്നതായിരിക്കുന്നു മാധ്യമപ്രചാരണത്തിന്റെ പുതിയ രീതി. ഇവിടെയാണ് പുതിയ വെളിപ്പെടുത്തലുകളുടെ പ്രസക്തി. മന്ത്രിസഭാരൂപീകരണത്തിലും വകുപ്പു വിഭജനത്തിലും നിര്‍ണായകസ്വാധീനം ചെലുത്തിയെന്നു വെളിപ്പെടുത്തിയ ഫോണ്‍ ടേപ്പുകള്‍ക്കു മുകളില്‍ ഒരു വര്‍ഷത്തിലധികം അടയിരിക്കുകയാണ് സിബിഐ ചെയ്തതെങ്കില്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ ഇത് ചോര്‍ന്നു കിട്ടിയെന്ന അന്വേഷണം പ്രഖ്യാപിക്കാന്‍ അസാധാരണ തിടുക്കമാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. മാധ്യമങ്ങളുടെ അപചയം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും പ്രധാനമായും മാധ്യമങ്ങള്‍തന്നെയാണെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

നവമാധ്യമങ്ങള്‍ കുറെയൊക്കെ ഈ ചുമതല നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചെയ്യാവുന്നതിന് ഇന്ത്യയില്‍ നിരവധി പരിമിതിയുണ്ട്. പെയ്ഡ് ന്യൂസ് സംബന്ധിച്ച് രാജ്യസഭയില്‍ ഞാന്‍ ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ആദ്യമായാണ് പാര്‍ലമെന്റ് ഈ പ്രവണതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രസ്കൌസിലിന്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നാണ് വാര്‍ത്താവിതരണമന്ത്രി അംബികാസോണി പറഞ്ഞത്. പ്രസ് കൌസിലിന്റെ അന്വേഷണ കമീഷന്‍ സമര്‍പ്പിച്ചത് 36,000 വാക്കുള്ള റിപ്പോര്‍ട്ടായിരുന്നു. എന്നാല്‍, അതിലെ പ്രധാനഭാഗങ്ങളെല്ലാം എടുത്തുകളഞ്ഞ് കേവലം 3600 വാക്കായി കൌസില്‍ അത് ചുരുക്കി. ഇതു കാണിക്കുന്നത് ഇപ്പോഴത്തെ മാധ്യമഇടപെടലുകള്‍ തുറന്നുകാണിക്കുന്നതിന് ഇത്തരം സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നുകൂടിയാണ്. ഒപ്പം ഉദാരവല്‍ക്കരണം ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങളെ എങ്ങനെയാണ് മൂലധനത്തിന്റെ കളിയുപകരണങ്ങളാക്കി മാറ്റുന്നതെന്നുകൂടി ഈ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

ചൊവ്വാഴ്ച, ഡിസംബർ 07, 2010

വീഴ്ചകള്‍ തിരുത്തി എല്‍ഡിഎഫ് ശക്തിപ്പെടുത്തും പിണറായി

Poly Varghese ഇതില്‍ കൂടുതക്ല്‍ വീഴ്ച ഇനി വരാനില്ല ഇത് എന്നെ ചീഞ്ഞി പോയി സഖാകളെ രാഷ്ട്രീയം കോര്പരെടുകള്‍ക്ക് തീര്‍ എഴുതിയ പിണറായി തന്നെ ആണ് ഇന്നി ഒന്ന്നും ചെയ്യാനില്ല മൊത്തത്തില്‍ കുഴിച്ചു മോള്ടുക അല്ലെങ്കില്‍ ഇത് ക്രിമിനല്‍ സഖമായി മാറും അല്ലെങ്കില്‍ മാറികൊണ്ടിരിക്കുന്നു
_______________________________________________________________

        നിലവിലുള്ള ശീലങ്ങനുശൃതമായി കാര്യങ്ങളേ പ്രചരിപ്പിക്കുക എന്നതില്‍ വലതുപക്ഷം വിജയം കണുന്നു എന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നാം കണ്ടത്. തൊറ്റത് തെറ്റുകള്‍കൊണ്ടാണ് എന്നുപറുയുന്നതിന്റെ മുറുവായന, ജയിച്ചത് ശരിയായ നിലപാടിന്റെതാണ് എന്നു വരുന്നു. ...

        അത് സമ്മതിക്കാന്‍ സാമാന്യ ബോധംപോലും തീര്‍ച്ചയായിട്ടും നാണിക്കുമെങ്കിലും. ഉയര്‍ന്നു ചിന്തിക്കുന്നവരെപോലും " എന്നെ ചീഞ്ഞി പോയി സഖാകളെ രാഷ്ട്രീയം കോര്പരെടുകള്‍ക്ക് തീര്‍ എഴുതിയ പിണറായി തന്നെ ആണ്" എന്നു തോല്‍വിയുടെ ലളിത ഫോര്‍മൂല നമ്മെകൊണ്ട് തന്നെ പറയിപ്പിക്കാന്‍ കഴിയുന്നു എന്നത് വലതു പക്ഷതിനുള്ള ചാര പണിയുടെ ഭാഗമാണെന്നു എന്നു പറയുന്നത് പുത്തന്‍ അധിനിവേശ ആക്രമണങ്ങളെ ചുരുക്കികാണുന്നതാവും.

       സച്ചിന്റെ ഫോമിനനുസരിച്ചു ടീമിന്റെ ജയപരാജയങ്ങളെപോലേ, പിണറായി എന്ന കൂനികൂടിയ ധാര്‍ഷ്ട്യയത്തില്‍ "ഇന്നി ഒന്ന്നും ചെയ്യാനില്ല മൊത്തത്തില്‍ കുഴിച്ചു മൂടുക അല്ലെങ്കില്‍ ഇത് ക്രിമിനല്‍ സഘമായി മാറും അല്ലെങ്കില്‍ മാറികൊണ്ടിരിക്കുന്നു" എന്നു ലോകത്തിലെ രണ്ടാമത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ കുറിച്ചു പറയുന്നത്, തൊഴിലാളിവര്‍ഗ ബോധത്തിലേക്ക് നവലിബറല്‍ കടന്നുകയറ്റം സാധ്യമാക്കിയതിന്റെ ഫലമാണ്....

      അതെ, വര്‍ഗ ശത്രുവിന്റെ ആശയ പ്രചാരകര്‍ നമ്മളില്‍ ചിലര്‍ത്തന്നെ നാം തന്നെയാവുകയും ചെയ്യുന്നു എന്ന തിരിച്ചറിവിലെ പോരായ്മയെ ആണ് "ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ച് എല്‍ഡിഎഫ് ശക്തമായി മുന്നോട്ട് പോവുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍" പറഞ്ഞതിനെ വായിക്കണ്ടത്......!!!

വെള്ളിയാഴ്‌ച, ഡിസംബർ 03, 2010

ഷാഹിനയെ വായിക്കണ്ടത്.

        വലതു പക്ഷം അതിന്റെ ചൂഷ്ണമുഖം കൂടുതല്‍ വെക്തമാക്കപെടുമ്പോഴാണ്, അത് അതിന്റെ ഫാസിസ്റ്റ് ലളിതവല്‍ക്കരണം സ്വീകരിക്കുന്നത്. ആ സൈലി നമുക്ക് വളറേ അനാവൃതമായത് കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിലാണ്. ഒപ്പം നടന്നു തീവ്രവാദ വിടുവായത്തം പറഞ്ഞു നടന്നപ്പോള്‍, ആ മണ്ണോരുക്കലില്‍ അവരുടെ ഗുടാലോചനയില്‍ തന്നെ തീവ്രവാദിയായി വിചാരണ പേരില്‍ കുറേ തിരെരഞ്ഞെടുപ്പുകള്‍ ജനത്തെ കഴുതകളാക്കിയത്.
       ആ അജണ്ട തള്ളിയത്,   മതേതരവാദിയും, ആദര്‍ശ മിശിഹായുമായ അന്തോണിച്ചായന്റെ കാര്‍മികത്തിലാണ്. മഅദനി വന്നാല്‍ ക്രമസമാധാ തകരുമെന്നു, അതുവരെ ഓരോ തിരഞ്ഞെടുപ്പുവരുമ്പോഴും പൊതിചോറുമായി ചെന്നവര്‍ തന്നെയാണ് രേഖാമൂലം അറിയിച്ചതു.

      വലതുപക്ഷം ഇടത് പക്ഷത്തേക്കാള്‍ മിടുക്കരാണ് എന്നു തെളിയിച്ചത് കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിലാണ്. അതുവരെ ചുമന്നു നടന്നവര്‍ ഈരയില്‍ ഇരയാക്കി cpi(m)-നെതിരെ ഉപയോഗിച്ചത്. ഒസാമായേക്കാള്‍ വലിയ തീവ്രവാദിയായി ചിത്രികരിച്ചുത്  ആക്രമിക്കാനുള്ള കവണയായിരുന്നു മഅദനി. അതില്‍ പിണറായിയോടുള്ള വെക്തി വിരോധകൂടി ചേര്‍ന്നപ്പോള്‍ രംഗ കൊഴുത്തു.

      ഇവിടെയാണ് "ഷാഹിനയെന്ന മുസ്ലിം പേര് തന്നെ വല്ലാതെ വേട്ടയാടുന്നുണ്ടെന്ന് ഒരിക്കല്‍ ഷാഹിന" പറഞ്ഞത് നോക്കികാണണ്ടത്! "ജന്മം കൊണ്ട് ഹിന്ദുവായ രാജീവിനെ ജീവിത പങ്കാളിയാക്കിയതും കുഞ്ഞ് ജനിച്ചപ്പോള്‍ അവനു 'അന്‍പ്' എന്ന് പേരിട്ടതും ജനന റെജിസ്റ്ററില്‍ മതം എന്ന കോളം പൂരിപ്പിക്കാതെ വിട്ടതുമെല്ലാം ഒരു നല്ല 'ഐഡന്റിറ്റി' കിട്ടുമെന്ന പ്രതീക്ഷയോടെയായിരിക്കണം. പക്ഷെ അതൊന്നും ഷാഹിനയെ സഹായിച്ചില്ല എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്." മാത്രമല്ല, "ഷാഹിന എഴുതിയ ഒരു ലേഖനത്തിന്റെ വരികള്‍ ഡല്‍ഹി സ്ഫോടനം നടത്തിയ ചില ഭീകരവാദികളുടെ ഇമെയില്‍ സന്ദേശത്തില്‍ ഉദ്ധരി"ച്ചുകോണ്ട് വലതുപക്ഷം അതിന്റെ കുതന്ത്രം മുന്നേകൂട്ടിതന്നെ നീക്കിയിരുന്നു. ഇവിടെ അതിന്റെ നേതൃത്വ തലച്ചോറ് ഹിന്ദു മതേതര 'മാതൃഭൂമി' നാവുകളുടെതാണ്.

     ബിംബവലക്കരണത്തിന്റെ സാമാന്യബോധം ശ്രഷ്ടിക്കപെടുന്നത് വലതുപക്ഷത്തിന്റെ ആവശ്യമാണ്. കമ്യൂണിസ്റ്റ് ബിംബവല്‍ക്കരണം സൃഷ്ടിച്ചു മുന്നില്‍ കൊണ്ടാടി വെക്കുന്നത് ഒരു സൊഷ്യലിസ്റ്റ് സമുഹത്തിനുവേണ്ടിയല്ല, വെക്തികത വാദഗഥി അതവ മോഡല്‍ രീതി മുന്നോട്ട് വെക്കുന്നത് സംഘടന ബോധത്തില്‍ തുരപ്പന്‍ പണിക്കുവേണ്ടിയാണ്. ഇത് തിരിച്ചറിയാത്തവരാണ് ഇവരുടെ പരിളാണ് ബിംബവല്‍ക്കരണത്തില്‍ സ്വയം അവരോ​‍ധിച്ചു അതിവിപ്ലവത്തിലൂടെ ഒറ്റുകാരന്റെ തൗത്യം നിര്‍വഹിച്ചത്. പ്രതിരോധം വര്‍ഗബോധത്തില്‍ രാകിമൂര്‍ച്ചവരുത്തിയതാവണം!
 മുസ്ലീമായതുകൊണ്ടല്ല, മഅദനിയും ഷാഹിനയും കല്ലെറിയപെടുന്നത്. സ്വത്വ ബോധം, വര്‍ഗ ബോധവുമായി സഖ്യം ചേരുന്നതിന്റെ അപകടം തിരുച്ചറിയുന്ന, സ്വത്വരാഷ്ട്രിയത്തില്‍ അന്തിയുറങ്ങുന്നവരാണ് മഅദനിയെയും, ഷാഹിനെയെയും കല്ലെറിയുന്നത്. അതില്‍ ബി ടീം മാത്രമാണ് അര്‍ എസ് എസ്. ഇവിടുത്തെ മാ​‍ധ്യമവലതുപക്ഷ തലച്ചോറുകളുടെ തിരിച്ചറിവ്, ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. ഈ ന്യായം പുത്തന്‍ അധിനിവേശ നേതൃത്വത്തിന്റെ വേദ വാക്യമാണ്.തിരിച്ചറിയുന്നവര്‍ സിണ്ടിക്കേറ്റിനെതിരെ വിരല്‍ ചൂണ്ടും, അല്ലാത്തവര്‍ അവരുടെ മുന്നിലിരുന്നു വംമ്പത്തരം പറയും....!