വെള്ളിയാഴ്‌ച, ഓഗസ്റ്റ് 23, 2019

എന്തിലും എതിലും അവർക്കു പാർട്ടി തന്നെയാണ് കാര്യം.

അവർ പറഞ്ഞത്‌ പാർട്ടിക്കു നേരയായിരുന്നു

അവർ പാർട്ടിയുടെ  പേരു പറഞ്ഞുകൊണ്ടായിരുന്നു മനുഷ്യത്വ വിരുദ്ധ നുണ ആ വർത്തിച്ചുകൊണ്ടിരുന്നത്‌.

നുണ പൊളിഞ്ഞപ്പോൾ പിന്നെയും പാർട്ടിയെ തന്നെയായിരുന്നു പറഞ്ഞിരുന്നതു.‌

സഖാവ്‌ ഓമനകുട്ടനെ നുണ കുരുക്കിൽ ഭൽസിച്ചിരുന്നതിൽ മോചിപ്പിച്ചെങ്കിലുംപാർട്ടിയെ തന്നെയായിരുന്നു പിന്നെയും കേന്ദ്രികരിച്ചിരുന്നത്...


അതിന്റെ പിന്നീടുള്ള തുടർച്ചയിലും അവർ പാർട്ടിയിലേക്കു തന്നെയായിരുന്നു ഫോക്കസ്‌ ചെയ്ത്‌ വലിഞ്ഞുകയറി  പറഞ്ഞിരുന്നത്‌അപ്പോൾ സഖാവ്‌ ഓമനകുട്ടൻ എന്ന കമ്യൂണിസ്റ്റ്‌ ശൈലിയിൽ പാർട്ടിയോടു ചേർന്നു നിന്നുകൊണ്ടു തന്നെ നിലപാടെടുത്തപ്പോൾ, മഹാ പാപി മാധ്യമ വലതുപക്ഷ ഹിഡൻ രാഷ്ട്രിയ ജീവികൾ ഓമനകുട്ടനെയുംജില്ല കമ്മറ്റിയേയും  നീക്കിവെച്ചു മന്ത്രി സുധാകരന്റെ നേർക്കായി പിന്നെ ആ വിഷയത്തിൽ അവരുടെ താൽപര്യത്തിനു ടൂളാക്കിയത്‌അപ്പോഴും പാർട്ടിയെ തന്നെയായിരുന്നു ലക്ഷ്യം വെച്ചത്..

ബോഡിലാങ്കേജ്‌ആ പഴയ വായത്താരി 

പിണറായിക്കു നേരേ കാലങ്ങളോളംഇപ്പോഴും തഞ്ചം കിട്ടിയാൽ പ്രയോഗിക്കുന്ന ബോഡിലാങ്കേജുംപെരുമാറ്റ ശൈയിലിയും തന്നെയായിരുന്നുസഖാവ്‌ പിണറായി വിജയനുമുമ്പ്‌മൂർക്കനായിരുന്നു പ്രിന്റ്‌ മീഡിയ വായ്ത്താരി സഖാവ്‌ വി എസ്‌ അചുതാനന്ദനെകുറിച്ചു എഴുതിയിരുന്നത്‌വികസന   വിരോധിയെന്നും

പിണറായി കാലമെത്തിയപ്പോഴേക്കും ദൃശ്യ മീഡിയയിൽ വസൂരി കല വീണ അദ്ദേഹത്തിന്റെ മുഖത്തെ ഗുണ്ട ലുക്കിലേക്കാക്കിവർഗ്ഗ ശത്രുവിന്റെ നിരന്തരമായ കടുത്ത ആക്രമണകൊണ്ട്‌ പരുവപ്പെട്ടതിൽ ധാർഷ്ട്യക്കാരനെന്ന ലേബലും ഒട്ടിച്ചുഅതിനു മറുവില്ലനായി വി എസി നെ ജനകിയനുമാക്കി പാർട്ടിയേ ഇല്ലാതാക്കാൻ പകിടകൾ ഉരുട്ടികൊണ്ടിരുന്നു.

ജനകിയനായ സഖാവ്‌ വി എസ്‌ അച്യുതാനന്ദൻ ഉള്ള സിപി(എംപാർട്ടിമോശമാണെന്നു തന്നെയായിരുന്നു അവർ നുണകളിലൂടെ  പറഞ്ഞുകൊണ്ടിരുന്നതു.

പൊതുബോധ ലളിത ഉപയോഗത്തിനു വ്യക്തികേന്ദ്രീകൃതമായ ക്രിയേറ്റുകളൊക്കെയും ലക്ഷ്യം വെച്ചത്‌ പാർട്ടി മോശമാണെന്നു ഉറപ്പിക്കാൻ തന്നെയായിരുന്നു ഞെക്കിയിട്ടാണെങ്കിലും നാക്കിയിട്ടാണെങ്കിലും

ഗുണ്ടാ വിജയൻ എന്നു വിളിച്ചിരുന്ന പരിഷകൾ ഇന്നിപ്പോൾ ഇരട്ടചങ്കനെന്ന ലേബൽ ചാർത്തി കൊണ്ടാടി നക്കി കൊല്ലാനുള്ള അവിരാമ ശ്രമത്തിലുമാണ്‌പക്ഷേ സഖാവിൽ നിന്നും ചിലപ്പോഴൊക്കെ ആട്ടു കിട്ടുമ്പോൾ ഇപ്പോഴും അവർക്ക്‌ തോന്നാർ ഉണ്ട്‌ സഖാവിന്റെ ശൈയിലി മാറ്റമെന്നു തന്നെയാണു.

ഓമനകുട്ടൻ സഖാവിനോട്‌ മാപ്പ്‌ ചിലർ  റഞ്ഞപ്പോൾ അതിൽ സാധ്യമാക്കുന്ന ഉദ്ദേശം അവർ സത്യസന്ധരാവുകതെറ്റുതിരുത്തി വിശാലമാനസ്കരാണെന്നു സ്ഥാപിക്കുക  എന്നതിലുപരി കള്ളങ്ങളുടെ നൂറാവർത്തി പരുവപ്പെടുത്തിയ പൊതുബോധ   നിർമ്മിതിയെ സ്ഥിരപെടുത്തുക, സാധുകരമാക്കി എന്ന ലക്ഷ്യവും ഉണ്ട്‌.

അവർ പറഞ്ഞ പെരും കള്ളങ്ങളിലെ ചില പ്രധാനപെട്ടത്‌ ഒന്നു പിണറായി വിജയന്റെ ഭാര്യയായ കമലയുടെ പേരില്‍ സിംഗപൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്ന കമ്പനി ഉണ്ടെന്നതു തന്നെയാണ്‌ ഏറ്റവും ഹിറ്റായി ഓടിയ പെരുംകള്ളംപിന്നെ കോടിയേറി സഖാവിന്റെ കക്ഷത്തിലോട്ട്‌‌ ഫോക്ക്സ്‌ ചെയ്തതുമൊക്കെയായ കള്ളങ്ങളുടെയൊക്കെയും ബോധ്യപെടലിനെകുറിച്ചു ഇന്നേവരേ ഏതേങ്കിലും ''-ക്കാരു എവിടേങ്കിലും തിരുത്തോ മാപ്പോ നൽകിയിട്ടുണ്ടോ?

 ഒട്ടും ജന പക്ഷ വിലാസമില്ലാത്ത വലതു പക്ഷ രാഷ്ട്രീയത്തിന്റെ പ്രചാരണ പ്രവർത്തകരാണ് ദൃശ്യ പ്രിന്റ് അതിന്റെ പകർപ്പ് വായ്പാട്ടുകളൊക്കെയും...  


അവയുടെ നുണ നിരന്തര ആവർത്തനം. ചെത്തിയും, മിനുക്കിയും കൂട്ടി യോചിപ്പിച്ചതും, പിന്നെയും പല കുറി, പല തലത്തിൽ നിന്നും ആവർത്തിച്ചുകൊണ്ടിരിക്കുക. ആദ്യം കൗതുകമായിട്ടും, പിന്നെ  അസഹ്യമായിട്ടും, പിന്നെയത് സഹനമായിട്ടും, അവസാനം സ്വാശീകരണമായിട്ടും നമ്മളിലേക്ക് അത് ചേർക്കപെടുന്നു...


ഇരട്ട ചെങ്കണ് എന്ന് പറയുന്ന സാധാരണക്കാരന് തന്നെ മറുതലക്കൽ ലാവലിൻ വിജയം കൂടിയാണെന്ന് ഓർമപ്പെടുത്തുന്നു. ആ നുണ നുണയെന്ന് പല കുറി പലയിടത്തും അടർന്നു വീണിട്ടും, തെറ്റു തിരുത്തുകയോ, മാപ്പു പറയുകയോ അതിന്റെ പ്രചാരണം നടത്തിയവർ ഇന്നേവരെ പറഞ്ഞിട്ടില്ല..
സഖാക്കൾ ഓമനകുട്ടനോ, പിണറായി വിജയനോ,  വി എസ്‌ അച്യുതാനന്ദനോ ആരും, എപ്പോ വേണമെങ്കിലും വലതുപക്ഷ നാവാട്ടികൾ വാഴ്ത്തിപ്പാടും. എങ്കിലും കമ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്)-നെ വെച്ചുപൊറുപ്പിക്കാൻ അനുവദിക്കുന്ന രീതിയിൽ ജന്മം തൊട്ടു ശവദാഹം വരെയുള്ള അവരുടെ  ഒരു പ്രവർത്തനത്തിലും ഉണ്ടാവില്ല. 

നന്നു എന്നു അവർ പറഞ്ഞാൽ തെറ്റായിരുന്നു എന്നാണു ചരിത്രം നമ്മെ ഇതുവരെ  ഓര്മിപ്പിച്ചിട്ടുള്ളതൊക്കെയും!!!