വെള്ളിയാഴ്‌ച, ഡിസംബർ 03, 2010

ഷാഹിനയെ വായിക്കണ്ടത്.

        വലതു പക്ഷം അതിന്റെ ചൂഷ്ണമുഖം കൂടുതല്‍ വെക്തമാക്കപെടുമ്പോഴാണ്, അത് അതിന്റെ ഫാസിസ്റ്റ് ലളിതവല്‍ക്കരണം സ്വീകരിക്കുന്നത്. ആ സൈലി നമുക്ക് വളറേ അനാവൃതമായത് കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിലാണ്. ഒപ്പം നടന്നു തീവ്രവാദ വിടുവായത്തം പറഞ്ഞു നടന്നപ്പോള്‍, ആ മണ്ണോരുക്കലില്‍ അവരുടെ ഗുടാലോചനയില്‍ തന്നെ തീവ്രവാദിയായി വിചാരണ പേരില്‍ കുറേ തിരെരഞ്ഞെടുപ്പുകള്‍ ജനത്തെ കഴുതകളാക്കിയത്.
       ആ അജണ്ട തള്ളിയത്,   മതേതരവാദിയും, ആദര്‍ശ മിശിഹായുമായ അന്തോണിച്ചായന്റെ കാര്‍മികത്തിലാണ്. മഅദനി വന്നാല്‍ ക്രമസമാധാ തകരുമെന്നു, അതുവരെ ഓരോ തിരഞ്ഞെടുപ്പുവരുമ്പോഴും പൊതിചോറുമായി ചെന്നവര്‍ തന്നെയാണ് രേഖാമൂലം അറിയിച്ചതു.

      വലതുപക്ഷം ഇടത് പക്ഷത്തേക്കാള്‍ മിടുക്കരാണ് എന്നു തെളിയിച്ചത് കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിലാണ്. അതുവരെ ചുമന്നു നടന്നവര്‍ ഈരയില്‍ ഇരയാക്കി cpi(m)-നെതിരെ ഉപയോഗിച്ചത്. ഒസാമായേക്കാള്‍ വലിയ തീവ്രവാദിയായി ചിത്രികരിച്ചുത്  ആക്രമിക്കാനുള്ള കവണയായിരുന്നു മഅദനി. അതില്‍ പിണറായിയോടുള്ള വെക്തി വിരോധകൂടി ചേര്‍ന്നപ്പോള്‍ രംഗ കൊഴുത്തു.

      ഇവിടെയാണ് "ഷാഹിനയെന്ന മുസ്ലിം പേര് തന്നെ വല്ലാതെ വേട്ടയാടുന്നുണ്ടെന്ന് ഒരിക്കല്‍ ഷാഹിന" പറഞ്ഞത് നോക്കികാണണ്ടത്! "ജന്മം കൊണ്ട് ഹിന്ദുവായ രാജീവിനെ ജീവിത പങ്കാളിയാക്കിയതും കുഞ്ഞ് ജനിച്ചപ്പോള്‍ അവനു 'അന്‍പ്' എന്ന് പേരിട്ടതും ജനന റെജിസ്റ്ററില്‍ മതം എന്ന കോളം പൂരിപ്പിക്കാതെ വിട്ടതുമെല്ലാം ഒരു നല്ല 'ഐഡന്റിറ്റി' കിട്ടുമെന്ന പ്രതീക്ഷയോടെയായിരിക്കണം. പക്ഷെ അതൊന്നും ഷാഹിനയെ സഹായിച്ചില്ല എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്." മാത്രമല്ല, "ഷാഹിന എഴുതിയ ഒരു ലേഖനത്തിന്റെ വരികള്‍ ഡല്‍ഹി സ്ഫോടനം നടത്തിയ ചില ഭീകരവാദികളുടെ ഇമെയില്‍ സന്ദേശത്തില്‍ ഉദ്ധരി"ച്ചുകോണ്ട് വലതുപക്ഷം അതിന്റെ കുതന്ത്രം മുന്നേകൂട്ടിതന്നെ നീക്കിയിരുന്നു. ഇവിടെ അതിന്റെ നേതൃത്വ തലച്ചോറ് ഹിന്ദു മതേതര 'മാതൃഭൂമി' നാവുകളുടെതാണ്.

     ബിംബവലക്കരണത്തിന്റെ സാമാന്യബോധം ശ്രഷ്ടിക്കപെടുന്നത് വലതുപക്ഷത്തിന്റെ ആവശ്യമാണ്. കമ്യൂണിസ്റ്റ് ബിംബവല്‍ക്കരണം സൃഷ്ടിച്ചു മുന്നില്‍ കൊണ്ടാടി വെക്കുന്നത് ഒരു സൊഷ്യലിസ്റ്റ് സമുഹത്തിനുവേണ്ടിയല്ല, വെക്തികത വാദഗഥി അതവ മോഡല്‍ രീതി മുന്നോട്ട് വെക്കുന്നത് സംഘടന ബോധത്തില്‍ തുരപ്പന്‍ പണിക്കുവേണ്ടിയാണ്. ഇത് തിരിച്ചറിയാത്തവരാണ് ഇവരുടെ പരിളാണ് ബിംബവല്‍ക്കരണത്തില്‍ സ്വയം അവരോ​‍ധിച്ചു അതിവിപ്ലവത്തിലൂടെ ഒറ്റുകാരന്റെ തൗത്യം നിര്‍വഹിച്ചത്. പ്രതിരോധം വര്‍ഗബോധത്തില്‍ രാകിമൂര്‍ച്ചവരുത്തിയതാവണം!
 മുസ്ലീമായതുകൊണ്ടല്ല, മഅദനിയും ഷാഹിനയും കല്ലെറിയപെടുന്നത്. സ്വത്വ ബോധം, വര്‍ഗ ബോധവുമായി സഖ്യം ചേരുന്നതിന്റെ അപകടം തിരുച്ചറിയുന്ന, സ്വത്വരാഷ്ട്രിയത്തില്‍ അന്തിയുറങ്ങുന്നവരാണ് മഅദനിയെയും, ഷാഹിനെയെയും കല്ലെറിയുന്നത്. അതില്‍ ബി ടീം മാത്രമാണ് അര്‍ എസ് എസ്. ഇവിടുത്തെ മാ​‍ധ്യമവലതുപക്ഷ തലച്ചോറുകളുടെ തിരിച്ചറിവ്, ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. ഈ ന്യായം പുത്തന്‍ അധിനിവേശ നേതൃത്വത്തിന്റെ വേദ വാക്യമാണ്.തിരിച്ചറിയുന്നവര്‍ സിണ്ടിക്കേറ്റിനെതിരെ വിരല്‍ ചൂണ്ടും, അല്ലാത്തവര്‍ അവരുടെ മുന്നിലിരുന്നു വംമ്പത്തരം പറയും....!