ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

കരയുക , ചിരിക്കുക



"കരയുക , ചിരിക്കുക, പരിഭവിക്കുക എന്നതെല്ലാം മനുഷ്യന്റെ മാത്രം സഹജ സ്വഭാവമാണ്.

ഇവിടെ, ടി വി രാജേഷ്‌ എന്ന ചെറുപ്പക്കാരന്‍ കരഞ്ഞത് എന്നെ വേദനിപ്പിച്ചു ... അദ്ദേഹത്തിന്റെ മനം നോന്തത് കൊണ്ടാണ് കരഞ്ഞത്. ഒരു സ്ത്രീയെ തല്ലി എന്നതില്‍ സഹിക്കാനാകാത്ത മാനക്കേട് തോന്നുക എന്നത് ഇന്ന് കേരളത്തിലെ ചെറുപ്പക്കാരുടെ ശരാശരി മൂല്യനിലവാരം വച്ചു നോക്കിയാല്‍ അവിശ്വസനീയമാം വണ്ണം ഉയര്‍ന്നതാണ്. രാജേഷ്‌ ഒരു ഭംഗിയും ഇല്ലാതെ , കൈലേസ് കൊണ്ട് കണ്ണ് ഒപ്പാതെ ആണ് കരഞ്ഞത്. ശരിക്കും അയാള്‍ക്ക്‌ കടുത്ത ദു ഖം വന്നത് കൊണ്ട് തന്നെയാണ് കരഞ്ഞത്.

പണ്ട് സഖാവ് ഇ കെ നായനാര്‍ മൈക്കിനു മുന്നില്‍ നിന്ന് പൊട്ടികരഞ്ഞത് ഓര്‍ക്കുന്നു. അത് ഇതിഹാസ തുല്യനായ സഖാവ് കെ പി ആര്‍ ഗോപാലന്‍ (ഇ കെ യുടെ അമ്മാവനും കൂടിയായിരുന്ന, തൂക്കുമാരത്തിന്റെ നിഴലില്‍ നിന്ന് മരണത്തെ തോല്‍പ്പിച്ചു തിരിച്ചു വന്ന മലയാളക്കരയുടെ , ഇന്ത്യയുടെ ബോള്‍ഷെവിക് ധീരന്‍ കെ പി ആര്‍ ) മരിച്ച്ചപ്പോഴായിരുന്നു .. അന്ന് 'ഒരു കമ്യൂണിസ്റ്റു കാരനായ താന്കള്‍ ഇങ്ങനെ കരയാമോ' എന്ന് ആരോ ചോദിച്ചപ്പോള്‍ ക്ഷുഭിതനായ ഇ കെ നായനാര്‍ 'എന്താ കമ്യൂണിസ്റ്റുകാരന്‍ മനുഷ്യനല്ലേ?' എന്ന് ചോദിച്ചു ..

കമ്യൂണിസ്റ്റ് കാരന് സൈനീകന്റെ പരിവേഷം ഉണ്ട് . അതുകൊണ്ടാണ് കമ്യൂണിസ്റ്റ് കാരന്‍ കരയരുത് എന്ന് നാം കരുതുന്നത് ... അതെ സമയം , ഏറ്റവും തരളമായ , ഏറ്റവും ആത്മാഭിമാന ബോധമുള്ള , സ്വന്തം ആത്മ മൂല്യത്തിന് ഉയര്‍ന്ന സ്ഥാനം നല്‍കുന്ന , ഉയര്‍ന്നു ചിന്തിക്കുന്ന , എല്ലാ ആയുധങ്ങളെയും യുദ്ധങ്ങളെയും വെറുക്കുന്ന ആധുനിക മനുഷ്യനാണ് കമ്യൂണിസ്റ്റുകാരന്‍"(Fredy K Thazhath)

സത്യന്ധനാവുക എന്നത് തന്നെയാണ് ചോദ്യം ചെയ്യണ്ടതെന്നും, ഇതിനെ സ്വന്തം വര്‍ഗതാല്പര്യത്തിനു വേണ്ടി വായിച്ച രാജേശ്വരി എന്ന തൂലികാ നാമത്തില്‍ ആണ്ണും പെണ്ണും കെട്ട ജയസങ്കറാണ്, രാജേഷ് അഭിനയത്തില്‍ പരാജയമാണെന്നു ആദ്യം പറഞ്ഞത്. അയാള്‍ നല്ലൊരു വക്കിലാണെന്നു പലവട്ടം പലരീതില്‍ തെളിയിച്ചതാണ്.

അതിനു പിന്നാലെ ഇറങ്ങിയ കോമഡി ക്ലിപ്പിങ്ങില്‍ ഇടറി വീണത് വീഴുത്തിയത് നമുടെതന്നെ അറിവിനേയും, തിരിച്ചറിവിനെയുമാണ്. അബ്ദുള്ളകുട്ടിയുടെയും, സിന്ധുവിന്റെയും കൂടേ കൂട്ടിചേര്‍ക്കുന്ന ഭയം, മറക്കപെടുന്നതു രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ മൂത്രമൊഴിക്കാന്‍ പോലും ഭയപെടുന്ന യു ഡി എഫുകാരുടെ ഭയത്തെയാണു.

കണ്ണൂര്‍ ചെറുതാഴം കുളപ്പുറം സ്വദേശിയായ രാജേഷ്‌ കല്‍പണിക്കാരനായ ചന്തുക്കുട്ടിയുടേയും കര്‍ഷക തൊഴിലാളിയായ ടി മാധവിയുടേയും നാലുമക്കളില്‍ ഇളയവണാണ്‌ രാജേഷിന്റെ “എന്റെ കുടുംബം, എന്റെ അച്ഛന്‍” എന്നൊക്കെയുള്ള വിലാപത്തിന്റെ കമ്യൂണിസ്റ്റ് പാഠം എങ്ങനെയന്ന അന്യേഷ്ണംകൊണ്ട് ഇവര്‍ ഘോഷിക്കാന്‍ ഉദ്ദേശിക്കുന്നതു കമ്യൂണിസ്റ്റ് ലോക വീഷ്ണമല്ല, മറിച്ചു പീഡകവീരന്മാരായ മന്ത്രി പുങ്കുവന്മാരെ സംരക്ഷിക്കാനുള്ള ഉമ്മന്റെ അധിബുദ്ധിയുടെ പ്രചാരകരവുക കൂടിയാണ.


സഖാവ് രാജേഷിന്റെ നൈസര്‍ഗികമായ കണ്ണീരിനെ വലതു പക്ഷം പേടിച്ചതു ഇന്നു തീര്‍ത്തും അന്യമായ സ്ത്രീപക്ഷ ബോധത്തെയാണ്. ഏന്റെവും ഉന്നതമായ മാതൃ സ്നേഹത്തെപോലും അന്തോണിച്ചായന്‍ വോട്ടാക്കാനുള്ള കണ്ണിര്‍ നാടത്തിനോടൊപ്പെമേങ്കിലും ചേര്‍ക്കുന്നതു എല്ലാം കണക്കാണെന്ന സമവക്യം സൃഷ്ടിക്കാനാണ്. ഹരിപാട്ടെ ജനത്തിനുമുന്‍മ്പില്‍ ചെന്നിതല മൂക്കിള ഉലിപ്പിച്ചപോളൊന്നും തോനാത്ത നാണെകേട് രാജേഷിനോട് തോന്നി കൊണ്ടാടിയെങ്കില്‍, അതിലെ രാഷ്ട്രിയം തിരിച്ചറീയാന്‍ ഇവിടെ ചിലര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍, അത് അവരുടെ ഒളിച്ചുവെക്കപെട്ട രാഷ്ട്രിയത്തിന്റെ വിളമ്പരം കൂടിയാണ്!


നമ്മുടെ ജനപ്രതിനിധികളുള്ള നിയമസഭയില്‍ എന്തിനു വാച്ച് ആന്‍ഡ് വാര്‍ഡ് എന്ന ചോദ്യം മാറ്റിവെച്ചാലും. വനിത വാച്ച് ആന്‍ഡ് വാര്‍ഡ് എന്തിനു എന്ന വളറേ സാമാന്യ ചോദ്യം പോലും ഷണ്ഡികരിക്കപെടുന്നതു വലതു പക്ഷ പ്രചരണത്തിന്റെ വിജയം തന്നെയാണ്!!!

2 അഭിപ്രായങ്ങൾ:

വിവേക്‌ പറഞ്ഞു...

നന്നായിട്ടുണ്ട് സഖാവേ ... അഭിവാദ്യങ്ങള്‍

നാസര്‍ കാരക്കുന്ന് പറഞ്ഞു...

nannayi karyangal paranju saghave, abhivadyangal, oru cheriya thettu choondikkanikkatte, Com. KPR Gopalan Nayanar Sagavinteyalla, Saradha Teacharute ammavanaanu