ഞായറാഴ്‌ച, ജൂലൈ 31, 2011

ഒരു ഉരുള ചോറ്

"ബൂർഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, മനുഷ്യനും മനുഷ്യനും തമ്മിൽ, നഗ്നമായ സ്വർത്ഥമൊഴികെ, ഹൃദയശൂന്യമായ "രൊക്കം പൈസ" ഒഴികെ, മറ്റൊരു ബന്ധവും അത് ബാക്കിവെച്ചില്ല.

ഏറ്റവും ദിവ്യമായ ആനന്ദനിർവൃതികളെ അത് സ്വാർത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി.

വ്യക്തിയോഗ്യതയെ അത് വിനിമയ മൂല്യമാക്കി മാറ്റി.” -കമ്മ്യൂണിസ്റ്റ...് മാനിഫെസ്റ്റോ-
ഞാൻ ഒരു യഥാർത്ഥ കമ്യൂണിസ്റ്റാണെന്നു ഞാൻ തന്നെ പറയുക എന്നതിലൂടെ വെട്ടിനിരത്തപെടുന്നത് നിങ്ങളുടെ അന്വേഷ്ണത്വരയെയാണ്. നിങ്ങൾ എങ്ങനെ ചിന്തിക്കണമെന്നത് എന്റെ വാക്കുകളിലൂടെയല്ല എന്നും, എന്നേകൊണ്ട് പറയിപ്പിക്കലിലൂടെയാണ് എന്നും നിങ്ങൾ തിരിച്ചറിയാതിരിക്കണമെങ്കിൽ ഞാൻ നിരന്തരം ഞാൻ ആരെന്നു പറഞ്ഞുകൊണ്ടിരിക്കണം.

ഇതിലൂടെ സാധ്യമാവുന്നത് ഏറ്റവും പ്രധാനം നിങ്ങളുടെ ശ്രദ്ധ എന്നിൽ മാത്രം കേന്ദ്രികരിക്കുമെന്നും, അത് നിങ്ങൾക്ക് ചുറ്റുമുള്ളതിനെ മാത്രമല്ല എനിക്ക് ചുറ്റുമുള്ളതിനെയും അപ്രധാനമാക്കുമെന്നാണ്. അങ്ങനെവന്നാൽ ഒളിച്ചുവെക്കപെട്ട അജണ്ടകൾ എന്റെതിലും വലിയ താല്പര്യങ്ങൾക്ക് വേണ്ടിയണെന്നുപോലും തിരിച്ചാറിയാതെ നിങ്ങൾ എന്നിൽ വിമോചനം പൂർത്തികരിക്കപെടുമെന്നു പ്രതീക്ഷിക്കപെടും. വായാടികളാൽ എന്നിലേക്ക് നിങ്ങൾ ആനയിക്കപെടും. അതുകൊണ്ടാണ് യജമാനന്മാർ ജനം കഴുതകളാണ് എന്നു പണ്ടുമുതലേ പറയുന്നതു. ഈ കഴുതകളുടെ ചിലവലാണ് ആൾ ദൈവങ്ങളും ഉടമകളും ഭക്ഷിച്ചുപോരുന്നത്.

ഭക്ഷണം ജീവിക്കാൻ പ്രധമസ്ഥാനം മാത്രമല്ല, മുതലാളിത്വം അത് ഏറ്റവും വിഭണണ മൂല്യവുമുള്ളതാണെന്നും, അതു തന്നെ പരസ്യ പ്രചരണത്തിന്റെ ഉപാതിയുമാണെന്നു മനസ്സിലാക്കിയതു- പണ്ട് ഇ എം എസ് “കഞ്ഞികലത്തിലേക്ക് നോക്കി പോളിങ്ങ് പൂത്തിലേക്ക് പോയാൽ മതി”യെന്ന അർത്ഥത്തിലല്ല. മറിച്ചു Wall Mart-ന്റെ മാളുകളിലേക്ക് എത്തിച്ചേർക്കുന്ന ന്യായങ്ങളിലൂടെയാണ്. എങ്കിലും അമേരിക്കയും ഇന്ത്യയിലെ അവരുടെ പണിക്കാരും പറഞ്ഞതു സാധാരണ ജനം വല്ലാതേ തിന്നുന്നതുകൊണ്ടാണ് ഭക്ഷ്യ ക്ഷാമം ഉന്റായത് എന്നാണ്. അങ്ങനെ ഭക്ഷണത്തിലൂടേ ഫ്യൂഡൽ പരിഹാസ്യതയും, സാമ്രാജ്യത്വത്തിന്റെ വിഭനണവും ഒരെസമയം വിതക്തമായി കൈകാര്യം ചെയ്യുന്നു.

ബഹു രാഷ്ട്ര പലചരക്ക കാടയിൽ നിന്നു ആദായ വിലക്ക് സാധനങ്ങൾ കിട്ടും എന്നു പറയുന്ന നിഷ് കളങ്ക രാഷ്ട്രിയ ബോധമാണ് “ഒരു ഉരുള ചോറില്‍ ഒലിച്ചു പോകുന്ന ആദര്‍ശമാണോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ളത് ?” എന്ന ചോദ്യം!!!

അഭിപ്രായങ്ങളൊന്നുമില്ല: