ഞായറാഴ്‌ച, നവംബർ 27, 2011

രാക്ഷസിയത തുറന്നു കാണിക്കുക

പ്രകൃതി ക്ഷോഭങ്ങളാല്‍ ജനലക്ഷങ്ങള്‍ ചത്തു തീരുന്നതില്‍ മനുഷ്യാര്‍ത്തിയുടെ അമിത ചൂഷ്ണം ഒരളവോളം കാരണമാവുറെണ്ട്. പ്രത്യക്ഷത്തില്‍, മുല്ലപെരിയാറില്‍ ഇപ്പോള്‍ നടമാടുന്ന വലതുപക്ഷ രാഷ്ട്രിയത്തിന്റെയും അതിന്റെ വൃത്തിക്കെട്ട ലാഭകൊതിയില്‍ കുതിര്‍ന്ന താല്പര്യത്തിന്റെയും പേരില്‍ നഞ്ഞിട്ട് കുളത്തില്‍ ചത്തു മലക്കുന്ന പരല്‍ മിനുകലെപോലേ; ഇത്തിരിപോന്ന ഒരു ഭൂപ്രദേശവും അതിലെ മുപ്പതുലക്ഷം നിസഹായരായ മനുഷ്യരും മറ്റു ജിവജാലങ്ങളും, ലക്ഷോപ ലക്ഷം പേരുടെ അധ്വാനവും, അവരുടെയൊക്കെ സ്വപ്നങ്ങളും; ഒരു നിശ്വാസത്തിന്റെ നേരിയ നേരത്തിന്റെ അറിവുപോലുമില്ലാതേ തീര്‍ന്നു പോവുമെന്ന മുന്‍ അറിവില്‍ രാവും പകലും മരവിച്ചു ജീവിക്കുന്നത് ഈ ദൈവത്തിന്റെ നാട്ടിലാണ്!

അരാഷ്ട്രിയ പേയ് കൂത്തുകള്‍ അവരുടെ അവസരവാദത്തിനു ന്യാമെന്നോണം ഇതില്‍ രാഷ്ട്രിയം നോക്കാതേ പ്രതിക്ഷേധിക്കണമെന്നാണ് ആവശ്യപെടുന്നതു. അതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് അവര്‍ സാധുകരിക്കുന്നതു. ഒന്നു ഈ പ്രശ്നത്തില്‍ ഇടതും, വലതും ഒരുപോലെയാണെന്നും, രണ്ട് തമിഴ് നാട് രാഷ്ട്രിയത്തിന്റെ ചിലവില്‍ യു പി എ തുടര്‍ന്നുവരുന്ന അഴിമതി ഭരണത്തിന്റെ സുരക്ഷിതത്തിനു വേണ്ടി അവര്‍ നടപ്പാക്കുന്ന നഗ്നമായ നിരുത്തരവാദിത്വത്തെ ന്യായികരിക്കാനും കൂടിയാണ്.



ഇതിന്റെ തിരിച്ചറിവില്‍ നിന്നുള്ള ഉയര്‍ത്തെഴുനേല്‍പ്പ് മാത്രമാണ് വരാന്‍ പോവുന്ന ദുരന്തത്തിനു തടയിടാന്‍ കഴിയൂ. അല്ലാതേ തമിഴനോട് വംശിയമായ പോര്‍ വിളികളില്‍ പരിഹാരമാവുന്നതല്ല, ഈ ദുരന്തം അവരുടെ കുടിവെള്ളം മുട്ടിക്കുന്നതുകൂടിയാണ്. തമിഴനോട് മുല്ല പെരിയാര്‍ എന്ന ബ്ലാക്ക് മേയില്‍ രാഷ്ടിയമാണ് ആദര്‍ശ കോപ്പന്‍ എ കെ ആന്റണിയടക്കം കേരളത്തിലെ യു ഡി എഫ്-ലെ 16 മൊണ്ണകളും, ആറു കേന്ദ്ര മന്ത്രിമാരും അടങ്ങുന്ന യു പി എ എന്ന കോപ്രേറ്റ് സ്പോണ്‍സേര്‍ഡ് ഭരണം നടത്തുന്നത്. ഈ രാക്ഷസിയത തുറന്നു കാണിക്കുകതന്നെയാണ് യു പി എ ഭരണ ദുരന്തത്തിന്റെ പെരും വെള്ള പാച്ചിലില്‍ മുങ്ങിതാഴാന്‍ പോവുന്ന കേരളത്തിനു ചെയ്യാനുള്ളതു!!!

വെള്ളിയാഴ്‌ച, നവംബർ 11, 2011

ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ്സ്

ദുര്‍ബലതെയെ ആക്രമിക്കുക എന്നു വച്ചാല്‍ ജയിക്കുക എന്നു മാത്രമല്ല, എതിരാളിയേ പേടിപ്പിക്കുക എന്നും അര്‍ത്ഥമുണ്ട്!

നിലനില്‍പ്പിന്റെ അവസ്ഥക്കനുസരിച്ചാണ് ബോധത്തിന്റെ നിലവാരം.

ആക്രമിക്കാന്‍ എളുപ്പം സ്ത്രികളെയും കുഞ്ഞുങ്ങളെയും മാത്രമല്ല, സമുഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തെകൂടിയാണ്.

സൗമ്യയെ ആക്രമിക്കപെട്ടതില്‍ വ്യാകുലപെട്ട് വാചാലമാവുന്ന ഹൃദായാലുകള്‍ എന്തെ തൊട്ടടുത്ത ദിവസം അതുപോലെ മരണപെട്ട ഇന്ദുവിന്റെ കാര്യം കണ്ടില്ലെന്നു നടിക്കുന്നതു?

തൃശ്ശൂര്‍ അതിവേഗ കോടതി പറഞ്ഞതു “പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് ” കോടതി അതിലൂടെ ചൂണ്ടികാണിക്കുന്നതു സൗമ്യ കൊലക്കേസില്‍ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയെന്നവനെ തൂക്കിയാല്‍ സമൂഹം ശുദ്ധീകരിക്കപെടുമെന്നും പാഠമാവുമെന്നും ആണ്. അങ്ങനെയൊരു പാഠം സമുഹത്തിലേക്ക്, വൈകാരികതലത്തിലേക്ക് അടിച്ചേല്‍പ്പിച്ചു ഘോഷിക്കുന്നതില്‍ ഭരണകൂട ഉപകര്‍ണങ്ങള്‍ക്ക് വെക്തമായ ലക്ഷ്യമുണ്ട്.

ആ ലക്ഷ്യമെന്തെന്നു നമ്മുടെതന്നെ കോടതികളുടെ മുങ്കാല പീഡന വിധികള്‍ നോക്കിയാല്‍ മതി. സൂര്യനെല്ലി കേസില സുപ്രീം കോടതി ചോദിച്ചതു ഇരക്കു ഒന്നു നിലവിളിക്കാമായിരുന്നില്ലേ എന്നാണ്? അന്നു കോടതിയെ വിലക്കുവാങ്ങിയ എം പി അണ്ണാക്ക് കുത്തിപൊളിച്ചിരുന്നു എന്നത് അറിഞ്ഞതായി നടിച്ചില്ല. പിന്നെയൊരുവള്‍ ഒക്കൊത്തൊരു കുട്ടിയുമായി തെരുവില്‍ ഉറക്കേ വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം അവളെ ഭ്രാന്തത്തിയാക്കുകയും, പിന്നെ ഇരയാക്കപ്പെട്ടവന്റെ ചിലവില്‍ വട്ടി പലിശക്കാരിയുമാക്കി.

കോടതി ഇവിടെ പൊട്ടന്‍ കളിച്ച കാര്യങ്ങള്‍:

1.ഗോവിന്ദച്ചാമിക്കായി മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ അഭിഭാഷകന്‍ രംഗത്തിറങ്ങിയതു എങ്ങനെ എന്നതു?

2.സംഭവം നടന്നയുടന്‍ കേസില്‍നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദവുമായി സൗമ്യയുടെ വീട്ടിലെത്തിയ ക്രൈസ്തവ പ്രാര്‍ഥനാസംഘത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റം?

3.പ്രതിക്കനുകൂലമായി മൊഴി നല്‍കിയ ഡെപ്യൂട്ടി പൊലീസ് സര്‍ജനെതിരെ കേസെടുക്കാന്‍ കോടതി പറഞ്ഞിട്ടും ഡോ. ഉന്മേഷിനെതിരെ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ആരോഗ്യവകുപ്പ് പൂഴ്ത്തിയതിനെകുരിച്ച പീഡകവീരനെ സ്ത്രി ക്ഷേമ മന്ത്രിയാക്കിയ മുഖ്യമന്ത്രിയോട് അന്യേഷിച്ചില്ല എന്നത്?

4.ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റിന് 10 ലക്ഷം രൂപ ഫീസായി നല്‍കിയെന്നത് എങ്ങനെ എന്നതു?

എനിയും ഒരുപാട് അവസരങ്ങള്‍ ആ ഗോവിന്ദചമിക്കു ഉള്ളള്ളപൊഴാണ് “പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന്” എന്ന മെലോട്രാമ ഡയലോഗ് വിധിച്ചതു!

നിലവില സമൂഹത്തിലെ അഴുകിയ പുണ്ണില്‍ തൃശ്ശൂര്‍ അതിവേഗ കോടതി തൊലി പുറമെയുള്ള ലേബനമാണ് പുരട്ടിയതു.

എങ്കിലും തല്‍ക്കാലം നമുക്ക് ആശ്വാസിക്കാം ജഡ്ജി രവീന്ദ്രബാബു ഗോവിന്ദചാമിമാരെ പടച്ച സ്വാമിമാരില്‍നിന്നും സ്വന്തം വിഹിതം ചോദിച്ചു വാങ്ങി, ആവമാര്‍ക്ക് കൂട്ടി കൊടുത്തില്ലല്ലോ എന്നു!!!