ബൂര്‍ഷ ജനാധിപത്യം സമ്പൂര്‍ണ്ണ ജനാധിപത്യത്തിന്റെ വിപരീതം മാത്രമല്ല, അതിന്റെ പരിഹാസ്യത കൂടിയാണ്. അതിലൂടെ തന്നെയാണ് അരാഷ്ട്രിയത വളര്‍ത്തിയെടുക്കുന്നതും. തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളിയാവുക എന്നതിനര്‍ത്ഥം വിജയിക്കുക എന്ന ഏകലക്ഷ്യം മുന്നോട്ട് വെക്കുമ്പോള്‍ ജയിക്കാനായി എന്തും ചെയ്യാം എന്ന രീതി ശാസ്ത്രം രൂപപെടുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പുകള്‍ ജനങ്ങളുടെ ഉത്സവം എന്നതിനപ്പുറം, അതിനെ വാണിജവല്‍ക്കരിക്കപെട്ടത്. അങ്ങനെ വരുമ്പോള്‍ അത് ഏറ്റവും വലിയ ബന്ധങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നതിനെപോലും നാലു വോട്ടിനുവേണ്ടി തെരുവില്‍ പ്രദര്‍ശിപ്പിക്കപെടും. 1991-ല്‍ കേരളത്തില്‍ അടക്കം തോല്‍ക്കും എന്നു ഉറപ്പിനെ കോണ്‍ഗ്രസ് അധിജീവിച്ചത് മേയ് 21-നു ശേഷമുള്ള തിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലാണ്. രാജീവ് ഗാന്ധിയുടെ ചിതാഭസ്മതൂളി എന്നു അവകാശപെടുന്നത് ജനങ്ങളുടെ കണില്‍ വിതറിയാണ്, കേരളത്തിന്റെ ചരിത്രപരമായ ഇടതു ഭരണതുടര്‍ച്ച എന്നതിനെപോലും അട്ടിമറിച്ചതു.
വാണിജവല്‍ക്കരിച്ച അരാഷ്ട്രിയ വിളനിലങ്ങളില്‍ തിരെഞ്ഞെടുപ്പ്, എല്ലാവിത മൂല്യങ്ങളെയും ചൂഷ്ണം ചെയ്യപെടും, തീര്‍ത്തും അശ്ലീലമായ ബ്രാന്റ് ചിരിയും ചിരിച്ചു വോട്ടര്‍ന്മാരേ സമീപിക്കുന്നവരെ ഏറേ പരിഹാസത്തോടെ വിശേഷിപ്പിക്കുന്ന അരാഷ്ട്രിയ കോമരങ്ങള്‍ തന്നെ, യാതൊരു ഉളുപ്പില്ലാതേ അതിന്റെ യതാര്‍ത്ഥ രൂപങ്ങള്‍ക്കുതന്നെ വോട്ട് ചെയ്യുന്നത് ഇന്ത്യന്‍ ജാനാധിപത്യത്തിന്റെ പതിവ് കാഴ്ചയാണ്.
അതിനു ന്യായമെന്നോണം അവര്‍ മുന്നോട്ട് വെക്കുന്നതു “മുഖ്യ ധാരാ ഇടതു പക്ഷത്തിന്റെ വഴുവഴുപ്പി”നെകുറിച്ചുള്ള ആശങ്കകള്‍ മുന്നിര്‍ത്തിയാവും. അവര്‍ ഫാഷന്‍ റാമ്പിലെ ചടുലമായ ക്യാറ്റ് വാക്ക് പോലേ ഇടതോരാതെ മനോഹരമായി വിപ്ലവം പറയും, ചെയ്ത്തിന്റെ വെയില്‍ കൊള്ളണ്ട ഇടത്ത്, അവര്‍ ഇന്നലകളിലെ രോമാഞ്ച കഞ്ചുക കഥകള്‍ പാടും. ഇരിപ്പിടത്തിന്റെ സുരക്ഷിതത്തില്‍ എല്ലാം കണെക്കെന്നു അവര്‍ പറഞ്ഞുകൊണ്ടേ ഇരിക്കും.
