ഞായറാഴ്‌ച, ഒക്‌ടോബർ 03, 2010

സാന്റിയാഗോമാര്‍ട്ടിനും എം. എന്‍. വിജയനും!

           സാന്റിയാഗോമാര്‍ട്ടിന്റെ പിന്നാലേ മര്‍ഡോക്കിന്റെ കണുകള്‍....... സിങ്വിവിയുടെ ചെല്ലും ചെലവും കൊടുത്തത് എന്നാണ് കണ്ടത്തല്‍!
ഇവിടെ അഴിഞ്ഞുവീഴുന്നതു മാര്‍ട്ടിന്റെ ചിലവില്‍ കേരളത്തിലേ കൊഴുത്തുവീര്‍ത്ത നുണ ജീവികളുടെതാണ്!
          ഇവര്‍ പറഞ്ഞിരുന്നത് C.P.I.(M)- നെ നിലനിര്‍ത്തുന്നത് മാര്‍ട്ടിനാണ്. അതുകൊണ്ടാത്രെ ഇവിടുത്തെ വിപ്ലവകാരികള്‍ C.P.I.(M)-നെ ഇട്ടേച്ചു പോവുന്നത്. അതുകൊണ്ടു തന്നെയത്രെ പാര്‍ട്ടിയുണ്ടാവും ജനമുണ്ടാവില്ലെന്നു പറഞ്ഞു മാഷ് കുട്ടികളേ പേടിപ്പിച്ചതും.
കുട്ടികള്‍ക്ക് അറിയില്ലല്ലോ സംഘടന എന്നത് വ്യക്തിയുടെ കീഴിലല്ലെന്നും , മാഷ് പഠിപ്പിക്കുന്നതിനപ്പുറവും പാഠമുണ്ടെന്നും, ആ പാഠം ചരിത്രമാണെന്നും, ചരിത്രം സൃഷ്ടിക്കുന്നത് ജനമാണെന്നും, ജനത്തിനു നേതൃത്വം നല്‍കുന്നതു വിപ്ലവകാരികളും, വിപ്ലവത്തിനു മാര്‍ഗദിശ നല്‍കുന്നതു പാര്‍ട്ടിയാണെന്നും, പാര്‍ട്ടിയെന്നു പറഞ്ഞാല്‍ വ്യക്തിയല്ലെന്നുമുള്ള അറിവ്......!
ഇതിനോടൊപ്പം കൂട്ടിവെക്കണ്ടതാണ് തെറ്റു എന്നതു മാഷമാര്‍ക്ക് അസംഭവ്യമാണെന്ന മിത്യാധാരണ. തെറ്റു എന്നതു സംഭവിക്കണ്ടതാണെന്നും, തിരുത്തലിലൂടെയാണ് ജീവിതം തെളിയിക്കപെടുന്നതുമെന്നത് കാണാന്‍ കഴിയണമെങ്കില്‍ സിലബസില്‍നിന്നു പുറത്തുകടക്കേണ്ടിരിക്കുന്നു.
                അധികാരമെന്നത് പ്രയോഗിക്കാനും, അധികരത്തിന്റെ വാക്കുകളാണ് ശരിയുമെന്നത് അധികാരത്തോട് സമരസപെടുന്നവരുടെ വിശ്വാസമാണ്. ആ വിശ്വസം ആപേക്ഷികമായതോണ്ടാണ് അവര്‍ പലപ്പോഴും വ്യക്തികളില്‍ കുരുങ്ങി വ്യക്തി നന്നായാല്‍ സമൂഹം നന്നാവുമെന്നു പറയുന്നത്. അതാത്രെ c.p.i.(m)- നെ പോലുള്ള ഒരു പാര്‍ട്ടിയെ സെക്കട്ട്രിക്ക് നശിപ്പിക്കാന്‍ കഴിയുമെന്നും, പാര്‍ട്ടിയുടെ മുഖം സെക്രട്ട്രിയാണെന്നും, സെക്രട്ട്രി നന്നായാല്‍ പാര്‍ട്ടി നന്നാവുമെന്നും വിടുവായത്തം പറയാന്‍ പറ്റുന്നതു.
                ഇതിനര്‍ത്ഥം സാന്റിയാഗോനെപോലുള്ളവര്‍ക്ക് സെക്കട്ട്രിയുടെ ചിലവില്‍ പാര്‍ട്ടിയില്‍ കടന്നുകൂടാമെന്നുമാണ്. പാര്‍ട്ടികാരനാവുക എന്നത് എങ്ങനെ എന്നറിയാത്തവര്‍ പാര്‍ട്ടിക്ക് വെളിയിലെ ജീവികളായതോണ്ടാണ്! അവര്‍ അറിയുന്ന അറിവുകള്‍ മറ്റുള്ളവര്‍ പകര്‍ന്നു തരുന്ന അറിവു നുകര്‍ന്നാണ്. അവര്‍ക്ക് അറിയില്ല, അവര്‍ത്തന്നെ അറിവിന്റെ സൃഷ്ടാക്കളാവാന്‍ കഴിയുമെന്നതു.കാരണം നിഷ്ക്രിയരക്കപെട്ടവരാണ്. പ്രവര്‍ത്തിച്ചാല്‍ തെറ്റുപറ്റുമെന്നും, അതിലൂടെ അധികാരപെട്ടവരുടെ ഗുഡ് നഷ്ടപെടുമെന്ന പെടിയും അതിലൂടെ അടിമത്വ മനോഭവുമാണ് ഒരോ മാഷമാരും കുട്ടികളില്‍ ഉണ്ടാക്കുന്നത്! അതുകൊണ്ടാണ് മാതൃഭൂമി ഒരു വിജയനെ ഏറെ പഴിക്കുംമ്പോള്‍, മറ്റൊരു വിജയനെ "ഭാവിയുടെ വാക്കുകള്‍ ഉച്ചരിച്ച ആള്‍" എന്നും വാഴത്തുന്നത്! ഒന്നു നിലവിലുള്ളതിന്റെ ഉപത്രവവും, മറ്റേത് ഉപയോഗവുമാണെന്നതിന്റെ തെളിവുകൂടിയാണിത്!

3 അഭിപ്രായങ്ങൾ:

appu പറഞ്ഞു...

good

Muzafir പറഞ്ഞു...

വിജയന്‍ മാഷ് പറഞ്ഞത്‌

''ഒരുപാട് ആളുകളുടെ അനുഭവങ്ങള്‍ നമ്മുടെ ഭാഷയില്‍ ഇനിയും പുറത്തുവരാനുണ്ട് .ഒരു പാട് ഞെട്ടിക്കുന്ന,തിരുത്തുന്ന അനുഭവങ്ങള്‍.ഒരു കല്ല് വെട്ടുതൊഴിലാളി തന്റെ പണിയും കഴിഞ്ഞ് മഴുവുമായി ചെന്ന് മഴു മൂലയ്ക്ക് വെച്ച് പാര്‍ട്ടിയോഗങ്ങളില്‍ പ്രസംഗിച്ച് നടന്ന കഥ എത്ര സഖാക്കള്‍ക്കറിയാം?അങ്ങനെയുള്ള കാലമുണ്ടായിരുന്നു.കൃഷ്ണപ്പിള്ള ഈ തൊഴിലാളി സഖാവിനെയാണ് ഒരു ഒളിപ്പോരാളിയെ സംരക്ഷിക്കാന്‍ ഏല്പിച്ചത്. ഈ സഖാവ് തന്റെ ഒളിപ്പോരാളിയായ സുഹൃത്തിനെ എത്രയോ ദിവസം സംരക്ഷിക്കുകയും കൊടുങ്കാറ്റും മഴയുമുള്ള ഒരു ദിവസം ബസ്സ് കയറ്റിവിടുകയും ചെയ്ത ഒരു സംഭവം.കൃഷ്ണപ്പിള്ളയുടെ കാലത്ത് നടന്ന ഒരു കഥ,ഈയിടെ ഒരു തൊണ്ണൂറുവയസ്സുകാരന്‍ എന്നോട് പറഞ്ഞു. സ്വന്തം മഴു മൂലയില്‍ വെച്ച്,കൈയ്യിലെ ഉറച്ച തഴമ്പ് കാട്ടി പ്രസംഗിച്ച ആ സഖാവിനെ ഏത് ചരിത്രപുസ്തകത്തില്‍ കണ്ടെത്താന്‍ കഴിയും?ഇന്ന് നമുക്ക് ആരെയും കയറ്റി വിടാനില്ല.കയറിപ്പറ്റാനേയുള്ളൂ,ഇറക്കിവിടാനും.''

Ceepiya's പറഞ്ഞു...

പാര്‍ട്ടിക്കും തെറ്റുകള്‍ പറ്റാം. കൂട്ടായ ചര്‍ച്ചയിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞാല്‍ അത് തിരുത്താനും ഉള്ള കഴിവ് ആ പാര്‍ട്ടിയിലെ അങ്ങങ്ങല്‍ക്കുണ്ടാകണം . അതിനു പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകളും സംവാതങ്ങളും എപ്പോഴും നില്‍ക്കുന്ന രീതിയില്‍ ചലനാത്മകമാകണം .ഒടുവില്‍ പാര്‍ട്ടി എടുക്കുന്ന ഒരു തീരുമാനം എല്ലാവരും അംഗീകരിച്ചു അതിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് പ്രവര്‍ത്തകന്റെ കടമ . എന്നാല്‍ ഞാന്‍ പറഞ്ഞത് അന്ഗീകരിച്ചില്ല എന്ന് പറഞ്ഞു ഒരു വ്യക്തിയോ ഒരുകൂട്ടം വ്യക്തികളോ അതില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ അവിടെ ആരാണ് തോല്‍ക്കുന്നതെന്ന് സ്വയം ചിന്തിക്കണം . എന്നാല്‍ ആ ചിന്ത ഇല്ലാതായി പോയതല്ലേ ഒരു പരിധി വരെ ഇന്ത്യയിലെ കമ്മുണിസ്റ്റു പ്രസ്ഥാനങ്ങളുടെ തളര്ച്ചക്ക് കാരണമായത്‌