ശനിയാഴ്‌ച, മേയ് 22, 2010

കീടങ്ങളെ അവഗണിച്ചു മുന്നോട്ട്

"അമേരിക്കയിലെ ബഹുജനങ്ങളെ ചലനാവസ്ഥയില്‍ ആക്കുന്നതിനുള്ള ഒരു ഉത്തോലകമാക്കി തങ്ങളുടെ സിദ്ധാന്തത്തെ ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന് മനുസ്സിലാക്കാന്‍ ജര്‍മ്മന്‍കാര്‍ക്ക് കഴിഞ്ഞിട്ടില്ല.അവരില്‍ ഭൂരിഭാഗവും മാര്‍ക്സിസത്തെ മനസ്സിലാക്കാത്തവര്‍ ആണ്.
മനപാഠം അക്കേണ്ടതും അപ്പോള്‍ പിന്നെ സകല ആവശ്യങ്ങള്‍ക്കും
________________________________________
_______________
ഉതകുന്നതുമായ എന്തോ ഒന്നാണ് അതെന്ന പ്രമാണാന്ധവും
__________________________________________________
ശുഷ്കസിദ്ധാന്തവാദപരവുമായ രീതിയില്‍ അവര്‍
____________________________________________
കരുതുന്നു.അവരെ സംബന്ധിച്ച് അതൊരു
___________________________________
വിശ്വാസപ്രമാണമാണ്.പ്രവര്‍ത്തനത്തിനുള്ള വഴികട്ടിയല്ല.
________________________________________________
-------------എംഗല്‍സ്-----------------------------
ഇവിടെ ഓര്‍ക്കുട്ടില്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വിലയിരുത്തുമ്പോള്‍ എംഗല്‍സ്നെ ഓര്‍ക്കുന്നത് നല്ലതാണു.വലിയ മൈദാനങ്ങളില്‍ പന്തലിട്ടു നടത്തുന്ന മത പ്രഭാഷണങ്ങളുടെ നിലവാരത്തിലേക്ക് തരം താഴുന്നത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല.
ഒരു കമ്മ്യൂണിസ്റ്റ്‌ ചെയ്യേണ്ട പ്രാഥമിക കടമ താന്‍ പ്രതിനിധീകരിക്കുന്ന സമുഹത്തെ പഠിക്കുകയും നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സിദ്ധാന്തത്തെ പ്രയോഗിക്കുകയും ചെയ്യുക എന്നതാണ്.എന്നാല്‍ ഇക്കൂട്ടര്‍ സാഹചര്യങ്ങളെ മുഴുവന്‍ കണ്ടില്ലെന്നു നടിച്ചു 'കമ്മ്യൂണിസ്റ്റ്‌' അവസ്ഥയില്‍ എന്തായിരിക്കണം എന്ന ചര്‍ച്ചയില്‍ മുഴുകുകയാണ്.ഇവരെ (ദിവ )സ്വപ്ന ജീവികള്‍ എന്നെ വിളിക്കാന്‍ കഴിയു.ഇവര്‍ പ്രവര്‍ത്തിക്കേണ്ട സമയത്തും ദിവാസ്വപ്നത്തില്‍ മുഴുകികഴിയും.പക്ഷെ ജീവിതത്തിലെ മുഴുവന്‍ സുഖങ്ങളും അനുഭവിക്കുന്നതും ഇവരായിരിക്കും.ഒന്നും ത്യജിക്കാന്‍ തയ്യാറാകാതെ വാചകത്തില്‍ ഭാഷയില്‍ മാത്രം കമ്മ്യൂണിസം ഉള്ള കൂട്ടര്‍.കമ്മ്യൂണിസത്തെ സ്നേഹശാസ്ത്രം എന്നു വിശേഷിപ്പിച്ചു സ്നേഹത്തിന്റെ വിവിധ വശങ്ങളെകുറിച്ചു പറഞ്ഞ് പരസ്പരം പുളകിതരാകുന്നു.കേരളത്തില്‍ ആത്മാര്‍ത്ഥത ഉള്ള 'സഖാവെ'എന്ന വിളി കേള്‍ക്കുന്നില്ല എന്ന രോദനം കേള്‍ക്കുമ്പോള്‍ പറയാനുള്ളത് ഇത്തരത്തില്‍ കരയുന്നവര്‍ ആരും ഇതുവരെ ആരെയും ആത്മാര്‍ത്ഥമായി സഖാവെ എന്നു വിളിച്ചിട്ടില്ല.അല്ലെങ്ങില്‍ ഇവിടുത്തെ പണിയെടുക്കുന്ന പൊരുതുന്ന തൊഴിലാളിവര്‍ഗ്ഗം നിങ്ങളെ സഖാവായി കണക്കാക്കിയിട്ടില്ല എന്നാണ്.
രണ്ടായാലും അത് ഈ സമുഹത്തിന്റെ പ്രശ്നമല്ല മറിച്ച് നിങ്ങളുടെ പ്രശ്നം തന്നെയാണ്.ഓര്‍ക്കുട്ട് എന്നത് വിഷയങ്ങളെ വളരെ ആഴത്തില്‍ സമീപിക്കുന്ന ഒന്നല്ല എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടുതന്നെയാണ് ഞാന്‍ എഴുതുന്നത്‌.കമ്മ്യൂണിസ്റ്റ്‌ എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം വിളിച്ചുപറയുന്ന ചില മനുഷ്യര്‍ ഇതില്‍കൂടി മാര്‍ക്സിസത്തെ തരംതാണ രീതിയില്‍ അവരുടെ വികല ചിന്തകളെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നോക്കിനില്‍ക്കാന്‍ കഴിയില്ല.ഇവര്‍ പൊതുരംഗത്ത് വരില്ല കാരണം അവിടെ വെറും പ്രഭാഷണത്തിന് സ്ഥാനം ഇല്ല വേണ്ടത് പ്രവര്‍ത്തനം ആണ്.അവിടെ ഇവരുടെ കള്ളം പെട്ടെന്ന് പിടിക്കപെടും.മാര്‍ക്സും എംഗല്‍സും ലെനിനും സിദ്ധാന്തം ഉണ്ടാക്കിയത് വീട്ടില്‍ വെറുതെ ഇരുന്നല്ല.അവര്‍ പങ്കെടുത്ത സയുധവും അല്ലാത്തതും ആയ സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കണം.തങ്ങള്‍ക്കു ആരെയും കുറ്റം പറയാം അതെല്ലാം അംഗീകരിച്ചു കീഴടങ്ങണം ,കുറ്റപെടുതല്‍ വേണ്ടെങ്കില്‍ അവരുടെ പ്രഭാഷണങ്ങളെ തലകുലുക്കി സമ്മതിക്കണം.അത്തരക്കാരെ മുഴുവന്‍ പുണ്യവാളന്‍മാരായി അവര്‍ പ്രഖ്യാപിക്കും.ഇത്തരക്കാരുടെ കപട മുഖം പൊളിയുന്നു എന്ന് കണ്ടാല്‍ ഒന്നുകില്‍ വിഷയം മാറ്റി രഹസ്യമായി കീഴടങ്ങും.
അതില്‍ നമ്മള്‍ വീണില്ല എങ്കില്‍ അവര്‍ ചീത്ത വിളിക്കും(നടന്‍ പ്രയോഗം)തിരിച്ചു രൂക്ഷമായി വിമര്‍ശിച്ചാല്‍'കമ്മ്യൂണിസ്റ്റ്‌ മാനവികത','കമ്മ്യൂണിസ്റ്റ്‌ ഭാഷ'എന്നെല്ലാം പറഞ്ഞ് കുരിശില്‍ കയറ്റും.എന്തായാലും നമുക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിയില്ല അതുകൊണ്ട് ഇത്തരത്തിലുള്ള കീടങ്ങളെ അവഗണിച്ചു മുന്നോട്ട് പോവുക.ഇവരെ പ്രോത്സാഹിപ്പിച്ചു കൂടെ നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.പോകുന്ന വഴി യാതൊരു പ്രയോജനവും ഇല്ലാത്തത് ആണെന്ന് മനുസ്സിലകുംബോഴേക്കും തിരുത്താനുള്ള സമയം ജീവിതത്തില്‍ അവശേഷിക്കില്ല.അന്ന് സ്വയം സഖാവ് എന്നു വിളിക്കാന്‍ പോലും കഴിയില്ല.
R. Anoopraj

അഭിപ്രായങ്ങളൊന്നുമില്ല: