ബുധനാഴ്‌ച, ജൂലൈ 28, 2010

മതവും മാക്സിസവും

Saleel@china:
ഇന്ത്യയുടെ മത നിരപേക്ഷതതെയോ മത സവ്ാര്‍തറതതെയോ എതിര്‍ക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നല്ല ഈ സവ്ൃദത്തിന്റെയും സംവാദത്തിന്റെയും മൂല്യങ്ങളെ ഇസ്ലാം അതിലേറെ മൂര്‍ത്തമായി പ്രതിനിധീകരിക്കുന്നു എന്നു ജമാഅത്ത്‌ മനസിലാക്കുന്നു.മതം മനുഷ്യന്റെ സാമൂഹികവും സാമ്പത്ികവും രാഷ്ട്രീയവുമായ സകല പ്രശനകള്‍ക്കും പരിഹാരം നിര്‍ദേശിയ്ക്കാന്‍ കഴിവുള്ള ഒന്നാണെന്നാണ് നാം പറയുന്നത്‌.കാമ്മൂണിസ്റ്റൂകള്‍ക്ക്  മാത്രമേ സാമൂഹിക ഇടപെടലുകള്‍ ആകാന്‍ പാടുള്ളൂ എന്നത്‌ എവിടുത്തെ നീതിയാണ്. കേവലം അനൂഷ്ടാനങ്ങളിലും പ്രാര്‍ഥതനകളീമായി ഉള്ള ഒരു ജീര്‍ണിച്ച സംവിധാനമായി ഒരു മതവും ആവാണ്‌ പാടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌. പ്രാര്‍ഥനയിലേയും അനൂഷ്ടാനകളിലേയും ചൈതന്യം ജീവിതത്തിന്റെ സാര്‍വ മേഖലകളിലും മനുഷ്യന് ഊര്‍ജം നല്‍കുന്നില്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്‌?
അത്തരം കപട കാട്ടിക്കൂറ്ടലുകളായി മതം ആയിതതീരെന്ടത്‌ ഈ രാജ്യതത്‌ പൌരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരു പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നവരുടേതാണു.  ഇസ്ലാം മതമാവട്ടെ ഹിന്ദു മതമാവട്ടെ മറ്റേത് മതമാവട്ടെ ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കേണ്ട മൂല്യവതായ ആദര്‍ശങ്ങളെ പ്രതിനിധീകരിക്കുന്നില്ലെങ്കില്‍ ആ മതതിനു പിന്നെ ജീവനുണ്ടെന്നു പറയുന്നതിനു വല്ല അര്‍ഥാവുമുണ്ടോ? സകല അനീതികള്‍ക്കുമെതിരെ ശബ്ദിക്കാന്‍ ഈശ്വരന്‍ ആവശ്യപ്പെടുന്നുണ്ട്‌. അതു ഇവരുടെ എന്നല്ല സകല മനുഷ്യാരുടെയും പ്രശ്നങ്ങളേ അഭിസമ്ബോദങ ചെയ്യുന്നുണ്ട്‌ സുഹൃത്തെ...
                   കാട്ടുകടന്നല്‍:

                                                   
                                                     ഇതും അവകാശങ്ങള്‍ ഉള്ളവര്‍ തന്നെ ...                                                    
എങ്കില്‍ ഇവരുടെ പ്രശ്നങ്ങള്‍ ആദ്യം ഈശ്വരനോട് പറയു ഇതു പലസ്തീനിലെ മുസ്ലിം സഹോദരങ്ങള്‍ ആണ്.
ഈശ്വരന്‍ ആവശ്യ പ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ...അയാള്‍ സര്‍വശക്തന്‍ അല്ലെ!              
Saleel@china:
     മതവൈവിധ്യത ദൈവനിശ്ചിതമായ പ്രകൃതിനിയമത്തിന്റെ ഭാഗമാണ്. അതിനാല്‍ മതസ്വാതന്ത്യ്രവും മതപ്രബോധന പ്രചാരണ അവകാശവും മതാനുഷ്ഠാനങ്ങളുടെയും നിയ ക്രമങ്ങളുടെ അനുധാവനവും ഏതൊരാളുടെയും മൌലികാവകാശമാണ്.
സാമൂഹ്യ നീതിയെ മനുഷ്യന്റെ മൌലികാവകാശമായാണ് കാണുന്നത്. അതിനാല്‍, ഭക്ഷണം വസ്ത്രം,പാര്‍പ്പിടം, വിദ്യാഭ്യാസം,ചികില്‍സ,വെള്ളം,വെളിച്ചം തുടങ്ങിയ മൌലികാവകാശങ്ങളുടെ പൂര്‍ത്തീകരണം മുഴുവന്‍ മനുഷ്യരുടേയും മൌലികാവകാശമാണ്. ജാതി,മത,വര്‍ഗ,വര്‍ണ,ദേശ,ഭാഷ,കാല,കുല ഭേദങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരും നിയമത്തിന്റെ മുന്നില്‍ തുല്യരായിരിക്കണമെന്നതും തതടിസ്ഥാനത്തിലുള്ള നീതി എല്ലാവര്‍ക്കും ലഭ്യമായിരിക്കണമെന്നതും മതം മുന്നോട്ട് വക്കുന്ന മൌലിക മനുഷ്യാവകാശങ്ങളില്‍ പെടുന്നു. മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുമെങ്കില്‍ നീതിയെ സംബന്ധിച്ച ഈ ചോദ്യങ്ങളെല്ലാം തീര്‍ത്തും പ്രസക്തങ്ങളാണ്. എങ്കില്‍ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം എല്ലാവര്‍ക്കും ഒരേപോലെ തുല്യമായി അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കുകതന്നെ വേണം. എന്നാല്‍ നീതിമാനായ ദൈവം മരണത്തോടെ മനുഷ്യജീവിതം അവസാനിപ്പിക്കുന്നില്ല. ഐഹിക ജീവിതം കര്‍മകാലമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം മറുലോകത്താണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ബാധ്യത അവരവര്‍ക്ക് നല്‍കപ്പെട്ട കഴിവുകള്‍ക്കനുസരിച്ചാണ്. പണക്കാരന്റെയത്ര ബാധ്യത പാവപ്പെട്ടവന്നില്ല. പണ്ഡിതന്റെ ചുമതല പാമരന്നില്ല. പ്രതിഭാശാലികളുടെ ഉത്തരവാദിത്വം സാമാന്യബുദ്ധിക്കില്ല. മന്ദബുദ്ധിക്ക് അത്രയുമില്ല. വികലാംഗന് പൂര്‍ണ ആരോഗ്യവാനെ അപേക്ഷിച്ച് കുറഞ്ഞ ഉത്തരവാദിത്വമേയുള്ളൂ. ഈ ബാധ്യതകളുടെ നിര്‍വഹണമാണ് ജീവിതത്തിന്റെ ജയാപജയങ്ങളുടെ നിദാനം. ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക.

  കാട്ടുകടന്നല്‍:
ഇത്രയ്ക്കും കഷ്ട്ടപ്പെട്ടു പാവങ്ങളെ ദ്രോഹിക്കുന്ന ഈശ്വരന്‍ നീതിയുക്തന്‍ തന്നെ,. താങ്കള്‍ക്ക് നന്നായി ജീവിക്കാന്‍ ഈശ്വരന്‍ അനുവാദം തന്നു..പാവപ്പെട്ടവന്‍ മരണത്തിനു ശേഷം സുഖിക്കട്ടെ ...നല്ല നീതി .... 
മരിച്ചിട്ട് നന്നായി ജീവിക്കാം എന്ന് പറയുന്നത് നല്ല യുക്തി തന്നെ .....  നിങ്ങളുടെ ഈ കാഴ്ചപ്പാട് കൊള്ളാം. വെടിയേറ്റ്‌ മരിക്കുന്ന കുട്ടികള്‍ മരിക്കട്ടെ, അവര്‍ അതിനു വിധിക്കപ്പെട്ടവര്‍ ആണ്. അവര്‍ക്ക് മരണശേഷം നല്ല ജീവിതം കിട്ടും. അതുകൊണ്ട് പാവങ്ങളെ നിങ്ങള്‍ മറിക്കാന്‍ ഒരുങ്ങി ഇരിക്ക്. ഇവിടെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.അതിനാല്‍ ,മരിച്ചോള് ഞങ്ങള്‍ക്ക് മാത്രമേ ഇവിടെ കര്‍മ്മം ചെയ്യാനുള്ളൂ ...."അവന്‍ വളരെ വലിയവന്‍ ആണ്. പ്രിയനേ ...അയാളോട് നല്ല ആളുകളെ ഉണ്ടാക്കിയാല്‍ മതി എന്ന് പറയു ....അതോ അയാള്‍ പണി അറിയാത്ത പണിക്കാരന്‍ ആണോ...?..അയാളെക്കാളും നല്ലത് ബുഷ്‌ തന്നെ .! മരണ ശേഷം ഉള്ള ജീവിതം ആര്‍ക്കും അറിയാത്തത് കൊണ്ട് പാവങ്ങളെ പറ്റിക്കാന്‍ എളുപ്പം ആണ് അല്ലെ....? 
           Saleel@china:
ഉള്ളവന്റെ ധനത്തില്‍ ഇല്ലാത്തവാന് അവകാശമുണ്ടെന്നു, കഷ്ടപ്പെടുന്നവനെ സഹായിക്കാണമെന്ന്
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവന് വേണ്ടി സമരം ചെയ്യല്‍ എല്ലാവരുടെയും ബാധ്യത്യാണെന്ന്,
അധര്‍മങ്ങള്‍ക്കെതിരെ ധര്‍മത്തിന്റെ പക്ഷം ചേരണമെന്നു, നന്മയില് സഹകരിക്കാനും തീന്മയെ ചെറുക്കാനും പറയുന്ന മതം.... അത്‌ പോരാട്ട ഭൂമിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക്, മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ജീവിതത്തില്‍ പലതും ബലി കഴിച്ചവര്‍ക്ക്, നന്മയില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്ക്, നീതി ലഭിക്കുന്ന ഒരു നാള്‍ വരും എന്ന് വാഗ്ദാനം ചെയ്യുന്നു. പിന്നെ, ഭൂമിയില്‍ ആര്‍ എത്ര ശ്രമിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കുക സാധ്യമല്ലാത്തതിനാലാണ് അത് സാധ്യമാവുന്ന പരലോകം അനിവാര്യമാകുന്നത്. ഒരാളെ വധിച്ചാല്‍ നീതി നടത്തുമ്പോള്‍ പരമാവധി സാധ്യമാവുക കൊലയാളിയെ വധിക്കലാണല്ലോ. അങ്ങനെ ഘാതകന്റെ കഥ കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ടവന്റെ വിധവയ്ക്ക് ഭര്‍ത്താവിനെയും അനാഥരാവുന്ന മക്കള്‍ക്ക് പിതാവിനെയും തിരിച്ചുകിട്ടുകയില്ലല്ലോ. വധിക്കപ്പെട്ടവന്‍ ഇരുപതുകാരിയുടെ ഭര്‍ത്താവും നാലു മക്കളുടെ പിതാവും കൊലയാളി മുപ്പത്തഞ്ചുകാരിയുടെ ഭര്‍ത്താവും രണ്ടു മക്കളുള്ളവനുമാണെങ്കില്‍ ഇരുപതുകാരി, വിധവയും നാലു മക്കള്‍ അനാഥരുമാകുന്നതിനുപകരം മുപ്പത്തഞ്ചുകാരി വിധവയും രണ്ടു മക്കള്‍ അനാഥരുമാകുന്നത് ഒരിക്കലും നീതിയാവുകയില്ല. അതിനാല്‍ ഭൂമിയിലെ ശിക്ഷാ നിയമങ്ങള്‍ ഇവിടെ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമാണ്. നിഷ്കൃഷ്ടവും കണിശവുമായ നീതി ഇവിടെ സാധ്യമല്ല. അത് മരണശേഷം മറുലോകത്താണ്. അല്ല വെടിയേറ്റു കിടക്കുന്ന കുട്ടികളെപ്പറ്റി ഇസ്ലാം പറയാത്തഥായി നീകള്‍ക്ക് എന്താനാവോ പറയാനുള്ളത്. നന്ന് ചുരുങ്ങിയത് അവര്‍ക്ക് നീതി ലഭിക്കുന്ന ലോകം ഉണ്ടെന്നു ഇസ്ലാം വാഗ്ദാനം ചെയ്യുന്നു. ഈ ഭൂമിയില്‍ അവര്‍ക്ക് വേണ്ടി പോരാടാന്‍ നമ്മോട് ആവശ്യപ്പെടുന്നു. ഇതിലുപരി താങ്കള്‍ക്കെന്താണവോ പറയാനുള്ളത്? 
        കാട്ടുകടന്നല്‍:
പ്രിയപ്പെട്ടവനെ ....ഞാന്‍ ചോദിച്ച ചോദ്യം ഏന്തേ മറക്കുന്നു ...?..ആദ്യം അതിനു ഉത്തരം പറയു കമ്മ്യൂണിസം നമുക്ക് ചര്‍ച്ച ചെയ്യാം..അതിനു എനിക്ക് വ്യക്തമായ ഉത്തരങ്ങളും ഉണ്ട് . ഞങ്ങള്‍ അതിലും വലിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങളില്‍ ഒരാളായി നിന്ന് പൊരുതാന്‍ ഒരു മതത്തിന്റെയും ടികെറ്റ് വേണ്ട എന്നത് തന്നെ ഒരു വലിയ വ്യത്യാസം ആണ് . വെടിയേറ്റ കുട്ടികളോട് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കാത്തത്..ഞങ്ങളുടെ രേച്ചാല്‍ കോരി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ജൂലയാസ് ഫുചിക് പറഞ്ഞിട്ടുണ്ട് .ഞങ്ങളുടെ ചെ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ മിലന്ലായി ജോയ പറയുന്നുണ്ട് ... സര്‍വ ശക്തന്‍ ആയ ഒരുവന്‍ കൂട്ടുണ്ടായിട്ടു ഏന്തേ ഇതുവരെ നീതി വന്നില്ല...?...ഉണ്ടാക്കിയപ്പോള്‍ ഇതു നന്നായി സൃഷ്ട്ടിക്കാത്തത് എന്താണ് ...? പ്രിയ സുഹൃത്തേ എനിക്ക് ഉള്ള സംശയം ചോദിച്ചത് നിങ്ങളെ ജയിക്കാന്‍ ആല്ല. നീതി ആരും തരില്ല കാരണം ഇവിടെ ഞങ്ങളെ വിശ്വസിച്ചു കൂടെ ഉള്ളവര്‍ പാവങ്ങള്‍ ആണ്. അവര്‍ക്ക് നീതി ആരും നല്‍കുന്നില്ല..ഞങ്ങള്‍ അധികാരത്തില്‍ കൂടി ഇവിടെ നീതി നടപ്പാക്കും. ഞങ്ങള്‍ ഭൂരിപക്ഷതിനെ അഭിസംബോധന ചെയുന്നവര്‍ ആണ് എന്നതുകൊണ്ട്‌ ഞങ്ങള്‍ക്ക് ലോകത്തില്‍ ശക്തികൂടി വരുകയെ ഉള്ളു.....!
           Saleel@china:
മനുഷ്യസമൂഹത്തിന്റെ വിമോചനത്തിനായി രക്ത സാക്ഷ്യം വഹിച്ച വ്യത്യസ്ത തലങ്ങളിലുള്ള ആളുകളൊക്കെ നഷ്ടകാരികളായിരുന്നെന്നാണോ? അവര്‍ക്കൊന്നും നീതി ലഭിക്കേണ്ടതില്ലെ? ഗാന്ധിജിയും ചെകുവേരയുംമറ്റും മറ്റുമൊക്കെ വിഡ്ഡികളായിരുന്നോ? അവരുടെ ജീവിതന്‍ അവര്‍ക്ക് തീര്‍ത്തും നഷ്ടപ്പെട്ടു എന്നാണെങ്കില്‍ ഈതു നീതിയാണ് അതു പ്രതിനിധീകരിക്കുന്നത്? ഇസ്ലാമിന്റെ ഭൂമികയില്‍ നിന്ന് പോരാടാന്‍ നീതതിബോധമുള്ള ആര്‍ക്കും അവകാശമുണ്ട്‌. അതു ഒരു മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലേബല് ആവശ്യമില്ല തന്നെ... ലാബനാനിലെ ഹിസ്ബുള്ളയില്‍ ഒട്ടനവധി ക്രിസ്ത്യന്‍ വിശ്വാസികളുണ്ട്‌. ഇവിടെ ചോദ്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു, മതം മനുഷ്യന്റെ സാമൂഹികവും സാമ്പത്ികവും രാഷ്ട്രീയവുമായ സകല പ്രശനകള്‍ക്കും പരിഹാരം നിര്‍ദേശിയ്ക്കാന്‍ കഴിവുള്ള ഒന്നാണെന്നാണ് നാം പറയുന്നത്‌. കാമ്മൂണിസ്റ്റൂകള്‍ക്ക് മാത്രമേ സാമൂഹിക ഇടപെടലുകള്‍ ആകാന്‍ പാടുള്ളൂ എന്നത്‌ എവിടുത്തെ നീതിയാണ്.?
           കാട്ടുകടന്നല്‍:
ഞങ്ങള്‍ മരണത്തിനു ശേഷം ഉള്ള സുഖത്തെ അല്ല വാഗ്ദാനം ചെയുന്നത്. ഞങ്ങള്‍ പറയുന്നത് ഇവിടെ എല്ലാരും സമന്മാര്‍ ആണ് , ഇതിന്റെ എല്ലാം അവകാശം എല്ലാര്‍ക്കും ആണ് അല്ലാതെ ഒരു അമ്ബാനിക്കോ റ്റാറ്റക്കോ അല്ല എന്നാണ്.ഞങ്ങള്‍ മരിച്ചവര്‍ക്ക് വേണ്ടി അല്ല പ്രവര്‍ത്തിക്കുന്നത് ജീവിച്ചിരിക്കുന്നവര്‍ക്കും ഇനി ജനിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടി ആണ്. അതിനു വേണ്ടി ജീവന്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് മടി ഇല്ല എന്ന് ഞങള്‍ തെളിയിചിടുണ്ട്.. ഞങ്ങള്‍ അതിനു ശ്രമിക്കുകയാണ്. നിങ്ങളുടെ കൂടെ ഏതെല്ലാം ഉണ്ടാക്കിയവന്‍ കൂടെ ഉണ്ടായിട്ടു ഏന്തേ സന്തുലിതമായ ഒന്ന് ഇതുവരെ ഉണ്ടായില്ല..അപ്പോള്‍ അവന്‍ സര്‍വ ശക്തന്‍ അല്ലെ....?
          Saleel@china:
മാര്‍ക്സിസം അതിന്റെ എല്ലാ വിമോഛനാത്മക സ്വഭാവവും ഉണ്ടായിട്ടും, ഒരു സന്തുലിതത ലോകക്രമം കെട്ടിപ്പടുക്കാതെ പോയത്‌, അതിനെ പ്രചൊദിപ്പിക്കാന്‍ ഒരു മൂല്യ വ്യവസ്ഥയില്ലാതെ പോയതിനാലാണ്. ഇന്നും നമ്മുടെ നാട്ടിലെ പാര്‍ട്ടിയില്‍ പോലും ജീര്‍ണത ബാധിച്ചിരിക്കുന്നത്‌, ഓരോരുത്തരും സ്വാര്ഥരായ് മാറുന്നതു, മറ്റൊരു ലോകത്തെകുറിച്ച ഒരു നീതി പുലരുന്ന ലോകത്തെ കുറിച്ച പ്രതീക്ഷ ഇല്ലാത്തതിനാലാണ്. മാര്‍ക്സിസത്തിന്റെ ഒരുപാട് വിമോഛനാത്മക വശങ്ങളെ, തീര്‍ത്തും ബഹുമാനിക്കുന്ന, എന്നാല്‍ അതിനോട് ചില മേഖലകളില്‍ വിയോജിക്കുന്ന ഒരാളാണ് ഞാന്‍. ഉള്ളവന്‍ ഇല്ലാത്തവന്‍ എന്നതിലപ്പുറവും മനുഷ്യന് പല കാഴ്ച്ചകളും ഉണ്ടെന്നും, അങ്ങിനെയുള്ള വശങ്ങളില്‍ അതിന്റെ നിലപാടുകള്‍ ശരിയല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു, മാത്രമല്ല, വിമോചന മൂല്യങ്ങളെ അതിലേറെ മൂര്‍ത്തമായി മതം പ്രതിനിധീകരിക്കുന്നു എന്നും ഞാന്‍ മനസിലാക്കുന്നു. അതോടൊപ്പം നാം മനസിലാക്കേണ്ടത്‌, മാര്‍ക്സിസം പലപ്പോഴും ജനാധിപത്യവിരുധതമാണ്‌ എന്നതാണു. ഇന്ത്യന്‍ പാര്‍ട്ടി കുറേയൊക്കെ ജനാധിപത്യത്തെ അംഗീകരിക്കുന്നു എങ്കിലും, താത്വികമായി തൊഴിലാളി വര്‍ഗ സാര്‍വാധിപത്യത്തെയാണ് മാര്‍ക്സിസം അവതരിപ്പിക്കുന്നത്.
    Rejeshpaul:
        ജമാഅത്തെഇസ്ലാമിയും സോളിഡാരിട്ടിയും.
    സോളിഡാരിറ്റി (വര്‍ഗ്ഗസഹകരണം) ഈ പദം എങ്ങനെ സ്വത്വവാദം മുന്നോട്ടു വെക്കുന്ന ഒരു സങ്കടനക്ക് അവരുടെ യുവജന സങ്കടനക്ക് ഇടാന്‍ കഴിഞ്ഞു?
ഇത് ഒരു ഹിഡന്‍അജണ്ടയുടെ ഭാഗമാണ്. ജമാഅത്തെഇസ്ലാമി അവര്‍ പ്രവര്‍ത്തിക്കുന്ന മേഘലയില്‍ നിനനില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ എതിര്‍ക്കുകയും അതെസമയം മറ്റു രാജ്യങ്ങളിലെ ഇടതു പ്രസ്ഥാനങ്ങളെ വാഴ്ടിപാടുകയും ചെയ്യുന്നു. നിങ്ങള്‍ കട്രോയെയെ കേള്‍ക്കു ഷാവേസിനെ കേള്‍ക്കു നിങ്ങള്‍ ലുലു ദിസില്‍വയെ കാണു എന്ന് പറയുന്ന ജമാതുകാര്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതു പക്ഷകാരും അവിടെ നിലനില്കുന്ന സാഹചര്യങ്ങളും, ഇവിടെ നാം അഭിമുഖികരിക്കുന്ന പ്രശനങ്ങളും ഒന്നാണെന്ന് ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നു.ഒരു രാജ്യം ഭരിക്കുന്ന ഭരണതികാരിയും ഇന്ത്യഎന്ന മഹാരാജ്യത്തിലെ കേവലം മൂന്ന് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയും ഒരു പോലെയാകില്ല പ്രവര്‍ത്തിക്കുന്നത്.വലതു പക്ഷം നേതൃതംകൊടുക്കുന്ന ഒരു ഭരണ സവിധനതിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് പരിമിതികളാണ് കൂടുതല്‍.
കമ്മ്യൂണിസം തള്ളിപറയുന്ന ജമാത്തുകാര്‍ അര നൂറ്റാണ്ടിലേറെ കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടു എന്ത് സംഭാവനആണ് നല്‍കിയത്.
       ജമാഅത്തെ ഇസ്ലാമിയുടെ കളരിയില്‍ പഠിച്ചിറങ്ങിയ സിമിയുടെ പ്രവര്‍ത്തകരാണ് വിവിധ സങ്കടനകളിലൂടെ രാജ്യത്ത് വിധ്വംസക പ്രവര്‍തനങ്ങള്‍ക്ക് നേതൃത്തം കൊടുക്കുന്നത്. അവര്‍ക്ക് അതില്‍ അഭിമാനിക്കാം. ജനാധിപത്യത്തെ തള്ളിപറഞ്ഞ മൌദുദിയുടെ മക്കള്‍ ഇന്ന് മൌദുദിയെ തള്ളിപറഞ്ഞ് അധികാരതിന്‍റെ അപ്പകഷ്ണങ്ങക്കായി അലമുറയിടുന്നു. മുസ്ലിംരാജ്യം സ്ഥാപിക്കാന്‍വന്നവര്‍ക്ക് എങ്ങനെ ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. കൊടുംചൂടിലും കറുത്ത പരദ അണിഞ്ഞു സ്ത്രികള്‍ നടക്കണം എന്ന്ശഠിക്കുന്നവര്‍ സോമാല്യയില്‍ നഗ്നതമറക്കാന്‍ ഒരു തുണ്ട് തുണിപോലുമില്ലാത്ത സഹോദരിമാരെ പറ്റിചിന്തികുനില്ല? കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചക്ക് ശേഷം വിശപ്പ്‌മാറ്റാന്‍ ശരീരംവില്‍കെണ്ടിവന്ന റഷ്യയിലെപെണ്‍കുട്ടികളെ ഉപയോഗിച്ച് പണകൊഴുപ്പില്‍ വ്യഭിചാരശാലകള്‍ സൃഷ്ടിച്ചു സമാന്തര സ്വര്‍ഗ്ഗം പണിയുന്ന മധ്യകിഴക്കന്‍ മുസ്ലിം രാജ്യങ്ങളെപറ്റി ഇവര്‍ എന്തുകൊണ്ട് സംസരിക്കുനില്ല.
  prasanthkumar:
       പ്രാകൃതാവസ്ഥയില്‍ നിന്നുള്ള ആദ്യത്തേ ചുവടുവെപ്പില്‍ തന്നെ മുഖാമുഖം നിന്നവയാണ് ആത്മിയതയും ഭൗതികതയും! എന്തുകൊണ്ട് ഈശ്വരന്‍ എന്നചോദ്യത്തിന്റെ മുന്നില്‍ ആത്മിയതയും, പകരം എന്തു എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്ന ഭൗതികതയും! ഈ പ്രതിസന്ധിയില്‍ നിന്നാണ് ചരിത്രപരമായ കുതിച്ചു ചാട്ടമായ വൈരുദ്യാത്മകഭൗതിക വാദത്തിന്റെ ഇന്നേവരെയുള്ള ദര്‍ശനങ്ങളുടെ സ്വാംശീകരണവും അതിന്റെ തന്നെ നിഷേധവുമായി ഏറ്റവും ശാസ്ത്രിയവുമായ ദര്‍ശനമായി മാക്സിസം ഉയര്‍ന്നുവത്!
        നിലവിലേ സാമൂഹ്യ വ്യവസ്ഥയുടെ നിഴല്‍ മാത്രമാണ് മതം. അതുകൊണ്ടാണ് നിഴലിനോട് യുദ്ധം ചെയുന്ന ഭൗതികവാദം പരജയപെടുന്നതു! സ്വാര്‍ഥതയുടെ കഴുകികളയലാണ് മതത്തിന്റെ കര്‍മമെന്നു വിടുവായത്തം പറയുന്നത് സ്വര്‍ഥതയുടെ ചരിത്രപരമായ ഉല്‍ഭവത്തിന്റെ കര്യകാരണങ്ങള്‍ അറിയാത്തതുകൊണ്ടാണ്! സ്വര്‍ഥത അത് ആകാശത്ത് നിന്നു പൊട്ടിവീണതല്ല, മറിച്ചു മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനു അനിവാര്യമയിരുന്നു! ഇത് രണ്ടോ, തൊണ്ണൂറോ വരഷം കൊണ്ട് സൃഷ്ടിക്കപെട്ടതല്ല അതിജീവനത്തിന്റെ അനിവാര്യതയില്‍ അടിഞ്ഞുകൂടിയതാണ് അത്!
        ഇവിടെയാണ് വര്‍ത്തമാന മതത്തിന്റെ തീവ്രതയും പിടച്ചിലും കാണണ്ടത്. ഏറ്റവും വളര്‍ച്ചപ്രാഭിച്ച ഈ ഘട്ടത്തില്‍ തന്നെയാണ് മതം അതിന്റെ അസൂരതയും കാണിക്കുന്നത്! വളര്‍ച്ച ചൂഷണത്തിന്റെ ഉന്നതഘട്ടമായ സമ്രാജ്യത്വത്തിന്റെ ഭാഗമാണെങ്കില്‍, അസുരത,  വിമോചനത്തിന്റെ കുതിപ്പിനെ വഴിതിരിച്ചുവിടാനുള്ള വ്യാമോഹിത സ്വര്‍ഗമാണ് മുന്നോട്ട് വെക്കുന്നത്!
    മതം അതിനു ഇടവേളകളില്‍ വിമോചനത്തിന്റെ മുഖമുണ്ടായിരുന്നെങ്കിലും ഇന്നു തീര്‍ത്തും പ്രതിലോമകരമാണ് ചെയുന്നത്. ഇസ്ലാമിന്റെ സാമ്രജ്യത്വ വിരുദ്ധ മുഖം പൊയ് മുഖം മത്രമാണ് എന്നത് മനസിലാവാന്‍ അടുത്തകാലത്ത വര്‍ത്തമാന പേജുകള്‍ മറിച്ചുനോക്കിയാല്‍ മാത്രം മതി!
       ഇതിലൂടെയാണ് സൊഷ്യലിസതിന്റെ തകര്‍ച്ചയും വര്‍ത്തമാന കുതിപ്പും പരിശോദിക്കണ്ടത്. സോഷ്യലിസം അതിന്റെ പുത്തന്‍ അനുഭവ പാതയിലൂടെ പോയതു പിന്തുടര്‍ച്ചയായല്ല, സൃഷ്ടിയോന്മുഖമായ ചങ്കൊറപ്പോടെയാണ്! വിപ്ലവവും പ്രതിവിപ്ലവവും ന്യൂട്ടനിസത്തിലൂടെ നിസാരവല്‍ക്കരിക്കാമെങ്കിലും, വരച്ചുവെച്ചതില്‍നിന്നും എഴുതിവെച്ചതില്‍ നിന്നും മുന്നോട്ട് പോവണ്ടത് മാക്സിസത്തിന്റെ ജീവാവശ്യമാണെങ്കില്‍ കുതിച്ചു ചാട്ടവും നിന്നനില്‍പില്‍ നില്‍ക്കുന്നതും പ്രതിവിപ്ലവമാണ്! ഇത് ഇടത് തീവ്രവാദത്തിനും വലതു അവസര വാദത്തിനും ഏകോപനസമതി നപുസകങ്ങള്‍ക്കും തിരിച്ചറിയില്ല. ജനകിയ ജനാധിപത്യ വിപ്ലവം മുന്നോട്ട് വെക്കുന്നത് ബുര്‍ഷജനത്തിപത്യത്തിന്റെ സാധുകരണമാണ്. അതുപോലും ഇന്ത്യന്‍ ജനതക്ക് പൂര്‍ത്തികരിക്കണമെങ്കില്‍ ഇനിയും ഒരുപാട് പരുവപെടേണ്ടതുണ്ട് എന്നിടത്താണ്, വലതുപക്ഷവും അതിന്റെതന്നെ സഖ്യകക്ഷിയായ ഇടതുപ്രതിവിപ്ലവകാരികളും cpi(m)-നെ മാക്സിസം പഠിപ്പിക്കുന്നത്! ഇന്ത്യന്‍ വിപ്ലവപ്രവര്‍ത്തനം അതിന്റെ ശൈശവദശയിലാണ്. ഇവിടെയാണ് ബൂര്‍ഷാഭൂപ്രഭു ഫാസിസ്റ്റ് തീവ്രവാദ സാമ്രാജ്യത്വ അജണ്ട സിങ്കൂറിലും കിനലൂരിലും നടപ്പാക്കന്‍ നോക്കുന്നത്. കേരളത്തിലേ ജമാത്തി ഈ പൊറാട്ടു നാടകം അരങ്ങേറ്റിയത് ചാണകം കലക്കിയതും കുറ്റിചൂലുമായാണ്!
        മാക്സിസം ശാസ്ത്രീയമായ പ്രായോഗികതയാണ് മുന്നോട്ട് വെക്കുന്നത്. തളം കെട്ടിയ തടാകമല്ല, മുന്നോട്ട് പോവുന്ന ധാരയാണ്. കരക്കിരിക്കുന്നവരുടെ പുലമ്പലുകള്‍ക്ക് പുന്നരം പറയലല്ല രാഷ്ട്രിയം,  സ്വാര്‍ഥതയുടെ അഴുക്ക് ഉള്‍ഭവിക്കുന്നിടം തച്ചുതകര്‍ക്കുന്ന ചരിത്രഗതിയാണ് മാക്സിസം! അതു തീര്‍ത്തും വ്യക്തി, സ്ഥല, കാല കേന്ദ്രികരണമല്ല ഒരിക്കലും. പോരാട്ടങ്ങള്‍ ഇന്നിന്റെ ആവശ്യമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ബോധ അവസ്തക്കോ മരനാന്തരമുള്ള സ്വര്‍ഗപ്രാപ്തിക്കോ വേണ്ടിയല്ല!

അഭിപ്രായങ്ങളൊന്നുമില്ല: