വ്യാഴാഴ്‌ച, ജൂലൈ 31, 2014

വേട്ടപട്ടി മൊസ്സാദിന്റെ ചിറി നക്കി പട്ടികള്‍

ലോക ചെകുത്താന്‍ അമേരിക്കന്‍ സി ഐ എ-യുടെ വേട്ടപട്ടി മൊസ്സാദിന്റെ ചിറി നക്കി പട്ടികള്‍ ഹമാസിനെ ചൂണ്ടിയാണ് കൊടും ക്രൂരതയെ താരതമ്യ നിഷ് പക്ഷ രാഷ്ട്രിയം അവതരിപ്പിക്കുന്നത്. അവര്‍ ഇസ്രയലിനു വേണ്ടി ഓരിയിടുന്നതിന്റെ നീതി ആട്ടിന്‍ കുട്ടിയോട് ആ പഴേ ചെന്നായ പറഞ്ഞ യുക്തിയാണ്.

ഹമാസിന്റെ റോക്കറ്റാക്രമണത്തിനുള്ള തിരിച്ചടിയാണത്രെ ഇസ്രയേല്‍ പ്രതിരോധസേന ഗാസയെ കടന്നാക്രമിക്കുന്നത്. 

 എന്നാല്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രയേല്‍കാരനും കൊല്ലപ്പെട്ടിട്ടില്ല. 

മാത്രമല്ല, ഹമാസ് റോക്കറ്റാക്രമണം നടത്തിയതാകട്ടെ, ഇസ്രായേല്‍ സൈന്യവും പൊലീസും, കാണാതായ മൂന്നു ഇസ്രയേലി യുവാക്കളെ കണ്ടെത്താനെന്ന പേരില്‍ പലസ്തീന്‍കാരെ-ഹമാസ് പോരാളികളെയും പലസ്തീന്‍ രാഷ്ട്രീയപ്രവര്‍ത്തകരെയും ഉള്‍പ്പെടെ - വേട്ടയാടുകയും അഞ്ഞൂറിലേറെ പേരെ അറസ്റ്റുചെയ്യുകയും ആറുപേരെ കൊലപ്പെടുത്തുകയും നിരവധി പേരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തതിലുള്ള പ്രതിഷേധം സൂചിപ്പിക്കാനാണ് എന്ന വസ്തുത തിരസ്കരിച്ചുകൊണ്ടാണ് സയണിസ്റ്റ് ന്യായത്തിന്റെ പ്രചാരകരാവുന്നതു. 
 

ഇവര്‍ കാലക്രമേണേ സ്വന്തം കുഞ്ഞിന്റെ തലയും ഞെരട്ടിയെടുത്തു വില്പനക്കു വെക്കാന്‍ മടിയേതുമില്ലാത്തവരാക്കും എന്നതിന്റെ ആരംഭ ലക്ഷണമാണ് എന്നു പറയാവുന്നതാണ്. കാരണം നൈസര്‍ഗികമായ മാനുഷിക ഗുണങ്ങളെല്ലാം ചോര്‍ന്നവര്‍ക്കല്ലാതേ സയണിസ്റ്റ് അധിനിവേശത്തെ ന്യായികരിക്കാനാവുന്നതല്ല.

സാമ്രാജ്യത്വം മുതലാളിത്വത്തിന്റെ ഉയര്‍ന്ന ഘട്ടവും മനുഷ്യത്വത്തിന്റെ എല്ലാ ഭാവങ്ങളുടെയും അവസാന കണികയും ഊറ്റിയെടുക്കുന്ന കമ്പോള നീതിയുമാണ്. അതിന്റെ തീട്ടുരം നടാപ്പാക്കുന്ന ആഗോള വല്‍ക്കരണത്തിന്റെ സുഖമമായ നടത്തിപ്പിനെ ചോദ്യം ചെയ്യാവുന്നതിനെയൊക്കെ ഭയപെടുത്തി രക്തം മരവിപ്പിക്കുന്ന പരീക്ഷണ ശാലയാണ് ഇന്നു പലസ്തീന്‍. 

സോഷ്യലിസ്റ്റ്‌ സോവിയറ്റ് ചേരിയുടെ തകര്‍ച്ചക്കു ശേഷം സി ഐ എ കണ്ടീഷന്‍ ചെയ്തെടുത്തതാണ് മുസ്ലീം വിരോധവും വെറുപ്പും. മൂലധന ശക്തികളുടെ ആധിപത്യത്തിനു തടസമേതുമില്ലാതേ നിലനില്‍ക്കാന്‍ ആയുധ വ്യാഭാരം നിര്‍ബന്ധമാണ്. അതിനു  വേണ്ടി ചെല്ലും ചിലവും കൊടുത്തു കൊഴുപ്പിച്ചു നിര്‍ത്തിയ വേട്ട പട്ടിയാണ് ഇസ്രയലിന്റെ മൊസ്സാദ്. ആ വേട്ടപട്ടിക്കുള്ള ആഹാരം  വേവിച്ചെടുക്കുന്ന സാമ്രാജ്യത്വ സയണിസ്റ്റുകളുടെ അടുപ്പാണ് സത്യത്തില്‍ പലസ്തീന്‍.

അവിടെ നിന്നും എന്നും ഇങ്ങനെ പുക ഉയരണം. 
കണ്ണിനുമുന്നില്‍ കുഞ്ഞു തലചോറുകള്‍ പൊട്ടിചിതറി ചോരയൊഴുക്കണം.
വെന്ത ഇളം മനുഷ്യ മാസത്തിന്റെ ഗന്ധം ലോകത്തിങ്ങനെ പടരണം. 

അതിനെ ന്യായികരിക്കുന്ന, സഹായിക്കുന്ന ഏതൊരു ചെറു നീക്കവും മനുഷ്യരാശിയോടു ചെയ്യുന്ന കൊടും പാതകമാണ്. 

അതാണ് ഇസ്രയലില്‍ നിന്നും എന്‍ ഡി എ- തുടക്കം കുറിച്ച ആയുധ കച്ചവടം ശ്രീ എ കെ ആന്റണിയിലൂടെ തുടര്‍ന്നതു, വി ടി ബലറാം പ്രവാസികളുടെ മേക്കിട്ടു കയറിയും പരിഹസിച്ചുമൊക്കെ ചെയ്തതും. നിഷ് പക്ഷമതികളുടെ ആദര്‍ശ കച്ചി തുരുമ്പാണ് ആന്റണിയെങ്കില്‍, അവരുടെ ഗ്ലാമര്‍ താരമാണ് വി ടി ബലറാം.

1 അഭിപ്രായം:

Unknown പറഞ്ഞു...

ഹമാസ് എന്തിനാണ് ആക്രമണം നടത്തുന്നത്....?സ്വന്തം പൗരന്‍മാരെ കൊല്ലാനോ...?