ഞായറാഴ്‌ച, ഡിസംബർ 02, 2012

തീ

സമരങ്ങള്‍, പ്രതിഷേധങ്ങള്‍ എപ്പോഴും വിജയിക്കണമെന്നില്ല. എല്ലാതും വിപ്ലവത്തിനുമുമ്പുള്ള ചവിട്ടുപടിയുമല്ല. വിജമല്ല വിമോജനത്തിന്റെ ആദ്യചുവട്.

കരയുന്ന കുട്ടി പാല്‍ വേണമെന്നു മാത്രമല്ല അര്‍ത്ഥമാക്കുന്നതു. തനിക്ക് വിശക്കുന്നുണ്ട് എന്നു വിളിച്ചുപറയുക കൂടിയാണ് ചെയ്യുന്നതു.

പറഞ്ഞുവരുന്നതു നിങ്ങള്‍ ഇതുവരെ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല എന്നതുമാത്രമല്ല. ജ്വലനത്തിന്റെ ഒന്നിന്റെയും ഇന്ധനമാവാന്‍ കഴിഞ്ഞിട്ടില്ല എന്നുമാണ്.

ഇത്തികണികള്‍ക്ക് പിന്നെയും ഒരു ന്യായമുണ്ട്. കാരണം അവര്‍ എത്തിചേര്‍ന്നതാണ്.
ഉച്ചിഷ്ടം വിറ്റു ഉപജീവിക്കുന്ന പിമ്പുകള്‍ അങ്ങനെയല്ല. ചരിത്രത്തില്‍ ഇന്നേവരേ പിമ്പുകള്‍ കൂട്ടികൊടുത്തു മാത്രമാണ് ഉപജീവനം കഴിഞ്ഞുപോന്നതു. നുണപറച്ചില്‍ അവരുടെ സാഹിത്യവും, കാപട്യം അഴകുമാണ്. അതുകൊണ്ടാണ് മന്ത ബുദ്ധികള്‍ പിന്നാലെയും, ഉഷ്ണപുണ്ണുവാഹകര്‍ കൂട്ടും ചേരുന്നതും.

ഇവര്‍ക്ക് മറിച്ചിടാന്‍ കഴിയുന്നതല്ല ചിരിത്ര നിയോഗങ്ങളാല്‍ കുതിക്കുന്ന മുന്നേറ്റങ്ങളൊന്നും. ഓടകളില്‍ മദിച്ചു പുളയുന്ന പുഴുക്കള്‍ക്ക് അഴുക്കാണ് വിശിഷ്ട ഭോജ്യമെങ്കിലും.

പാറശാലമുതല്‍ കടമ്പാട്ടുകോണംവരെ 77 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ എരിഞ്ഞ തീയില്‍ കേരളത്തിന്റെ അഴുക്കാണ് ജനശക്തി എരിച്ചത്.

അതിന്റെ ചൂടില്‍ ഭരണകൂടം എരിപൊരി കൊണ്ടു.

അതിന്റെ കാവല്‍ പട്ടികള്‍ കപ്പ പുഴുക്കെന്നും, ചക്കവരട്ടിയെന്നും, ആര്‍ എസ് എസിന്റെ പിന്നാപുറത്ത് നിന്നും നക്കികൊഴുത്ത പട്ടികള്‍ യാഗാഗ്നിയെന്നും പൊങ്കാലയെന്നും പേരടി ചമച്ചപ്പോള്‍ തിരിച്ചറിയുന്ന, ജങ്ങള്‍, ജങ്ങള്‍ക്ക് വേണ്ടി, ജങ്ങളാല്‍ ഊതികത്തിച്ച തീയുടെ ചൂടും തെളിച്ചവും.

ഞങ്ങള്‍ക്ക് ഉറപ്പുണ്ട് സകല ദുര്‍ഭൂതങ്ങളുടെയും കോട്ടതളങ്ങള്‍ ഇതിന്റെ തുടര്‍ സമരത്തിന്റെ രോക്ഷാഗ്നിയില്‍ എരിഞ്ഞമരുമെന്നു.

ഈ തീ ഏന്തിയ കൈയികള്‍ അത്രക്കും. കരുത്തുറ്റതാണ്.

കാരണം, ഇന്നു ഇവിടെ കേന്ദ്ര കേരള ഭരണത്താല്‍  ജീവിതം ജീവിക്കാന്‍ ജനം അത്രക്കും ബുദ്ധിമുട്ടുന്നു. അതിനാല്‍ ജനം തെരുവിലേക്ക് മുഷ്ടിചുരുട്ടി ഇങ്കിലാബ് വിളിച്ചു ഇറങ്ങും.

മാറിനില്‍ക്കുന്നവരില്‍, ഇപ്പോള്‍ നാളെ കൂടേ ചേരണ്ടവര്‍ മാത്രമല്ല. മുതലാളിത്വത്തിന്റെ സഹയാത്രികരും, അവര്‍ക്ക് കൂട്ടികൊടുക്കുന്ന ഇത്തിരി പിമ്പുകളും കൂടിയാണ്.

ഈ തീ ആദ്യത്തെ കൂട്ടര്‍ക്ക് തെളിച്ചവും, പിന്നത്തവര്‍ക്ക് എരിഞ്ഞമരാനുള്ള ചിതയുമാണ്!!!

 

























1 അഭിപ്രായം:

monaigk പറഞ്ഞു...

കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഇത്തരം ഒരു സമരത്തെ പൈങ്കിളി വല്ക്കരിച്ച് അതിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കാനാണ് മുഖ്യധാര മാധ്യമങ്ങള്‍ ശ്രമിച്ചത് ..നമ്മളും ചെരുതായിട്ടെങ്കിലും ഇതില്‍ വീണു പോയി എന്ന് വേണം നേതാക്കളുടെ ഭാര്യമാരുടെ ചിത്രങ്ങള്‍ ആദ്യം കൊടുത്തതില്‍ നിന്നും മനസ്സിലാക്കാന്‍ ...
എന്തായാലും .ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടട്ടെ.. നമ്മുടെ സമര സന്ദേശം ഇന്ത്യ മുഴുവന്‍ എത്തട്ടെ.... ലാല്‍സലാം