വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

എങ്ങനെ ഇത്രതോളം പിടിച്ചുനിന്നു

      ജന്മം തൊട്ട് ശവദാഹം വരേ അബോധമനസില്‍ ഉറഞ്ഞുകൂടിയ വലതു പ്രചരണം അത് സവിശ്രമമായി നാം തന്നെ നടത്തുന്നു. അതിനെ അതിജീവിപ്പിക്കുക എന്നതാണ് ജനത്തിനുമുന്‍മ്പില്‍ വെക്കാനുള്ളത്. എന്തുകൊണ്ട് ഇത്രക്കു ക്ഷീണിച്ചു എന്നതല്ല, എങ്ങനെ ഇത്രതോളം പിടിച്ചുനിന്നു എന്നതു തന്നെയാണ് കാണണ്ടത്.

       ആഗോളവല്‍ക്കരണത്തിന്റെ സവിശേഷത് അത് , ആശയശംവേദനം വളറേ വേഗതയാര്‍ന്നതാണ് എന്നാണ്. സങ്കീര്‍ന്ന പ്രശ്നങ്ങളില്‍ ചെന്നു ചേര്‍ക്കാതേ ചുരുക്കിതീര്‍ക്കുക എന്നത് കണുനിറച്ചു പളപളപ്പ് കാണിച്ചാണ് നടപ്പാക്കുന്നത്! അത് ഏറേ സാധ്യമാവുന്നത് ഇടത് പക്ഷ നേതൃത്വത്തിലുള്ള സ്ഥലങ്ങളിലാണ് എന്ന വൈരുദ്ധ്യം സാധ്യമാവുന്നത് സാമാന്യജനത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നതുകൊണ്ടാണ്. ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നല്ല, നിലനില്‍ക്കുക, കൂടുതല്‍ നേടുക എന്നതാണ് വലത് പക്ഷത്തിനു സഹായകരമാവുന്ന ഈ നിലവാരത്തിന്റെ പ്രതിക്രിയ.

        ഏറേ ഉപഭോഗ വസ്തുകള്‍ കുമിഞ്ഞു വാങ്ങുന്നത് കേരളത്തിലാണ് എന്നത് അതുകൊണ്ടാണ്. ഇവിടേയാണ് ജനം എങ്ങനെ ചിന്തിക്കുണം എന്നത് രാഷ്ട്രിയ ബോധമല്ല നിശ്ചയിക്കുന്നത്, മറിച്ചു റൂപര്ട്ട് മര്ഡോക്കാണ്
എന്നായിതിരുന്നതു. ചിന്തയേ ചുരുക്കുക എന്നതിന്റെ അടിത്തറ അണുകുടുംബത്തിലാണ് കെട്ടിപെടുത്തത്. തന്റേതാക്കുക എന്ന ആര്‍ത്തി കേരളത്തില്‍ ചലന ശേഷി നേടുന്നത് ഇവിടെനിന്നാണ്. നൈസര്‍ഗിക അടുപ്പം നഷ്ടപെടുന്ന പുത്തന്‍ തലമുറ എത്തിപെടുന്നത് ഇന്നു നാശീകരണ ചിന്തകളിലാണ്. 90-കളിലാണ് ആഗോളവല്‍ക്കരണം നടപ്പാക്കന്‍ തുടങ്ങിയതെങ്കിലും, അതിനുമുമ്പേ അതിനുള്ള മണ്ണ്‍ പരുവപെടാന്‍ തുടങ്ങിയിരുന്നു.

          വാങ്ങള്‍ ശേഷി കൂടിയ കേരളത്തില്‍ ഇടതുപക്ഷ ചിന്തയില്‍ കലര്‍പ്പു വന്നതു അത് അതിന്റെ ബഹുജന സംഘടനങ്ങളില്‍ വന്ന പ്രവര്‍ത്തന ചോഷണം കൊണ്ടാണ്. അതുകൊണ്ടാണ് ജോലിയും, വീടുമായി അവരുടെ ലോകം ചുരുങ്ങിത്. വീട്ടില്‍നിന്നു ഇറങ്ങുന്ന അതൃപ്ത തലചോറുകളേ പിന്നെ കീഴടക്കുന്നത് ഇവിടെ ഉറഞ്ഞുകൂടി ഫ്ര്യൂഡല്‍ ബോധമാണ്. ആ ബോധം ഒന്നുകൊണ്ടുതന്നെയാണ് ഫാസിസ്റ്റ് തീവറവാദ ചിന്തകള്‍ ആഘോഷമായി അതിന്റെ ലക്ഷ്യം ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്.

           സാമ്രാജ്യത്വം വിപ്ലവകാരികളിലേക്ക് നുഴഞ്ഞുകയറുന്നത് വെക്തികേന്ദ്രീകൃതമായാണ്. വെക്തിയേ മഹത്വവല്‍ക്കരിക്കു എന്നതോണ്ട്, മറ്റൊന്നിനു ഇകഴ്ത്തുക എന്നും സാധ്യമാവുന്നു. ഇതിലൂടേയാണ് അത് അതിന്റെ ലക്ഷ്യം കണ്ടെത്തുന്നതും. സാമാന്യ ബോധത്തിനു മുമ്പില്‍ അതിന്റെ പ്രത്യക്ഷ ബിംബവല്‍ക്കരണമാണ് പിണറയും വി.എസും.

           മാക്സിസം ശാസ്ത്രീയ ദര്‍ശനമാവുന്നത് അത് അതിന്റെ പ്രായോഗികതകൊണ്ടാണ്. വിപ്ലവം നടപ്പാക്കന്‍ പാര്‍ട്ടി എന്ന സംഘടനയുടെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ ശക്തിയിലൂടെയാണ്. ഉശിരന്മാരായാ വിപ്ലവകാരികള്‍ പരുവപെടണ്ടത് സമരമുഖങ്ങളിലാണ്. അതിനുപകരം ദര്‍ശന വായതാരികാളായി ചുരുങ്ങിതീരുന്നത് ബഹുജന സംഘടനയുടെ പ്രവര്‍ത്തന പോരായ്മകൊണ്ടുതന്നെയാണ്. അങ്ങനെയാവുമ്പോഴാണ് സാമ്രാജ്യത്വത്തിനു വിപ്ലവം പോരാ എന്ന നിരാശാവാദത്തിലൂടെ വിപ്ലവകാരികളിലേക്ക് നുഴഞ്ഞുകയാറാല്‍ നടപ്പാവുന്നത്. അങ്ങനെയാണ് കുളംകുത്തികളും, ഒറ്റുകാരും നിര്‍മിക്കപെടുന്നത്!

           സ്വയം വിപ്ലവകാരികളാവുകയും, ശരിയായ പാതായുടെയുടെ വെക്താക്കളായി അവരോധിക്കുകയും ചെയ്യുന്നതിലൂടെ വെക്തികേന്ദ്രികൃതമായി......വിപ്ലവം വെക്തിയുടെ ഗുണദോഷ ചിലവിലാവുകയും, വെവസ്താപിത സമൂഹമൂഹം അത്രമേല്‍ സുരക്ഷിതമാണെന്നും, അതിലൂടേ ബഹുജനത്തെ കഴുതകളെന്നു ഉറപ്പിക്കുകയും കൂടിചെയ്യുന്നു! അങ്ങനെയാണ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ സെക്കട്ട്രിക്ക് കഴിയുമെന്നും, പാര്‍ട്ടിയുടെ നിലനില്‍പ്പിനു സെക്കട്ട്രിയെ മാറ്റിയാല്‍ മതിയെന്നുമുള്ള ലളിത യുക്തിയിലൂടെ നമ്മെ ഗുണദോഷിപ്പിക്കുമ്പോള്‍ നടപ്പാകുന്നത് സോണിയാജിയുടെ സാരി ഡിസൈന്‍പോലെയാണ് ചെങ്കൊടിയും എന്നു, പോരാട്ടങ്ങളിലൂട വളര്‍ന്നുവന്ന മലയാളിയുടെ മനസ്സില്‍ ഉറപ്പിക്കല്‍ ദൗത്യമാണ് ഇടത്താവളം അന്യേഷിച്ചുപോയവരിലൂടെ നടപ്പാവുന്നത്. ലക്ഷ്യത്തിനു സമവാഖ്യം രചിക്കുന്നവര്‍ പോരാട്ടങ്ങളുടെ കടക്കല്‍ കോടാലിവെക്കുന്ന കൈകളാണെന്നത് വര്‍ഗസമരത്തിന്റെ മിടിപ്പറിഞ്ഞവര്‍ക്ക് ബോധ്യപെടാവുന്നതേയുള്ളു.

            അതുകൊണ്ടാണ് ഇവരുടെ വിപ്ലവവായത്താരികളില്‍ വഴുതിമാറാവുന്നതല്ല നമ്മുടെ ജനകീയ ജനാധിപത്യത്തിന്റെ അജണ്ടകള്‍.  വരാന്‍ പോകുന്നത്, ഏത് പേയ് കാലമാണെങ്കിലും, നമ്മുടെ ബഹുജന സംഘടനകളുടെ ഇടപെടലിലൂടെ അതിനെ മറികടക്കാന്‍ കഴിയാവുന്നതേയുള്ളു.. ഡി.വൈ.എഫ.ഐ-യുടെ യൂണിറ്റ് സെക്കട്ട്രിക്കു ആയുണിറ്റ് അതിര്‍ത്തി ജനെങ്ങളെയും, ജനങ്ങള്‍ക്ക് ആ സെക്കട്ട്രിയെയും അറിയാന്‍ കഴിയാവുന്നിടത്ത് അണഞ്ഞു പോകാവുന്നതാണ് ഇവിടുത്തേ വലത് തീകൊള്ളികളുടെ പുകച്ചില്. അതാത് ബഹുജന സംഘടനകള്‍ അവരുടെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലട്ടേ........‍!!!

1 അഭിപ്രായം:

akshara malayalam പറഞ്ഞു...

താങ്കള്‍ ഒരു രാഷ്ട്രീയ പാഠശാലയാണ് ,വളരെ ഇഷ്ടം തോന്നുന്ന വിശകലനങ്ങള്‍ ..ഒപ്പം യാത്ര ചെയ്യാന്‍ തോന്നുന്ന ഒരു ചാരുത താങ്കള്‍ക്ക് ഉണ്ട്..