ബുധനാഴ്‌ച, ജൂൺ 09, 2010

ഭോപ്പാല്‍ ഇന്നും മുറിവേറ്റു കേഴുന്നു..

സജി അത്താണി
തങ്ങളുടെ ജീവിതങ്ങള്‍ കാല്‍നൂറ്റാണ്ടായി കാര്‍ന്നു തിന്നുന്ന, ജീവിക്കാനും,ജീവിക്കപ്പെടാനുമുള്ള അവകാശം പകുത്തെറിഞ്ഞ കുറ്റവാളികള്‍ക്ക് ശക്തമായ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ തന്നെ നല്‍കണം എന്ന ന്യായമായ നീതിക്കു വേണ്ടി മാത്രം ഭോപ്പാല്‍ ദുരിതം പേറിയവര്‍ ഹൈക്കോടതിയെ സമീപിക്കുന്നു..അവരുടെ നീതിസ്വാതന്ത്രം ഇനിയും ചോദ്യ ചിഹ്നങ്ങമായി തന്നെ തുടരും..??
വെറിപ്പിടിച്ച അധികാര ലഹരിയും ,മനുഷ്യത്തമില്ലാത്ത ഭരണകൂടങ്ങളും,ഉള്ളിടത്തോളം കാലം ഭരണഘടന എത്ര തന്നെ പൊളിചെഴുതിയാലും ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്രമോ,അവകാശങ്ങളോ,നീതിയോ ലഭിക്കുമോ എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു...!
അക്രമണതിന്ടെ കൊടും ചെയ്തികളെ പറ്റി പരിഹാസപരമായി ആക്രോശിക്കുകയും,പ്രതികൂല വിധികളെയൊട്ടാകെ വെല്ലു വിളിക്കുകയും ചെയ്ത നരഭോജികള്‍ പലരും ഇന്ന് അധികാരത്തിന്ടെ കസേരകളില്‍ കൂട്ടികൊടുപ്പ് നടത്തുന്നു.അനുമതിതാക്കള്‍ അധികാരതിന്ടെ ഏറ്റവും ഉയര്‍ന്ന സിംഹാസനങ്ങള്‍ വീണ്ടും പിടിച്ചു വാങ്ങി കൊണ്ടു വീണ്ടും കലാപ ഭൂമികള്‍ക്കും,ദുരന്ത ഭൂമികള്‍ക്കും വേണ്ടി കരാര്‍ നല്‍കുന്നു..ഇവിടെ എന്താണ് നീതി..?എന്താണ് സ്വാതന്ത്രം..?
നീതി സ്വാതന്ത്രത്തെ അമൂല്യങ്ങളായി കൊണ്ടു നടക്കുന്ന ഇന്ത്യന്‍ ജനാതിപത്യത്തിനെതിരെ എറിഞ്ഞുടക്കേണ്ട വ്യവസ്ഥകളായിരുന്നു നാളിതു വരെ കഴിഞ്ഞു പോന്ന ഓരോ ദുരന്തങ്ങളും,കലാപങ്ങളും..ഗുജറാത്ത് മുഖ്യമന്ത്രി നരേന്ത്ര മോഡിയുടെയും,മുന്‍ അഭ്യന്തര മന്ത്രി എല്‍.കെ അധ്വാനിയുടെയും ഒത്താശയോടെ ആര്‍.എസ്.എസ് രക്തദാഹികള്‍ ഗര്‍ഭിണികളായ സ്ത്രീകളുടെ വയര്‍ പിളര്‍ന്നു ഗര്‍ഭാശയത്തില്‍ നിന്നും പ്രാണന്ടെ തുടിപ്പ് മാത്രമറിഞ്ഞ പിഞ്ചു ജീവനുകളെ വലിച്ചെടുത്തെറിഞ്ഞതും,സ്ത്രീകളെ മൃഗീയമായി ബാലാ സംഘത്തി നിരയാക്കി ചവച്ചു തുപ്പിയതും,പച്ച മനുഷ്യ ജീവിതങ്ങളെ കൂട്ടത്തോടെ വന്‍ കുഴികളില്‍ വലിച്ചിഴച്ചു ചുട്ടെരിച്ചു കൊന്നതുമായ നരനായാട്ടിന്ടെ ധീര കഥകളും അതിന്ടെ ആഞ്നാനുവര്‍ത്തികളുടെ പേരുകളും സര്‍വ്വതിനേയും പരസ്യമായി വെല്ലുവിളിച്ചു കൊണ്ടു ഉറക്കെ വിളിച്ചു പറഞ്ഞിട്ടും ചുരുക്കം ചില മാധ്യമങ്ങള്‍ താളുകള്‍ക്കിടയില്‍ കുതിയൊതുക്കുകയല്ലാതെ മനുഷ്യാവകാശങ്ങളും,സ്വാതന്ത്രവും,നീതി വ്യവസ്ഥിതിയും കാത്തു സൂക്ഷിക്കേണ്ട ഭരണകൂടവും,ജുഡീശ്യറിയും അതിനെതിരെ കണ്ണു കേട്ടുക മാത്രമാണ് ചെയ്തത്..
ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നരഹത്യ എന്ന് വിധി എഴുതിയ വിഷവാതക ദുരന്തം അതിന്ടെ എല്ലാ ഗൌരവത്തേയും വെടിഞ്ഞു മനപ്പൂര്‍വമല്ലാത്ത ഹത്യയായി ലഘൂകരിച്ചതും ദുരന്ത ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനിയുമായി 1989ല്‍ ഇന്ത്യ ഉണ്ടാക്കിയ നഷ്ട്ടപരിഹാര കരാര്‍ സ്വകാര്യ മൂല ധനത്തോടുള്ള ഭരണകൂട വിധേയത്വതിന്ടെ സമീപനം തന്നെയാണ് പ്രകടമാക്കുന്നത്.ജനത്തോടും,രാഷ്ട്ട്രതോടു
ം നേരിയ അനുഭാവം പോലും പുലര്‍ത്താതെ സാമ്രാജ്യത്വ അധികാര ശക്തികളില്‍ മാത്രം കൂറ് പുലര്‍ത്തുകയും ചെയ്യുന്ന ഇന്ത്യന്‍ ജനാതിപത്യത്തിന്ടെ പിച്ചി ചീന്തപ്പെടേണ്ട അസഭ്യമുഖമാണ് ഇന്നത്തെ ഭരണകൂടങ്ങളും അതിന് കീഴില്‍ കീ കൊടുത്തു കറങ്ങുന്ന നീതി പീഡങ്ങളും..
നീതി നിഷേദാര്‍ത്തതിന്ടെ ഒരിക്കലും ഉണങ്ങാത്ത മറ്റൊരു ദുരന്ത ഭൂമിയെ ഭരണകൂടവും നമ്മളും എന്നേ മറന്നു കഴിഞ്ഞു.. 
വിദേശ ധനനയതിന്ടെ വരവിനെ നിരുല്‍സാഹപ്പെടുത്തെരുതെന്ന ഭരണാധികാരികളുടെ താല്‍പര്യങ്ങളും കേസിലെ മുഖ്യ പ്രതികളായ വന്‍ സ്വകാര്യ വ്യക്തികളുടെ ഭരണ-നീതി വ്യവസ്ഥയിലുള്ള സ്വാധീനവും ചോള ശ്മശാനത്തിലെ സ്മൃതി ഉദ്യാനത്തില്‍ കാല്‍ നൂറ്റാണ്ടുകളായി തങ്ങളുടെ ജീവിത മൌലികാവകാശം തന്നെ മീഥെയിന്‍ ഐസോസൈനേറ്റിന്ഹോമിച്ചു നല്‍കിയ അമേരിക്കന്‍ കമ്പനിക്കെതിരെയുള്ള കടുത്ത പ്രതിഷേധവും,നീതിക്ക് വേണ്ടിയുള്ള ദീന വിലാപങ്ങളും ഇനിയും കെട്ടടങ്ങുന്നില്ല..ഒരു മഹാ ദുരന്തതിന്ടെ ബാക്കി പത്രമെന്നോണം ശാപം പോലെ ജീവച്ചവങ്ങളായ ഇത്തിരി ജീവനുകളും,വൈകല്യമുള്ള തലമുറകളും,നഷ്ട്ടങ്ങളുടെ വേദനയും,ഇനിയും ലഭിക്കാത്ത നീതിക്ക് വേണ്ടി കേണു കൊണ്ടും ഭോപ്പാല്‍ ഇന്നും മുറിവേറ്റു കേഴുന്നു..
ആണവബാധ്യതാ നിയമം ആര്‍ക്കു വേണ്ടി...?
ഇന്ത്യന്‍ പരമാധികാരത്തെ പോലും പണയം വച്ചു കൊണ്ടാണ് അമേരിക്കന്‍ യശസ്സുയര്‍ത്താന്‍ അമേരിക്കയുടെ വിനീത വിധേയരായി പ്രവര്‍ത്തിക്കുന്ന യു പി എ സര്‍ക്കാര്‍ ആണവ ബാധ്യതാ നിയമം അംഗീകരിക്കുന്നത്..ഇതിന്ടെ ഏത് വീക്ഷണ കോണില്‍ നിന്നും പരതിയാലും ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ ഉന്മൂലനം ചെയ്തു കൊണ്ടുള്ളതാണ് ഈ നിയമം..ദുരന്തങ്ങളില്‍ നിന്നൊന്നും ഒരു പാഠവുമുള്‍ക്കൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ നിയമപരമായും,സാമ്പത്തിക പരമായ നഷ്ട്ടപരിഹാര ഉത്തരവാദിത്തത്തില്‍ നിന്നും അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കി കൊണ്ടുള്ള നിയമ നിര്‍മ്മാണാസൂത്രണ തന്ത്രമാണ് മെനയുന്നത്..നിയമാടിസ്ഥാനത്തില്‍ അമേരിക്ക മുന്നോട്ടു വച്ചിരുന്ന പുനസംസ്കരണം,സംമ്പുഷ്ട്ടീകരണം,ഘനജല നിര്‍മ്മാണം തുടങ്ങിയ സാങ്കേതിക വിദ്യകളും,സംവിധാനങ്ങളും ഇതുവരെയും
യാഥാര്ത്യമാക്കിയിട്ടില്ലാത്ത അമേരിക്കന്‍ വാഗ്ദാനങ്ങളാണ്..അപകടകരമായ ഏതൊരു വ്യവസായത്തിന്ടെയും പൂര്‍ണ്ണ ഉത്തരവാദിത്തം അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിശിപ്തമായിരിക്കുന്നു എന്ന ഇന്ത്യന്‍ പരമോന്നതിയുടെ തത്വോത്തെ മാറ്റിമറിച്ചു കൊണ്ടാണ് ആണവ ബാധ്യതാനിയമം മാറ്റിയെഴുത്തിയിട്ടുള്ളത്..
നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച് നിയമപരമായ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും റിയാക്ക്ട്ടര്‍(അമേരിക്കന്‍) കമ്പനികളെ ഒഴിവാക്കി കൊണ്ട് എല്ലാ ഉത്തരവാദിത്തങ്ങളും കേന്ദ്ര സര്‍ക്കാരിനാണ്..വരുംകാല ഭവിഷ്യത്തുകളെയെല്ലാം മുന്‍ക്കൂട്ടി കണ്ടുള്ള അമേരിക്കന്‍ തന്ത്രം മാത്രമാണിവിടെ വ്യക്തമാകുന്നത്..കമ്പനിയുടെ പാളിച്ചകള്‍ മൂലം അപകടങ്ങള്‍ ഉണ്ടായാല്‍ തന്നെയും തുച്ചമായ നഷ്ട്ടപ്പരിഹാര തുക മാത്രമാണ് കമ്പനിക് നല്‍കേണ്ടി വരുന്നത്.ബാക്കിയത്രയും സര്‍ക്കാരാണ് നല്‍കേണ്ടത്..
ദുരന്തബാധിതര്‍ നഷ്ട്ടപരിഹാരതിനായി പത്തു വര്‍ഷത്തിനകം ക്ലെയിംകമ്മീഷനെ(നഷ്ട്ടപരിഹാരം നിശ്ചയിക്കുന്നത്) സമീപ്പിക്കണമെന്നും അല്ലാത്ത പക്ഷം അതു ലഭിക്കുകയുമില്ലെന്ന പതിനെട്ടാം വകുപ്പ്, ദുരന്തങ്ങളുടെ റേഡിയോ ആക്ക്ട്ടീവതകളുടെ ഫലമായുള്ള ജനിതക വൈകല്യലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന പത്തു വര്‍ഷങ്ങളെ മുന്‍ക്കൂട്ടി കണ്ടു കൊണ്ട് കമ്പനിയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള മറ്റൊരു കുതന്ത്രമാണ്..
വികസനപരമായ ഓരോ പദ്ധതികളും,ലകഷ്യങ്ങളും,കരാറുകളും,നയങ്ങളു
ം രാജ്യത്തിന്ടെ പ്രൌഡിയുടെയും സുരക്ഷിതത്തിന്ടെയും കൂറ്റന്‍ വേലിക്കെട്ടുകളായുയര്ത്തുമ്പോഴും മറ്റൊരു തരത്തില്‍ അവയൊക്കെയും ഇന്ത്യന്‍ ജനതയെ വീണ്ടുമൊരു സമരഭൂമിയിലേക്ക് തിരിച്ചു വിടുകയായിരിക്കും....!!

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

സജീ. ആരാണ് ഈ അനിദിയെ ചോദ്യം ചെയേണ്ടത് ചെയേണ്ട നമ്മള്‍ അതെത്രത്തോളം നിര്‍വഹിക്കുന്നുണ്ട്. മുഖ്യധരാഇടതുപക്ഷം ഇത്തരം വിഷയങ്ങളില്‍ ചിലപ്രസ്താവനകളില്‍മാത്രം ഒതുങ്ങുകയും അതില്‍ ത്രപ്തിയടയുകയും ചെയുന്നഅവസ്ഥയാണ് നിലവിലുള്ളത്. നമ്മുടെ ജനാതിപത്ത്യവും അതിനെ നിലനിര്‍ത്തുന്ന മറ്റുസംവിദാനങ്ങളും ഇവിടുത്തെ ജനതക്കെതിരെ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതന്നു സമുഹത്തെയാകെ ഉണര്‍ത്താന്‍കൈയുന്നതരത്തിലുള്ള പ്രക്ഷോഭം സംഘടിപ്പിക്കെണ്ടാതായ ഒരു ഘട്ടമായിരുന്നു ഭോപ്പാല്‍ദുരന്തവുമായി ബന്ധപ്പെട്ടവിഷയം.

Unknown പറഞ്ഞു...

സജീ. ആരാണ് ഈ അനിദിയെ ചോദ്യം ചെയേണ്ടത് ചെയേണ്ട നമ്മള്‍ അതെത്രത്തോളം നിര്‍വഹിക്കുന്നുണ്ട്. മുഖ്യധരാഇടതുപക്ഷം ഇത്തരം വിഷയങ്ങളില്‍ ചിലപ്രസ്താവനകളില്‍മാത്രം ഒതുങ്ങുകയും അതില്‍ ത്രപ്തിയടയുകയും ചെയുന്നഅവസ്ഥയാണ് നിലവിലുള്ളത്. നമ്മുടെ ജനാതിപത്ത്യവും അതിനെ നിലനിര്‍ത്തുന്ന മറ്റുസംവിദാനങ്ങളും ഇവിടുത്തെ ജനതക്കെതിരെ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതന്നു സമുഹത്തെയാകെ ഉണര്‍ത്താന്‍കൈയുന്നതരത്തിലുള്ള പ്രക്ഷോഭം സംഘടിപ്പിക്കെണ്ടാതായ ഒരു ഘട്ടമായിരുന്നു ഭോപ്പാല്‍ദുരന്തവുമായി ബന്ധപ്പെട്ടവിഷയം.