വാണിജവല്‍ക്കരിച്ച അരാഷ്ട്രിയ വിളനിലങ്ങളില്‍ തിരെഞ്ഞെടുപ്പ്, എല്ലാവിത മൂല്യങ്ങളെയും ചൂഷ്ണം ചെയ്യപെടും, തീര്‍ത്തും അശ്ലീലമായ ബ്രാന്റ് ചിരിയും ചിരിച്ചു വോട്ടര്‍ന്മാരേ സമീപിക്കുന്നവരെ ഏറേ പരിഹാസത്തോടെ വിശേഷിപ്പിക്കുന്ന അരാഷ്ട്രിയ കോമരങ്ങള്‍ തന്നെ, യാതൊരു ഉളുപ്പില്ലാതേ അതിന്റെ യതാര്‍ത്ഥ രൂപങ്ങള്‍ക്കുതന്നെ വോട്ട് ചെയ്യുന്നത് ഇന്ത്യന്‍ ജാനാധിപത്യത്തിന്റെ പതിവ് കാഴ്ചയാണ്.
അതിനു ന്യായമെന്നോണം അവര്‍ മുന്നോട്ട് വെക്കുന്നതു “മുഖ്യ ധാരാ ഇടതു പക്ഷത്തിന്റെ വഴുവഴുപ്പി”നെകുറിച്ചുള്ള ആശങ്കകള്‍ മുന്നിര്‍ത്തിയാവും. അവര്‍ ഫാഷന്‍ റാമ്പിലെ ചടുലമായ ക്യാറ്റ് വാക്ക് പോലേ ഇടതോരാതെ മനോഹരമായി വിപ്ലവം പറയും, ചെയ്ത്തിന്റെ വെയില്‍ കൊള്ളണ്ട ഇടത്ത്, അവര്‍ ഇന്നലകളിലെ രോമാഞ്ച കഞ്ചുക കഥകള്‍ പാടും. ഇരിപ്പിടത്തിന്റെ സുരക്ഷിതത്തില്‍ എല്ലാം കണെക്കെന്നു അവര്‍ പറഞ്ഞുകൊണ്ടേ ഇരിക്കും.
പിറവത്തു നടക്കുന്ന ഇടക്കാല തിരെഞ്ഞെടുപ്പിനു ആവാശ്യമായ ഗിമിക്കുകളൊന്നുമില്ലാതേ, പുരോഹിത വര്‍ഗത്തിന്റെ അന്തവിശ്വാസ കച്ചവടത്തിനെതിരെ സഖാവ് പിണറായി വിജയന്‍ വിപ്ലവകരമായി തന്നെ പറഞ്ഞപ്പോള്‍, അതില്‍ വര്‍ഗശത്രു സഖ്യം സത്യത്തില്‍ അഹ്ലാദിക്കുകതന്നെയാണ് ചെയ്തത്. നിലവിലുള്ള പൊതു സമൂഹത്തിന്റെ ശീലങ്ങളില്‍ ആ പ്രസ്ഥാവനയിലൂടെ സാധ്യമാക്കാവുന്ന ദുരുപയോഗങ്ങളെകുറിച്ചോര്‍ത്ത്.
അദ്ദേഹം പറഞ്ഞു “ചരിത്രത്തെ നിഷേധിക്കുക, സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുക, മധ്യവര്‍ഗ സംസ്കാരം തിരിച്ചുകൊണ്ടുവരിക-ഇതാണ് കേരളത്തില്‍ വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജന്‍ഡ. അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പിണറായി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഒരുപാട് ദേവന്മാരുണ്ട് എന്നാല്‍ , ഇപ്പോള്‍ ദേവന്മാരേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ്. പ്രഭാഷണവേദികളിലല്ല നമ്മുടെ കാതുകള്‍ . സ്വകാര്യ സ്വീകരണ മുറിയിലെ ഇക്കിളികള്‍ക്കും നിലവാരമില്ലാത്ത അഭിപ്രായരൂപീകരണ ചര്‍ച്ചകളിലുമാണ് കണ്ണും കാതും. മതങ്ങളും മതമേധാവികളും നഗ്നമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നു. പൊതുമണ്ഡലങ്ങള്‍ ബോധപൂര്‍വം ഇല്ലാതാക്കുന്നു. ഇടത്തരക്കാരിലും തൊഴിലാളികളിലും കര്‍ഷകരിലും മധ്യവര്‍ഗ സാംസ്കാരിക പ്രവണതകള്‍ പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളത്തിലാണ് സാമൂഹിക-സാംസ്കാരിക നേട്ടങ്ങള്‍ ഉണ്ടായതെന്ന് മറന്നുകൂട. വീട് നിര്‍മിക്കുമ്പോള്‍ പൂജാമുറി ഇപ്പോള്‍ നിര്‍ബന്ധമായിട്ടുണ്ട്. പൂജാമുറിയില്‍ ദൈവങ്ങളേക്കാളധികം ആള്‍ദൈവങ്ങള്‍ . വിഗ്രഹം തന്നെ വേണ്ടെന്നു പറഞ്ഞ ഗുരുവിന്റെ നാട്ടില്‍ പുതിയ പുതിയ പൂജാവിഗ്രഹങ്ങള്‍ ഉണ്ടായിവരുന്നു. മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമുക്കറിയാം. എന്നാല്‍ , മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം. കത്തുമെന്ന് മറ്റൊരു കൂട്ടര്‍ . തര്‍ക്കങ്ങളും വിവാദങ്ങളും ഇത്തരത്തിലാണ് പോകുന്നത്.” അങ്ങനെയാണ് കേരള സാമാന്യ സംവാദം അശ്ലീലമായി രൂപപെടുന്നതെന്നാണ്, സഖാവു പിണറായി ധീരോത്തമായി പറഞ്ഞത്.
സ്വന്തം ശവസംസ്‌കാരം എങ്ങനെ നടത്തണമെന്നു ശിഷ്യര്‍ ചോദിച്ചപ്പോള്‍ ചക്കില്‍ ഇട്ട് ആട്ടിയെടുത്തു തെങ്ങിന്‍ ചുവട്ടില്‍ ഇടാന്‍ പറഞ്ഞ ശ്രീനാരായണ ഗുരു തീചൂട് പകര്‍ന്ന ചിന്താ കേരളത്തിലാണ്, പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ രൂപമോ ഇല്ലാത്ത ഏകദൈവമായ പടച്ചനെയല്ലാതേ, ഒന്നിനെയും വണങ്ങരുതെന്നു, അല്ലാഹു(ഈശ്വരന്‍/കര്‍ത്താവ്) മനുഷ്യരിലേക്ക് നിയോഗിച്ച അനേകം പ്രവാചകന്മാരി അവസാനം നിയോഗിക്കപ്പെട്ട ഒരു പ്രവാചകനായ മുഹമ്മദ് നബിയുടെ (സ) തന്നെ പേരില്‍ കോടികളുടെ കൊടും കൊള്ള നടത്തുന്നതു. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അതിനെ കണ്ടില്ലെന്നു നടിച്ചു നാലോട്ടിനുവേണ്ടി മാറ്റിവെക്കാന്‍ കൂട്ടാക്കിയില്ലെന്നതു കേരളത്തിന്റെ ഏത് ഇതിരെഞ്ഞെടുപ്പിടവും നെഞ്ചേറ്റുമെന്നതു തര്‍ക്കമറ്റതാണ്.
ദൈവ നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്ത മന്ത്രിമാരെല്ലാം അതാത് ദൈവ വിശ്വാസികളുടെ മാത്രം മന്ത്രിമാരെന്നുള്ള ഹുങ്കിലെന്നോണം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തോലിക്കാ മന്ത്രിമാരോട് സ്വന്തം താല്പര്യം നടപ്പാക്കണമെന്നു പരസ്യമായി ആജ്ഞാപിച്ചത് ഒരു ജനാധിപത്യ സമൂഹത്തെ സാക്ഷി നിര്‍ത്തി തന്നെയാണ്.
മനോരൊമ അത് തിരസ്കരണവിദ്യ പ്രൊഫഷ്ണലിസത്തിലൂടെ തന്നെ, പൊതു ബോധം അത് ചര്‍ച്ചക്കെടുക്കരുതെന്നത് നടപ്പിലാക്കി. മുഹമ്മദ് നബിയുടെ (സ) തിരുകേശത്തെ കുറിച്ചു പിണറായി പറഞ്ഞതിനേകുറിച്ചു അഭിപ്രായം പറയാന്‍ വിവരമില്ലെന്നു തുറന്നു പറഞ്ഞ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി കര്‍ദിനാള്‍ പറഞ്ഞതിനോട് ഒന്നും പറയാതേ സ്വന്തം കൂറും മമതയും കാട്ടി ഇക്കിളിപെടുത്തിയത് നാലു വോട്ടിനുവേണ്ടിയുള്ള ജനാധിപത്യ വ്യഭിചാര സാമര്‍ത്ഥ്യത്തെ കുറിച്ചും “മാ” കൂട്ടര്‍ക്ക് ഒന്നും നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല.
അവസാനത്തെ അത്താഴത്തോട് ചേര്‍ത്തുവെച്ചു ഒരു പ്രദേശത്തെ പ്രവര്‍ത്തകര്‍ അവരുടെ മൂര്‍ച്ചയുള്ള ആശയ ശംവേദനം സാമ്രാജ്യത്വ കോപ്രൈറ്റ് കൂട്ടുകെട്ടിനെതിരെ പ്രകടിച്ചപ്പോള്‍ ലോകത്ത് ആദ്യമായാണ് അവസാന അത്താഴത്തെ അങ്ങനെ ഉപയോഗിക്കുന്നതെന്നും സ്വന്തം അരണ ബുദ്ധികളുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ വിശകലനം നടത്താനും, എതിര്‍ക്കാനുമൊന്നും മനോരമയുടെ രാഷ്ട്രിയ ദൌത്യത്തിനോട് ചേര്‍ന്നു സി പി ഐ (എം)-ന്റെ ചരിത്ര ഗവേഷണത്തിനു ഇറങ്ങിതിരിച്ച വായാടി വിപ്ലവ ഫേക്ക് ചുവപ്പന്മാര്‍ ആരേയും കണ്ടില്ല.
സുബോധമുള്ളവര്‍ ആരും യു ഡി എഫിനു വോട്ട് ചെയ്യില്ലെന്നു ബോധ്യത്തില്‍ നിന്നാണ് എങ്ങനെയും വോട്ട് ചേര്‍ത്തു അത് പോള്‍ ചെയ്യിക്കണമെന്ന അജണ്ട അവര്‍ക്ക് വന്നതു. മാനസികരോഗികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് ഗോധയില്‍ ഇറങ്ങിയാണ് ജനകിയബോധത്തെ ജനാധിപത്യത്തിന്റെ പേരില്‍ തന്നെ അവര്‍ വെല്ലുവിളിക്കുന്നതു. ഇതു വെല്ലുവിളി എന്നര്‍ത്ഥത്തില്‍ കാണുന്നതിനേക്കാള്‍, തങ്ങളെ എന്തു തന്നെയാണേങ്കിലും എന്തേങ്കിലും അപ്പാപ്പൊ കൊടുക്കുന്ന നക്കാപ്പിച്ചക്കും, ഗിമിക്കു മായാജാലത്തിലും പരസ്യമായിതന്നെ യു ഡി എഫ്-കാര്‍ വിളിക്കാന്‍ മടിക്കാത്ത ജനമെന്ന കഴുതകള്‍ ജയിപ്പിക്കുമെന്ന ഹുങ്കിനെയാണ് പിറവം തിരെഞ്ഞെടുപ്പിലൂടെ ജന പക്ഷം തിരുത്തണ്ട മുഖ്യ ഉത്തരവാദിത്വം.
തടവറകളില്‍ പ്രതീഷ്ടിക്കണ്ടതിനെയൊക്കെ, കേരളത്തിന്റെ ഉന്നതമായ നിയമനിര്‍മാണ് സഭയിലേക്ക് കുറ്റിപ്പുറത്തു നിന്നു, അത് പുതുപള്ളിയിലൂടെ പൂഞ്ഞാറിലൂടെ എഴുന്നളിച്ചു പൂര്‍ത്തികരിച്ചപ്പോള്‍ തുടങ്ങിയ വലതുപക്ഷ ജനാധിപത്യ മൂല്യതകര്‍ച്ചയുടെ അവശേഷിക്കുന്ന മൂല്യത്തേപോലും പിച്ചി ചീന്തി പിറവം തോല്‍വിയെ മുങ്കൂട്ടി കണ്ട് നിലവിലെ യു ഡി എഫ് നേതൃത്വം.
ഇതിലൂടെ സാധ്യമായത് ശ്രീ കെ. കരുനാകരനുണ്ടായിരുന്ന ശാപമോജനവും പേരുദോഷവുമാണ്. അത് മറച്ചുവെക്കാനായി, ചില ഒറ്റപെട്ട കമ്യൂണിസ്റ്റുകാളായി അറിയപെട്ടവരുടെ തെന്നി വീഴ്ചയെ മുന്നിര്‍ത്തി കൈയടിച്ചു ആര്‍ത്തലക്കുന്നവര്‍ വിസ്മരിക്കുന്നത്, മറക്കാനും കണ്ടില്ലെന്നു നടിക്കാനും ‘മ’ പ്രൊഫഷ്ണലിസത്തത്തിലൂടെ ശ്രമിക്കുന്നത്, രക്തസാക്ഷികളുടെ ചോരയാല്‍ തുടുപ്പാര്‍ന്ന ചെങ്കൊടിയെ മൊത്തമായി അങ്ങ് ചുരുട്ടികൂട്ടി കക്ഷത്ത് വെക്കാമെന്നു കരുതിയ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി തന്നെയാണ്, കുരുട്ട് ബുദ്ധിയില്‍ മാത്രമല്ല ഏറ്റവും വലിയ വിഡ്ഡിയും എന്ന തെളിഞ്ഞ സത്യത്തെയാണ് .
രണ്ട് സീറ്റിന്റെ ബലത്തിനു പകരം ഒരു സീറ്റായാലും തങ്ങളടെ കൊള്ള ഭരണത്തിനു യാതൊരു പോറലും ഏല്‍ക്കില്ലെന്നു യു ഡി എഫ്- നേതൃത്വത്തിനു അറിയാം. കുഞ്ഞാലികുട്ടി മുതല്‍, ഗവര്‍മെന്റെ ചീഫ് പിമ്പിന്റെ വരെ ഇഷ്ടാനിഷ്ടത്തിനു ടോര്‍ച്ചും കുടയുമായി, ഇരുപത് മണികൂറിലേറേ ഓടി പണിയെടുക്കണം. കാരണം ചവിട്ടേല്‍ക്കാത്തവര്‍ ആരും ഗുരുക്കളില്ലെന്നു പറഞ്ഞതു പോലെയാണ്, 72-ആളുകളില്‍ ഒന്നില്ല കക്കാത്തവരായി. അവരെ സംരക്ഷിക്കുന്ന പണിയെടുക്കലിനെയാണ് ശ്രീ എ കെ ആന്റണി പരിഹാസ ചുവയിലൂടെ ഇന്നലെ വാഴ്തി മൊഴിഞ്ഞത്. ആ ഉഷ്ണ പുണുകളെ സുഗന്ധം പൂശി കൂടേ നിര്‍ത്തി കേരളത്തിന്റെ എല്ലാവിത മൂല്യങ്ങളുടെയും പൊതു സദസിലും പ്രദര്‍ശിപ്പിക്കാനുള്ള ആത്മധ്യര്യമാണ് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിക്ക് പിറവം തിരെഞ്ഞെടുപ്പ് നേരിടാനുള്ളതു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