ചൊവ്വാഴ്ച, ഡിസംബർ 25, 2012

മഅദനി

1. ലീഗിന്റെ ഇടപെടലാണ് തന്നെ അറസ്റ്റു ചെയ്യാന്‍ കാരണമെന്ന് മഅ്ദനി വെളിപ്പെടുത്തിയതായി പിടിഎ റഹീം എംഎല്‍എ. ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം തന്നോട് പറഞ്ഞതായി റഹീം ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ലീഗ് നേതാക്കള്‍ക്കെതിരേ ലഭിച്ച സുപ്രധാന തെളിവുകള്‍ പുറത്തുവിടുമെന്ന ഭഭയത്താലാണ് ലീഗ് തനിക്കെതിരേ തിരിഞ്ഞതെന്നും മഅ്ദനി പറഞ്ഞു.

2. “മദനി :അങ്ങനെ ഒടുവില്‍ എല്‍ ഡി എഫ് ,യു ഡി എഫ് ...മാധ്യമങ്ങള്‍...-മദനി കുടകില്‍ പോയി ഗൂഢാലോചന നടത്തി എന്നും ഞാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി എന്നും തറപ്പിച്ചു പറഞ്ഞ അതേ മാധ്യമങ്ങള്‍ - എല്ലാവരും സംസാരിച്ചു തുടങ്ങി ..”



ഇങ്ങനെയാണ് സമവാക്യങ്ങളുടെ രാഷ്ട്രിയം രൂപപെടുന്നതു. മുമ്പ് കൊയമ്പൂത്തൂരില്‍ വിചാരണ തടവുകാരനായി തുടര്‍ന്നിരുന്നപ്പോള്‍ സ്വന്തം ഉമ്മൂമയുടെ അന്ത്യ കര്‍മത്തില്‍ പങ്കെടുത്താല്‍ കേരളം പൊട്ടിതകര്‍ന്നുപോവുമെന്നു പറഞ്ഞ ഒരു മുഖ്യമന്ത്രി ഇന്നു രാജ്യ സുരക്ഷ വകുപ്പ് കൈകര്യം ചെയ്യുന്നതിനു മുമ്പുള്ള ഇലക്ഷനിലാണ്, തന്റെ കഴിഞ്ഞ കാലത്തേ ചെയ്തുക്കളുടെ ദോഷങ്ങളെല്ലാം കുടഞ്ഞുകളഞ്ഞു മതനിരപേക്ഷമായ ചേരിയോട് തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നത്.
 

ആ രാഷ്ട്രിയത്തെ ഭയന്നാണ് പൊതു സമ്മതിക്കനുസരിച്ച് കട്ടിലന്റെ വലുപ്പതിനു പാകമായി ഇമേജ് സൃഷ്ടാക്കളും, കള്ളന്മാരും, കൊള്ളക്കരും, രാജ്യദ്രോഹികളും സ്ഥിരം വായപ്പാട്ടുമായി സ്വന്തം സ്ഥാനങ്ങള്‍ സുരക്ഷിതമാക്കുന്നതിനു വേണ്ടി അദ്ദേഹത്തേ വീണ്ടും ഹിന്ദു ഭീകരവാദികളുടെ താളത്തിനു ശ്രുതിമീട്ടി ഷാഹിന മേല്‍ പറഞ്ഞ വലതു ചേരികള്‍ മൊത്തം, അവരുടെ സകല ശേഷിയും എല്ലാത്തരത്തിലും ഉപയോഗിച്ചാണ് അദ്ദേഹത്തെ വീണ്ടും കാരഗ്രഹത്തിലാക്കിയതു.

മഅദനി അറിയപെടാന്‍ തുടങ്ങിയതും, അറിയിച്ചതും, അറിഞ്ഞു മാറാന്‍ തുടങ്ങിയതിലുമൊക്കെ രാഷ്ട്രിയമുണ്ട്. അതിനെ ഭപെട്ടത്തും കക്ഷിരാഷ്ട്രിയ രൂപത്തില്‍ തന്നെയാണ്. ഇര വല്‍ക്കരണത്തിലൂടെ മനുഷ്യവകാശമെന്ന മുദ്രാവാക്യത്തിലൂടെ മാരിജ വഷത്തില്‍ അവധരിച്ച എന്‍ ഡി എഫ്- അതിന്റെ രാഷ്ട്രിയം പിന്നീടെ എങ്ങനെയൊക്കെ പ്രകടിച്ചെതെന്നു കണ്ടതാണ്. അതിന്റെ കോപ്പി പൂകണ്ണീരൊലിപ്പിച്ചു ഇപ്പോള്‍ വരുന്നവരൊക്കെ പിണറായി സഖാവിനൊപ്പം പ്രചരണത്തിനിറങ്ങിയപ്പോള്‍ പറഞ്ഞതെന്തൊക്കെയെന്നും കൂടി ഓര്‍ക്കണം.

ഓര്‍മയുണ്ടാവണമെന്നു പറയുന്നത് എഴുതപെട്ട ചരിത്രത്തിലുള്ളതൊക്കെ ഓര്‍ക്കണമെന്നു തന്നെയാണ്. അധീശത്വ പ്രത്യാശാസ്ത്രത്തിന്റെ പ്രാചാരകരാവുക അതിനോട് വിധേത്വം പ്രകടിപ്പിച്ചുകൊണ്ടുമാത്രമല്ല, മറിച്ച് ഇരയോടൊപ്പെമെന്ന ഭാവേനെ വേട്ടകാരനു ടോര്‍ച്ചടിച്ചുകൊടുക്കുന്ന പ്രൊഫഷ്ണല്‍ ഒറ്റിന്റെ പുതു ഭാവങ്ങള്‍ കൊണ്ടു കൂടിയാണ്. അവിടെ ആരൊക്കെ എവിടെയൊക്കെ എന്നു അരാഷ്ട്രിയ വായനയിലൂടെ കണ്ടെത്താന്‍ കഴിയില്ല തന്നെ. ഭരണകൂടത്തിന്റെ സര്‍ക്കിളില്‍ കരങ്ങിതിരിയുമ്പോള്‍ തന്നെ ജീവനോടെ പുറത്തു വിടില്ലെന്നു ഉറപ്പിന്മേലിരുന്നാണ് അദ്ദേഹത്തിന്റെ നാമത്തിന്റെ മാര്‍ക്കേറ്റ് വാല്യുവില്‍  തന്റെതും ചേര്‍ക്കുന്നത്. കൂട്ടകരച്ചിലിന്റെ സംഘ ഗാനാലപനത്തിലൂട് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത് പലതിലേക്കുമുള്ള എളുപ്പവഴികളാണ്. ഒരുതരം ശവം തീനി മനോഭാവം!


മഅദനിയെപോലെ അദ്ദേഹമാത്രമേ ഉള്ളൂ. ജീവിതത്തില്‍ തെറ്റുപറ്റാമെന്നും, തെറ്റു തിരുത്തി പോരാട്ടത്തിന്റെ പുതു ശൃംഗത്തിലേക്ക് കുതിച്ചുയരാന്‍ കഴിയുമെന്നു, അത് കൂടതല്‍ ശരിയായതിലേക്ക് പരിവര്‍ത്തനപെടുമെന്നുമുള്ള മാഫിയാവല്‍ക്കരണ രാഷ്ട്രിയത്തിന്റെ കേരളീയ പ്രതീകമായി മാറിയ കുഞ്ഞാലികുട്ടി നേതൃത്വത്തിന്റെ രാഷ്ട്രിയ കാഴ്ചപാടും, ഭയപാടുമാണ് ഹിന്ദു ഫാസിസത്തിന്റെ വായത്തരി കോറസിലൂടെ ഭരണകൂട കോപ്രേറ്റ് ഭീകരത മഅദനിക്കെതിരേ നടപ്പാക്കിയത്. ഈ യാഥാര്‍ഥ്യത്തിനു എതിരേ ഏതൊക്കെ എത്രതന്നെ സമവാക്യങ്ങള്‍ ചമച്ചാലും, വലതു രാഷ്ട്രിയ കാപട്യം മൂടിവെക്കാന്‍ കഴിയുന്നതല്ല!!!

അഭിപ്രായങ്ങളൊന്നുമില്ല: